വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ചതിന് പിന്നിൽ തൊടുപുഴയിലെ പാറമട മാഫിയ; ആക്രമണത്തിന് എത്തിയത് ക്വട്ടേഷൻ സംഘാംഗം; നടന്നത് ഉദ്യോഗസ്ഥരെ വിരട്ടി ഖനനാനുമതി നേടാനുള്ള തന്ത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വെള്ളറട പഞ്ചായത്ത് ഓഫീസിലെ തീയിടലിന് പിന്നിൽ തൊടുപ്പുഴക്കാരായ പാറമട മാഫിയയെന്ന് പൊലീസിന് സംശയം. വെള്ളറടയിൽ ക്വാറി ഖനനത്തിന് ഈ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ നിലപാടാണ് വില്ലേജ് ഓഫീസറും മറ്റും എടുത്തത്. ഫയലുകളിൽ അതിശക്തമായ നിലപാടുകൾ കുറിച്ചു. ഈ സാഹചര്യത്തിൽ ഭീതി ജനകമായ അന്തരീക്ഷമുണ്ടാക്കി കാര്യം നേടാനാണ് ക്വാറി മാഫിയയുടെ ശ്രമം. ഇതിനായി ക്വട്ടേഷൻ ടീമിനെ വിലയ്ക്കെടുത്തുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. പുറത്തുനിന്ന വന്ന ആളാണ് അക്രമിയെന്നതിനാൽ ആർക്കും ഇയാളെ തിരിച്ചറിയാനോ മറ്റും കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ സൂചനകളുണ്ടെങ്കിലും ക്വാറി മാഫിയയിലേക്ക് അന്വേഷണം എത്തിക്കാനാവാത്ത അവസ്ഥയിലാണ് പൊലീസ്.
തൊടുപുഴയിൽ മദ്യ കച്ചവടവും മറ്റും നടത്തുന്ന പ്രമുഖൻ വെള്ളറടയിലെ ക്വാറികളെ ലക്ഷ്യമിട്ട് രംഗത്ത് വന്നിരുന്നു. വഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറയ്ക്കുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. എന്നാൽ വില്ലേജ് ഓഫീസറടക്കമുള്ളവരുടെ കർശന നിലപാട് കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ പാറമടയെന്ന സ്വപ്നം നടക്കാതെ പോയി. ഇതിനുള്ള പ്രതികാരമാണ് വില്ലേജ് ഓഫീസ് അക്രമമെന്നാണ് സൂചന. ജാതി സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് വരുത്താൻ ശ്രമമുണ്ടായിരുന്നു. എന്നാൽ സാധാരണക്കാരായ വെള്ളറടയിലുള്ളവർ ഇത് ചെയ്യാനുള്ള സാധ്യത പൊലീസിന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ബൈക്കിലെത്തി ഹെൽമറ്റ് ധരിച്ച് ഇത്തരമൊരു ആക്രമണം നടത്താൻ ക്രിമിനലുകൾക്കേ കഴിയൂ എന്നാണ് നിഗമനം.
ഇതോടെയാണ് പാറമടയുമായി ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം നീണ്ടത്. ബോധപൂർവ്വം നടത്തിയ ആക്രമണമാണ് ഇത്. വില്ലേജ് ഓഫീസിലെ രേഖകൾ നശിക്കുകയെന്ന ഉദ്ദേശവും ഉണ്ട്. ജീവനക്കാരെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ എല്ലാം രാഷ്ട്രീയ വിവാദമായി മാറും. വലിയ തോതിൽ ചർച്ച ചെയ്താലും കുറ്റവാളിക്ക് രക്ഷപ്പെടാനാകും. ഈ സാധ്യതയാണ് വെള്ളറടയിൽ പരീക്ഷിക്കപ്പെട്ടത്. വില്ലേജ് ഓഫീസിൽ അക്രമം നടത്തിയ ആളിനെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ. എന്നാൽ അതിനുള്ള ഒരു തെളിവും ലഭിച്ചുമില്ല. പാറമടയുമായി ബന്ധപ്പെട്ട ഫയൽ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. പുതിയ വില്ലേജ് ഓഫീസറെത്തുമ്പോൾ അനുമതി ലഭിക്കാൻ തടസ്സങ്ങൾ ഇല്ലാതിക്കാനാകും ഇതെന്നും പൊലീസ് വിലയിരുത്തുന്നു.
വെള്ളറടയിൽ ഖനനം തുടങ്ങാൻ തൊടുപുഴയിലെ മാഫിയ രണ്ട് വർഷമായി ശ്രമിക്കുകയാണ്. എന്നാൽ നടന്നില്ല. വില്ലേജ് ഓഫീസറെ ഭയപ്പെടുത്തി സ്ഥലം മാറ്റം വാങ്ങി പോയാൽ മാത്രമേ ഇത് നടക്കൂവെന്ന് ഈ സംഘം തിരിച്ചറിഞ്ഞു. ഈ ഗൂഢാലോചനയുടെ ഫലമാണ് ആക്രമം. എന്നാൽ ഇതിലേക്ക് അന്വേഷണമെത്തിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചതുമില്ല. ഓവർ കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ശേഷം കൈയിൽ കരുതിയ ദ്രാവകം നിലത്തൊഴിക്കുകയും പിന്നീട് ഇതിന് തീ കൊളുത്തുകയുമായിരുന്നു. തീപിടിച്ച ശേഷം ഇയാൾ വില്ലേജ് ഓഫീസ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു.
ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് പിന്നീട് ഓടി രക്ഷപ്പെട്ട ഈ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഓഫീസിൽ ആക്രമം നടത്തിയത് മൂന്നംഗ സംഘമാണെന്നും വിവരങ്ങളുണ്ട്. ഇതിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ഓഫീസിനകത്ത് തീയിട്ടത്. തീപിടുത്തതിൽ വില്ലേജ് ഓഫീസിലെ 75 ശതമാനതോളം രേഖകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ ബിജു പ്രഭാകർ അറിയിച്ചു. എന്നാൽ ഇവയുടെ പകർപ്പുകൾ താലൂക്കോഫീസിൽ ഉള്ളതിനാൽ ഭൂരിപക്ഷം രേഖകളും വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു. എന്നാൽ പാറമടയുടെ ഫയലുകൾ വില്ലേജ് ഓഫീസിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് സൂചന. ഇതു തന്നെയാണ് അക്രമം നടത്തിയവർ ലക്ഷ്യമിട്ടതും.
തിരിച്ചറിയാൻ ഇതുവരെ പൊലീസിനായില്ല. കേസന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്പി മാരായ അജിത്കുമാർ, നസീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അക്രമത്തിനുശേഷം തമിഴ്നാട്ടിലേക്ക് ബൈക്കിൽ രക്ഷപ്പെട്ട അക്രമിയെ കണ്ടെത്താൻ ഷാഡോ പൊലീസ് സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയായിരുന്നു ആക്രമണം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ മൊഴി നെയ്യാറ്റിൻകര മജിസ്ട്രേട്ട് ഇന്നലെ ആശുപത്രിയിലെത്തി രേഖപ്പെടുത്തി. അക്രമത്തെ സംബന്ധിച്ച വിവരമല്ലാതെ അക്രമിയെപ്പറ്റിയോ ഇതിന് കാരണമായേക്കാവുന്ന സംഭവങ്ങളെപ്പറ്റിയോ ജീവനക്കാർ ഏന്തെങ്കിലും വിധത്തിലുള്ള സംശയങ്ങളോ സന്ദേഹങ്ങളോ മൊഴിയിൽ വ്യക്തമായിട്ടില്ല. ഇത് അന്വേഷണ സംഘത്തെയും വിഷമത്തിലാക്കിയിട്ടുണ്ട്.
മണ്ണെണ്ണയുൾപ്പെട്ട മിശ്രിതമാണ് തീ കത്തിക്കാനുപയോഗിച്ചതെന്നാണ് ഇന്നലെ ഫോറൻസിക് അന്വേഷണത്തിൽ വ്യക്തമായത്. മറ്റ് രാസവസ്തുക്കളോ സ്ഫോടക വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഉദ്ദേശം 155 സെന്റി മീറ്റർ ഉയരവും 45നും 50നും മദ്ധ്യേ പ്രായവുമുള്ളയാളാണ് ഹെൽമറ്റ് ധരിച്ചെത്തി അക്രമം നടത്തിയതെന്നാണ് സൂചന. അക്രമസംഭവത്തിൽ പൊള്ളലേറ്റ് മെഡി.കോളേജ് ആശുപത്രിയിൽ കഴിയുന്ന വില്ലേജ് ഓഫീസറുൾപ്പെടെയുള്ള ജീവനക്കാരുടെ നില മെച്ചപ്പെട്ടുവരുന്നു. വില്ലേജ് ഓഫീസർ മോഹനൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ കൃഷ്ണകുമാർ, വില്ലേജ് അസിസ്റ്റന്റ് വേണുഗോപാൽ, ഫീൽഡ് അസിസ്റ്റന്റ് പ്രഭാകരൻനായർ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കൈയ്ക്ക് സാരമായി പരിക്കേറ്റ വേണുഗോപാലൊഴികെ എല്ലാവരും ഒന്നാം വാർഡിൽ ചികിത്സയിലാണ്.
ബേൺസ് ഐ.സിയിൽ കഴിയുന്ന വേണുഗോപാലിന്റെ നിലയും മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അഗ്നിക്കിരയായ വെള്ളറട വില്ലേജ് ഓഫീസിൽ റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിച്ച് ഓഫീസിനും ഉപകരണങ്ങൾക്കും ഫയലുകൾക്കുമുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി. ഓഫീസിലെ കമ്പ്യൂട്ടർ, ഫർണിച്ചറുകൾ, ഫയലുകൾ തുടങ്ങിയവ കത്തി നശിച്ചിട്ടുണ്ട് . ഫോറൻസിക് വിഭാഗത്തിന്റെ തെളിവെടുപ്പിനുശേഷം ചാമ്പലും അവശിഷ്ടങ്ങളും നീക്കം ചെയ്തു.
Stories you may Like
- 377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
- ഒരു വില്ലേജ് ഓഫീസറെ കൊലയ്ക്ക് കൊടുത്തിട്ടും സഖാക്കൾക്ക് മതിയായില്ല
- കൂലിപ്പണിക്കാരുടെ പണം പിടിച്ചു വാങ്ങിയ പാപി; ഇത് കൈക്കൂലിയുടെ 'കേരളാ സ്റ്റോറി'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍