സേവനശേഷം ആനുകൂല്യങ്ങൾ കിട്ടാൻ ഡയറക്ടറുടെ കൂടെ കഴിയണമെന്ന ആവശ്യം വിസമ്മതിച്ചപ്പോൾ മോഷണ കുറ്റത്തിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്കൂളിൽ ബോധം കെട്ടുവീണ അദ്ധ്യാപികയുടെ പരാതി രണ്ടു മാസമായിട്ടും പുറംലോകം അറിഞ്ഞില്ല; കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് നടത്തുന്ന സ്കൂളിനെതിരെ പരാതിയുമായി അദ്ധ്യാപിക
രഞ്ജിത് ബാബു
മംഗളൂരു: കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് നടത്തുന്ന വിദ്യാലയത്തിലെ അദ്ധ്യാപികക്ക് സേവനശേഷം ആനുകൂല്യം ലഭിക്കണമെങ്കിൽ അക്കാദമിക്ക് ഡയറക്ടറുടെ കൂടെ കഴിയണം. അതിനു വിസമ്മതിച്ചാൽ മാനസിക പീഡനവും മോഷണാരോപണവും. മാനസിക പീഡനത്തിനിരയായ കമ്പ്യൂട്ടർ അദ്ധ്യാപിക സ്കൂൾ ഓഫീസിനു മുന്നിൽ ബോധമറ്റു വീണു. ഒരു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം രണ്ടാഴ്ചയോളം സൈക്യാട്രിസ്റ്റിന്റെ ചികിത്സയിൽ കഴിയേണ്ടി വന്നു. പരാതി നൽകി രണ്ടര മാസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ മാള പൊലീസും ചർച്ചിന്റെ സ്വാധീനത്തിനു വഴങ്ങി. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതോടെയാണ് മുങ്ങിയ കേസ് പൊങ്ങിയത്.
ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ അഷ്ടമിച്ചിറ വിജയ് ഗിരി പബ്ലിക്ക് സ്ക്കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപികയും വകുപ്പു മേധാവിയുമായിരുന്ന കെ.എം. ജമുനക്കാണ് ഈ ദുരനുഭവം. ഭർത്താവ് രാജേഷ് കുമാറിനൊപ്പം മംഗളൂരുവിൽ താമസിക്കുകയാണ് കണ്ണൂർ പയ്യന്നൂർ കാങ്കോലിലെ കെ.എം. ജമുന. മംഗളൂരുവിൽ എം.ടെക്കിന് പ്രവേശനം ലഭിച്ചതോടെ രണ്ടു വർഷത്തെ അവധിക്കായി സ്ക്കൂൾ മാനേജർ പി.സി. തോമസിനെ കണ്ടു സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ലീവ് അനുവദിക്കപ്പെട്ടില്ല. അതേ തുടർന്ന് 2015 നവംബർ മാസം 9 ന് ജമുന രാജിക്കത്ത് നൽകി. അതോടൊപ്പം പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഗ്രാറ്റ്വിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകണമെന്ന് പ്രിൻസിപ്പലിനോട് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
2008 സെപ്റ്റംബർ 27 നാണ് ജമുന സ്ക്കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലിക്ക് ചേർന്നത്. മംഗളൂരുവിൽ ഉപരിപഠനത്തിനായി ചേരേണ്ടതിനാലും പിന്നീട് പെട്ടെന്ന് സ്ക്കുളിലേക്ക് തിരിച്ചു വരാൻ പറ്റാത്തതിനാലും എല്ലാ രേഖകളും നൽകണമെന്ന് ജമുന അപേക്ഷ നൽകിയിരുന്നു. ഈ അവസരം മുതലെടുക്കാൻ അക്കാദമിക്ക് ഡയറക്ടറായ സോജൻ കെ. വർഗ്ഗീസ് ശ്രമമാരംഭിച്ചു. അദ്ദേഹം ജമുനയോട് തന്നെ പേഴ്സണലായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിയായ ടിനിയെ പറഞ്ഞയച്ചു.
പരിഹാസ ചിരിയോടെയാണ് സോജൻ സാറിനെ കാണണമെന്ന് ടിനി ആവശ്യപ്പെട്ടതെന്ന് ജമുന പറയുന്നു. ഉച്ചതിരിഞ്ഞ് യു.കെ.ജി.യിൽ പഠിക്കുന്ന മകളേയും കൂട്ടി വരുമ്പോഴും ടിനി വീണ്ടും അയാളെ കാണാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ജമുന സോജന്റെ ഔദ്യോഗിക മുറിയിൽ പോയി. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ പേഴ്സണലായി പറയാൻ മാത്രമല്ലെന്നും വൈകീട്ട് തന്നൊടൊപ്പം കറങ്ങാൻ വരണമെന്നും ലൈംഗിക ചുവയോടെ സംസാരിച്ചു.
സ്ക്കുൾ ആവശ്യത്തിന് സഹഅദ്ധ്യാപകരോടൊപ്പം രാത്രിയിലിവിടെ ജോലി ചെയ്തിരുന്നില്ലെയെന്നും ടിനി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാൽ ഇന്നും രാത്രിയിൽ തിരിച്ചു പോയാലും പ്രശ്നമൊന്നുമില്ലെന്ന് അറിയാമെന്നും സോജൻ കെ. വർഗ്ഗീസ് ഓർമ്മിപ്പിച്ചു. ഒരിക്കൽ സ്ക്കൂളിലെ കണക്കുകൾ തയ്യാറാക്കാൻ അദ്ധ്യാപകർക്കൊപ്പം വൈകി ജോലി ചെയ്തത് ഓർമ്മിപ്പിച്ചാണ് സോജന്റെ ഭീഷണി. അദ്ദേഹത്തിന്റെ ഇംഗിതത്തിന് കൂടെച്ചെല്ലാൻ വിസമ്മതിച്ചതിനും തരാനുള്ള ശമ്പളമോ ഗ്രാറ്റ്വിറ്റി, പരിചയ സർട്ടിഫിക്കറ്റ് എന്നിവയടക്കമുള്ള ഒരു രേഖയും തരില്ലെന്നും വ്യക്തമാക്കി.
പോരാത്തതിന് അനാഥാലയത്തിൽ വളർന്ന തന്നേയും വികലാംഗനായ ഭർത്താവിനേയും കേസിൽ കുടുക്കുമെന്നും വിദ്യാലയത്തിൽ നിന്നും കാണാതായ വസ്തുക്കളുടെ പേരിൽ മോഷണ കുറ്റം ചുമത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അയാളുടെ ഭാവമാറ്റവും മറ്റും കണ്ടതോടെ താൻ മുറിയിൽ നിന്നും മകളേയും കൂട്ടി പുറത്തിറങ്ങി. കുടുംബത്തിൽ പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതി ഭർത്താവിനോടോ മാനഹാനി ഭയന്ന് സഹപ്രവർത്തകരോടോ ഇക്കാര്യം പറഞ്ഞിരുന്നില്ല. മാത്രമല്ല എനിക്ക് എട്ട് വർഷത്തെ സേവനത്തിന്റെ പ്രതിഫലം കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു.
തുടർ ദിവസങ്ങളിലും പ്രൈവറ്റ് സെക്രട്ടറിയായ ടിനി, സോജൻ സാർ പറഞ്ഞ കാര്യം എന്തായി എന്നു ചോദിക്കുമായിരുന്നു. അതിന് വഴങ്ങാതെ കാര്യ നടക്കില്ലെന്ന് ടിനിയെപ്പോലെ മറിയം ജിബോയിയും പറഞ്ഞിരുന്നു. നവംബർ 21 ന് യുപി. വിഭാഗത്തിലെ ഇൻലൂസം എന്ന പരിപാടിയുടെ പ്രോജക്ട് സൈറ്റ് ചുമതലപ്പെടുത്തിയതനുസരിച്ച് ജോലി ചെയ്യവെ സോജൻ അവിടെ വന്ന് തന്നെ പരസ്യമായി ആക്ഷേപിച്ചു. ചുമതലകൾ പൂർത്തിയാക്കി മടങ്ങവേ മറിയം ജിബോയി തന്നെ അയാളുടെ മുറിയിൽ തള്ളിവിട്ടു. ഈ സമയം ജോളി, സുമ., എന്നിവർ മുറിയിലുണ്ടായിരുന്നു. അവരോടായി ജമുനക്ക് ഗംഭീര യാത്രയയപ്പ് നൽകണമെന്ന് അയാൾ പരിഹാസ രൂപേണ പറഞ്ഞു. യാത്രയയപ്പ് ഒന്നും വേണ്ടെന്നും കരയിക്കാതെ തന്നെ വിട്ടാൽ മതിയെന്നും താൻ പറഞ്ഞ് പുറത്തിറങ്ങിയെന്നു ജമുന പറയുന്നു. ഇതിനു ശേഷം താൻ സ്ക്കൂൾ വിടുന്നതു വരെ സോജൻ സ്ക്കൂളിൽ വന്നിരുന്നില്ല.
നവംബർ 30 ന് എന്റെ അവസാനത്തെ പ്രവൃത്തി ദിനമായിരുന്നു. അന്ന് രാവിലെ സ്ക്കൂളിലെത്തി അതുവരെ വഹിച്ച ചുമതലകൾ തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പലോ മറ്റൊരദ്ധ്യാപകനോ അതിന് തയ്യാറായില്ല. 26.11. 15 ന് പ്രിൻസിപ്പൽ സ്വീകരിച്ച നോ ഡ്യു സർട്ടിഫിക്കറ്റിലെ സ്വന്തം ഒപ്പ് വൈറ്റ്നർ ഉപയോഗിച്ച് മായിച്ചശേഷം അദ്ദേഹം തിരിച്ചു നൽകി.. നവംബർ മാസത്തെ ശമ്പളം, ഗ്രാറ്റുവിറ്റി, പരിചയ സർട്ടിഫിക്കറ്റടക്കം ലഭിച്ചുവെന്ന് ഒപ്പിട്ടാൽ മാത്രമേ റിലീവ് ചെയ്യാവൂ എന്ന് നിർദ്ദേശമുള്ളതായും പ്രിൻസിപ്പൽ പറഞ്ഞു.
അന്നേ ദിവസം ക്ലാസെടുത്തുകൊണ്ടിരിക്കേ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ ഫോണിൽ സോജൻ വർഗ്ഗീസിനെ വിളിച്ചു. സ്പീക്കർ ഫോൺ ഓണാക്കിന്റെ കൈയിൽ തന്നു. സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കാനും ഓഫീസിൽ നിന്നും കാണാതായ കമ്പ്യൂട്ടറുകളുടെ ഉത്തരവാദിത്തമേറ്റെടുക്കുവാനും ആനുകൂല്യങ്ങളുപേക്ഷിച്ച് കൈപ്പറ്റിയതായി എഴുതി നൽകാനും ആവശ്യപ്പെട്ടു. അതിനു തയ്യാറാവാത്തതിനാൽ അയാൾ ഫോണിലൂടേയും ടിനി നേരിട്ടും അസഭ്യ വർഷം ചൊരിഞ്ഞുവെന്ന് ജമുന പറയുന്നു. പൊലീസ് കേസെടുത്തതോടെ ഒന്നാം പ്രതിയായ സോജൻ കെ.വർഗീസിനും രണ്ടാം പ്രതി ടിനിക്കുമെതിരെ ചാലക്കുടി മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കയാണ്. ജമുനയുടെ ഗ്രാറ്റിവിറ്റി കേസ് തൃശ്ശൂർ ലേബർ കമ്മീഷൻ വിധി പറയാൻ വച്ചിരിക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍