Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വില്ലൻ അരുൺ ആനന്ദ് അഴിക്കുള്ളിലായെങ്കിലും വില്ലത്തരത്തിന് കൂട്ടുനിന്ന യുവതിയെ മാപ്പുസാക്ഷിയാക്കാൻ തിരക്കോട് തിരക്ക്; സമ്മർദ്ദം ചെലുത്തുന്നത് ഭരണകക്ഷി എംഎൽഎ; ഏഴുവയസുകാരന്റെ കൊലപാതകത്തിൽ കൂട്ടുപ്രതിയാകേണ്ട അമ്മയെ മാപ്പുസാക്ഷിയാക്കിയാൽ കാമുകനെ രക്ഷിക്കാൻ കള്ളസാക്ഷി പറയുമെന്ന് പി.സി.ജോർജ്; ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി പിസിയും രാജസേനനും എംആർ.ഗോപകുമാറും; കുട്ടിക്ക് നീതി തേടിയുള്ള പോരാട്ടം കടുക്കുന്നു

വില്ലൻ അരുൺ ആനന്ദ് അഴിക്കുള്ളിലായെങ്കിലും വില്ലത്തരത്തിന് കൂട്ടുനിന്ന യുവതിയെ മാപ്പുസാക്ഷിയാക്കാൻ തിരക്കോട് തിരക്ക്; സമ്മർദ്ദം ചെലുത്തുന്നത് ഭരണകക്ഷി എംഎൽഎ; ഏഴുവയസുകാരന്റെ കൊലപാതകത്തിൽ കൂട്ടുപ്രതിയാകേണ്ട അമ്മയെ മാപ്പുസാക്ഷിയാക്കിയാൽ കാമുകനെ രക്ഷിക്കാൻ കള്ളസാക്ഷി പറയുമെന്ന് പി.സി.ജോർജ്; ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി പിസിയും രാജസേനനും എംആർ.ഗോപകുമാറും; കുട്ടിക്ക് നീതി തേടിയുള്ള പോരാട്ടം കടുക്കുന്നു

എം മനോജ് കുമാർ

ഇടുക്കി: തൊടുപുഴയിൽ ഏഴുവയസുകാരനെ അമ്മയുടെ കാമുകൻ മർദ്ദിച്ചു കൊന്ന സംഭവത്തിൽ കാമുകന് അരുനിന്ന അമ്മയെ സംരക്ഷിക്കാനുള്ള നീക്കം പാളും. ഏഴുവയസുകാരന് മരണാനന്തര നീതി തേടിയും കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളും ചേർന്ന് ഇന്നു രൂപീകരിച്ച കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി ജനപക്ഷം നേതാവ് പി.സി.ജോർജ് എത്തും. പ്രമുഖ നടൻ എം.ആർ.ഗോപകുമാറും സംവിധായകൻ രാജസേനനും അടക്കമുള്ളവർ ഈ സമിതിയുടെ രക്ഷാധികാരിയാകുമെന്നും സംഘാടകർ മറുനാടനെ അറിയിച്ചു.

പപ്പിക്കുട്ടി എന്ന് സോഷ്യൽ മീഡിയ പുനർനാമകരണം ചെയ്ത ഏഴുവയസുകാരന് നീതിതേടിയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളും ഇന്നു തിരുവനന്തപുരത്ത് യോഗം ചേർന്നത്. ഈ യോഗത്തിനു ശേഷം തീരുമാനിച്ച സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്താണ് പി.സി.ജോർജ് എംഎൽഎ എത്തുന്നത്. 'ഏഴുവയസുകാരന് മരണാനന്തര നീതി വേണമെങ്കിൽ കുട്ടിയുടെ 'അമ്മ ശിക്ഷിക്കപ്പെടണം. പി.സി.ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. അമ്മയുടെ കാമുകന് മാത്രമല്ല അമ്മയ്ക്കും കുട്ടിയെ മർദ്ദിച്ച് കൊല്ലുന്നതിൽ പങ്കുണ്ട്. അമ്മയുടെ ഭ്രാന്താണല്ലോ കൊച്ചിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ആ അമ്മയെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റി സാക്ഷിയാക്കാൻ നോക്കുന്നു. ഈ അമ്മയെ മാപ്പു സാക്ഷിയാക്കിയാൽ ആ സ്ത്രീ ചെയ്യാൻ പോകുന്നത് എന്താണ്? അവളുടെ കാമുകനെ രക്ഷിക്കാൻ കള്ളസാക്ഷി പറയും. പൊലീസ് എന്ത്പറഞ്ഞാലും ഇതാണ് നടക്കാൻ പോകുന്നത്. അവളെ മാപ്പുസാക്ഷിയാക്കുന്ന പൊലീസിന്റെ നടപടി തെറ്റാണ്. ഭരണകക്ഷിയിൽപ്പെട്ട ഒരു ആളാണ് പ്രതി എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് ജനാധിപത്യ ധ്വംസനമാണ്, മര്യാദകേടാണ്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഭരണകക്ഷിയിൽപ്പെട്ട എംഎൽഎയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്-പി.സി.ജോർജ് പറയുന്നു.

പി.സി.ജോർജിനെ കൂടാതെ കേരളത്തിലെ ഒട്ടുവളരെ സെലിബ്രിറ്റികളും താമസിയാതെ ഈ കമ്മിറ്റിയിൽ അംഗമാകും എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ ഇന്നത്തെ കമ്മിറ്റി അതിശക്തമായ ഒരു ജനകീയ മുന്നേറ്റമായി തന്നെ മാറിയേക്കും. കുട്ടിക്ക് മരണാനന്തര നീതി, അതിനായി കുട്ടിയുടെ അമ്മയുടെ അറസ്റ്റ്, കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ തേടി അതിശക്തമായ അന്വേഷണം. ഈ രണ്ടു കാര്യങ്ങളാണ് കമ്മറ്റി ആവശ്യപ്പെടുന്നത്. മാധ്യമപ്രവർത്തക ശ്രീലാ പിള്ള ചെയർ പേഴ്സണും സുമേഷ് ജനറൽ കൺവീനറും ആയാണ് ആക്ഷൻ കൗൺസിലിന് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിനെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കേരളത്തിലെ നിയമസംവിധാനങ്ങളെയും ആക്ഷൻ കൗൺസിൽ സമീപിക്കും-ജനറൽ കൺവീനർ സുമേഷ് മറുനാടനോട് പറഞ്ഞു.

തൊടുപുഴയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അരുൺ ആനന്ദ് അഴിക്കുള്ളിലാണ്. അതേസമയം ഈ ക്രൂരതയ്ക്ക് അരുനിന്ന 'അമ്മ സുരക്ഷിതയുമാണ്. സുരക്ഷിതയായി പുറത്തു നിൽക്കുന്ന ഈ അമ്മയ്ക്ക് ഇനി അധിക കാലം സുരക്ഷിതയായി കഴിയാൻ അവസരമുണ്ടായേക്കില്ല പി.സി.ജോർജ് രക്ഷാധികാരിയും, രാജസേനൻ, എം.ആർ.ഗോപകുമാർ എന്നിവർ രക്ഷാധികാരികളുമായ കമ്മിറ്റിയുടെ രൂപീകരണം ഇതിനു തെളിവാണ്. ഡൽഹി പെൺകുട്ടിക്ക് നീതി തേടിയ ജനകീയമുന്നേറ്റം പോലൊരു മുന്നേറ്റം തന്നെയാണ് തൊടുപുഴയിലെ ഏഴുവയസ്സുകാരനു മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിലും കാണാൻ കഴിയുക. . കുട്ടിയുടെ മരണത്തിനും കൊലപാതകത്തിനും ഒത്താശ ചെയ്ത അമ്മയെ അഴിക്കുള്ളിലാക്കാനുള്ള പ്രക്ഷോഭമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇവർ ആവശ്യം ശക്തമാക്കി രംഗത്തു വരുന്നതോടെ കുട്ടിയുടെ അമ്മയുടെ തൊടുപുഴയിലെ വീട്ടിലെ സുഖവാസം അവസാനിക്കാനാണ് സാധ്യത.

അരുൺ ആനന്ദ് എന്ന വില്ലൻ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു അഴിക്കുള്ളിലാണ്. പക്ഷെ കുട്ടിയുടെ 'അമ്മ, കൊലപാതകത്തിന് ഒത്താശ ചെയ്തു കൊടുത്തവൾ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് കേരളത്തിൽ നിന്നും മുഴങ്ങുന്നത്. കുട്ടിയുടെ കൊലപാതകത്തിന്, മർദ്ദനത്തിനു അമ്മയുടെ മൗനസമ്മതമുണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ തന്നെ ബോധ്യമാകുന്ന കാര്യമാണ്. എന്നിട്ടും അമ്മ സംരക്ഷിക്കപ്പെടുന്നു. ആരാണ് അവരെ അഴിക്കുള്ളിലാക്കാതെ സംരക്ഷിക്കുന്നത്. എന്താണ് കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലുള്ളത്. ഈ മരണം വിവാദമായിട്ടും എന്തുകൊണ്ട് ഈ മരണത്തിൽ അന്വേഷണം വരുന്നില്ല? ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങളാണ് ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്കും ഒപ്പം കുട്ടിയെ ഉറപ്പായും സംരക്ഷിക്കുമായിരുന്ന കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയും അച്ഛന്റെ പഴയ ബിടെക് പഠനകാലത്തെ സുഹൃത്തുക്കളും കൈകോർക്കുന്നത്.

ഏഴുവയസുകാരന്റെ അമ്മയെ സംരക്ഷിക്കുന്നത് സിപിഎം അല്ലാത്ത തെക്കൻ കേരളത്തിലെ ഒരു എംഎൽഎയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും വെളിയിൽ വരാനുണ്ട്. ഉന്നത സ്വാധീനത്തിന്റെ മറവിലാണ് കുട്ടിയുടെ 'അമ്മ സുരക്ഷിതയായിരിക്കുന്നത്. ഭാര്യമാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള, അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും രാത്രി സഞ്ചാരത്തിന്റെ ഉൾപ്പെടെയുള്ള ഒട്ടനവധി കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുമായി അരുൺ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും ബന്ധമുണ്ടെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയുടെ ഓളങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് കായംകുളത്ത് നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പ് അംഗങ്ങൾ അറസ്റ്റിലാകുന്നത്. ഈ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾക്ക് കുട്ടിയുടെ അമ്മയുമായും അരുൺ ആനന്ദുമായും ബന്ധമുണ്ടോ എന്ന കാര്യം ഇനിയും വെളിയിൽ വന്നിട്ടില്ല. ഇതെല്ലാം ഇനി വരാൻ പോകുന്ന അന്വേഷണം, ഏഴുവയസുകാരന്റെ അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെടാനുള്ളതാണ്.

കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ ഇപ്പോൾ മകന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു രംഗത്തുണ്ട്. ഇതിനായി കുട്ടിയുടെ മുത്തച്ഛൻ പരാതി നൽകി എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും കുട്ടിയുടെ മരണത്തിൽ ഉള്ള പ്രതിചേർക്കാനുള്ള അന്വേഷണവും വന്നാൽ തൊടുപുഴയിലെ 'അമ്മ അകത്താക്കാൻ സാധ്യതകൾ ഏറെയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ഉള്ള അന്വേഷണവും കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണത്തിൽ ഉള്ള അന്വേഷണവും വന്നാൽ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ മാത്രമാകും. ഈ രണ്ടു കേസുകളിലും അന്വേഷണം വരുമ്പോൾ കുടുക്കിലാവുക 'അമ്മ മാത്രമാകും.

ഈ കേസുകളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഈ കുട്ടിയുടെ 'അമ്മ മാത്രവുമാണ്. കുട്ടിയുടെ അച്ഛന്റെ മരണം എങ്ങിനെയാണ് എന്ന് പറയാൻ കഴിയുക കുട്ടിയുടെ അമ്മയ്ക്ക് മാത്രമാണ്. ബിസിനസ് നല്ല രീതിയിൽ പോകുന്നുണ്ട്. ഭാര്യ വീട്ടിൽ നിന്നുമുള്ള താമസം ഒഴിവാക്കി ഞങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറുകയാണ് എന്ന് കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ച് പറയുന്നതിന്റെ പിറ്റേ ദിവസമാണ് കുട്ടിയുടെ അച്ഛനു മരണം സംഭവിക്കുന്നത്. ഹൃദയ സ്തംഭനം എന്നാണ് കുട്ടിയുടെ 'അമ്മ അറിയിച്ചത്. ഇപ്പോൾ കുട്ടിയുടെ മരണം വിവാദമായ പശ്ചാത്തലത്തിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിന്റെ ചെയ്തികൾ അറിഞ്ഞതോടെയാണ് കുട്ടിയുടെ അച്ഛന്റെ മരണത്തിൽ അന്വേഷണവും ഒപ്പം കുട്ടിക്ക് മരണനാന്തര നീതിയും ആവശ്യപ്പെട്ട് അച്ഛന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP