Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറസ്റ്റിന് മുമ്പ് അഭിഭാഷകനെ കണ്ട് തന്ത്രങ്ങൾ മെനഞ്ഞതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ; പാമ്പ് കൈമാറ്റത്തിന്റെ വീഡിയോ കിട്ടാത്തതിന് കാരണം ലോക്ഡൗണിൽ കടകൾ അടഞ്ഞു കിടന്നതിനാൽ; അഞ്ചലിലെ വില്ലന്റെ പ്രതിരോധ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് മാപ്പു സാക്ഷിയെന്ന തുറുപ്പു ചീട്ട് പുറത്തെടുക്കാൻ പൊലീസ്; വാവ സുരേഷിനെ സാക്ഷിയുമാക്കില്ല; ഉത്രയെ കൊന്ന സൂരജിനെ തളയ്ക്കാൻ വജ്രായുധമാകുക കല്ലുവാതുക്കൽ സുരേഷ് എന്ന പാമ്പു പിടിത്തക്കാരൻ തന്നെ

അറസ്റ്റിന് മുമ്പ് അഭിഭാഷകനെ കണ്ട് തന്ത്രങ്ങൾ മെനഞ്ഞതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ; പാമ്പ് കൈമാറ്റത്തിന്റെ വീഡിയോ കിട്ടാത്തതിന് കാരണം ലോക്ഡൗണിൽ കടകൾ അടഞ്ഞു കിടന്നതിനാൽ; അഞ്ചലിലെ വില്ലന്റെ പ്രതിരോധ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് മാപ്പു സാക്ഷിയെന്ന തുറുപ്പു ചീട്ട് പുറത്തെടുക്കാൻ പൊലീസ്; വാവ സുരേഷിനെ സാക്ഷിയുമാക്കില്ല; ഉത്രയെ കൊന്ന സൂരജിനെ തളയ്ക്കാൻ വജ്രായുധമാകുക കല്ലുവാതുക്കൽ സുരേഷ് എന്ന പാമ്പു പിടിത്തക്കാരൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: ഉത്ര വധക്കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദർശിച്ചതായി സൂചന. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീർഘനേരം കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കേസിനെ ശക്തിപ്പെടുത്താൻ പാമ്പു പിടിത്തക്കാരൻ സുരേഷിനെ മാപ്പു സാക്ഷിയാക്കും. ഇതിനായി മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴി രേഖപ്പെടുത്തും. 30 കോടതിയിൽ സുരേഷിനെ ഹാജരാക്കുമെന്നാണ് സൂചന. അതിശക്തമായ സാക്ഷിയെ കേസിൽ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നീക്കം.

കഴിഞ്ഞ ദിവസം പൊലീസിനെതിരെ സൂരജ് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെളിവുകൾ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു തെളിവെടുപ്പിനിടെ സൂരജിന്റെ ആരോപണം. ഇതെല്ലാം അഭിഭാഷകന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് അടൂർ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടിൽ സൂരജ് വാഹനത്തിൽ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. സൂരജിനെ സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ ്‌ചെയ്തത്.

അതിനിടെ, സൂരജിന്റെ ജാമ്യത്തിനായുള്ള നീക്കങ്ങളും കുടുംബം തുടരുകയാണ്. മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്നതിനാൽ ഹൈക്കോടതി വഴി ജാമ്യം നേടാനാണ് ശ്രമം. ഉത്ര വധക്കേസിൽ നാല് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞദിവസം അടൂർ പറക്കോട്ടെ വീട്ടിലും ഏനാത്തും പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പരിശോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാൽ നടന്നില്ല. ബാങ്കിന്റെ ആസ്ഥാനത്ത് നിന്ന് നിയമപ്രകാരമുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഇവിടെ തെളിവെടുപ്പ് നടത്താനാകൂ. ഇതിനായുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. കേസ് അട്ടിമറിക്കാൻ തന്ത്രങ്ങൾ സൂരജിന് വേണ്ടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാപ്പു സാക്ഷിയെ കൊണ്ടു വരുന്നത്.

സൂരജിനെ പാമ്പുകളെ നൽകിയ ചിറക്കര സുരേഷിനെയാണ് മാപ്പുസാക്ഷിയാക്കുക. മജിസട്രേറ്റിനു മുന്നിൽ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പൊലീസ് ഈ മാസം 30 ന് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സുരേഷാണ് ഉത്രയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിന് പാമ്പിനെ കൈമാറുന്നത്. ഏപ്രിൽ 24ന് ഏനാത്ത് ജംഗ്ഷനിൽ വച്ചായിരുന്നു കൈമാറ്റം. അന്ന് ലോക്ക്ഡൗൺ ആയതിനാൽ പ്രദേശം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. സമീപത്തെ കടകളിലെ സിസിടിവിയും പ്രവർത്തിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇരുവരെയും ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിസിടിവി തെളിവില്ലാത്തതു കൊണ്ടാണ് സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത്. അത്യപൂർവ്വമായ ഈ കുറ്റകൃത്യം തെളിയിക്കാൻ കൂടി വേണ്ടിയാണ് ഇത്.

ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് താൻ ഉത്രയെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുറ്റസമ്മതം. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും വിവാഹമോചനം ഭയന്നാണ് ഉത്രയെ കൊന്നത് എന്നുമാണ് സൂരജിന്റെ കുറ്റസമ്മത മൊഴി. എന്നാൽ,എന്നാൽ, വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ആലോചിച്ചിരുന്നില്ലെന്നും ഉത്രയുടെ അച്ഛൻ പറയുന്നു. സൂരജിന്റെ വീട്ടിൽ വച്ച് മകൾ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറഞ്ഞു.

അതിനിടെ കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നുവെന്നും സൂചനയുണ്ട്. ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫഓരൻസിക് വിദഗ്ദ്ധർ, ഡോക്ടർമാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് വാവ സുരേഷ് പറഞ്ഞു. നേരത്തെ പൊലീസ് വിളിക്കുമെന്നും മൊഴി നൽകണമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാൽ പുതിയ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും വാവ സുരേഷ് പറഞ്ഞു. അധികൃതരുടെ തീരുമാനത്തോട് യോജിക്കുന്നതായി വാവ സുരേഷ് പറഞ്ഞു.

തന്നെ പോലൊരു വ്യക്തിയുടെ മൊഴിയെക്കാളും വിദഗ്ധരുടെ മൊഴി കേസിൽ നിർണായകമാണെന്നും കേസിനെ ബലപ്പെടുത്തുമെന്നും വാവ സുരേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP