ഉത്രയുടെ മരണശേഷം ഒരു വയസുള്ള മകനെ തനിക്കൊപ്പം വിട്ടില്ലെങ്കിൽ അഞ്ചൽ സിഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തുമ്പോൾ കൂടെയുണ്ടായിരുന്നത് കോൺഗ്രസ് നേതാവെന്ന് സിപിഎം; സൂരജിന്റെ സിപിഎം ബന്ധം അന്വേഷണത്തിന് തടസമാകുമെന്ന് പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം; അടൂർ ഇൻസ്പെക്ടർക്കെതിരേ നാളെ മുതൽ സമരമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എംജി കണ്ണൻ; ഉത്രയുടെ മരണത്തിൽ രാഷ്ട്രീയ വിവാദം കത്തികയറുമ്പോൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ സിപിഎം ബന്ധം ചർച്ചയായതോടെ മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈനുകൾക്കെതിരേ ലോക്കൽ സെക്രട്ടറിയുടെ പരാതി. സൂരജ് സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണെന്നും പറക്കോട് ലോക്കൽ സെക്രട്ടറി വി. വേണുവാണ് ഇയാൾക്ക് പൊലീസ് സ്റ്റേഷനിൽ വേണ്ട സഹായം ചെയ്തു നൽകിയതെന്നുമുള്ള ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസിന്റെ ആരോപണം പുറത്തു വിട്ടതിനാണ് വേണു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്.
അതേ സമയം വേണുവിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു. താനല്ല, കോൺഗ്രസ് നേതാക്കളാണ് ഉത്ര കൊലക്കേസിലെ പ്രതി സൂരജിനെ സഹായിച്ചതെന്നും തനിക്കെതിരേ ഇപ്പോൾ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും സിപിഎം ലോക്കൽ സെക്രട്ടറി വേണു ആരോപിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ വാർഡ് കൗൺസിലറുമായ ശാമുവൽ കുട്ടി തോമസാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഇയാളും ചില കോൺഗ്രസ് ഭാരവാഹികളും പൊലീസിനെ സ്വാധീനിച്ചാണ് ഉത്രയുടെ കുട്ടിയെ സൂരജിന് വാങ്ങി നൽകിയതെന്നാണ് സിപിഎം പറയുന്നത്. ഇതോടെ വിവാദത്തിന് പുതിയ മാനങ്ങൾ വന്നു.
അഞ്ചൽ സ്റ്റേഷനിൽ നിന്ന് വന്ന പൊലീസുകാരോട് ശാമുവൽ കുട്ടി കയർക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചു വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ വഴി കോൺഗ്രസ് നേതാക്കൾ തനിക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണ് എന്നാണ് വേണുവിന്റെ പരാതിയിലുള്ളത്. പരാതി സിപിഎമ്മിന്റെ പ്രതിരോധം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ എന്നിവർ പറഞ്ഞു. സിപിഎമ്മിന്റെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. സൂരജ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണെന്നുള്ള വിവരം പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചു. ഉത്രയുടെ മരണത്തിന് ശേഷം കുഞ്ഞിനെ കൈക്കലാക്കാൻ സിപിഎം നേതാക്കൾ തന്നെയാണ് സൂരജിനെ സഹായിച്ചത് എന്നുള്ളത് വ്യക്തമാണ്. സത്യം ഇതായിരിക്കേ പരാതി നൽകി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യൂത്ത് കോൺഗ്രസ് നാളെ മുതൽ സമര മുഖത്തായിരിക്കുമെന്നും എംജി കണ്ണൻ പറഞ്ഞു. സംഭവത്തിൽ അടൂർ ഇൻസ്പെക്ടർക്കെതിരേയാണ് നാളെ സമരം തുടങ്ങൂന്നത്.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ് അറസ്റ്റിലായെങ്കിലും ഇയാൾക്കുള്ള സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ടെ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിനു കഴിയില്ലെന്നതരത്തിൽ നാട്ടിൽ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ സിപിഎം തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.
്അഞ്ചലിലെ വീട്ടിൽ ഉത്രയുടെ മരണത്തിനുശേഷം സ്ത്രീധനമായി ലഭിച്ച 98 പവനും അഞ്ചു ലക്ഷം രൂപയും കാറും നൽകാതിരിക്കുവാനും കൂടുതൽ തുക തട്ടിയെടുക്കാനുമായി ഒന്നര വയസുകാരനായ മകനെ പിടിച്ചെടുക്കാൻ സിപിഎം കാരക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂർ പൊലീസ് സ്റ്റേഷനിൽ പറക്കോട്ടെ സിപിഎം നേതാവ് വേണുവിനൊപ്പമെത്തിയിരുന്നതായി കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് അടൂരിലെയും ജില്ലയിലെയും പല സിപിഎം നേതാക്കളുടെയും പ്രിയങ്കരനാണ്. ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടിലേക്കു കൈമാറിയതും ദുരൂഹതയുള്ളതാണ്. പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിക്ക് ഇക്കാര്യത്തിൽ ഇടപെടലുണ്ട്. അധികാരപരിധിയിലെ തർക്കം കാരണം തിരുവനന്തപുരത്തെ ചില ഉന്നതർ ഇടപെട്ട് കൊല്ലം ശിശുക്ഷേമസമിതിയെ ഇടപെടുവിച്ച് കുഞ്ഞിനെ സൂരജിനു നൽകുകയായിരുന്നു. രണ്ട് ശിശുക്ഷേമസമിതികളുടെയും തലപ്പത്ത് സിപിഎം നേതാക്കളാണ്.
20 ന് കൊടുത്ത പരാതിയുടെ പറഞ്ഞ് 22 ലെ കൊല്ലം ശിശുക്ഷേമ സമിതിയുടെ വാക്കാൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുക്കുന്ന ദൗത്യം സിപിഎം ഭരണസഹായത്താൽ പ്രതി സൂരജ് പൂർത്തിയാക്കിയത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സിപിഎം നേതാക്കളെ കുത്തിനിറച്ച ശിശുക്ഷേമ സമിതികളും വനിതാ കമ്മീഷനും ഇപ്പോൾ ശ്രമിക്കുന്നതെന്നും ഡിസിസി ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ അനിൽ തോമസ്, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു
ഉത്ര കൊലപാതക കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി കെപിസിസി ജനറൽ സെക്രെട്ടറി പഴകുളം മധു പറഞ്ഞു. മുഖ്യ പ്രതിയായ സൂരജ് ഡി വൈ എഫ് ഐ ബ്രാഞ്ച് സെക്രെട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണെന്ന വിവരം പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ചു. പൊലീസിന് മേൽ സി പി എം നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദമുണ്ട് എന്നതിന്റെ തെളിവാണിത്.
ആസൂത്രിത കൊലപാതക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഉത്ര സംഭവത്തിലെ പ്രതികളെ രക്ഷപ്പെടുത്താൻ പത്തനംതിട്ടയിലെ സി പി എം നേതൃത്വം ശ്രമിച്ചത് ഹീനമാണ്. ലോക്കൽ കമ്മിറ്റി സെക്രെട്ടറിയെ പൊലീസ് സ്റ്റേഷനിൽ അയച്ചു കുട്ടിയെ പ്രതിക്ക് വിട്ടുകൊടുക്കാൻ സ്വാധീനം ചെലുത്തിയത് അടൂരിലെ സി പി എം നേതാക്കളിടപെട്ടാണ്. പത്തനംതിട്ടയിലെയും കൊല്ലത്തെയും ശിശു ക്ഷേമ സമിതികൾ പ്രതിക്കുവേണ്ടി ഒത്തുകളിച്ചത് പാർട്ടി ഇടപെടലിന്റെ തെളിവാണ്.
കൊലപാതകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച സി പി എം നേതാക്കൾ അടക്കമുള്ളവരെ കണ്ടെത്തണമെങ്കിൽ കോടതി നിരീക്ഷണത്തിൽ ഉന്നത പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.
രാഷ്ട്രീയ വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ വന്ന വാർത്ത ഇങ്ങനെ
ഉത്രയുടെ കൊലപാതകം; രാഷ്ട്രീയ നേട്ടത്തിന് കോൺഗ്രസ്
അടൂർ: ഉത്രയുടെ കൊലപാതകത്തിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് കോൺഗ്രസ്. കോൺഗ്രസുകാരുടെ ശ്രമം സ്വയം രക്ഷക്കെന്ന് നാട്ടുകാർ. ആരോപണം കോൺഗ്രസിന് തന്നെ തിരിച്ചടിയുമായി. കൊലപാതകിയായ സൂരജിനെ രക്ഷപ്പെടുത്താൻ സജീവമായി സൂരജിനൊപ്പം ഇറങ്ങിയത് കോൺഗ്രസ് നേതാവായ നഗരസഭ കൗൺസിലറുടെ ഭർത്താവാണ്. ഉത്രയ്ക്ക് സൂരജിന്റെ വീട്ടിൽ വെച്ച് മാർച്ച് 2ന് പാമ്പുകടിയേറ്റപ്പോഴും ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ചപ്പോഴും സഹായിയായി പൊലീസ് സ്റ്റേഷനിൽ പോകാനും മറ്റും ഒപ്പം ഉണ്ടായിരുന്നത് ഈ നേതാവാണെന്ന് എല്ലാവർക്കുമറിയാം.
ഉത്രയുടെ മരണശേഷം സൂരജിന്റെ ഒരു വയസുള്ള മകനെ സൂരജിനൊപ്പം വിട്ടില്ലെങ്കിൽ അഞ്ചൽ സിഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തുമ്പോൾ ഈ നേതാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൂരജിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അഞ്ചൽ സ്റ്റേഷനിലെത്തി ഇവരെ സ്റ്റേഷനിൽ നിന്നിറക്കിയത് ഈ നേതാവാണ്. ഇതൊക്കെ നാട്ടിൽ പാട്ടായതോടെ സൂരജിനെ രക്ഷപ്പെടുത്താൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇടപെട്ടെന്ന രീതിയിൽ സോഷ്യൽ മീഡിയിൽ പ്രചാരണം അഴിച്ചുവിട്ടു.
ചില സോഷ്യൽ മീഡിയ ചാനലുകൾ ഏറ്റെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ രണ്ട് ജില്ലാ ജനറൽ സെക്രട്ടറിമാർ പറക്കോട് കേന്ദ്രീകരിച്ച് ഉണ്ടെങ്കിലും ഇവരൊന്നും ഉന്നയിക്കാത്ത ആരോപണമാണ് സൂരജിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച നേതാവ് സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടത്.
Stories you may Like
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- സമത്തിൽ നിന്നും രാജിവച്ച് സൂരജ് സന്തോഷ്; ആരേയും പിന്തുണക്കില്ലെന്ന് സമം പ്രസിഡന്റ്
- സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്