Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിമൂർഖന്റെ പോസ്റ്റ്‌മോർട്ടവും മലയാളി ലൈവായി ടിവിയിൽ കണ്ടു! ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ എത്തിയ വിഷവും ഒന്നു തന്നെയെന്ന് ഉറപ്പിക്കാൻ പോസ്റ്റ്‌മോർട്ടം; സ്വത്ത് മോഹിച്ച് ഭാര്യയെ കൊന്ന ഭർത്താവിന്റെ വീട്ടിൽ നിന്ന് ധ്രുവിനെ രക്ഷിച്ച് അഞ്ചലിലെ അമ്മ വീട്ടിൽ എത്തിച്ച് കേരളാ പൊലീസിന്റെ ഇടപെടലും; ഇപ്പോൾ മുൻഗണന പരമാവധി തെളിവ് ശേഖരണത്തിനെന്ന് മറുനാടനോട് എസ് പി ഹരിശങ്കർ; പാമ്പുകടി കൊലയിൽ സംഭവിക്കുന്നതെല്ലാം നാടകീയതകൾ മാത്രം

കരിമൂർഖന്റെ പോസ്റ്റ്‌മോർട്ടവും മലയാളി ലൈവായി ടിവിയിൽ കണ്ടു! ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ എത്തിയ വിഷവും ഒന്നു തന്നെയെന്ന് ഉറപ്പിക്കാൻ പോസ്റ്റ്‌മോർട്ടം; സ്വത്ത് മോഹിച്ച് ഭാര്യയെ കൊന്ന ഭർത്താവിന്റെ വീട്ടിൽ നിന്ന് ധ്രുവിനെ രക്ഷിച്ച് അഞ്ചലിലെ അമ്മ വീട്ടിൽ എത്തിച്ച് കേരളാ പൊലീസിന്റെ ഇടപെടലും; ഇപ്പോൾ മുൻഗണന പരമാവധി തെളിവ് ശേഖരണത്തിനെന്ന് മറുനാടനോട് എസ് പി ഹരിശങ്കർ; പാമ്പുകടി കൊലയിൽ സംഭവിക്കുന്നതെല്ലാം നാടകീയതകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്രയെ ഭർത്താവ് മുർഖനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോൾ നടക്കുന്നത് എളുപ്പത്തിൽ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകൾ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത നീക്കമെന്നും ഇതിന് ശേഷമായിരിക്കും അനുബന്ധ കാര്യങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുക എന്നും കൊല്ലം റൂറൽ എസ് പി എസ് ഹരിശങ്കർ മറുനാടനോട് പറഞ്ഞു.

കൊലപാതകം തെളിക്കപ്പെടുക എന്നതിനാണ് മുഖ്യപരിഗണന.പാമ്പിനെ കൊണ്ടുവന്ന് പറഞ്ഞ് ഒരു കുപ്പി പ്രതി കാണിച്ചു തന്നിട്ടുണ്ട്. ഇത് ശാസ്ത്രിയ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും താമസിയാതെ ലഭിക്കും.ഇതു സംമ്പന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും ലഭിക്കേണ്ടതതുണ്ട്. ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ പ്രവേശിച്ച വിഷവും ഒന്നാണോ എന്ന് ഉറപ്പിക്കാനാണ് ഇത്.

ചികത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.ആദ്യം ഉത്രയെ ചികത്സിച്ചിരുന്ന ഡോക്ടറെ കണ്ട് മുമ്പ് എപ്പോഴെങ്കിലും ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായതായി ഉത്ര വെളിപ്പെടുത്തിയിരുന്നോ എന്നരായും. അന്വേഷണം തുടങ്ങി ആദ്യത്തെ 10 ദിവസം ഈ വഴിക്കുള്ള ജോലികൾ തീർക്കുന്നതിന് മാത്രമായി വിനയോഗിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്-എസ് പി വിശദീകരിച്ചു.

തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം നടന്നത്. കേരളത്തിൽ ആദ്യമായാണ് കൊലക്കേസുമായി ബന്ധപ്പെട്ട് പാമ്പിനെ പോസ്റ്റ് മോർട്ടം ചെയ്യുന്നത്. ലോകത്തും അത്യപൂർവ്വ സംഭവമാണ് ഇത്. ഈ പോസ്റ്റ് മോർട്ടം കേരളത്തിലെ ചാനലുകൾ തൽസമയം നൽകുകയും ചെയ്തു. ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാൻ കൂടിയാണ് പോസ്റ്റ്‌മോർട്ടം. പാമ്പിന്റെ വിഷപല്ലിന്റെ അളവ് മനസ്സിലാക്കാനാണ് ഇത്.

കൊലപാതകം സംമ്പന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടോ ,എന്തായിരുന്നു കൊല നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത് തുടങ്ങി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിശകലനങ്ങളും മറ്റും അടുത്ത ഘട്ടത്തിൽ നടക്കും.കേസിനെക്കുറിച്ച് നിരവധി ഊഹാഭോഗങ്ങൾ പരക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇതിൽ പലതിനെക്കുറിച്ചും പൊലീസിന് ഒരു തരത്തിലുള്ള വിവരവും ലഭിച്ചിട്ടില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ചൈൽഡ് ലൈൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതുപ്രകാരമാണ് അഞ്ചൽ സി ഐ കൂട്ടിയെ ഇന്ന് കൈമാറിയതെന്നും എസ് പി അറിയിച്ചു. ഉത്രയുടെ ഒരു വയസുള്ള മകനെ അമ്മയുടെ വീട്ടുകാർക്ക് ഇന്ന് വിട്ടു കൊടുത്തു. ഉത്രയുടെ ഭർത്താവും കൊലയാളിയുമായ സൂരജിന്റെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ അടൂർ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സൂരജിന്റെ വീട്ടുകാരിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങിയത്.

അടൂർ പൊലീസിൽ നിന്നും കുഞ്ഞിനെ അഞ്ചൽ പൊലീസ് ഏറ്റുവാങ്ങി തുടർന്ന് ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറി. ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് പൊലീസ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിർദ്ദേശം ഉത്രയുടെ വീട്ടുകാർ തള്ളി. ഇതിനിടെ ഉത്രയുടെ കുഞ്ഞിനേയും കൊണ്ട് സൂരജിന്റെ അമ്മ ഒളിവിൽ പോയതും അനിശ്ചിതത്വം സൃഷ്ടിച്ചു. കുട്ടിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.

ശിശു ക്ഷേമസമിതിയുടെ ഉത്തരവിന് പിന്നാലെ കുഞ്ഞിനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് തന്നെ ഉത്രയുടെ പിതാവ് അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അടൂർ പൊലീസിന്റെ ആവശ്യപ്രകാരം അഞ്ചൽ പൊലീസ് സൂരജിന്റെ വീട്ടിലെത്തിയപ്പോൾ ആണ് കുഞ്ഞ് വീട്ടിൽ ഇല്ലെന്ന വിവരമറിയുന്നത്. തുടർന്ന് സൂരജിന്റെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

ബന്ധുവീട്ടിലായിരുന്ന സൂരജിന്റെ കുട്ടിയെ സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടു വന്നത്. പിന്നാലെ വനിതാ പൊലീസ് എത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുഞ്ഞുമായി സൂരജിന്റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാൻ പോയന്നാണ് സൂരജിന്റെ കുടുംബത്തിന്റെ വാദം. കുട്ടിയെ ഒളിപ്പിച്ചു വച്ചാൽ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാൻ സൂരജിന്റെ കുടുംബം തയ്യാറായത്.

ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് റിമാന്റ് റിപ്പോർട്ട്. കൊലപാതകത്തിന് സഹായം നൽകിയതിൽ മുഖ്യപങ്ക് പാമ്പാട്ടിക്കെന്നും റിപ്പോർട്ടിൽ പറയുന്നു. ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ നടത്തിയ കൊലപാതകമാണന്നാണ് റിമാന്റ് റിപ്പോർട്ട്. ആറ് പേജുള്ള റിമാന്റ് റിപ്പോർട്ടിൽ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്നും പറയുന്നു. ഫെബ്രവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടർന്ന് പാമ്പിനെ പിടിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഫോണിലൂടെ പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.

പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടിൽ എത്തിയെന്നും ഉത്ര ഉൾപ്പടെയുള്ളവരുടെ മുൻപിൽ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഢാലോചനയെകുറിച്ച് റിമാന്റ് റിപ്പോർട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തിൽ സൂരജിന്റെ അമ്മ, അച്ഛൻ, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയിൽ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP