വീടിനോട് ചേർന്ന ചേരിയിൽ ക്ഷേത്രം ഗുണ്ടകളുടെ പ്രധാന ആരാധനാലയമായി മാറി; കലാഭവൻ മണിയെ കൊണ്ട് പാട്ട് പാടിച്ച് ക്ഷേത്രത്തിന് കാസറ്റ് ഇറക്കി; വാർത്ത കൊടുത്ത മനോരമ ലേഖകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോരാട്ടം നേതാവ് മാനുവൽ വക്കീലിന്റെ കാലു വെട്ടിയതടക്കം അനേകം കേസുകൾ; ആത്മഹത്യയ്ക്ക ശ്രമിച്ച വെട്ടിൽ സുരേഷിനെ പൊലീസ് ചോദ്യം ചെയ്യും
അർജുൻ സി വനജ്
കൊച്ചി: വീടിനു മുന്നിൽ സ്വയം സ്ഥാപിച്ച ക്ഷേത്രത്തിലെ കാളിവിഗ്രഹത്തിൽ പൂജിച്ച വാളിൽ കുങ്കുമം തൊട്ട് ക്വട്ടേഷനിറങ്ങുന്ന ഗുണ്ടാ നേതാവായിരുന്നു വെട്ടിൽ സുരേഷ്. ലക്ഷങ്ങൾ നൽകിയാൽ മാത്രം ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഗുണ്ടാ തലവൻ. ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സുരേഷ് ആശുപത്രി വിട്ട് വൈറ്റിലയിലെ വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞു. നോട്ട് നിരോധനമാണ് സുരേഷിന്റെ ആത്മഹത്യാശ്രമത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ കൊച്ചിയിലെ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് സുരേഷിനെ ചോദ്യം ചെയ്യും.
കൊച്ചിയിൽ ഒരുകാലത്ത് തമ്മനം ഷാജിയുടെ സംഘവും വെട്ടിൽ സുരേഷിന്റെ സംഘവും തമ്മിലുള്ള സംഘർഷങ്ങൾ സ്ഥിരമായിരുന്നു. തമ്മനം ഷാജിയോട് നേരിട്ട് പൊരുതി കൊച്ചിയുടെ ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിൽ നിറഞ്ഞുനിന്ന വെട്ടിൽ സുരേഷിന് ഉന്നത ബന്ധങ്ങളുമുണ്ടായിരുന്നു. കൊച്ചി പൊലീസിലെ പലരും വെട്ടിൽ സുരേഷിന്റെ അടുപ്പക്കാരാണ്. കൊച്ചിയിൽ ന്യൂസ് പോർട്ടൽ നടത്തിവരുന്ന റിട്ട: എസ്പി സുരേഷിന്റെ അടുത്ത സുഹൃത്താണ്. കൊലക്കേസ് ഉൾപ്പെടെ അനവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു സുരേഷ്. ഗുണ്ടാ ആക്രമണങ്ങൾ പതിവായ കാലമായിരുന്നു അത്.
ഒട്ടുമിക്ക അക്രമങ്ങൾക്കും പിന്നിൽ വെട്ടിൽ സുരേഷ്, തമ്മനം ഷാജി തുടങ്ങിയവരുടെ ഗുണ്ടാസംഘങ്ങളായിരുന്നു. പലർക്കും ജീവൻപോയി. ചിലർക്ക് കൈയും കാലും നഷ്ടപ്പെട്ടു. തമ്മനം ഷാജിയുടെ കൊച്ചിയിലെ പ്രതാപത്തിന് മങ്ങലേറ്റത് വെട്ടിൽ സുരേഷുമായുള്ള സംഘർഷമായിരുന്നു. ഇതിനെല്ലാം കാരണം തന്റെ കാളീദേവിയാണെന്ന് പ്രചരിപ്പിക്കാനും വെട്ടിൽ സുരേഷിനായി. ഇതോടെ കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം കാളി ക്ഷേത്രത്തിലെ നിത്യ സന്ദർശകരായി. വെട്ടിൽ സുരേഷിനോട് അടുപ്പമുള്ളവരുടെയെല്ലാം ക്വട്ടേഷൻ കേസിന് പോക്കും ഇവിടെ നിന്നായി.
വെട്ടിൽ സുരേഷിന്റെ അടുത്ത ബന്ധുവിനായിരുന്നു ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല. ഇവർ വാളും മറ്റ് മാരകായുധങ്ങളും കാളിദേവിക്ക് മുമ്പിൽ വച്ച് പൂജിക്കും. അതിന് ശേഷം കുങ്കുമം പൂശും. അത് ഗുണ്ടകൾക്ക് കൈമാറും. ഇതായിരുന്നു ഇവിടുത്തെ പ്രധാന ചടങ്ങ്. ക്വട്ടേഷനുകളെല്ലാം വിജയിച്ചതോടെ വെട്ടിൽ സുരേഷിന് കൂടുതൽ ബന്ധുക്കളുമെത്തി. അതിലൊരാളായിരുന്നു കലാഭവൻ മണി. വീട്ടിലെ ദാരിദ്ര്യത്തോട് പടവെട്ടി ഉയർന്നു വന്ന കലാഭവൻ മണിക്ക് വെട്ടിൽ സുരേഷിനെ നന്നേ പിടിച്ചു. സുരേഷിന്റെ ചേരിയിൽ പലപ്പോഴും കലാഭവൻ മണി വന്നു. നടന്റെ യാത്രകളിലെ പ്രധാന സുഹൃത്തായി. വെട്ടിൽ സുരേഷിന് പലപ്പോഴും ഒളിസങ്കേതങ്ങൾ ഒരുക്കികൊടുത്തതും മണിയാണ്.
ഇതിനിടെ മണിയുടെ താരമൂല്യം ക്ഷേത്രത്തിന്റെ ഉയർച്ചയ്ക്കും നന്നായി വിനിയോഗിച്ചു. കലാഭവൻ മണിയെ കൊണ്ട് പാട്ടു പാടിച്ച് ഓഡിയോ കാസറ്റിറിക്കി. ഇതോടെയാണ് മണിയും വെട്ടിൽ സുരേഷുമായുള്ള ബന്ധം പുറം ലോകത്ത് എത്തിയത്. പ്രമുഖ പത്രം തന്നെ വാർത്തയും നൽകി. ഇതോടെ വാർത്തയെഴുതിയ ലേഖകനെ ലക്ഷ്യമിട്ടായി നീക്കം. കൊന്നുകളയുമെന്ന് വെട്ടിൽ സുരേഷ് ഭീഷണിപ്പെടുത്തി. സുരേഷിന്റെ അച്ഛൻ പത്രമോഫീസിലെത്തി തന്നെ ഭീഷണി മുഴക്കി. വെട്ടിൽ സുരേഷുമായുള്ള ബന്ധം തുറന്നുപറഞ്ഞ് കലാഭവൻ മണിയും മാദ്ധ്യമ പ്രവർത്തകനെ വിളിച്ചു. കൊടു ക്രിമിനലുമായി മണി സഹകരിച്ചത് ശരിയായില്ല എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ വാദം. എന്നാൽ സുരേഷ് എന്റെ സുഹൃത്താണ് എന്നായിരുന്നു എല്ലാത്തിനും മണിയുടെ ഉത്തരം. മണിയുടെ മരണത്തോടെ വീണ്ടും ഈ ബന്ധം ചർച്ചയായി. മണിയുടെ ബിനാമിയാണ് സുരേഷ് എന്നു പോലും വാദങ്ങളെത്തി.
വൈറ്റില-ജനതയിലെ പാരഡൈസ് റോഡിൽ തേവറാൻ വീടിനു മുന്നിൽ പണിത കാളീക്ഷേത്രത്തിനടുത്തുള്ള ചെറിയ വീട്ടിലായിരുന്നു സുരേഷിന്റെ ആദ്യകാല താമസം. തെങ്ങുകയറ്റ തൊഴിലാളികളായിരുന്നു സുരേഷും സഹോദരങ്ങളും. തൊഴിലാളികൾക്കിടയിലെ ചെറിയ പ്രശ്നങ്ങളിൽ ഇടപെട്ടാണ് ക്വട്ടേഷനുകളുടെ തുടക്കം. അടിച്ചാൽ തിരിച്ചുതല്ലണമെന്ന് സുരേഷിനേയും സഹോദരങ്ങളേയും പഠിപ്പിച്ചത് ഇവരുടെ അമ്മ തന്നെയാണെന്നാണ് സുരേഷിന്റെ അടുപ്പക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. അമ്മയാണത്രെ മക്കളുടെ ക്വട്ടേഷൻ സംഘത്തിന് ആദ്യകാലത്ത് നേതൃത്വം നൽകിയിരുന്നത്. 1993-95 കാലഘട്ടത്തിലാണ് ഇവരുടെ സംഘം ക്വട്ടേഷൻ ഏറ്റെടുത്ത് തുടങ്ങുന്നത്. തൃപ്പൂണിത്തുറയിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തിൽ സുരേഷിന് ഒരു കുട്ടിയുണ്ടെന്നാണ് വിവരം. ഈ സ്ത്രീയെ പിന്നീട് 2010 ൽ മദിരാശിയിൽ വച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ നാല് വർഷത്തോളമായി മറ്റൊരു സ്ത്രീയുമായാണ് സുരേഷിന്റെ ബന്ധം. ഈ ബന്ധത്തിന് ശേഷം സുരേഷ് ആയുധങ്ങൾ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്, സ്ഥലം നികത്തൽ, വൻകിടക്കാരുടെ മധ്യസ്ഥം തുടങ്ങിയ മേഖലയിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സുരേഷും സംഘവും. പക്ഷെ സുരേഷിനോട് അടുക്കാൻ മറ്റ് ക്വട്ടേഷൻ സംഘങ്ങൾക്കു പോലും പേടിയാണ്. ക്വട്ടേഷൻ സംഘങ്ങൾക്കിടയിൽ പോലും സുരേഷിന് വിശ്വസ്തർ ഇല്ലെന്നാണ് വിവരം. അതേസമയം, വ്യക്തിജീവിതത്തിൽ സുരേഷ് മദ്യവും കഞ്ചാവും ഉപയോഗിക്കാറില്ലെന്നാണ് സുരേഷിന്റെ അടുപ്പക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. വെട്ടിൽ സുരേഷിന്റെ ജീവിതത്തെ ആസ്പദമാക്കി 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലെൻസ്. ഏറെക്കാലം സുരേഷിനെ നിരീക്ഷിച്ചതിന് ശേഷമാണ് എകെ സന്തോഷ് കഥയെഴുതിയതെന്നാണ് വിവരം.
2008 ൽ കടവന്ത്രയിലെ ഡിവൈഎഫ്ഐ നേതാവ് വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ സുരേഷിനെ തമിഴ്നാട്ടിലെ ഗുഢല്ലൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസാണ് വെട്ടിൽ സുരേഷിനെ കൂടുതൽ പ്രശസ്തനാക്കിയത്. ഈ കേസിലെ പ്രതികളും സുരേഷിന്റെ സഹോദരന്മാരുമായ സുനി, അനി എന്നിവരും തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടിരുന്നുവെങ്കിലും ഇതിൽ സുനിയെ മരിച്ച നിലയിൽ ഒരു കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
തെങ്കാശിയിൽ വച്ച് പൊലീസിനെ വെട്ടിച്ച് ഓടുന്നതിനിടയിൽ കിണറ്റിൽ വീണു മരിച്ചതാണെന്നും ആരോ കൊന്ന് കിണറ്റിലിട്ടതാണെന്നുമൊക്കെ ആയിടയ്ക്ക് സംസാരവുമുണ്ടായിരുന്നു. അപ്പോഴും ഈ കേസുകളിലൊന്നിലും സുരേഷിനെ പൊലീസു പോലും നേരിട്ട് ബന്ധപ്പെടുത്തിയില്ല. പൊലീസിലെ ഉന്നത ബന്ധങ്ങളായിരുന്നു ഇതിന് കാരണം. ഇതിനിടെ ഗുണ്ടകളെ മാനസാന്തരപ്പെടുത്താൻ ശ്രമിച്ച പൊതു പ്രവർത്തകനേയും വെട്ടിവീഴ്ത്തിയെന്ന ആരോപണും ഉണ്ട്. പോരാട്ടം നേതാവായ മാനുവൽ വക്കീലിനായിരുന്നു ഈ ദുർഗതി. കലാഭവൻ മണിയുടെ സൗഹൃദക്കരുത്തിൽ പിന്നേയും സുരേഷ് വളർന്നു. മണിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഇയാളായിരുന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽസ് പരിശോധിച്ചതിലും മണിയെ കൊലപ്പെടുത്താനുള്ള ഒരു സാഹചര്യവും കണ്ടെത്താനായില്ല. മണിയുടെ മരണാനന്തര ചടങ്ങുകളിൽ മുൻനിരയിലുണ്ടായിരുന്നു. നേരത്തേ മണിയും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായ അവസരത്തിൽ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാൾ രണ്ടു തവണ പൊലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാൻ മണിയുടെ ഇടപെടലുകളുണ്ടായി എന്ന് ആരോപണമുണ്ട്.
മണിയുടെ ആഡംബര കാർ ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്. തൃശൂർ കേന്ദ്രീകരിച്ച് മണി ഇയാൾക്കൊപ്പം ഒത്തുതീർപ്പ് ഇടപാടുകൾ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. ഇതു കൊണ്ട് കൂടിയാണ് മണിയുടെ മരണത്തിൽ ദുരൂഹതകൾ ആരോപിക്കപ്പെട്ടതും. എന്നാൽ പൊലീസ് ഇക്കാര്യങ്ങളൊന്നും വിശദമായി പരിശോധിച്ചതുമില്ല.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്