മുസ്ലിം യുവതിയുമായുള്ള ബന്ധത്തിന് വിനോദിനെ താലിബൻ മോഡലിൽ കടലിൽ മുക്കി കൊന്നു; കൈയാമം വയ്ക്കാതെ കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെട്ടത് ആത്മീയ കഴിവുകൊണ്ടെന്ന് ആശ്വസിച്ചു; മദനിയെ പിടിച്ചുകൊടുത്തത് താനെന്ന് പ്രഖ്യാപിച്ച നായനാരെ വകവരുത്താൻ ഒരുമിച്ചിട്ടും ആരും ഗൗരവത്തോടെ എടുത്തില്ല; എല്ലാം അറിഞ്ഞിട്ടും പൊലീസ് കണ്ടില്ലെന്ന് നടിച്ചത് തുണയായി; മലബാറിൽ തീവ്രവാദ വിത്ത് വിതച്ചത് തടിയന്റവിടെ നസീർ; കൊയ്തത് താലിബാൻ ഹംസയും
രഞ്ജിത് ബാബു
കണ്ണൂർ: ആദ്യ തീവ്രവാദ കേസിലെ പ്രതിയായ തടിയന്റവിടെ നസീർ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ദുരൂഹത ചർച്ചയാവുന്നു. 1999 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന കേസിലാണ് കണ്ണൂർ സിറ്റിയിലെ തടിയന്റവിടെ നസീർ പിടിയിലായത്. ഇത്രയും ഗൗരവമായ കേസായിരുന്നിട്ടു പോലും പൊലീസിലെ ഒരു വിഭാഗവും അന്നത്തെ ഭരണകൂടവും ഈ കേസിന്റെ അടിവേരുകൾ തപ്പിയെടുക്കാൻ ശ്രമിക്കുകയുണ്ടായില്ല. നസീറിന്റേയും കൂട്ടാളികളുടേയും പ്രവർത്തനങ്ങളെ പൊലീസ് ഗൗരവത്തോടെ പിൻതുടർന്നുമില്ല.
ഇത്തരം വീഴ്ചകളാണ് മലബാറിനെ ഐസിസ് തീവ്രവാദത്തിന്റെ ഹബ്ബാക്കിയതെന്നാണ് ഉയരുന്ന വാദം. ഒരു മുസ്ലിം സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂർ ആയിക്കര കടലിൽ വിനോദ് എന്ന യുവാവിനെ താലിബാൻ മോഡലിൽ മുക്കി കൊന്നപ്പോൾ ആയിരുന്നു നസീർ അറസ്റ്റിലായത്. എന്നാൽ തീവ്രവാദ കേസിൽ അറസ്റ്റിലായ നസീർ പൊലീസ് വലയത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് നയനാർ കേസിൽ വീണ്ടും പിടിയിലായത്. ആ പഴയ സംഭവം ഇങ്ങിനെ.
വിനോദ് വധക്കേസിലെ തീവ്രവാദ സ്വഭാവം പൊലീസിലെ ഒരു വിഭാഗത്തിന് അന്നേ മനസ്സിലായിരുന്നു. ഈ കേസിൽ നസീർ കാടാച്ചിറ കോട്ടൂരിലെ ഭാര്യ വീട്ടിൽ കഴിയുന്നുണ്ടെന്ന വിവരം പൊലീസ് അറിഞ്ഞു. പുലർച്ചേ മൂന്നര മണിയോടെ പൊലീസ് സംഘം അവിടെ കുതിച്ചെത്തി. വാതിൽ മുട്ടി വിളിച്ച ഉടൻ തന്നെ നസീർ പുറത്ത് വന്നു. കാര്യങ്ങൾ പൊലീസ് അറിയിച്ചതോടെ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നസീർ പൊലീസിനൊപ്പം പുറത്ത് പോവുകയായിരുന്നു. എന്നാൽ തീവ്രവാദ കേസായിരുന്നിട്ടു പോലും കൈയാമം പോലും വെക്കാതെയാണ് നസീറിനെ കൊണ്ടു പോയത്. നസീറുമായി പൊലീസ് സംഘം നാനൂറ് മീററർ പിന്നിട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ചില പൊലീസുകാരെ നസീറിന്റെ വീട്ടു നമ്പർ എടുത്തു വരാൻ പറഞ്ഞു വിടുകയായിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് നസീർ രക്ഷപ്പെട്ടുവെന്ന്. ഇതിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.
ആരുടേയോ നിർദ്ദേശ പ്രകാരം നസീറിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. നസീർ രക്ഷപ്പെട്ടത് അയാളുടെ ആത്മീയമായ കഴിവുകൾ കൊണ്ടാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തട്ടി വിട്ടിരുന്നു. എന്നാൽ നസീർ രക്ഷപ്പെട്ടുവെന്നത് അവിശ്വസനീയം എന്നാണ് നസീറിന്റെ ഭാര്യാ മാതാവ് ഫൗസിയ പറഞ്ഞത്. വൻ പൊലീസ് സംഘമാണ് അന്ന് പുലർച്ചേ ഞങ്ങളുടെ വീട്ടിലെത്തിയത്. ഇത്രയും വലിയ പൊലീസ് സംഘത്തിൽ നിന്നും ഒരാൾക്ക് എങ്ങിനെ രക്ഷപ്പെടാൻ കഴിയും. അവർ അന്നേ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ കേസിൽ നസീറിന്റെ ഭാര്യാ സഹോദരൻ അബ്ദുൾ ജലീൽ പ്രതിയായതും നസീർ കാരണമാണെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൊലീസ് അതിന്റെ അർത്ഥത്തിൽ എടുത്തിരുന്നെങ്കിൽ കേരളം ഇന്നത്തെ തീവ്രവാദ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരില്ലായിരുന്നുവെന്നാണ് ചില മതനേതാക്കൾ തന്നെ പറയുന്നത്. മാസങ്ങൾക്കു ശേഷം യാദൃശ്ചികമായി പന്നേംപാറയിലെ ഒരു വീട്ടിൽ നിന്നും നസീറിനെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും കണ്ണൂരിൽ തീവ്രവാദത്തിന്റെ വിത്തിട്ടു കഴിഞ്ഞിരുന്നു. ത്വരീഖത്ത് ക്ലാസെടുക്കാൻ അബ്ദുൾ നാസർ മദനി കണ്ണൂർ സിറ്റിയിൽ വരാറുണ്ടായിരുന്നു. മദനിയുടെ ക്ലാസിന് ശേഷം അദ്ദേഹം പോയാൽ നസീറിന്റെ ക്ലാസുണ്ടാകും . അതിലാണ് തീവ്രവാദ ആശങ്ങൾ കുത്തി വെക്കുന്നത്. ഒരു ഡസനോളം ചെറുപ്പക്കാർ നസീറിന്റെ ക്ലാസിൽ ആകർഷിക്കപ്പെട്ടു.
ഇതിനിടെയാണ് ഒരു കള്ളനോട്ട ്കേസിൽ ഇസ്മയിൽ എന്ന യുവാവ് പൊലീസ് പിടിയിലാവുന്നത്. കുടുതൽ ചോദ്യം ചെയ്തപ്പോൾ നായനാർ വധ ഗൂഢാലോചന നടത്തിയ പ്രതികളാണിവരെന്നും കണ്ണൂർ സിഐ യായിരുന്ന ഉണ്ണികൃഷ്ണന് മനസ്സിലായി. അതിലെ പ്രധാന പ്രതി നസീറും താജുദ്ദീനും ഹമീദ് മാസ്റ്റർ എന്ന അമീർ അലിയുമാണ്. ഉന്നത പൊലീസുകാർ അന്നും ഇക്കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല. മുഖ്യമന്ത്രി നായരാണെങ്കിൽ തമാശ രൂപേണയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചതു പോലും. എന്നാൽ സി.െഎ ഉണ്ണികൃഷ്ണനും ക്രൈംബ്രാഞ്ച് എസ്പി. സുഭാഷ് ബാബുവും ഗൗരവത്തോടെയാണ് ഇതിനെ നിരീക്ഷിച്ചത്.
മുഖ്യമന്ത്രി ഇ.കെ. നായനാരോട് പ്രതികൾക്ക് പക വളരാനുള്ള കാരണവും അവർ തേടി. കോയമ്പത്തൂർ ബോംബു സ്ഫോടനത്തിന്റെ ആസൂത്രകനെന്ന പേരിൽ മദനിക്കെതിരെ അവിടെ കേസുണ്ടായിരുന്നു. ഈ കേസിൽ പി.ഡി.പി. നേതാവായിരുന്ന മദനിയെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. ഇ.കെ. നായനാർ ഇക്കാര്യം പൊതു വേദികളിൽ ആത്മാഭിമാനത്തോടെ പറയുകയും ചെയ്തു. ഞാനാണ് മദനിയെ പിടിച്ചു കൊടുത്തതെന്നാണ് നായനാരുടെ പ്രഖ്യാപനങ്ങൾ.
ഇത് മദനിയുടെ അനുയായികളായ നസീറിനും കൂട്ടാളികൾക്കും പക വളർത്തി. അതാണ്ഇസ്ലാമിക് സ്റ്റേറ്റിസിലേക്കുള്ള തീവ്രവാദികളുടെ വളർച്ചക്ക് കാരണമായി ഭവിച്ചിരിക്കയാണ്. മുളയിലേ ഈ തീവ്രവാദ ആശയക്കാരെ കണ്ടെത്തി ഒതുക്കിയിരുന്നുവെങ്കിൽ കേരളത്തിനും രാജ്യത്തിനും ദോഷകരമായ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു. താലിബാൻ ഹംസ മുതലാക്കിയതും ഈ വീഴ്ചയാണ്. കഴിഞ്ഞ ദിവസം പിടിയിലായ താലബാൻ ഹംസയെന്ന ബിരിയാണി പാചകക്കാരന് വളരാൻ അവസരം ഒരുങ്ങിയതും പൊലീസിന്റെ വീഴ്ചകളായിരുന്നു. കണ്ണൂരിൽ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാൻ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റർ കേന്ദ്രീകരിച്ചായിരുന്നു.
ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നറിയപ്പെടുന്ന അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ അൽ അൻസാർ സെന്ററിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് വിഘടിച്ച് പ്രവർത്തിക്കുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തിക്കുന്നത്.
ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്ന അഞ്ച് മലയാളി യുവാക്കൾ കൊല്ലപ്പെട്ടതായി നാലു മാസം മുമ്പ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ബഹ്റൈനിലെ സലഫികളുടെ കേന്ദ്രമായ അൽ അൻസാർ സെന്റർ അന്വേഷണ പരിതിയിൽ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍