മാന്യമായി പ്രവർത്തിച്ച് നാട്ടുകാരുടെ വിശ്വാസമാർജ്ജിച്ചപ്പോൾ നിക്ഷേപം കോടികളായി കുമിഞ്ഞു കൂടി; പ്രവാസികൾ അടക്കം പണം നിക്ഷേപിച്ചപ്പോൾ മാത്യുവിനും ആനിക്കും അത്യാഗ്രഹം തുടങ്ങി; ഒറ്റയടിക്ക് 30 കോടിയുമായി തേവർ വേലിൽ ബാങ്കുടമകൾ മുങ്ങിയത് കാനഡയിലേക്കോ? ക്രൈം ബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല: നിക്ഷേപകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അന്വേഷകർക്ക് അനക്കമില്ല
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ബ്ലേഡ് കമ്പനികളുടെ ചരിത്രം ആവർത്തിക്കുകയാണ് കോഴഞ്ചേരിക്ക് സമീപം ചെറുകോലിൽ. നാട്ടുകാരിൽ നിന്നും സ്വീകരിച്ച 30 കോടിയുടെ നിക്ഷേപവുമായി മുങ്ങിയ ചെറുകോൽ തേവർവേലിൽ ബാങ്കേഴ്സ് ഉടമകളെപ്പറ്റിയുള്ള അന്വേഷണം നിലച്ചു. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നും ഇല്ലെന്നുമുള്ള വിവാദം കൊഴുക്കുന്നതിനിടെ നിക്ഷേപകരുടെ ആശങ്ക വർധിക്കുകയാണ്. പിതാവ് ഉണ്ടാക്കി വച്ച സ്ഥാപനത്തിന്റെ സൽപ്പേരിൽ ബിസിനസ് നടത്തി നാട്ടുകാരെ പറ്റിച്ച് 30 കോടിയുമായി മുങ്ങിയിരിക്കുന്നത് തേവർവേലിൽ ബാങ്കേഴ്സ് ഉടമ കെവി മാത്യുവും(ഷാജി) ഭാര്യ ആനിയും ചേർന്നാണ്.
കാൽനൂറ്റാണ്ടായി റാന്നി താലൂക്കിലെ ചെറുകോൽ പഞ്ചായത്തിൽ വാഴക്കുന്നം ജങ്ഷനിലാണ് തേവർവേലിൽ ബാങ്കേഴ്സ് പ്രവർത്തിക്കുന്നത്.
നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് കോഴഞ്ചേരി സിഐ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടക്കുന്നില്ല. ബാങ്ക് ഉടമയും കുടുംബവും താമസിക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ അറിവ് നിക്ഷേപകർ നൽകിയിട്ടും ഒന്ന് അന്വേഷിക്കാൻ പോലും പൊലീസ് തയാറാകുന്നില്ല.
ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന തേവർവേലിൽ തേവേടത്ത് ടി എം വർഗീസും (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടിയും ചേർന്ന് 25 വർഷം മുമ്പാണ് ബാങ്ക് ആരംഭിച്ചത്. തുടക്കത്തിൽ മാന്യമായ രീതിയിൽ പണമിടപാട് നടത്തി വന്ന സ്ഥാപനം നാട്ടുകാരുടെ വിശ്വാസ്യതയാർജിച്ചു. വർഗീസിന്റെ മരണ ശേഷമാണ് മകൻ മാത്യുവും ഭാര്യ ആനിയും ബാങ്ക് ഏറ്റെടുത്തത്.
നിക്ഷേപകർക്ക് സ്ഥാപനത്തോടുള്ള വിശ്വാസ്യത മുതലെടുത്താണ് പിന്നീട് തട്ടിപ്പ് നടന്നത്. അയിരൂർ, ചെറുകോൽ, വാഴക്കുന്നം, കാട്ടൂർപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് സാധാരണക്കാരാണ് ഒരായുസ് മുഴുവൻ സമ്പാദിച്ച സ്വത്ത് ബാങ്കിൽ നിക്ഷേപിച്ചത്. കാട്ടൂർ പേട്ടയിലെ മത്സ്യകച്ചവടക്കാർ അവരുടെ ലാഭത്തിന്റെ നല്ലൊരു ശതമാനവും ഈ ബാങ്കിലാണ് ഇട്ടിരുന്നത്. വാഴക്കുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകയിൽപ്പെട്ട വിശ്വാസികളിൽ നല്ലൊരു ശതമാനവും ഈ ബാങ്കുമായി ഇടപാട് നടത്തിയിരുന്നു. ഇവിടെ നിന്നു മാത്രം 22 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. കൂടാതെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഗൾഫിൽ അധ്വാനിച്ച് ഉണ്ടാക്കിയ ലക്ഷങ്ങൾ തേവർവേലിൽ ബാങ്കിൽ നിക്ഷേപിച്ചവരും ഏറെയാണ്.
ബാങ്കിൽ കുന്നുകൂടിയ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായ നീക്കമാണ് ഉടമ മാത്യുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. ഭാര്യ ആനിക്കും അവരുടെ സഹോദരൻ ജേക്കബ് മനു മാത്യുവിനും വ്യക്തമായ പങ്കുണ്ടെന്നും നിക്ഷേപകർ തറപ്പിച്ചു പറയുന്നു. ആദ്യം കാനഡയിലേക്ക് കുടിയേറിയ ജേക്കബ് മനു മാത്യു സഹോദരിയേയും ഭർത്താവിനെയും അവിടേക്ക് കൊണ്ടു പോകാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി നാട്ടുകാർ അറിയാതെ മാത്യു നാട്ടിലെ സ്വത്തുക്കൾ രഹസ്യമായി വിറ്റു തുടങ്ങി. ഇതിന്റെ നല്ലൊരു ശതമാനവും കാനഡയിലേക്ക് കടത്തിയതായും നിക്ഷേപകർ കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് നിന്നിരുന്ന സ്ഥലവും കെട്ടിടവും രഹസ്യമായി വിറ്റ് കാശാക്കി. ഇതിനിടെ വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടവരെ ഒഴിവു കഴിവുകൾ പറഞ്ഞ് തിരിച്ചയക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം ബലപ്പെട്ടത്.
കാനഡയിലേക്ക് ബാങ്ക് ഉടമകൾ കടന്നുകളയുമെന്ന സംശയത്തിൽ നിക്ഷേപകർ മാത്യുവിന്റെ വീട്ടിൽ എത്തിയപ്പോൾ തങ്ങൾ നാടുവിട്ട് പോകില്ലെന്നും സംശയമുണ്ടെങ്കിൽ പാസ്പോർട്ട് നിങ്ങളുടെ കൈവശം തരാമെന്നുമാണ് ഇവർ പറഞ്ഞത്. ഇത്തരത്തിൽ നാട്ടുകാരുടെ വിശ്വാസം ഒന്നു കൂടി ഇവർ ഉറപ്പിച്ചു. പല തവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടർന്നാണ് കോഴഞ്ചേരി സിഐ ബി അനിലിന് പരാതി നൽകാൻ നാട്ടുകാർ തീരുമാനിച്ചത്. ഒടുവിൽ സിഐയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിന് മാത്യുവും ആനിയും തയാറായി. ഇതനുസരിച്ച് പണം മുഴുവൻ കൊടുത്തു തീർക്കാമെന്ന് ഉടമകൾ സമ്മതിച്ചു. ഈ ആവശ്യത്തിനായി രണ്ടര കോടി രൂപയ്ക്ക് വസ്തു വിൽക്കുകയാണെന്നും അവർ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചെന്നവരോട് ധൈര്യമായി ഇരിക്കാനും തീർച്ചയായും നൽകാമെന്നും ഉറപ്പു നൽകി. എന്നാൽ, പിന്നീട് ഇവർ വീടു പൂട്ടി സ്ഥലം വിട്ടു.
നിക്ഷേപകരുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തിനകത്തും പുറത്തും ബിനാമി പേരിൽ വസ്തു വകകൾ വാങ്ങി കൂട്ടിയിട്ടുണ്ട്. തിരുവല്ലയിലും എറണാകുളത്തും ബിനാമി പേരിൽ ഫൽറ്റുകൾ വാങ്ങി. നെടുമ്പാശേരിക്ക് സമീപം വില്ലയുമുണ്ട്. നാട്ടിലെ സാധാരണക്കാരും തങ്ങളുടെ സമ്പാദ്യം തേവർവേലിലാണ് നിക്ഷേപിച്ചിരുന്നത്. ഉയർന്ന പലിശയ്ക്കൊപ്പം കൃത്യസമയത്തും അവശ്യ ഘട്ടങ്ങളിലും നിക്ഷേപം തിരികെ ലഭിച്ചിരുന്നു. ഇത് നാട്ടുകാരെ കൂടുതൽ ബാങ്കുമായി അടുപ്പിച്ചു. സാധാരണക്കാരായ നിരവധി പേർ തങ്ങളുടെ ചെറിയ സമ്പാദ്യം പോലും ഇവിടെ നിക്ഷേപിക്കുന്നതിന് ഇത് കാരണമായി.ഈ വിശ്വാസം മുതലാക്കിയ ഉടമകൾ ലഭിച്ച പണം വിദേശ രാജ്യങ്ങളിലടക്കം ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. സ്വന്തം പേരിൽ ഉണ്ടായിരുന്ന വസ്തു വകകൾ ഈട് വച്ച് ജില്ലാ ബാങ്കിൽ നിന്നടക്കം വലിയ തുക വായ് എടുക്കുകയും ചെയ്തു.
നിക്ഷേപകർ സംഘടിച്ചു പരാതികളുമായി വിവിധ വകുപ്പുകളെയും കോടതിയെയും സമീപിച്ചപ്പോഴേക്കും ഉടമയും കുടുംബവും ഒളിവിൽ പോകുകയും ചെയ്തു. കടുത്ത സമ്മർദ്ദം ഉണ്ടായതോടെയാണ് ഒരു വർഷം മുൻപ് ഉടമ പിടിക്കപ്പെട്ടു. അധികം വൈകാതെ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ജാമ്യ വ്യവസ്ഥകൾ പ്രകാരം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാനുള്ള സമയവും അവസാനിച്ചതായാണ് ഇപ്പോൾ ആക്ഷൻ കൗൺസിലുകാർ പറയുന്നത്. ഇതിനിടെ സിവിൽ കോടതിയിൽ ഉടമകൾ പാപ്പർ ഹർജിയും നൽകി. മുൻകൂർ ജാമ്യം നേടിയ സഹ പാർട്ണർമാർ ഒളിവിൽ കഴിയുകയുമാണ്. ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതികൾ നൽകിയിട്ടും കേസ് അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ബിനാമി പേരുകളിൽ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കളുടെ വിവരം അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് നൽകിയെങ്കിലും ഇത് കണ്ടെത്താനോ ഉറവിടം മനസിലാക്കാനോ പൊലീസ് ശ്രമിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. മത രാഷ്ട്രീയ ഇടപെടൽ പല കോണുകളിൽ നിന്നും ഉണ്ടായിട്ടുള്ളതായും ആക്ഷേപം ഉയരുന്നുണ്ട്. യഥാർഥ തുക പലരും വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. യഥാർഥത്തിലുള്ള തുക കണക്കിലുള്ളതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് നിക്ഷേപകരുടെ സംഘടന പറയുന്നത്.
കൃത്യമായ രേഖകൾ പലരും സമർപ്പിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസും പറയുന്നു. പൊതുമേഖലാ ബാങ്കുകളിൽ പലിശ കുറവ് വന്നപ്പോൾ തേവർ വേലിൽ ബാങ്കിൽ 15 ശതമാനം പലിശ വരെ ആയിരുന്നു വാഗ്ദാനം. ആദ്യ കാലങ്ങളിൽ കൃത്യ സമയത്ത് പണവും പലിശയും നൽകിയിരുന്നതിനാൽ നാട്ടുകാർക്ക് സംശയം ഉണ്ടായില്ലെന്നും പറയുന്നു. ഈ അനുകൂല സാഹചര്യങ്ങൾ മുതലെടുത്താണ് നിക്ഷേപം സ്വീകരിക്കുകയും പിന്നീട് മുങ്ങുന്നതിന് അവസരം ഉണ്ടാകുകയും ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്