മകനെ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീർ ഇപ്പോഴും തോരുന്നില്ല; കാക്കിയിട്ട ക്രിമിനലുകൾക്ക് സർവീസിൽ പരമസുഖം; പതിനൊന്ന് വർഷം പിന്നിട്ടിട്ടും ഉരുട്ടിക്കൊല കേസ് പ്രതികൾക്ക് ശിക്ഷ ലഭിച്ചില്ല; കുറ്റാരോപിതനായ സിഐക്ക് ഷാഡോ പൊലീസിന്റെ ചുമതലയും നൽകിയതിൽ വിവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ 2005 സെപ്റ്റംബർ 27ന് പൊലീസുകാർ ഉരുട്ടികൊന്ന ഉദയകുമാർ എന്ന വ്യക്തിയെ മലയാളികൾ മറക്കാനിടയില്ല. അന്ന് പ്രതികളായ പൊലീസുകാർക്ക് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ശിക്ഷ ലഭിച്ചിട്ടില്ല. അന്ന് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരിൽ പ്രധാനിയായിരുന്നു സിഐ അജിത് കുമാർ. കേസിൽ പ്രതികളായിരുന്ന പലരും വീണ്ടും സർവ്വീസിൽ പ്രവേശിച്ചിട്ടുണ്ട്. പൊലീസുകാർ പ്രതികളായാൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന അവസ്ഥ ഈ കേസിലും സംഭവിക്കുമോ എന്ന ആശങ്കയാണ് ഏവരെയും അലട്ടുന്നത്. എന്നാൽ ഇത്തരം കേസുകളിൽ പ്രതികളായവരെ ലോ ആൻഡ് ഓർഡറിൽ നിയമിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ അന്നത്തെ സിഐ ആയിരുന്ന അജിത് കുമാറിനെ ആറ്റിങ്ങൽ ഡിവൈഎസ്പി ആയി നിയമിക്കുകയായിരുന്നു ഇപ്പോൾ അജിത് കുമാറിന് റൂറൽ വിഭാഗത്തിലെ ഷാഡോ പൊലീസിന്റ ചുമതലയും നൽകിയിട്ടുണ്ട്.
അജിത് കുമാറിനൊപ്പം തന്നെ ഷാഡോ പൊലീസിന്റെ ചുമതല നൽകിയിരിക്കുന്ന മറ്റൊരു എസ്ഐയും ഒരു കേസിൽപ്പെട്ടയാളാണ്. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ പിടികൂടാനായി വണ്ടിയിൽ ചാടിക്കയറി ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ട കേസിൽപ്പെട്ട എസ്ഐ സിജു കെ നായർ എന്നയാളെയാളാണ് ഷാഡോ പൊലീസിന്റെ ചുമതല നൽകിയിട്ടുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ. ഇത്തരം കേസുകളിൽ പെട്ടവരെ അധികാരികൾ തന്നെ സംരക്ഷിക്കുന്നുവെന്നതിന്റെ തെളിവായിവേണം ഷാഡോ പൊലീസ് തലപ്പത്തെ നിയമനങ്ങളെ കാണുവാൻ
ഉദയകുമാറിനെ പൊലീസ് ഊരുട്ടിക്കൊലപ്പെടുത്തിയ കേസിൽ അമ്മ പ്രഭാവതിയമ്മയ്ക്ക് സർക്കാർ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായി പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവരുടെ സർവീസ് ആനുകൂല്യങ്ങളിൽ നിന്ന് സർക്കാരിന് ഈ തുക ഈടാക്കാമെന്നും ജസ്റ്റീസ് പി.ഡി. രാജൻ നിർദേശിച്ചിരുന്നു.കേസിന്റെ രേഖകൾ തിരുത്തിയെന്ന ആരോപണത്തെ തുടർന്ന് സിബിഐ പ്രതികളാക്കിയ ഇ.കെ. സാബു, ടി. അജിത് കുമാർ എന്നിവർ തങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.
കേസിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന ഒന്നുമുതൽ മൂന്നുവരെ പ്രതികളും പൊലീസ് ഓഫിസർമാരുമായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരുടെ സർവീസ് ആനുകൂല്യങ്ങളിൽ നിന്നാണ് സർക്കാർ തുകതിരിച്ചു പിടിക്കേണ്ടത്. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൊടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ മനഃപൂർവം വൈകിക്കുകയാണെന്നായിരുന്നു പ്രഭാവതിയമ്മയുടെ ആരോപണം. വിചാരണ വൈകിച്ചതിന് പിന്നാലെ ഇപ്പോൾ തന്റെ മകന്റെ മരണത്തിന് കാരണക്കാരായവർ ഇപ്പോൾ പൊലീസിൽ ഉന്നത സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.
കൊലപാതകക്കേസുകളിലെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ അതിന് ഇരകളാകുന്നവരുടെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമാനമായ കേസാണ് ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് എന്ന് കണ്ടെത്തിയാണ് അമ്മ പ്രഭാവതിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.പ്രായമായ തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും കേസ് വേഗം തീർപ്പാക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കോടതി പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.പ്രതികളായ പൊലീസുകാർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഉദയകുമാറിനെ മോഷണക്കുറ്റം ആരോപിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.
ഉരുട്ടിക്കൊല നടന്നിട്ട് പത്ത് വർഷം തികയുമ്പോഴും പ്രതികളായ പൊലീസുകാർ ശിക്ഷിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, സർവീസിൽ തിരിച്ച് കയറുകയും ചെയ്തു. പ്രതികൾ ഹൈക്കോടതിയിൽ ഹരജി നൽകിയതിനാൽ വിചാരണയും സ്റ്റേ ചെയ്തിരിക്കുകയാണ്. നീതി തേടി പോരാട്ടം തുടരുകാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതി. 2005 സെപ്റ്റംബർ 27 നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാർ കൊല്ലപ്പെടുന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത നെടുങ്കാട് സ്വദേശി ഉദയകുമാറിന്റെ കൈയിൽ നിന്നും 4000 രൂപ പിടിച്ചെടുത്ത ശേഷമായിരുന്നു ക്രൂര മർദനം. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായിരുന്ന ജിതൻ, ശ്രീകുമാർ, സോമൻ, ഡി.വൈ.എസ്പിമാരായ ഇ.കെ ഹരിദാസ്, ടി.കെ സാബു, സി.ഐ അജിത് കുമാർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. വ്യാജ എഫ്.ഐ.ആർ ചമക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.
2005 സെപ്തബർ 29 നാണ് ഒരു മോഷണ കുറ്റം ആരോപിച്ച് 28 കാരനായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടൽ അടക്കം ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായ ഉദയകുമാർ പിന്നീട് ജനറലാശുപത്രിയിൽ മരണമടഞ്ഞു. കേസ് തേച്ചുമായ്ച്ചു കളയാൻ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടർന്ന് നടന്ന സിബിഐ അന്വേഷണത്തിൽ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകൾ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴുപേരെകൂടി സിബിഐ പ്രതികളാക്കി പിന്നീട് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമങ്ങൾ നടന്നു. ഒരവസരത്തിൽ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു.
സിബിഐ വീണ്ടും പുനരന്വേഷണം നടത്തണമെന്ന പ്രതികളുടെ ഹർജിയിലായിരുന്നു ഇടക്കാല സ്റ്റേ. അന്തിമ വിധിയിൽ ഹൈക്കോടതി ഈ ആവശ്യം തള്ളി. ഒന്നിനു പുറകെ ഒന്നായി ഫയൽ ചെയ്യുന്ന പ്രതികളുടെ ഹർജികൾ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്ന് ഈ ഹർജിയിൽ കക്ഷി ചേർന്ന പ്രഭാവതിയമ്മ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ഹർജി തള്ളിയത്. ഇരുവരേയും കുറ്റവിമുക്തരാക്കണമെന്ന ആവശ്യം വിചാരണ സമയത്ത് പ്രതികൾക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.നേരത്തെ കോടതിയിൽ സാക്ഷികളുടെ വിചാരണ ആരംഭിച്ചപ്പോൾ ഹൈക്കോടതി വിചാരണ നടപടികൾ ഉൾപ്പെടെ സ്റ്റേ ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍