Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയാറിൽ അജ്ഞാത യുവതിയുടെ ജഡം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്; മൃതദേഹം കെട്ടി മറയ്ക്കാനുള്ള സാധനങ്ങൾ വാങ്ങിയ കടകൾ കണ്ടെത്തിയതോടെ അന്വേഷണം കളമശ്ശേരി കേന്ദ്രീകരിച്ച് പൊലീസ്; യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് തന്നെ; കളമശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; അന്വേഷണം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ യുവതികളെ കുറിച്ച്

പെരിയാറിൽ അജ്ഞാത യുവതിയുടെ ജഡം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്; മൃതദേഹം കെട്ടി മറയ്ക്കാനുള്ള സാധനങ്ങൾ വാങ്ങിയ കടകൾ കണ്ടെത്തിയതോടെ അന്വേഷണം കളമശ്ശേരി കേന്ദ്രീകരിച്ച് പൊലീസ്; യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് തന്നെ; കളമശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; അന്വേഷണം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ യുവതികളെ കുറിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയാറിൽ യുസി കോളേജിന് സമീപത്തെ കടവിൽ അജ്ഞാത യുവതിയുടെ മൃതദേഹം കല്ലിൽ കെട്ടി താഴ്‌ത്താൻ ശ്രമിച്ച കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണം കൊച്ചി കളമശ്ശേരി കേന്ദ്രീകരിച്ചാണ് ഇപ്പോൾ പുരോഗമിക്കുന്നത്.മൃതദേഹത്തിൽ ചുറ്റാനും കരിങ്കല്ല് കെട്ടിത്തൂക്കാനും ഉപയോഗിച്ച പ്ലാസ്റ്റിക് കയർ വാങ്ങിയതു സൗത്ത് കളമശേരിയിലെ കടയിൽ നിന്നാണെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ പുതപ്പു വാങ്ങിയതു കളമശേരി എച്ച്എംടി റോഡിലെ തുണിക്കടയിൽ നിന്നാണെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. 2 കടകളും തമ്മിൽ 500 മീറ്റർ അകലമേയുള്ളൂ. മൃതദേഹം കയറ്റിയ വെള്ള ഹാച്ച്ബാക്ക് കാർ കളമശേരി ഭാഗത്തു നിന്നു റെന്റ് എ കാർ ആയി എടുത്തതാണ് എന്നും സൂചനയുണ്ട്.

പ്രതികളെ കണ്ടെത്താനായി ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.എച്ച്എംടി ജംക്ഷനിൽ നിന്നു നേരത്തേ ലഭിച്ച ദൃശ്യങ്ങളിൽ കാർ കാണാമെങ്കിലും നമ്പർ വ്യക്തമല്ല. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്നാണ് ഒടുവിലത്തെ നിഗമനം. അഴുകിയ നിറത്തിലുള്ള മൃതദേഹം കണ്ടെത്തുമ്പോൾ മുടു കളർ ചെയ്ത അവസ്ഥയിലായിരുന്നു. വിരലുകളിൽ നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു. ഇത് മലയാളികൾ ഉപയോഗിക്കുന്ന രീതിയിലുള്ളത് അല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു കൊച്ചിയിലെ റസ്റ്ററന്റുകളിൽ ജോലിക്കു യുവതികളെ എത്തിക്കുന്നവരെ ചോദ്യം ചെയ്തു. യുസി കോളജിനു സമീപം കടൂപ്പാടം വിൻസൻഷ്യൻ വിദ്യാഭവന്റെ സ്വകാര്യ കടവിൽ 11നു വൈകിട്ടാണ് യുവതിയുടെ അഴുകിയ ജഡം കണ്ടത്. പുതപ്പിനുള്ളിൽ പൊതിഞ്ഞു കയർ വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.

ബലം പ്രയോഗിച്ച് തുണിവായിൽത്തിരുകി കയറ്റിയ ശേഷം മൂക്കുപൊത്തിപ്പിടിക്കുകയും എതിർത്തപ്പോൾ അക്രമി യുവതിയുടെ മുഖത്ത് മർദ്ദിച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം.ശരീരത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല.ചുണ്ടിലും താടിയിലും കറുത്ത മറുക് കണ്ടെത്തിയിട്ടുണ്ട്.ഈ ലക്ഷണമുള്ള യുവതികളെ അടുത്ത സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായിട്ടുണ്ടോ എന്നുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

40 കിലോയോളം ഭാരമുള്ള കല്ലിനൊപ്പമാണ് മൃതദ്ദേഹം വെള്ളത്തിൽ നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിരുന്നു.വെള്ളത്തിൽകിടന്ന് ചീർത്തപ്പോൾ കല്ലടക്കം മൃതദ്ദേഹം താഴ്ഭാഗത്തേയ്ക്ക് ഒഴുകിയെത്തിയെന്നാണ് പൊലീസ് കണക്കൂകൂട്ടൻ.മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിധാർ ടോപ്പുമായിരുന്നുവേഷം.പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയർകൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ് ചീർത്തിട്ടിട്ടുള്ള മൃതദ്ദേഹം കാണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP