ആദായം കിട്ടുന്ന ഏതുബിസിനസും ഇഷ്ടം; പഞ്ഞിയും ചാക്കും തൊട്ട് റിയൽ എസ്റ്റേറ്റ് വരെ എന്തും ചെയ്യും; ചാക്കെന്ന് വിളിക്കാൻ മാധ്യമങ്ങൾ മടിയിൽ കിടത്തി വളർത്തിയോ എന്ന് ചോദിക്കും; മലബാർ സിമന്റ്സിനെ വി എം.രാധാകൃഷ്ണൻ വീട്ടുകാര്യമാക്കിയപ്പോൾ ഖജനാവിന് നഷ്ടം കോടികൾ; ചാക്ക് കച്ചവടം തൊട്ട് സ്വത്ത് കണ്ടുകെട്ടൽ വരെയുള്ള കയറ്റിറക്കങ്ങളുടെ കഥ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം:ചാക്ക് രാധാകൃഷ്ണൻ എന്ന് വിളിക്കുന്നത് വി എം.രാധാകൃഷണന് ഇഷ്ടമില്ല. മാധ്യമങ്ങൾ മടിയിൽ കിടത്തി ഇട്ട പേരാണോയെന്ന് അദ്ദേഹം ഈർഷ്യയോടെ ചോദിക്കാറുണ്ട്. ആദായം കിട്ടുന്ന ഏതു ബിസിനസും ഇഷ്ടമാണ് രാധാകൃഷണന്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ സ്വദേശിയായ അദ്ദേഹം 2വർഷം അദ്ധ്യാപക ജോലി ചെയ്ത ശേഷം മൂന്ന് വർഷം ഗൾഫിൽ ഭാഗ്യം പരീക്ഷിച്ചു. പിന്നീട് മടങ്ങിവന്ന് ചിലരുടെ കൂടെ ബിസിനസ് ആരംഭിച്ചു. കുറേക്കൂടി കഴിഞ്ഞപ്പോൾ സ്വതന്ത്രമായി ചെയ്യാൻ തുടങ്ങി. ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജരായിരുന്നു.അതായിരുന്നു കച്ചവടത്തിലെ ബാലപാഠം.കുറേക്കാലം പഞ്ഞിക്കച്ചവടമായിരുന്നു. ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ, റീട്ടെയിൽ മെഡിക്കൽ ഷോപ്പ്, റസ്റ്റോറണ്ടുകൾ, ഹോട്ടൽ, ബാറുകൾ, ബിൽഡർ കോൺട്രാക്ടർ എന്നിവയെല്ലാം രാധാകരൃഷ്ണന്റെ ബിസിനസ് വലയത്തിൽ വരുന്നു. ഏതെങ്കിലും ഒരു തൊഴിൽ മാത്രമേ ചെയ്യു എന്ന പിടിവാശിയൊന്നും അദ്ദേഹത്തിനില്ല.
1990- 92 കാലത്താണ് മലബാർ സിമന്റ്സിലെ കരാറുകാരനായി വരുന്നത്. ആദ്യം രാധാകൃഷ്ണൻ കമ്പനിയുമായി ബന്ധപ്പെടുന്നത് ചാക്കു ഇറക്കുമതി നടത്തുന്നതിന് വേണ്ടിയായിരുന്നു. ചാക്കു നൽകുന്നതിനാവശ്യമായ ആ ക്വട്ടേഷനകത്ത് തന്നെ കൃത്രിമം നടത്തി കരാറിൽ പറഞ്ഞിരിക്കുന്ന അളവിൽ ചാക്ക് നൽകാതിരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1998 ൽ തന്നെ വിജിലൻസ് അന്വേഷണം ഉണ്ടായി. പരാതികൾ ഉയർന്നു. തുടർന്ന് നടന്ന വിജിലൻസ് അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട് ചാക്കു രാധാകൃഷ്ണന്റെ പേരിൽ 38 ഓളം അഴിമതി കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗം കേസുകളും തെളിവില്ലാതെ ഇപ്പോഴും വിരലിലെണ്ണാവുന്ന കേസുകളിൽ രാധാകൃഷ്ണനും ഒരെണ്ണത്തിൽ രാധാകൃഷ്ണന്റെ മകനും പ്രതിയായിട്ടുണ്ട്.
രാധാകൃഷ്ണനടക്കമുള്ളവർ മലബാർ സിമന്റ്സിനെ വീട്ടുകാര്യമാക്കിയപ്പോൾ, 1998 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ മാത്രം മലബാർ സിമന്റ്സിന് ഉണ്ടായത് 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ്. ഉന്നത ഉദ്യോഗസ്ഥരും രാഷട്രീയക്കാരും അടങ്ങിയ ഗൂഢസംഘം അഴിമതി നടത്തി പണം സ്വ്ന്തം പോക്കറ്റിലാക്കി കോടീശ്വരന്മാരായി.
ഇടനിലക്കാരൻ എന്ന നിലയിൽ രാധാകൃഷ്ണൻ, സ്വാധീനമുറപ്പിച്ചതും അവിഹിത സ്വത്ത് ഉണ്ടാക്കിയടും എൻ.ആർ.സുബ്രമണ്യൻ എന്ന ഉദ്യോഗസ്ഥൻ 1995 മുതൽ 1997 വരെ എക്സിക്യൂട്ടീവ് ഡയറക്ടറായും, തുടർന്ന് 2002 വരെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ്. പിന്നീട് എൻ ആർ സുബ്രമണ്യത്തിന്റെയും മുരളീധൻനായരുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും ആശീർവാദത്തോടെ കമ്പനികളുടെ കുത്തക കരാറുകാരനായി മാറി. എൻ. ആർ സുബ്രമണ്യം മലബാർ സിമന്റ്സിന്റെ എം ഡി ആയിരുന്ന കാലത്ത് കൽക്കരി ഇറക്കുമതിയുടെ മറവിൽ തമിഴ്നാട്ടിലെ ഖനികളിൽ നിന്ന് തള്ളിക്കളഞ്ഞ നിലവാരമില്ലാത്ത കൽക്കരി കൊണ്ടുവന്നായിരുന്നു അഴിമതിക്ക് തുടക്കമിട്ടത്. തുടർന്ന് ഇദ്ദേഹം എംഡിയായി പ്രവർത്തിച്ച ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കോട്ടയം ട്രാവൻകൂർ സിമന്റ്സ്, കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചാക്ക് രാധാക്യഷ്ണന്റെ അവിഹിത സ്വത്ത് സമ്പാദ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു.
2009 ന് മുമ്പ് റിട്ടയർമെന്റ് പ്രായം കഴിഞ്ഞ എൻ ആർ സുബ്രമണ്യനെ മുൻ വ്യവസായ മന്ത്രിമാരായ എളമരം കരീമും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് സർവീസ് നീട്ടിക്കൊടുത്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് രാധാകൃഷ്ണന്റെ ഇടപെടലാണ്. കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മാനേജിങ് ഡയറക്ടറായിരിക്കെ 2010 ൽ മന്ത്രി എളമരം ഇദ്ദേഹത്തെ മലബാർ സിമന്റ്സിന്റെ ഡയറക്ടർ ബോർഡ് അംഗമായി കൂടി നിയമിച്ചു. ഇത് ചാക്ക് രാധാകൃഷ്ണന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. നേരത്തെ മലബാർ സിമന്റ്സ് എം ഡിയായിരുന്ന കാലത്തെ പതിനഞ്ചോളം ഇടപാടുകളിൽ അഴിമതി ഉണ്ടെന്നു ആരോപണം വരികയും ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുകയും ചെയ്തു.
പത്തു കോടിയുടെ ജനറേറ്റർ ഇടപാട്, പന്ത്രണ്ടു കോടിയുടെ കൽക്കരി ഇടപാട്, ലക്ഷങ്ങളുടെ ചെക്ക് ഡാം കേസ്, കാന്റീൻ കൂപ്പൺ കേസ്, ബക്കറ്റ് എലവേറ്റർ കേസ്, ലൈംസ്റ്റോൺ കേസ്, മസ്ദൂർ നിയമനം തുടങ്ങി എൻ.ആർ ബാലകൃഷ്ണൻ പ്രതിയായിരുന്ന കേസുകളെല്ലാം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷപ്പെടുത്തും വിധം എഴുതി തള്ളുകയായിരുന്നു. പ്രത്യുപകാരമായി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തുള്ള ചാക്ക് രാധാകൃഷ്ണന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ ഒരു ഫ്ളാറ്റ് ഈ പൊലീസ് ഉദ്യോഗസ്ഥന് സൗജന്യമായി കിട്ടിയതായി അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു.
സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വിവിധ സ്ഥാപനങ്ങൾ രജിസ്ട്രർ ചെയ്തായിരുന്നു 1998 മുതൽ രാധാകൃഷ്ണൻ കരാറുകൾ സ്വന്തമാക്കിയത്. അതിന് മുരളിധരൻ നായരും പല കാലങ്ങളിലെ എം ഡിമാരും ചെയർമാന്മാരും ഒത്താശ ചെയ്യുകയും ചെയ്തു. വെറും 15 വർഷത്തിനകം രാധാകൃഷ്ണൻ ഏഴു ബാർ ഹോട്ടലുകളുടേതടക്കം 25 ലധികം വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായി. അവയിൽ യു എ ഇയിലെ സ്ഥാപനവും ഉൾപ്പെടും. വി എം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട്, ഹോട്ടൽ സൂര്യ സിറ്റി സുൽത്താൻപേട്ട് പാലക്കാട്, സൂര്യ റെസിഡൻസി റോബിൻസൺ റോഡ് പാലക്കാട്, സൂര്യ റീജൻസി, സൂര്യ എൻക്ലേവ്, ഹരിതഗിരി എസ്കോട്ടൽ വയനാട്, സിൽവർ ലൈൻ മിനറൽസ് പ്രൈവറ്റ് ലിമിറ്റഡ്, വണ്ടർ ഹൗസ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്, വിശ്വഭാരത് മെഡിക്കൽസ്, ഇല്ലജ് ഫാർമ, ഐശ്വര്യ തിയേറ്റർ, സൂര്യ സിനി പ്ലാസ, സൂര്യ അക്വാ, സൂര്യ കോൺട്രാക്റ്റിങ്ങ് ഡിവിഷൻ, സൂര്യ ട്രാൻസ്പോർട്ട് ഡിവിഷൻ, യൂണിലാജ് ഇമ്പെക്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കോയമ്പത്തൂർ, സൂര്യ വെൽത്ത് ക്രിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സൂര്യ ചാരിറ്റബിൾ ട്രസ്റ്റ്, യൂണിലാർജ് ഇന്റർനാഷണൽ ടർക്കി പ്രൊജക്റ്റ്സ് യു.എ.ഇ, സൂര്യ ഹോംസ്, ഹോട്ടൽ സൂര്യ കോൺടിനെന്റൽ പാലക്കാട്, ഹോട്ടൽ സൂര്യ റിട്രീറ്റ് പാലക്കാട്, ഹോട്ടൽ ഹരിതഗിരി പാലക്കാട്, ഹോട്ടൽ വനറാണി മീനങ്ങാടി എന്നിവയാണ് രാധാകൃഷ്ണന്റെ സ്ഥാപനങ്ങൾ.
എല്ലാം മലബാർ സിമന്റസിൽ ചാക്ക് വിൽപ്പനക്കു ശേഷം സമ്പാദിച്ചവയാണ്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ബിനാമി പേരിലും മറ്റുമായി വേറെയും സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും വ്യവസായ വകുപ്പിൽ രാധാകൃഷ്ണൻ പറയുന്ന എന്തു കാര്യവും നടക്കുമായിരുന്നു. അതുകൊണ്ട് തന്നെ മലബാർ സിമന്റ്സിൽ മസ്ദൂർ മുതൽ എഞ്ചിനിയർ വരെയുള്ള നിയമനാധികാരവും രാധാകൃഷ്ണനായി. മസ്ദൂർ നിയമനത്തിന് ഒരു ലക്ഷം വരെയും എഞ്ചിനിയർ നിയമനത്തിന് 15 ലക്ഷത്തിന് മുകളിലായിരുന്നു രാധാകൃഷ്ണന്റെ നിരക്ക്. ഈ പണം രാധാകൃഷ്ണന്റെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രതിനിധികൾക്ക് ഇതിന്റെ വിഹിതം ലഭിച്ചു വന്നിരുന്നു.
'മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2000ത്തിൽ സിഎജിയുടെ റിപ്പോർട്ട് തന്നെ വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഇത് സിഎജി മാർക്ക് ചെയ്തപ്പോഴാണ് കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. അതെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ മാത്രം നാലു വിജിലൻസ് കേസുകൾ രജിസ്ട്രർ ചെയ്തുഈ നാലു കേസുകളിലും രാധാകൃഷ്ണനും മറ്റും പ്രതികളായിരുന്നു. പ്രതികളായ ഇവർക്ക് രക്ഷപ്പെടണമെങ്കിൽ കേസിലെ പ്രധാന സാക്ഷിയായ ശശീന്ദ്രനെ അനുനയിപ്പിക്കണമായിരുന്നു. എന്നാൽ, ശശീന്ദ്രൻ അതിന് വഴങ്ങാതെ വന്നതോടായാണ് വിവാദ ആത്മഹത്യയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞത്.ശശീന്ദ്രന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന ന്യായമാണ് ചാക്ക് രാധാകൃഷ്ണൻ എക്കാലത്തും പറഞ്ഞുകൊണ്ടിരുന്നത്.ഇടക്കാലത്ത് ദേശാഭിമാനിയിൽ രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം വന്നതും വലിയ വിവാദത്തിന് വഴിവച്ചു.ഏറ്റവുമൊടുവിൽ,
മലബാർ സിമന്റ്സ് അഴിമതിക്കേസിൽ തന്നെയാണ് രാധാകൃഷ്ണന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.
നേരത്തെ എൻഫോഴ്സ്മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവിൽ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്റിൽ ഏറ്റവും വലിയ അഴിമതി നടന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്