മതം മാറിയ യുവാക്കളെ വീണ്ടും കാണാതായി; രണ്ടു യുവാക്കൾ അപ്രത്യക്ഷമായതു മലപ്പുറത്തു നിന്ന്; പരാതി വന്നതോടെ ഒരാൾ യെമനിൽ സുരക്ഷിതനെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഇമെയിൽ സന്ദേശം
എം പി റാഫി
മലപ്പുറം: കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും മലയാളികളെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ മലപ്പുറത്ത് നിന്നും രണ്ടു പേരെ കാണാതായതായി രക്ഷിതാക്കളുടെ പരാതി. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കൾ ആകർഷിക്കുന്നതായുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും കാണാതായ യുവാക്കളുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസിൽ പരാതി നൽകിയത്.
പെരിന്തൽമണ്ണ സ്വദേശി അഖിൽ (25) എന്ന അബ്ദുള്ളയെ കാണാതായ സംഭവത്തിൽ പിതാവ് സുബ്രഹ്മണ്യൻ, കൊണ്ടോട്ടി മുതുവല്ലൂർ പ്രശാന്തി(33)നെ കാണാതായ സംഭവത്തിൽ പിതാവ് പരവൻതൊടി ബാലചന്ദ്രൻ എന്നിവരാണ് പെരിന്തൽമണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ കാണാതായ ഇരുവരും ഇസ്ലാം മതം സ്വീകരിച്ച ശേഷം നാടുവിടുകയായിരുന്നെന്ന് മലപ്പുറം എസ്പി മറുനാടൻ മലയാളിയോടു പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷമായി പ്രശാന്തിനെ കാണാനില്ലെന്നും കണ്ടെത്തെണമെന്നും കാണാച്ചാണ് പിതാവ് പരാതി നൽകിയത്. 2011 നവംബർ 30നാണ് പ്രശാന്തിനെ കാണാതാകുന്നത്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും സ്വത്ത് വിറ്റ പണംകൊണ്ട് ആഡംബര ജീവിതം നയിച്ച പ്രശാന്ത് കടം വന്ന് നാടുവിടുകയായിരുന്നെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. വീടു വിട്ടിറങ്ങുമ്പോൾ പാസ്പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും എടുത്തിരുന്നു. എന്നാൽ കാണാതായതിനു ശേഷം പ്രശാന്ത് കണ്ണൂരിൽ ഇസ്ലാംമതം സ്വീകരിച്ചിരുന്നെന്നും ഇവിടെ നിന്നും ഒരു യുവതിയെ വിവാഹം കഴിച്ചതായും വിരവരം ലഭിച്ചിട്ടുണ്ടെന്ന് പിതാവ് പൊലീസിനോടു പറഞ്ഞു. പിന്നീട് കാലങ്ങളായി യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ രണ്ട് സുഹൃത്തുക്കളുടെ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു പിതാവ് പറഞ്ഞു.
2014 മെയ് 10നാണ് പെരിന്തൽമണ്ണ സ്വദേശി അഖിൽ എന്ന അബ്ദുള്ളയെ കാണാതായതെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. അഖിൽ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ളയെന്ന പേര് സ്വീകരിക്കുകയായിരുന്നെന്ന് ബന്ധുക്കൽ പറഞ്ഞു. എന്നാൽ ഇയാൾ യമനിലേക്ക് പോയതായാണ് കരുതപ്പെടുന്നത്. രണ്ട് ദിവസം മുമ്പാണ് അഖിലിനെ കാണുന്നില്ലെന്ന പാരാതി പിതാവ് സുബ്രഹ്മണ്യൻ പെരിന്തൽമണ്ണ പൊലീസിൽ നൽകിയത്. പൊലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതോടെ അഖിൽ അബ്ദുള്ളയുടേതെന്ന പേരിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ സി.ഐക്ക് ഒരു ഇ മെയിൽ സന്ദേശം ലഭിക്കുകയുണ്ടായി. ഞാൻ യമനിലാണെന്നും ഇവിടെ സുരക്ഷിതനായി ജീവിക്കുകയാണെന്നും പറഞ്ഞായിരുന്നു സർക്കിൾ ഇൻസ്പെക്ടർക്ക് സന്ദേശം ലഭിച്ചത്.
ഈ സന്ദേശം കൂടുതൽ പരിശോധനക്കു വിധേയമാക്കുകയാണെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. കാണാതായ യുവാവ് തന്നെയാണ് അല്ലെങ്കിൽ മാറ്റാരെങ്കിലും ഇയാളുടെ പേരിൽ അയച്ചതാണോ എന്നെല്ലാം പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കാണാതായ ഇരുവർക്കും ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇരുവരും മത പഠനത്തിനാണ് പോയെതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടതായും അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ മതം മാറി പഠനത്തിനും ജോലിക്കുമായി നിരവധി മലയാളി യുവാക്കൾ യമനിലേക്ക് പോകുന്നതായാണ് വിവരം. നേരത്തെ ദമ്മാജ് സലഫിസവുമായി ബന്ധപ്പെട്ട് നിരവധി മലയാളികൾ നാടുകടക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇക്കൂട്ടത്തിൽ മലപ്പുറത്തു നിന്നും കാണാതായ രണ്ടു യുവാക്കളും ഉണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മലപ്പുറം എസ്പി ദീപേഷ് കുമാർ ബെഹ്റയുടെ മേൽനോട്ടത്തിൽ കൊണ്ടോട്ടി, പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർമാരാണ് കേസ് അന്വേഷിച്ചു വരുന്നത്. കേസ് വിവരങ്ങൾ എൻ.ഐ.എക്കും യഥാസമയം കൈമാറി വരുന്നുണ്ട്. കാണാതായ ഇരുവരെ കുറിച്ചും കൂടുതൽ വിവര ശേഖരണം നടത്തിയ ശേഷം കേസിന്റെ ഗൗരവമനുസരിച്ച് അന്വേഷണ ചുമതല നിർണയിക്കുമെന്ന് എസ്പി പറഞ്ഞു.
തീവ്ര ആശയമുള്ള നിരവധി പേർ രാജ്യം വിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാണാതായവരെ കുറിച്ചുള്ള വിവര ശേഖരണവും വിശദമായ അന്വേഷണവും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ കാണാതായവരുടെ വിവര ശേഖരണം അതാത് പൊലീസ് സ്റ്റേഷൻ വഴിയാണ് ശേഖരിച്ചു വരുന്നത്. അതേസമയം കാണാതായ കാസർകോഡ്, പാലക്കാട് സ്വദേശികളുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഐഎസ് ക്യാമ്പുകളിലേക്കോ മറ്റു തീവ്രവാദ സംഘങ്ങളിലേക്കോ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പാലക്കാട് കഞ്ചിക്കോടു നിന്നും കഴിഞ്ഞ ദിവസം കാണാതായ ഈസയുടെയും യഹിയയുടെയും കൂട്ടികാരൻ ഷിബി ഇറാനിലേക്ക് കടന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് മുഖേനയാണ് യാത്രാനടപടികൾ ക്രമീകരിച്ചത്. ഒരു മാസത്തെ തീർത്ഥാടന വിസക്ക് ഇറാനിൽ പോകുന്നതിനായി വിസക്കു അപേക്ഷിച്ചതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ വിമാനത്താവളം വഴി ഷിബി നാടുവിട്ടെന്നാണ് പ്രാഥമിക നിഗമനം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍