Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനെട്ട് വയസ് തികയും മുമ്പ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് ബെംഗളുരുവിൽ കൊണ്ടുപോയി; മുഹസിനും കൂട്ടുകാരും യുവതിയെ ലോഡ്ജിലെത്തിച്ചത് ആൺവേഷം കെട്ടിച്ചും; 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച മൂന്നംഗ സംഘത്തെ ലോഡ്ജിലെത്തി അറസ്റ്റ് ചെയ്ത് പൊലീസും

പതിനെട്ട് വയസ് തികയും മുമ്പ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് ബെംഗളുരുവിൽ കൊണ്ടുപോയി; മുഹസിനും കൂട്ടുകാരും യുവതിയെ ലോഡ്ജിലെത്തിച്ചത് ആൺവേഷം കെട്ടിച്ചും; 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച മൂന്നംഗ സംഘത്തെ ലോഡ്ജിലെത്തി അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പാലോട്: പത്തൊൻപത് കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ കാമുകനും സംഘവും ലോഡ്ജിൽ എത്തിച്ചത് ആൺവേഷം കെട്ടിച്ച്. നാല് യുവാക്കൾ എത്തി മുറി എടുത്തതിനാൽ ലോഡ്ജ് ജീവനക്കാർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. പൊലീസെത്തി സംഘത്തെ പിടികൂടിയപ്പോൾ മാത്രമാണ് നാലംഗ സംഘത്തിൽ ഒരാൾ പെൺകുട്ടിയായിരുന്നു എന്ന് ജീവനക്കാർ പോലും അറിയുന്നത്. 19 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെയും കൂട്ടാളികളെയും പാലോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിനുമായി (19) പെൺകുട്ടി പ്രണയത്തിലായിരുന്നു. കഞ്ചാവിന് അടിമ കൂടിയായ യുവാവ് മുമ്പും പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഇതിനൊടുവിലാണ് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോയത്. തമിഴ്‌നാട്ടിലുള്ള ജെസിബി ഓപ്പറേറ്റർമാരായ രണ്ട് സുഹൃത്തുക്കളെയും ഇയാൾ ഒപ്പം കൂട്ടി. ഈ മാസം 17നാണ് സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. മാർത്താണ്ഡം പോങ്ങിൽകാല പുത്തൻവീട്ടിൽ അശോക് കുമാർ, മാർത്താണ്ഡം കണ്ണങ്കര വിജയകുമാർ എന്നിവരായിരുന്നു മുഹസിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത്.

ആൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ ലോഡ്ജിൽ താമസിപ്പിച്ചിരുന്നത്. 19 കാരിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് ദിവസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി. ആൺവേഷം കെട്ടിച്ച് കൂടെ താമസിപ്പിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് വന്ന് ലോഡ്ജ് മുറിയിൽ നിന്ന് പെൺകുട്ടിയേയും സംഘത്തേയും അറസ്റ്റ് ചെയ്ത് പുറത്തു കൊണ്ടുവന്നപ്പോൾ മാത്രമാണ് ഇവരുടെ കൂടെ ഉണ്ടായിരുന്നത് ആൺകുട്ടിയല്ല പെൺകുട്ടിയാണെന്ന് ലോഡ്ജ് ജീവനക്കാരും തിരിച്ചറിഞ്ഞത്.

ഈ മാസം 17 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളും ജെ.സി.ബി ഡ്രൈവർമാരുമായ രണ്ടു സുഹൃത്തുക്കളുമായി മുഹസിൻ താന്നിമൂട് ലോഡ്ജിൽ നിന്നും പിടിയിലാകുന്നത്. മാർത്താണ്ഡം പോങ്ങിൽകാല പുത്തൻവീട്ടിൽ അശോക് കുമാർ, മാർത്താണ്ഡം കണ്ണങ്കര വിജയകുമാർ എന്നിവരാണ് പിടിയിലായത്. മുഹസിന് പെൺകുട്ടിയെ കടത്താനും തമിഴ്‌നാട്ടിൽ പാർപ്പിക്കുവാനും വേണ്ട സഹായം ചെയ്തത് ഇവരാണ്. മറ്റൊരു സംഘത്തിന് കുട്ടിയെ വിൽക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നൽകിയിരുന്നതും ഈ പ്രതികളായിരുന്നു.

18 വയസ് തികയും മുൻപ് പെൺകുട്ടിയെ ബംഗളൂരുവിൽ കൊണ്ട് പോയി മുഹസിൻ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മജിസ്‌ട്രേറ്റിനു മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പാലോട് സബ് ഇൻസ്‌പെക്ടർ എസ്.സതീഷ് കുമാർ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർ സാംരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നവാസ്,നസീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇടിഞ്ഞാറിൽനിന്നു മുഹ്സിൻ പെൺകുട്ടിയെ ആസിൻ, വിജയകുമാർ എന്നിവർ വാടകയ്ക്കുതാമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിക്കുകയായിരുന്നു. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജോലി നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഡ്രൈവർമാരാണ് ആസിനും വിജയകുമാറും.

ആൺകുട്ടിയുടെ വേഷം ധരിപ്പിച്ചാണ് പെൺകുട്ടിയെ ഇവിടെ താമസിപ്പിച്ചിരുന്നത്. മുഹ്സിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് ടവറിനുകീഴിൽ സ്വിച്ച് ഓഫായിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ പെൺകുട്ടിയും പ്രതികളും അകത്തുണ്ടായിരുന്നു.

തമിഴ്‌നാട്ടുകാരായ കൂട്ടുകാർക്ക് പെൺകുട്ടിയെ കൈമാറി വലിയതുക പറഞ്ഞുറപ്പിച്ചാണ് മുഹസിൻ പെൺകുട്ടിയെ സംഘത്തിന്റെ കൈയിലേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കടിമയായിരുന്ന മുഹസിന് സ്ഥിരമായി കഞ്ചാവ് നൽകിയിരുന്നത് രണ്ടും മൂന്നും പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP