ലൊക്കേഷൻ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാക്കുന്ന തർക്കം തീർക്കാൻ ആദ്യം എത്തി; നടന്മാരും നടിമാരും റിയൽ എസ്റ്റേറ്റുകാരായപ്പോൾ അത്യാവശ്യക്കാരായി; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവരിൽ പ്രധാനികൾ സിനിമാക്കാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രമുഖ നടിയുടെ നേർക്ക് കഴിഞ്ഞ ദിവസമുണ്ടായ അക്രമം സിനിമാ മേഖലയിൽ വളർന്നുവരുന്ന ഗുണ്ടാ സംസ്കാരത്തിന്റെ തെളിവാണെന്ന വിലിയിരുത്തൽ സജീവമാകുന്നു. മുംബൈ അധോലോകമാണ് ഹിന്ദി സിനിമയെ നിയന്ത്രിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ പാർട്ടികളിൽ പങ്കെടുക്കുന്ന നടന്മാർ പോലും ഉണ്ടായിരുന്നു. ഈ മാതൃക എത്രത്തോളം ദോഷം ചെയ്യുമെന്ന് പഠിപ്പിക്കാൻ സുനിൽ ദത്ത് പോലുള്ളവരുടെ ജയിൽ വാസ കഥകളുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും മോളിവുഡും ഗുണ്ടകൾക്ക് പിറകെയാണ്. മദ്യവും മയക്കുമരുന്നും സിനിമയിലേക്ക് ഒഴുകുന്നതും ഇതിന് കാരണമാണ്.
സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്ന് ക്വട്ടേഷൻ മാഫിയകളുടെ വലയിലാണെന്ന് മുന്‍മന്ത്രിയും പത്തനാപുരം എംഎൽഎയുമായി കെബി ഗണേശ് കുമാർ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവർ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിനും ഉത്തരവാദിത്തമുണ്ടെന്നും ഗണേശ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർ പോലും അമ്മയിൽ അംഗത്വമെടുക്കാൻ ശ്രമിക്കുന്നു. സംഘടനയിൽ അംഗത്വമെടുക്കുന്നതിന് കൾശനമായ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തണമെന്നും ഗണേശ് കൂട്ടിച്ചേർത്തു. ഈ വാക്കുകളിൽ നിന്ന് തന്നെ സിനിമയിലെ ക്രിമിനൽവത്കരണത്തിന്റെ സ്ഥിതി വ്യക്തമാണ്. ക്വട്ടേഷൻ മാഫിയയെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. കൊച്ചി കേന്ദ്രീകരിച്ചാണ് ഇടപടൽ സജീവം.
നഗരത്തിൽ സിനിമാ ചിത്രീകരണത്തിന് തടസ്സമുണ്ടാക്കുന്ന ആളുകളെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാനാണ് ആദ്യം സിനിമാക്കാർ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചത്. ചിത്രീകരണം സുഗമമായി നടക്കുക എന്നു മാത്രമായിരുന്നു ഉദ്ദേശ്യം. പിന്നീട് റിയൽ എസ്റ്റേറ്റിന്റെ കച്ചവടം കൊഴുത്തപ്പോൾ സിനിമാക്കാരും അങ്ങോട്ട് കണ്ണെറിഞ്ഞ. അപ്പോൾ ഗുണ്ടാസംഗങ്ങൾ എല്ലാവരുടേയും ഇഷ്ടതോഴന്മാരായി. ക്വട്ടേഷൻകാർക്കും ഈ 'ജോലി മാറ്റം' സന്തോഷമായിരുന്നു. അധികം പണിയെടുക്കേണ്ട. മിക്കവാറും വിരട്ടൽ കൊണ്ടുതന്നെ കാര്യം സാധിക്കും. വ്യക്തിഗത ആവശ്യങ്ങൾക്കായി സിനിമയുമായി ബന്ധപ്പെട്ടവർ ഇവരെ ഉപയോഗിച്ചു തുടങ്ങിയത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ സിനിമാ സെറ്റിലെ ആവശ്യക്കാർക്ക് അതെത്തിച്ചുകൊടുക്കാനുള്ള ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന പൾസർ സുനി ക്രിമിനലാണെന്നും പല കേസുകളിൽ പ്രതിയാണെന്നും അറിയാമായിരുന്നിട്ടും സിനിമാ മേഖലയിൽ ഒഴിവാക്കാൻ സാധിക്കാത്തത് അപകടകരമായ സൂചനയാണ്. മുകേഷും ദിലീപും അടക്കമുള്ളവരുമായി ഇയാൾ സഹകരിച്ചു. ഒടുവിൽ ലാലിന്റെ സഹായിയായി. സിനിമ വേറിട്ടൊരു ലോകമായതിനാൽ പൊലീസിന്റെ അന്വേഷണമോ പരിശോധനയോ ഒന്നും ഇവിടം താവളമാക്കിയ അക്രമികൾക്ക് ഭയക്കേണ്ടതില്ല. ഇത് തന്നെയാണ് പൾസർ സുനിയും സമർത്ഥമായി ഉപയോഗിച്ചത്. പല സിനിമകളിലും ഗുണ്ടകളുടേയും ക്വട്ടേഷൻ സംഘങ്ങളുടേയും ആസ്ഥാനമായി പറയുന്നതുകൊച്ചിയാണ്. മറ്റിടങ്ങളിലാണ് സിനിമ നടക്കുന്നതെങ്കിലും 'ആക്ഷൻ' നടത്തുന്നതുകൊച്ചിയിലെ സംഘമാണെന്നാണ് പറയുക. അത് സിനിമാ മേഖലയിൽ തന്നെ സത്യമായി വരികയാണിപ്പോൾ.
ഈ സാഹചര്യത്തിൽ ഹിന്ദി സിനിമയെ മുംബൈ അധോലോകം അടക്കി ഭരിച്ചതുപോലെ മലയാള സിനിമാ വ്യവസായത്തിൽ ഗുണ്ടകൾ പിടി മുറുക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. കൊച്ചി നഗരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരുന്നതോടൊപ്പം തന്നെ ക്രിമിനലുകളും വളർന്നു വരികയാണ്. രണ്ട് വർഷം മുമ്പ് ഇവർ ബ്ളാക്ക് മെയിലിംഗിന് വിധേയയാക്കിയ ഒരു നടി പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരാതി നൽകട്ടെ എന്ന് ചിലരോട് ചോദിച്ചു. ഇത് അറിഞ്ഞ് പുതിയ സാഹചര്യത്തിൽ പരാതി നൽകുന്നത് ഒഴിവാക്കാൻ ആ നടിയിൽ നിന്ന് വാങ്ങിയ തുക പലിശ സഹിതം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാലുപിടിച്ചതായാണ് അറിയുന്നത്
ഈ നടി സിനിമയിൽ ഇപ്പോഴും സജീവമാണ്. രണ്ടു വർഷം മുമ്പ് കൊച്ചിയിൽ രാത്രി 11ന് ഈ നടി ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോൾ ഒപ്പം സഞ്ചരിച്ച സിനിമയിൽ തന്നെയുള്ള നാലുപേർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാഹനത്തിനുള്ളിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് ലക്ഷങ്ങൾ തട്ടിയെടുത്തു. ഒരു പ്രൊഡകഷൻ മാനേജർക്കും സംഭവവുമായി ബന്ധമുണ്ട്. പരാതി നൽകാൻ ഇപ്പോഴും ധൈര്യമില്ലെന്ന് നടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. പാലക്കാട്ടു വച്ച് മറ്റൊരു ഇടത്തരം നടിയും ഇതുപോലെ ചതിക്കപ്പെട്ടു. ട്രെയിനിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വന്ന പ്രമുഖയല്ലാത്ത നടിയാണ് ഒരു വർഷം മുമ്പ് പാലക്കാട്ട് അക്രമത്തിന് ഇരയായത്. സ്റ്റേഷനിൽനിന്ന് കാറിൽ പോകുന്നതിനിടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരാൾ മാനഭംഗപ്പെടുത്തി. മറ്റൊരാൾ ഇത് ചിത്രീകരിച്ചു. ഇക്കാര്യം പറഞ്ഞ് നിരവധി തവണ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.
വാട്ട്സ് ആപ്പ് കാലത്തിനു മുമ്പ് ഒരു പ്രമുഖ ഹാസ്യ നടൻ ബ്ളാക്ക് മെയിലിംഗിനു വിധേയനായി. ഒരു പെൺകുട്ടിയെ കാറിൽ ചുംബിക്കുന്ന പടമാണ് ചിലർ പകർത്തി പണം തട്ടിയത്. ഇത് പലരും കണ്ടിട്ടുള്ളതാണ്. തിരക്കഥാകൃത്തായി വന്ന് സൂപ്പർഹിറ്റ് കൂട്ട് സംവിധായകനായ മറ്റൊരാളും ബ്ളാക്ക് മെയിലിംഗിനു വിധേയനായി. ഇയാളും മറ്റൊരു യുവതിയും തമ്മിലുള്ള ചില രംഗങ്ങൾ രഹസ്യമായി പകർത്തിയാണ് ബ്ലാക് മെയിൽ നടത്തിയത്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍