വാചകമടിയിലൂടെ ആരെയും വീഴ്ത്തും; ഇംഗ്ലീഷിലുള്ള സംസാരം കേട്ടാൽ കൊതി തോന്നും; അന്താരാഷ്ട്ര പ്രശ്നങ്ങളിൽ എന്തുസംശയത്തിനും ഉത്തരം; ആൾമാറാട്ടത്തിലൂടെ ഇന്റലിജൻസിനെ വെട്ടിച്ചത് പലവട്ടം; ബൈക്കുള സ്കൂളിലെ പരമശാന്തനായ അബ്ദുൽ സുബാൻ ഖുറേഷി ഇന്ത്യൻ ബിൻലാദനായ കഥ ഇങ്ങനെ
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരം കേട്ടാൽ ആരും വീഴും, മുസ്ലീങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രശ്നങ്ങളിൽ അവഗാഹം.സോഫ്റ്റ് വെയർ എഞ്ചിനീയറിങ് വിദഗ്ധൻ,ആൾമാറാട്ടത്തിൽ അഗ്രഗണ്യൻ, ബോംബ് നിർമ്മാണ വിദഗ്ധൻ, ഇതും ഇതിലുമപ്പുറവുമാണ് ഇന്ത്യൻ ലാദൻ എന്നറിയപ്പെടുന്ന അബ്ദുൽ സുബാൻ ഖുറേഷി എന്ന തൗഖീറിന്റെ വിശഷണങ്ങൽ. വാഗമൺ സിമി ക്യാമ്പിന്റെ സൂത്രധാരനും, ഇന്ത്യൻ മുജാഹിദ്ദീന്റെ സ്ഥാപകനും.2008 ലെ ഗുജറാത്ത് ബോംബ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ രാജ്യത്തെ ചെറുപ്പക്കാരിൽ മതമൗലികവാദത്തിന്റെ വിഷം കുത്തിവച്ച് നാശം വിതയ്ക്കുന്നതിൽ കുപ്രസിദ്ധനായതോടെയാണ് ഇന്ത്യൻ ബിൻ ലാദൻ എന്ന വിളിപ്പേര് വന്നത്.
ശാന്തനായ കുട്ടി എങ്ങനെ ഇന്ത്യൻ ബിൻലാദനായി?
ബൈക്കുള അന്റോണിയോ ഡിസൂസ ഹൈസ്കൂളിലെ അദ്ധ്യാപകർ ഇപ്പോഴും ഓർക്കുന്നു പരമശാന്തനായ ആ കുട്ടിയെ.ഗണിതശാസ്ത്രത്തിൽ 90 ശതമാനം മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയൊന്നുമായിരുന്നില്ല ഖുറേഷി.പക്ഷേ ക്ലാസിലെ മറ്റുപലരേക്കാളും കേമൻ.1988 ൽ എസ്എസ്എൽസിക്ക് 76.6 ശതമാനം വിജയം. 1995 ൽ ഖർഗർ ഭാരതീയ വിദ്യാപീഠത്തിൽ നിന്ന് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ.മാരളിലെ സിഎംഎസ് ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് മൈക്രോസോഫ്റ്റിന്റെ എംസിഎസ്ഇ കോവ്സ് പാസായി. ഡാറ്റാമാറ്റിക്സിൽ ജോലി.
2001 ലാണ് തീവ്രവാദിയായുള്ള ഖുറേഷിയുടെ യാത്ര ആരംഭിക്കുന്നത്. ഡാറ്റാമാറ്റിക്സിലെ ജോലി വിട്ട് നിരോധിത സംഘടനയായ സിമിയുടെ പ്രസിദ്ധീകരണം ഇസ്ലാമിക് വോയ്സ് എഡിറ്ററായി.1998 ഓടെ തന്നെ സിമിയുടെ കടുത്ത പ്രവർത്തകനായി മാറിയിരുന്നു ഖുറേഷി എന്ന തൗഖീർ.1999 ലെ സിമിയുടെ അലിഗഡ് സമ്മേളനത്തിൽ പങ്കെടുത്തു.പാലസ്്തീനിലെ ഹമാസിന്റെ സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിനാണ് അന്ന് ആ സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
ആരാണ് തൗഖീറിൽ ഭീകരതയുടെ വിഷം കുത്തി വച്ചത് ?
ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ സാദിക് ഇസ്റാറാണ് ഖുറേഷിയെ ഭീകരവാദത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. 2004 ൽ ഇസ്റാർ കൊല്ലപ്പെട്ടു. സിമി ജനറൽ സെക്രട്ടറിയായിരുന്ന സഫ്ദർ നഗോറി 2008 ൽ അറസ്റ്റിലായതോടെ ഖുറേഷി സിമി നേതൃനിരയിലേക്ക് ഉയർന്നു.യുപി, ജയ്പൂർ, അഹമ്മദാബാദി, ഡൽഹി എന്നിവിടങ്ങൡ 2007 നും 2008 നും ഇടയിൽ ഉണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ മുജാഹിദ്ദീൻ ഇമെയിലുകൾ അയയ്ക്കാൻ തുടങ്ങിയതോടെയാണ് ഖുറേഷിയെ ഇന്റലിജൻസ് ഏജൻസികൾ വാണ്ടഡ് ലിസ്റ്റിൽ പെടുത്തിയത്. രാജ്യമൊട്ടുക്കും സഞ്ചരിച്ച് വിദ്യാഭ്യാസം കുറഞ്ഞ യുവാക്കളെ മതമൗലിക വാദത്തിലേക്ക് നയിക്കുകയും സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു തൗഖീർ ഈ സമയം.
സ്ഫോടന പരമ്പരകൾ
ഗുജറാത്തിൽ 70 മനിറ്റിനിടെ 21 ഇടങ്ങളിലാണ് ബോംബുകൾ പൊട്ടിച്ചത്. 2007 സെപ്റ്റംബറിൽ ഒന്നിലേറെ തവണ തൃശൂരിൽ രഹസ്യസന്ദർശനം നടത്തിയതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.വാഗമൺ തങ്ങൾപാറയിൽ 2007 ഡിസംബർ 10 മുതൽ 12 വരെ സിമി സംഘടിപ്പിച്ച രഹസ്യക്യാമ്പിൽ പങ്കെടുത്തെന്നും സൂചനയുണ്ട്. 2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ 21 ഓളം ബോംബുകളാണ് ടിഫിൻ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്. ബസ് സ്റ്റാൻഡ്, തിരക്കേറിയ മാർക്കറ്റ്, മോട്ടോർ സൈക്കിൾ, ആശുപത്രികൾ എന്നിവിടങ്ങളിലാണ് ഭീകരർ ബോംബുകൾ വിന്യസിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പലതവണ പൊലീസിന്റെയും സുരക്ഷാ സേനയുടേയും കയ്യിൽ നിന്ന് വഴുതിപ്പോകുകയായിരുന്നു.2008 ലാണ് നേപ്പാളിലേക്ക് കടന്നത്. അവിടെ സ്കൂൾ അദ്ധ്യാപകനായിരുന്നു. 2015 ൽ അവിടെ നിന്ന് വോട്ടർ ഐഡിയും പാസ്പോർട്ടും സ്വന്തമാക്കി. പിന്നീട് ഭീകരർക്ക് പണം കണ്ടെത്താൻ സൗദിയിലേക്ക് .
2006 ലെ മുംബൈ സ്ഫോടനക്കേസിലും 2010 ലെ ഡൽഹി സ്ഫോടന പരമ്പരകളിലും ഇയാളുടെ പങ്ക് വ്യക്തമായിരുന്നു. 2014 ൽ ബെംഗളൂരുവിൽ ്സഫോടന പരമ്പര പ്ലാൻ ചെയ്തെങ്കിലും പൊലീസ് മണത്തറിഞ്ഞതോടെ പൊളിഞ്ഞു.പിന്നീട് ഖുറേഷിയെ കുറിച്ച് കാര്യമായ വിവരമൊന്നുമില്ലായിരുന്നു. മുംബൈയിലെ മിരാ റോഡിൽ താമസിക്കുന്ന അമ്മയുമായി പോലും ഒരു ബന്ധവും പുലർത്തിയില്ല.ഖുറേഷിയുടെ ആറ് സഹോദരീ-സഹോദരന്മാർക്കും തീവ്രവാദവുമായി പുലബന്ധം പോലുമില്ല. അവരെല്ലാം തികഞ്ഞ രാജ്യസ്നേഹികൾ.ഉത്തർപ്രദേശ് സ്വദേശിയായ ഖുറേഷിയുടെ രക്ഷിതാക്കൾ ജോലിക്ക് വേണ്ടിയാണ് ഡൽഹിയിലെത്തിയത്.
പിടിയായ വഴി
ഖുറേഷി ഡൽഹിയിലെ ഘാസിപ്പൂരിൽ നിന്നാണ് അറസ്റ്റിലാവുന്നത്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ നടക്കാനിരിക്കെ നിർണായക നീക്കമാണ് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരന്റെ അറസ്റ്റോടെ പൊലീസ് നടത്തിയിട്ടുള്ളത്.പത്തു വർഷം നീണ്ട തിരച്ചിലിനൊടുവിലാണ് സുദീർഘമായ ഒരു വെടിവെയ്പ്പിന് ശേഷം ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് എടിഎസും അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡൽഹി സ്പെഷ്യൽ സെല്ലിനെ ബന്ധപ്പെടുകയായിരുന്നു. പല തവണയാണ് ആൾമാറാട്ടത്തിലൂടെ ഖുറേഷി പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. സീനിയർ ഇന്റലിജന്റ് ഓഫീസർമാരെ പോലും ഇയാൾ വഞ്ചിച്ചു രക്ഷപ്പെടുന്നത് പതിവായിരുന്നു. ആൾമാറാട്ടത്തിനൊപ്പം ബോംബ് നിർമ്മാണത്തിലും വിദഗ്ദ്ധനായിരുന്നു ഖുറേഷി. ബംഗലുരുവിലെയും ഹൈദരാബാദിലെയും ഉയർന്ന ഐടി കമ്പനികളിൽ ജോലി ചെയ്തതിന് പിന്നാലെയാണ് ബോംബ് വിദഗ്ദ്ധനായി മാറിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍