ആഴ്ചയിൽ ശരാശരി കുടിച്ചത് 2000 രുപയുടെ മദ്യം; കൂട്ടുകാരുമായി നടത്തുന്ന മദ്യസൽക്കാരത്തിൽ പൊട്ടിച്ചത് ആയിരങ്ങൾ വിലയുള്ള കുപ്പികൾ; ഹോട്ടലുകളിൽ റൂമെടുത്തും സുഹൃത്തുക്കളുടെയും പറക്കോട്ടെ സ്വന്തം വീട്ടിലും വാഹനങ്ങളിലും അടിച്ചു പൊളി; വിവാഹ ശേഷം ലോക്കറിൽ സ്വർണം വച്ചത് ഉത്രയും സൂരജും ഒരുമിച്ചെത്തി; പിന്നീട് പലവട്ടം ലോക്കറിൽ നിന്ന് സ്വർണം എടുത്തത് ഭർത്താവ് മാത്രം; സ്വർണം പോയ വഴി കണ്ടെത്തി പൊലീസ്; ഉത്രാ കൊലയിൽ സൂരജ് തുറന്നു പറച്ചിൽ തുടരുമ്പോൾ; അഞ്ചൽ സിഐയും കുടുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഉത്രയുടെ വീട്ടിൽ നിന്ന് നൽകിയതിൽ പതിനഞ്ച് പവനോളം സ്വർണം പലപ്പോഴായി സ്വന്തം ആവശ്യങ്ങൾക്കായി വിറ്റഴിച്ച സൂരജ് ഈ പണം ധൂർത്തടിച്ചതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഉത്ര വധക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയവേ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ ദിവസം സൂരജ് തന്റെ ധൂർത്തിനെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചത്. സൂരജ് മദ്യം വാങ്ങി പോകുന്ന ദൃശ്യങ്ങളും തെളിവിനായി ബാറിന്റെ ബാറിന്റെ സിസി.ടിവിയിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.
വിവാഹശേഷം സൂരജും ഉത്രയും ചേർന്നാണ് സ്വർണം ബാങ്ക് ലോക്കറിൽ വച്ചത്. സ്വർണം ലോക്കറിൽ വയ്ക്കാൻ മാത്രമേ ഉത്ര ഫെഡറൽ ബാങ്കിൽ പോയിട്ടുള്ളൂ. ഉത്രയുടെയും സൂരജിന്റെയും പേരിലാണ് ലോക്കർ ഓപ്പൺ ചെയ്തത്. പിന്നീട് പലവട്ടം ലോക്കറിൽനിന്ന് സൂരജ് സ്വർണം എടുത്തിട്ടുണ്ട്. ഉത്രയുടെ മരണത്തിന് മുമ്പും അതിനുശേഷവുമായി ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് സ്വർണം എടുത്തിട്ടുണ്ട്.ഏറ്റവും കൂടുതൽ എടുത്തത് മാർച്ച് രണ്ടിനാണ്. ഇതിൽ 38 പവനാണ് അച്ഛനെ ഏൽപ്പിച്ച് റബർ മരങ്ങൾക്കിടയിൽ കുഴിച്ചിട്ടത്. ബാക്കി സ്വർണ്ണമെല്ലാം അടിച്ചു പൊളിക്ക് വേണ്ടിയാണ് ചെലവിട്ടത്.
ഉത്രയുടെ സ്വർണത്തിൽനിന്ന് പതിനഞ്ച് പവനോളം വിവിധ ആവശ്യങ്ങൾക്കായി പലപ്പോഴായി വിറ്റെന്നും മദ്യപാനത്തിനും ധൂർത്തിനുമായി ഈ പണം ചെലവിട്ടെന്നും സൂരജ് സമ്മതിച്ചു.അടൂരിലെ ജൂവലറിയിലാണ് സ്വർണം വിറ്റത്. വിവാഹദിവസം നൽകിയ 96 പവൻ ഉൾപ്പെടെ 100 പവനോളം സ്വർണമാണ് ഉത്രയുടെ വീട്ടുകാർ നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതിൽ നിന്ന് 21 പവൻ ഉത്രയുടെ വീട്ടുകാർ വാങ്ങി പണയംവച്ചു പണം സൂരജിന്റെ പിതാവ് സുരേന്ദ്രപ്പണിക്കർക്ക് നൽകിയിരുന്നു. ബാക്കി പതിനാറ് പവനോളം സ്വർണത്തിൽ പത്ത് പവൻ ബാങ്ക് ലോക്കറിൽനിന്നും ആറുപവൻ അതേ ബാങ്കിൽ പണയം വച്ച നിലയിലും കണ്ടെത്തി.
ആഴ്ചയിൽ കുറഞ്ഞത് രണ്ടായിരം രൂപയുടെ മദ്യം കഴിക്കുമായിരുന്നു. അടൂരിലെ ഒരു ബാറിൽ നിന്നാണ് സ്ഥിരമായി മദ്യം വാങ്ങിയിരുന്നത്. അടുത്ത സുഹൃത്തുക്കളായ ചിലരും മദ്യസൽക്കാരത്തിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. ആഘോഷവേളകളിൽ ആയിരങ്ങൾ വിലവരുന്ന കുപ്പികളാണ് ഉപയോഗിച്ചിരുന്നത്.അന്വേഷണത്തിന്റെ ഭാഗമായി അടൂരിലെ ബാറിൽ തെളിവെടുപ്പിനെത്തിച്ച സൂരജിനെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. ഹോട്ടലുകളിൽ റൂമെടുത്തും സുഹൃത്തുക്കളുടെയും പറക്കോട്ടെ സ്വന്തം വീട്ടിലും വാഹനങ്ങളിലുമായിട്ടായിരുന്നു മദ്യസൽക്കാരം. മദ്യപിച്ചെത്തി ഉത്രയുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായും സൂരജ് സമ്മതിച്ചു.
സ്വർണം വിറ്റത് കൂടാതെ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളവും സുഹൃത്തുക്കളുമായി കറങ്ങാനും അടിച്ചുപൊളിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. സൂരജിന്റെ വീട്ടുചെലവുകൾ പിതാവ് സുരന്ദ്രപണിക്കാരാണ് നോക്കിയിരുന്നത്. ്കേസിൽ പിടിയിലാകുമെന്ന് സൂചന ലഭിച്ചപ്പോൾ കേസിന്റെ ആവശ്യത്തിന് ചെലവഴിക്കാൻ പണത്തിന് വേണ്ടിയാണ് സ്വർണം പിതാവിന് കൈമാറിയത്. പിതൃസഹോദരിയുടെ വശം സൂക്ഷിക്കാൻ ഏൽപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ സൂക്ഷിക്കാൻ തയാറാകാതെ പിറ്റേന്നുതന്നെ അവർ സ്വർണം തിരികെ ഏൽപ്പിച്ചു. തുടർന്നാണ് വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടത്.
അഞ്ചൽ സിഐയും കുടുങ്ങും
അഞ്ചൽ സിഐ സുധീറിനെതിരെ കുരുക്ക് മുറുകുന്നു. അടുത്തിടെ പ്രമാദമായ രണ്ട് കേസുകളിലും വീഴ്ച വരുത്തിയതോടെ സുധീറിനെതിരെ വകുപ്പ്തല നടപടിക്ക് സാധ്യതയേറി. ഉത്ര വധക്കേസിലും അഞ്ചൽ ദമ്പതിമാരുടെ മരണത്തിലുമാണ് സി ഐ സുധീർ തന്റെ അലംഭാവം കാണിച്ചത്. ഉത്ര വധക്കേസിൽ സി ഐ സുധീർ വീഴ്ച വരുത്തിയതായാണ് പൊലീസിന്റെ റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി ഐ വീഴ്ച വരുത്തിയതായി കൊല്ലം റൂറൽ എസ് പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
ഉത്ര കേസിൽ കൃത്യമായ വിവരങ്ങൾ തുടക്കത്തിൽ ശേഖരിച്ചില്ലെന്നും തെളിവുകൾ കൈമാറുന്നത് വൈകിപ്പിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഉത്രയുടെ മാതാപിതാക്കൾ പരാതി നൽകിയതിന് ശേഷവും സിഐയുടെ ഇടപെടൽ ഉണ്ടായില്ല. നേരത്തെ കുടുംബവും സിഐക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് റൂറൽ എസ് പി അന്വേഷിച്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം അഞ്ചൽ ഇളമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ സിഐയുടെ നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം തന്റെ വീട്ടിലേക്ക് എത്തിക്കാൻ സിഐ നിർദേശിച്ചിരുന്നു. സംഭവം നടന്ന വീട്ടിലെത്തിയ ശേഷം സിഐ നേരെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് ആവശ്യമാണ്. മൃതദേഹം സ്റ്റേഷനിൽ എത്തിച്ചപ്പോൾ സിഐ വീട്ടിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മൃതദേഹവുമായി വീട്ടിലേക്ക് വരാനായിരുന്നു മറുപടി. പതിനഞ്ച് കിലോമീറ്ററോളം ദൂരം മൃതദേഹവുമായി യാത്ര ചെയ്താണ് സിഐയുടെ ഒപ്പ് വാങ്ങേണ്ടി വന്നത്. നേരത്തെ അഞ്ചൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്ന ആരോപണവും സിഐ സുധീറിനെതിരെയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍