ഭക്ഷണത്തിൽ വിഷം കലർത്തി കൊടുത്തപ്പോൾ 'മണ്ണെണ്ണ' വില്ലനായി; ഭർത്താവിനെ കൊന്നാലെ ഒരുമിച്ച് ജീവിക്കാൻ ഗൾഫിലേക്ക് വരൂവെന്ന കാമുകിയുടെ പിടിവാശിയിൽ വിമാനം കയറി; ഭർത്താവിനെ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടിത്തി സൗജത്തുകൊലപാതകം എളുപ്പമാക്കി; വെട്ടിനുറുക്കി കൊല്ലാനാവാത്തത് ബഷീറിന്റെ കള്ളി പൊളിച്ചു; ഷാർജയിലെ അഗ്നിശമനസേനാ യൂണിറ്റിൽ ഷെഫ് എല്ലാം തുറന്നു പറഞ്ഞു; അഞ്ചുടിയിലെ കൊലയ്ക്ക് പിന്നിൽ മാസങ്ങളുടെ ആസൂത്രണം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: താനൂർ അഞ്ചുടിയിൽ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയത് സവാദിന്റെ ഭാര്യ സൗജത്തിന്റെ നിർബന്ധത്തെത്തുടർന്നെന്നു പ്രതി ബഷീറിന്റെ മൊഴി. വിദേശത്തേക്കുകടന്ന് ഒരുമിച്ചു ജീവിക്കാനായിരുന്നു കൊലപാതമെന്നും ബഷീർ മൊഴി നൽകിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാനായി സവാദ് കൊലപ്പെട്ടശേഷമേ ഒപ്പംവരുകയുള്ളൂവെന്ന സൗജത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കൊലനടത്തിയതെന്നും ബഷീർ അന്വേഷണ സംഘത്തോടു പറഞ്ഞു.
ഒരു മാസം മുൻപു ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ സൗജത്ത് ശ്രമം നടത്തിയിരുന്നു. മണ്ണെണ്ണ കലർന്നെന്നു പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചു. ഇതോടെ വിഷം കൊടുത്തുകൊല്ലാനുള്ള നീക്കം പൊളിഞ്ഞു. ഇതോടെ ഗൾഫിൽ നിന്നെത്തി കൊന്നേ മതിയാകൂവെന്ന് സൗജത്ത് നിർബന്ധം പിടിച്ചു. ഇതോടെയാണ് താൻ രണ്ട് ദിവസത്തെ അവധിക്ക് ഷാർജയിൽ നിന്നും എത്തിയതെന്നും ബഷീർ മൊഴി നൽകി. കൊലയ്ക്കുശേഷം ശരീരഭാഗങ്ങൾ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടർന്ന് സവാദിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകാനുമായിരുന്നു നീക്കം. എന്നാൽ കൊലപാതക ശ്രമത്തിനിടെ നിലവിളികേട്ട് സവാദിന്റെ മകൾ ഉണർന്നതോടെ പദ്ധതി പാളിയുകയായിരുന്നു. ഡിവൈഎസ്പി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലാണ് ബഷീറിനെ ചോദ്യം ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മാസം നാലിനു പുലർച്ചെയാണ് സവാദ് കൊല്ലപ്പെട്ടത്.
ഉറക്കഗുളിക നൽകി മയക്കിയശേഷമാണ് സവാദിനെ ബഷീർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നു സംശയവും പൊലീസിനുണ്ട്. സംഭവം നടന്ന ക്വാർട്ടേഴ്സിൽനിന്ന് ഉപയോഗിച്ച് ബാക്കിയായ ഉറക്കഗുളികയുടെ പായ്ക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ വിശദമായ പരിശോധനയ്ക്കുശേഷമേ സവാദിന്റെ ശരീരത്തിൽ ഉറക്കഗുളിക എത്തിയിട്ടുണ്ടോയെന്നു പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ചൂടുകാരണമാണ് ഇളയമകളും സവാദും സിറ്റൗട്ടിലേക്ക് മാറിക്കിടക്കാൻ തീരുമാനിച്ചത്. തലയ്ക്കടിക്കാൻ സൗജത്ത് മരക്കഷണം തയ്യാറാക്കിവെച്ചിരുന്നെങ്കിലും പിറകുവശത്തെ വാതിൽവഴി സിറ്റൗട്ടിലെത്തിയ ബഷീർ സമീപത്ത് വിൽപ്പനയ്ക്കായി കൂട്ടിയിട്ട വിറകുകൂനയിൽനിന്ന് മരത്തടിയുമായാണ് വീട്ടിനുള്ളിൽ കയറിയത്.
രണ്ടടിയോടുകൂടി സവാദിന്റെ നെറ്റി ചിതറിപ്പോയിട്ടുണ്ട്. ശേഷം വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ബഷീറിന്റെ നിർദ്ദേശപ്രകാരം കഴുത്തിൽ മുറിവേൽപ്പിച്ച് സൗജത്ത് തന്റെ ഭർത്താവിന്റെ മരണം ഉറപ്പാക്കുന്നത്. എന്നാൽ തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മുമ്പും രണ്ടുതവണ സൗജത്തും കാമുകൻ ബഷീറും ചേർന്ന് സവാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസംമുമ്പ് കൃഷിക്കുപയോഗിക്കുന്ന വിഷം ഭക്ഷണത്തിൽ കലർത്തി സൗജത്ത് നൽകിയിരുന്നു. എന്നാൽ മണ്ണെണ്ണയുടെ മണമുണ്ടെന്ന കാരണത്താൽ സവാദ് ഭക്ഷണം കഴിച്ചില്ല. അങ്ങനെ ആ ശ്രമം പരാജയപ്പെട്ടു. വിദേശത്തുനിന്ന് ബഷീർ നൽകിയ നിർദ്ദേശപ്രകാരമായിരുന്നു സൗജത്ത് ഇതുചെയ്തത്. അതിനുശേഷം സൗജത്തിനോട് തനിച്ച് കൊലനടത്താൻ നിർദ്ദേശിച്ചെങ്കിലും തയ്യാറാകാത്തതിനാൽ ഇരുവരുംചേർന്ന് കൃത്യം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചൊവ്വാഴ്ച നടത്തിയ ശ്രമവും സവാദ് ഉറങ്ങാത്തതിനാൽ പരാജയപ്പെട്ടു. അങ്ങനെ മൂന്നാമത്തെ ശ്രമത്തിലാണ് കൃത്യം നടത്തുന്നത്.
പുലർച്ചെയാണ് വീട്ടിനുള്ളിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതി പോയശേഷം മരണം ഉറപ്പിക്കാൻ സവാദിന്റെ കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് വെട്ടുകയും വരയുകയും ചെയ്തത് സൗജത്ത് ആണെന്നു പൊലീസ് പറഞ്ഞു. വീടിന്റെ പിൻവാതിൽ തുറന്നിട്ടതും ഇവരാണ്. സൗജത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഫിയാനാണ്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. സവാദിന്റെ തലയിൽ പ്രതി ബഷീർ രണ്ടു തവണയാണ് മരകഷണം കൊണ്ട് അടിച്ചത്. മകൾ തലയ്ക്കടിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകത്തിന് പദ്ധതി ഇട്ടത്.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടത്താൻ ബഷീർ രണ്ടു ദിവസത്തെ അവധിക്ക് വിദേശത്തു നിന്ന് എത്തിയത്. മകളെ മുറിയിൽ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാൻ ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീർ താനൂർ സിഐക്കു മുൻപിൽ കീഴടങ്ങുകയായിരുന്നു. പത്രമാധ്യമങ്ങളിൽ ബഷീറിന്റെ ഫോട്ടോ ഉൾപ്പടെയുള്ള വാർത്തകൾ പ്രചരിച്ചതോടെ ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യമായി. തുടർന്നാണ് കീഴടങ്ങൽ. കഴിഞ്ഞവർഷം ഒക്ടോബർ 28-നാണ് ബഷീർ അവസാനമായി ദുബായിലേക്കുപോകുന്നത്. ശേഷം തീർത്തും രഹസ്യമായാണ് കൊലപാതകത്തിനായി നാട്ടിലെത്തുന്നത്. കാസർകോട് പഠിക്കുന്ന നാട്ടുകാരനായ സുഫിയാന്റെ നിർദ്ദേശപ്രകാരമാണ് മംഗലാപുരത്ത് ഇറങ്ങുന്നത്. എന്നാൽ കൊലപാതകം നടന്നതിനുശേഷമാണ് സുഫിയാൻ ബഷീർ വന്നതിന്റെ ലക്ഷ്യം അറിയുന്നതെന്നും പൊലീസ് പറഞ്ഞു. സവാദുമായി സൗഹൃദത്തിലായിരുന്ന ബഷീർ പിന്നീടാണ് സൗജത്തിനോട് അടുക്കുന്നത്. ഒരിക്കൽ സൗജത്ത് ബഷീറുമായി ഏർവാടിയിൽപ്പോയി താമസിച്ചെങ്കിലും തിരികെ കൊണ്ടുവരികയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ മംഗളൂരു വഴി ദുബായിലേക്ക് കടന്നെങ്കിലും അവിടെ ഒരിടത്തും സുരക്ഷിതമായി തങ്ങാനാകില്ലെന്ന ഭയത്താലാണ് ബഷീർ നാട്ടിലെത്തി പൊലീസിൽ കീഴടങ്ങിയത്. പ്രവാസികളും വിവിധസംഘടനകളും ബഷീറിനായി ഗൾഫിൽ തിരച്ചിൽ ആരംഭിച്ചതോടെ അവിടെ തങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷാർജയിലെ അഗ്നിശമനസേനാ യൂണിറ്റിൽ ഷെഫായി ജോലിചെയ്തിരുന്ന ബഷീറിന് തിരിച്ചെത്തിയെങ്കിലും ജോലിയിൽ പ്രവേശിക്കാനായിരുന്നില്ല. എംബസി, ഇന്റർപോൾ മുഖേന പൊലീസ് നീക്കങ്ങൾ ശക്തമാക്കിയതും, പ്രവാസികൾക്കിടയിൽ വാർത്തകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതുമായിരുന്നു പ്രതിക്ക് തിരിച്ചടിയായത്. ഇതിനിടെ, ബഷീറിനെ നാട്ടിലെത്തിക്കാൻ ബന്ധുക്കളും ശ്രമംതുടങ്ങിയിരുന്നു. തുടർന്നാണ് ഇയാൾ കഴിഞ്ഞദിവസം ഷാർജയിൽനിന്നും ചെന്നൈയിലേക്ക് വിമാനംകയറിയത്.
ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയിലെത്തിയ ബഷീർ ചെന്നൈ-മംഗളൂരു തീവണ്ടിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ തിരൂരിലെത്തി. തുടർന്ന് ടാക്സിയിൽ താനൂർ പൊലീസ് സ്റ്റേഷനിലെത്തി സിഐയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍