തിരുവനന്തപുരം ജില്ലാ കോടതിയിലും അഭിഭാഷകരുടെ അക്രമം; മീഡിയ സെന്ററിൽ 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ലെ'ന്ന് പോസ്റ്റർ ഒട്ടിച്ചു അഭിഭാഷകർ അടച്ചുപൂട്ടി; ഷൂട്ട് ചെയ്യാനെത്തിയ ദൃശ്യ മാദ്ധ്യമപ്രവർത്തകരെ കോടതി വളപ്പിൽ ആക്രമിച്ചു; ഒരു വക്കീൽ ഗുമസ്തനും രണ്ട് റിപ്പോർട്ടർമാർക്കും കല്ലേറിൽ പരിക്ക്; ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഹൈക്കോടതിയിലെ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോടതി വളപ്പിലും മാദ്ധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം. ഒരു സംഘം അഭിഭാഷകർ അഴിഞ്ഞാടിയപ്പോൾ ഒരു മാദ്ധ്യമപ്രവർത്തകനും അഭിഭാഷകന്റെ ഗുമസ്തനും കല്ലേറിൽ പരിക്കക്കേറ്റു. രാവിലെ മുതൽ കോടതി പരിസരത്തെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പ്രേകോപനമായി പെരുമാറിയ ഒരു വിഭാഗം അഭിഭാഷകർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പികളും വലിച്ചെറിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. ജീവൻ ടിവി റിപ്പോർട്ടർ അനുലാൽ, കേരളാ കൗമുദി ലേഖകൻ രാജീവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി ചാനൽ ക്യാമറകളും അഭിഭാഷകരുടെ അക്രമത്തിൽ തകർന്നു.
രാവിലെ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ ഒരു വിഭാഗം അഭിഭാഷകർ സംഘം ചേർന്ന് പോസ്റ്റർ പതിപ്പിച്ചു. ഇതോടെയാണ് സംഘർഷമായി സംഭവം വളർന്നത്. 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ല' എന്ന പോസ്റ്ററാണ് പതിച്ചത്. മീഡിയാ റൂമിലും ഇത്തരം പോസ്റ്റർ പതിപ്പിച്ചു. ഈ ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ തടയുകയായിരുന്നു. പിന്നീട് ഇവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മാദ്ധ്യമപ്രവത്തകർ സംഘർഷത്തിന് നിൽകാതെ പിൻവലിയാൻ ഒരുങ്ങിയപ്പോൾ അഭിഭാഷകർ ഗേറ്റുപൂട്ടിയ ശേഷം മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിയുകയാണ് ഉണ്ടായത്. മാദ്ധ്യമപ്രവർത്തകർക്ക് സമീപത്തായി നിന്ന ഒരു വക്കീൽ ഗുമസ്തനും ജീവൻ ടിവി ക്യാമറാമാനും അക്രമത്തിൽ പരിക്കേറ്റു. രണ്ട് പേരുടെയും തലയ്ക്കാണ് കല്ലേറിൽ പരിക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനവും അഭിഭാഷകർ തകർത്തു.
അക്രമത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ കോടതി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോടതിക്ക് പുറത്ത് ഗേറ്റ് അടച്ചിട്ട സ്ഥലത്താണ് മാദ്ധ്യമ പ്രവർത്തകർ സ്ഥലത്തിരുന്നത്. ഇതോടൈയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ഇതോടെ കോടതിക്ക് ഉള്ളിൽ നിന്നും മാദ്ധ്യമപ്രവർത്തകർക്കു കല്ലേറും കുപ്പികയേറും ഉണ്ടായി. മദ്യക്കുപ്പികളും ഇരുമ്പ് ദണ്ഡും വലിച്ചെറിഞ്ഞു. കല്ലേറിൽ മാദ്ധ്യമപ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരുക്കേറ്റു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായെങ്കിലും അഭിഭാഷകർ ആക്രമണം തുടരുകയായിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.
മാദ്ധ്യമപ്രവർത്തകരെ നാലാം ലിംഗക്കാരാണെന്നും നാലാം ലിംഗക്കാർക്ക് കോടതിയിലേക്ക് പ്രവേശനമില്ലെന്ന മുദ്രാവാക്യവും അഭിഭാഷകർ വിളിച്ചു. പിന്നീട് കോടതി വളപ്പിലേക്കുള്ള പ്രധാന കവാടവും അഭിഭാഷകർ അടച്ചു. പൊലീസ് ഇടപെട്ടിട്ടും വഴങ്ങാൻ അഭിഭാഷകർ തയ്യാറായില്ല. പിന്നീട് കോടതി കോമ്പൗണ്ടിന് അകത്ത് നിന്ന് കല്ലേറുമുണ്ടായി. ഈ കല്ലേറിലാണ് വക്കീൽ ഗുമസ്തനും പരിക്കേറ്റു. സംഘർഷം ലഘൂകരിക്കുന്നുതിന് വേണ്ടി ശ്രമിച്ച ഗുമസ്തനാണ് കല്ലേറിൽ പരിക്കേറ്റത്. കല്ലും കമ്പികളുമടങ്ങുന്ന ആയുധങ്ങളുമായാണ് അഭിഭാഷകർ കോടതി പരിസരത്ത് തമ്പടിച്ചത്.
ജില്ലാ കോടതിയിലെ മീഡിയ റൂമിൽ ഒട്ടിച്ച പോസ്റ്റർ ഷൂട്ട് ചെയ്യാൻ എത്തിയപ്പോഴാണ് അഭിഭാഷകരുടെ നേതൃത്വത്തിൽ ഗോബാക്ക് വിളിയുണ്ടായി. ഇന്ന് കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമപ്രവർത്തകർ എത്തിയപ്പോൾ 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ല' എന്ന് പോസ്റ്റർ പത്രക്കാരുടെ വാഹനങ്ങളിൽ ഒട്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ ജഡ്ജിക്ക് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം മീഡിയാ സെന്റർ അടിച്ചു തകർത്തത്. തകർന്ന മീഡിയാ സെന്ററിന്റെ ചിത്രങ്ങൾ എടുക്കാനും അഭിഭാഷകർ സമ്മതിക്കില്ലെന്ന പറഞ്ഞാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.
നേരത്തെ ഈ സ്ഥലത്തും അഭിഭാഷകർ പോസ്റ്റർ പതിപ്പിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണാണാ മാദ്ധ്യമങ്ങൾ. ആ അർത്ഥത്തിൽ പത്രപ്രവർത്തകരെ കളിയാക്കി കൊണ്ടാണ് അഭിഭാഷകർ പോസ്റ്റർ ഒട്ടിച്ചത്. ഇന്ന് ഉച്ചയോടൊയാണ് ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷമാണ് ഒരു കൂട്ടം അഭിഭാഷകർ മീഡിയാ റൂം തല്ലിത്തകർത്തത്. ഹൈക്കോടതി സംഭവത്തിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അക്രമവും തല്ലിത്തകർക്കലും. ഉച്ചയോടെ തുടങ്ങിയ സംഘർഷം വൈകൂന്നേരം വരെ നീണ്ടു നിൽക്കുകയായിരുന്നു.
ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ മാദ്ധ്യമങ്ങൾക്ക് നേരേ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്യ മാദ്ധ്യമപ്രവർത്തനത്തിന് എല്ലാവിധ സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും ശത്രുതാ മനോഭാവത്തിൽ മുന്നോട്ടു പോകേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തെ തുടർന്ന് സിപിഐ(എം) നേതാവ് വി ശിവൻകുട്ടി, വി എസ് ശിവകുമാർ എംഎൽഎ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോടതി പരിസരത്ത് ഉണ്ടായ സംഭവം ഇരുകൂട്ടരും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.സി.പി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍