പരീക്ഷിച്ചത് ഷെർലക്ഹോംസിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന കഥയുമായി സാമ്യമുള്ള കൊലപാതക രീതി; ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം; പാമ്പുകളെ കൈയിലെടുത്ത് കളിപ്പിച്ചും ഉമ്മവച്ചും പ്ലാനിങ് തുടങ്ങി; മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ട ശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തു കൊണ്ടുവരാൻ ഉത്രയോട് പറഞ്ഞതും തന്ത്രം; സംശയമുണ്ടാക്കിയത് മരണ വീട്ടിന് പുറത്ത് കൂട്ടുകാർക്കൊപ്പമുള്ള പൊട്ടിച്ചിരി; സൂരജിനെ കുടുക്കിയത് കള്ളമൊഴികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: മൊഴികളിലെ പൊരുത്തക്കേടാണ് സൂരജിനെ ഉത്രാകൊലക്കേസിൽ കുടുക്കിയത്. സ്വത്ത് മോഹവുമായി പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച ക്രൂരത അങ്ങനെ പുറം ലോകത്ത് എത്തി. സൂരജുമായി ബന്ധമുള്ള ഇരുപതോളം പേരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഏപ്രിൽ 18ന് ചാത്തന്നൂരിലായിരുന്നു സൂരജും സുരേഷുമായുള്ള ആദ്യകച്ചവടം ഉറപ്പിച്ചത്. തുടർന്ന് 26ന് ചാവറുകാവ് സുരേഷ് അണലിയെ പ്ലാസ്റ്റിക് ജാറിലാക്കി, സുഹൃത്തുക്കളായ പ്രേംജിത്ത്, ലിജിൻ, രാജു എന്നിവർക്കൊപ്പം പറക്കോട്ട് എത്തിച്ചു.
29ന് വീടിന്റെ മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ടശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ സൂരജ് ഭാര്യയോട് ആവശ്യപ്പെട്ടു. മൊബൈൽ എടുക്കാൻ പോയ ഉത്ര പാമ്പിനെക്കണ്ടു നിലവിളിച്ചു. പറക്കോട് വീട്ടിൽ മാർച്ച് രണ്ടിന് രാത്രി 12 കഴിഞ്ഞാണ് ഉത്രയെ ആദ്യം പാമ്പുകടിച്ചത്. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകുന്നത് സൂരജ് വൈകിപ്പിച്ചു എന്ന വിവരവും സംശയം ബലപ്പെടുത്തി. തൊട്ടടുത്ത അടൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത് മൂന്നിന് പുലർച്ചെ 3.30നാണ്. പിന്നീട് അടൂർ ഹോളിക്രോസിലും തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും മാറ്റി. അച്ഛനമ്മമാർ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെയാണ് ഉത്ര രക്ഷപെട്ടത്.
ഏപ്രിൽ 24ന് സുരേഷ് കൈമാറിയ മൂർഖൻ പാമ്പിനെ സൂരജ് പറക്കോട് വീട്ടിൽ ഒളിപ്പിച്ചു. ആശുപത്രിയിൽനിന്ന് ഉത്രയെ നേരെ ഏറത്തെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. മെയ് അഞ്ചിന് സൂരജ് ഇവിടെയെത്തി. ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവിട്ടു. ആറിന് വൈകിട്ട് വീണ്ടും സൂരജ് ഏറത്തെ വീട്ടിലെത്തി. ഭാര്യ വിളിച്ചിട്ടു വന്നതാണെന്നാണ് സൂരജ് അഞ്ചൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ഇത് കളവാണെന്ന് ഉത്രയുടെ മൊബൈൽഫോൺ പരിശോധനയിൽ പൊലീസിന് വ്യക്തമായി. ഇതും നിർണ്ണായകമായി.
മാർച്ച് രണ്ടിന് പാമ്പു കടിയേറ്റ ഉത്രയെ പുലർച്ചെ 3.30നാണ് അടൂർ താലൂക്കാശുപത്രിയിലെത്തിക്കുന്നത്. സൂരജിന്റെ അടൂർ പറക്കോട്ടുള്ള വീട്ടിൽ നിന്നു വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്ന വിവരം അഞ്ചൽ പൊലീസിന് സൂരജ് നൽകിയ മൊഴിയിലുണ്ട്. ആശുപത്രിയിലെത്തിക്കാൻ എന്തു കൊണ്ട് മണിക്കൂറുകൾ വൈകിയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ല. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു. സൂരജും ഉത്രയും കിടന്ന എയർ കണ്ടീഷൻ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്നായിരുന്നു സൂരജിന്റെ മൊഴി. ഇതിനുള്ള സാധ്യത വിരളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
കാരണം ജനാലയ്ക്കു സമീത്തെ കട്ടിലിൽ സൂരജാണ് കിടന്നത്. ആദ്യം കടിയേൽക്കേണ്ടിയിരുന്നത് ഇയാൾക്കാണ്. ഉത്ര മരിച്ചതിനു ശേഷം അഞ്ചൽ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികൾ കളവാണെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചറിഞ്ഞു. തുടർന്ന് സൂരജ് സൈബർ നിരീക്ഷണത്തിലായി. ആറു മാസമായി സൂരജ് യു ട്യൂബിൽ പാമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നെന്നും ഇവർ കണ്ടെത്തി. സുരേഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ രണ്ട് വിഷപാമ്പുകളെ സൂരജിന് കൈമാറിയതായി സമ്മതിച്ചു. ഇതോടെ തെളിവുകളായി. സൂരജിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം സമ്മതിക്കാൻ ആദ്യം തയാറായില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷിനെ എത്തിച്ചതോടെ മൊഴി മാറ്റി. ഇതിന് പിന്നാലെ വാവ സുരേഷിന്റെ പേരും എടുത്തിട്ടു. വാവ സുരേഷിന്റെ സുഹൃത്താണെന്ന വാദം പൊളിഞ്ഞതോടെ സൂരജ് എല്ലാ അർത്ഥത്തിലും കുടുങ്ങി.
മരണശേഷം ഉത്രയുടെ വീട്ടിലായിരുന്ന സൂരജിനെ കാണാൻ സുഹൃത്തുക്കൾ വൈകുന്നേരങ്ങളിൽ എത്തിയിരുന്നു. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇവർ മണിക്കൂറുകൾ ചെലവഴിക്കുകയും പൊട്ടിച്ചിരിക്കുകയുമെല്ലാം ചെയ്തതും ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നു. മകൻ ധ്രുവിനെയുംകൊണ്ട് അടൂരിലേക്ക് മടങ്ങാൻ സൂരജ് ശ്രമിച്ചത് വാക്തർക്കത്തിനിടയാക്കി. ലോക്കറിൽനിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് കൈക്കലാക്കിയതും ഉത്രയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സൂരജിന്റെ വീട്ടിൽനിന്ന് 12 പവനോളം സ്വർണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാൻ സൂരജ് തയ്യാറായതുമില്ല. ഇതാണ് കൊലക്കേസിന്റെ ചുരുൾ അഴിച്ചത്.
ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പാമ്പുകളുടെ വിവരം ശേഖരിക്കുകയായിരുന്നു ആദ്യപടി. മണിക്കൂറുകളോളം ഇതിനായി യുട്യൂബിൽ തെരഞ്ഞു. ഷെർലക്ഹോംസ് കഥകളും പ്രതിയെ സ്വാധീനിച്ചു. സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്ഹോംസ് കഥകളിലെ 'പുള്ളിത്തലക്കെട്ട്' എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതക രീതിയാണ് സൂരജ് പരീക്ഷിച്ചതെന്നു പൊലീസ് പറയുന്നു. പാമ്പുപിടിത്തക്കാരൻ സുരേഷുമായി അടുപ്പത്തിലാകുന്നത് അങ്ങനെയാണ്. സുരേഷിന്റെ അടുത്തെത്തുമ്പോൾ പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കുകയും ഉമ്മവയ്ക്കുകയുംചെയ്തു. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തതരം പാമ്പുകളുടെ വിഷത്തെക്കുറിച്ച് ബോധ്യപ്പെട്ടു. വിഷമേറ്റാൽ എത്ര മണിക്കൂറിനകം മരിക്കുമെന്ന ബോധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയം അടുക്കാറായപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സൂരജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉത്ര ജീവിതത്തിലേക്ക് തിരികെ വന്നു.
ആദ്യത്തെ ലക്ഷ്യം ഫലം കാണാതിരുന്നതിനെത്തുടർന്നാണ് വീണ്ടും സുരേഷിനെ സമീപിച്ച് കരിമൂർഖനെ വാങ്ങുന്നത്. ഏനാത്ത് വച്ചായിരുന്നു കൈമാറ്റം. ദിവസങ്ങളോളം ജാറിൽ ഒളിപ്പിച്ചുവച്ച പാമ്പുമായി അഞ്ചലിൽ ഉത്രയുടെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടു. ഉത്രയെ പാമ്പുകൊത്തുന്നതും മരിക്കുന്നതും നോക്കിനിന്നു. ഉത്രയെ സൂരജ് വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചായിരുന്നു. ഹൈസ്കൂൾ പ്രധാനാധ്യാപിക ആയിരുന്ന ഉത്രയുടെ അമ്മ മെയ് 31ന് സർവീസിൽനിന്ന് വിരമിക്കും. പെൻഷൻ തുക തനിക്കു ലഭിക്കുമെന്നും സൂരജ് കണക്കുകൂട്ടി. ഇതാണ് പകയ്ക്ക് കാരണം.
മാസം 8000 രൂപ കൈപ്പറ്റിയിരുന്നതിന് പുറമെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്രയുടെ വീട്ടുകാരിൽനിന്ന് സൂരജ് നിരന്തരം പണം വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിയുടെ എംബിഎ പ്രവേശനത്തിനും വിനോദയാത്ര പോകുന്നതിനും ഉത്രയുടെ അച്ഛൻ വിജയസേനൻ പണം നൽകി. കോളേജ് പഠനത്തിന് പോകാൻ സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതം അറിയിച്ചതോടെയായിരുന്നു കൊല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്