തൊമ്മിച്ചനറിയാതെ ഞാളിയേക്കൽ തന്റെ ഭാര്യയ്ക്ക് നേരേ അക്രമത്തിന് മുതിരില്ലെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു; പകരം വീട്ടാൻ ക്വാറി മാനേജർ സജിയെ കൂട്ടുപിടിച്ചു; സജി ക്വട്ടേഷൻ ആളെ കൊല്ലുന്ന തൊപ്പിക്കിളിക്ക് കൈമാറി; ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് മഠത്തിൽ കോടനാട് വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ഡ്രൈവറും ഇതേ സജി തന്നെ! മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയേയും മറ്റ് കന്യാസ്ത്രീകളെയും മാനസികമായി സമ്മർദ്ദത്തിലാക്കി സ്വാധീനിക്കാൻ കോടനാട് പള്ളി വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ രണ്ടാമതെത്തിയത് വിവാദമായിരുന്നു.അങ്കമാലി മുക്കന്നൂർ വധക്കേസ് പ്രതി സജി മുക്കന്നൂരിനൊപ്പമാണ് കന്യാസ്ത്രീകളെ കാണാൻ അച്ചനെത്തിയത്. കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ഫ്രാങ്കോയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കാനായിരുന്നു ശ്രമമെന്ന വാദത്തിന് ഇതോടെ ശക്തികൂടി. സജി മുക്കന്നൂർ ഓടിച്ച കാറിലാണ് അച്ചൻ മഠത്തിലെത്തിയത്.ഫ്രാങ്കോ കേസ് നിർണ്ണായക വഴിത്തിരിവിലെത്തുമ്പോൾ അച്ചന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യം കിട്ടി. അച്ചൻ പോയ ഉടൻ തന്നെ മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമമെന്ന് കന്യാസ്ത്രീകൾ പറയുകയും ചെയ്തു. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
വിവാദമായ മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിലെ പ്രതിയാണ് സജി. ഈ കൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് മറുനാടൻ അന്വേഷണം നടത്തിയത്. മൂക്കന്നൂർ എടലക്കാട് തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ച് സഹോദരൻ വർക്കി മനസ്സ് തുറന്നത് ഇങ്ങിനെ. കേസ്സിലെ പ്രതികളിലൊരാളായ സജി കോടനാട് പള്ളി വികാരിക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയതായുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഏഴു വർഷത്തോളമായി മനസ്സിനെ നീറ്റുന്ന ഓർമ്മകൾ വർക്കി മറുനാടനുമായി പങ്കുവച്ചത്. വർക്കി കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി സജിയുടെ സന്ദർശനം സംമ്പന്ധിച്ച വിവരങ്ങൾ ആരാഞ്ഞിരുന്നു.
വിവാദമായ മൂക്കന്നൂർ എടലക്കാട് തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ച് സഹോദരൻ വർക്കി മനസ്സ് തുറന്നത് ഇങ്ങിനെ. കേസ്സിലെ പ്രതികളിലൊരാളായ സജി കോടനാട് പള്ളി വികാരിക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയതായുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് 7 വർഷത്തോളമായി മനസ്സിനെ നീറ്റുന്ന ഓർമ്മകൾ വർക്കി മറുനാടനുമായി പങ്കുവച്ചത്. വർക്കി കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി സജിയുടെ സന്ദർശനം സംമ്പന്ധിച്ച വിവരങ്ങൾ ആരാഞ്ഞിരുന്നു.
കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇഞ്ചയ്ക്കപാലാട്ടി പി.വി തോമസ്സ് എന്ന തൊമ്മിച്ചന്റെ അരും കൊലയെക്കുറിച്ചും കൃത്യത്തിൽ മുഖ്യ സൂത്രധാരൻ കല്ലറ ചുള്ളിവീട്ടിൽ സജിക്കുള്ള പങ്കിനെക്കുറിച്ചും വർക്കിയുടെ വെളിപ്പെടുത്തൽ ചുവടെ:
'ഞാളിയേക്കൻ(ഞാളിയേക്കൽ പോൾ)സ്ഥിരം മദ്യപാനിയായിരുന്നു. തൊമ്മിച്ചൻ കൊല്ലപ്പെടുന്നതിന് കുറച്ചുനാൾ മുമ്പ് ഒരു ദിവസം രാവിലത്തെ കുർബ്ബാന കഴിഞ്ഞ് ആളുകൾ പോകുമ്പോൾ അവൻ റോഡ് സൈഡിലെ കലുങ്കിലിരുന്ന് മാങ്ങ പൂളിത്തിന്നുകയായിരുന്നു. ഈ സമയത്താണ് വിൻസന്റിന്റെ ഭാര്യയും സുഹൃത്തായ ഷാജി ചാക്കോയുടെ ഭാര്യയും പള്ളിയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ഇതുവഴിയെത്തുന്നത്. പെട്ടെന്ന്, യാതൊരുപ്രകോപനവുമില്ലാതെ ഞാളിയേക്കൻ ഇവരെ ആക്രമിച്ചു. മുഖത്ത് മുറിവേറ്റ വിൻസന്റിന്റെ ഭാര്യ ആശുപത്രിയിലുമായി.
ഞാളിയേക്കൽ പോൾ ഭാര്യയെ ആക്രമിച്ചത് തൊമ്മിച്ചന്റെ അറിവോടെയാണെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു. പകരം വീട്ടാൻ ഇയാൾ ബന്ധുവും ക്വാറിയിലെ മാനേജരുമായ സജിയെ കൂട്ടുപിടിച്ചു. സജി ക്വട്ടേഷൻ തൊപ്പിക്കിളിക്ക് കൈമാറി. ഇയാൾ ചാവക്കാട് നിന്ന് ആളെ ഇറക്കി കൃത്യം നടത്തി. പൊലീസ് തൃശൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും സജിയെ പൊക്കി. നീതി ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം.തൊമ്മിയറിയാതെ ഞാളിയേക്കൻ അക്രമത്തിന് മുതിരില്ല എന്നുള്ള അവരുടെ (വിൻസന്റ്, ഷാജി ജേക്കബ്ബ്) തെറ്റിദ്ധാരണയാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. എൻട്രൻസ് കോച്ചിംഗിനായി മകനെ ബസ്സ് കയറ്റിവിടാൻ പുലർച്ചെ 5-ന് തൊമ്മി മഞ്ഞിക്കാട് കവലയിലെത്തി. തുടർന്ന് കോഴിക്കുഞ്ഞുങ്ങൾക്ക് വെള്ളവും തീറ്റയും നൽകാൻ എടലക്കാട് ഫാമിലേയ്ക്ക് തിരിച്ചു. ഈ യാത്രയെക്കുറിച്ച് നേരത്തെ അറിവ് കിട്ടിയിട്ടാവണം ചാവക്കാട് നിന്നെത്തിയ നാലംഗ സംഘം പിന്നാലെ എത്തി വെട്ടിയും കുത്തിയും തൊമ്മിയെ കൊലപ്പെടുത്തി.
വെട്ടേറ്റ്് ഓടിയപ്പോൾ പിന്നാലെത്തി വീണ്ടും വീണ്ടും വെട്ടിയും കുത്തിയും മരണം ഉറപ്പിക്കുകയായിരുന്നെന്നാണ് പറഞ്ഞുകേട്ടത്. തലങ്ങും വിലങ്ങും വെട്ടും കുത്തുമേറ്റ നിലയിലായിരുന്നു മൃതദേഹം. 2011 ഓഗസ്റ്റ് 28 ഞായറാഴ്ചയായിരുന്നു സംഭവം. വിവരം പുറത്തറിയുമ്പോൾ സജി ഒന്നുമറിയാത്തവനെപ്പോലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട് മുങ്ങിയെങ്കിലും വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പൊലീസ് പിടികൂടിയതായും അറിഞ്ഞു. സജി ആളെക്കൊല്ലുന്ന തൊപ്പിക്കിളി (തൊപ്പിക്കിളി ഷിജോ)യെയാണ് തൊമ്മിയെ വകവരുത്താൻ എൽപ്പിച്ചതെന്നും ഇയാൾ ചാവക്കാടുനിന്നും ആളെ ഇറക്കുകയായിരുന്നെന്നുമാണ് പൊലീസിൽ നിന്നും അറിഞ്ഞത്.
കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായതിൽ വിൻസന്റിന്റെയും സജിയുടെയും ഇടപെടലുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരുമാസം മുമ്പ് പറവൂർ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു എന്നാണ് അറിവ്. ഇത് സംമ്പന്ധിച്ച് ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ എത്തിയാലും കേസ്സിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് സ്കൂട്ടറിൽ സഞ്ചരിക്കവേ സജി ബസ്സിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് തൊമ്മിച്ചൻ പറഞ്ഞിരുന്നു.
തെളിവുകളും സാക്ഷികളുമൊക്കെ അനുകൂലമാക്കാൻ കഴിവുള്ളവരാണ് തൊമ്മിച്ചനെ വകവരുത്തിയത്. ക്വാറി ഉടമ വിൻസന്റിന് രാഷ്ട്രീയ-സാമ്പത്തിക പിൻബലമുണ്ട്. സജിക്ക് ബസ്സ് സർവ്വീസും അത്യാവശ്യം ഗുണ്ടാപ്പണിയുമൊക്കെയുണ്ട്. ഇവരെ പേടിച്ച് സാക്ഷികൾ കോടതിയിലെത്തുമോ എന്നുപോലും സംശയമുണ്ട്, വർക്കി പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്കാണ് തൊപ്പിക്കിളിക്ക് ക്വട്ടേഷൻ നൽകിയിരുന്നതെന്നും തൊപ്പിക്കിളി ഈ ക്വട്ടേഷൻ ചാവക്കാട് സ്വദേശി അബ്ബ്്സലിന് കൈമാറുകയായിരുന്നെന്നുമാണ് കേസന്വേഷണത്തിനിടയിൽ അങ്കമാലി പൊലീസ് പുറത്തുവിട്ട വിവരം.
അങ്കമാലി പൊലീസ് ചാർജ്ജ് ചെയ്ത കേസ്സ് ഇടക്കാലത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. കേസന്വേഷണത്തിലുണ്ടായ കാലതാമസത്തിനെതിരെ തങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കുറ്റപത്രം തയ്യാറാക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടാതെന്നും വർക്കി സൂചിപ്പിച്ചു. മൂക്കന്നൂർ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന പ്രധാന വാദം.
തന്റെ ഒപ്പമുണ്ടായിരുന്നത് സജിയാണെന്ന് ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ സമ്മതിച്ചിരുന്നു. തന്റെ സുഹൃത്താണ്. കൊലക്കേസ് പ്രതിയാണെന്ന് നോക്കിയല്ല വിളിച്ചു കൊണ്ടു പോയത്. കാർ ഓടിക്കാൻ വിളിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. കൂടെ കൊണ്ടു പോയി. പഴയ സുഹൃത്താണ്. പഴയ ഇടവകക്കാരൻ. കൊലക്കേസ് പ്രതിയാണോ എന്ത് പ്രതിയാണോ എന്ന് എനിക്ക് അറിയാമോ. കുന്നൂർ പള്ളിയിലെ പഴയ പരിചയമാണ്. കേസിലെ പ്രതികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് കോടതിയൊന്നും പറയുന്നില്ലല്ലോ?-വിവാദത്തെ കുറിച്ച് മറുനാടനോട് നിക്കോളാസ് മണിപ്പറമ്പിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതിൽ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോൾ ഫാ.നിക്കോളാസ്. ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദർ നിക്കോളാസിനോടായിരുന്നു.
Stories you may Like
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്
- മൂക്കന്നൂർ കൂട്ടക്കൊലക്കേസ്; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്