ആ പണമൊക്കെ നിങ്ങൾ ചില മാന്യന്മാരുടെ മുഖം രക്ഷിക്കാൻ ബെന്നിക്ക് കൊടുത്തതാണ്; കോൺഗ്രസ് യോഗത്തിൽ കെ ബാബു പറഞ്ഞതിന്റെ പൊരുൾതേടി വിജിലൻസ്; ജയിലിൽ കിടക്കവേ സരിത 16 കേസുകൾ പണം കൊടുത്ത് ഒതുക്കിയത് അന്വേഷിക്കും; സരിതയുടെ സ്വകാര്യ ഡിറ്റക്ടീവുകളും ആഡംബര ജീവിതവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർക്ക് പാരയാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിത്തറയിളക്കിയ രണ്ട് വിവാദങ്ങളായിരുന്നു ബാർകോഴ കേസും സോളാർ തട്ടിപ്പും. സരിതയെന്ന തട്ടിപ്പുകാരിയുടെ പാവാടച്ചരടിൽ കുടുങ്ങിയ പ്രമുഖരുടെ പേര് വിവരങ്ങൾ പുറത്തുവന്നതോട് വർഷങ്ങളോളം നീണ്ടു നിൽക്കുന്ന വിവാദമായി ഇത് മാറി. ദേശീയ തലത്തിൽ പോലും കോൺഗ്രസിന് ക്ഷീണം തട്ടിയ വിവാദമായി സോളാർ കേസ് മാറുകയും ഉണ്ടാിയ. തെരഞ്ഞെടുപ്പിൽ കോൺഗ്രരസിന്റെ അടിത്തറ തകർത്ത ബാർ-സോളാർ കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോൾ മുൻ എക്സൈസ് മന്ത്രിയായ കെ ബാബുവിന് മേൽ വീണിരിക്കുന്നത് വിജിലൻസ് കേസിൽ നിന്നും വ്യക്തമായി വരുന്നത്.
സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ കേസുകൾ തീർക്കാൻ വേണ്ടി കോൺഗ്രസ് നേതാക്കൾ ബാർകോഴയിലെ പണം ഉപയോഗിച്ചു എന്നതാണ് ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ. മുമ്പൊരിക്കൽ കെപിസിസി യോഗത്തിൽ ബാർകോഴ ചർച്ചയായ വേളയിൽ ചില മാന്യന്മാരുടെ മുഖം രക്ഷിക്കാൻ പണം ബെന്നിക്ക് കൊടുത്തുവെന്ന് ബാബു പറഞ്ഞിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ബാർ ഉടമകളിൽ ചിലരും സരിതയ്ക്ക് പണം കൊടുത്തതായി പറഞ്ഞിരുന്നു. സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണൻ നടത്തിയ ചില വെളിപ്പെടുത്തുകളും വ്യക്തമാക്കിയത് ബാറുടമകളിൽ നിന്നും ബാബുവും സംഘവും വാങ്ങിയ പണമാണ് സരിത കേസ് ഒതുക്കാൻ ഉപയോഗിച്ചത് എന്നാണ്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പതിലേറെ കേസുകൾ സരിത എസ് നായർക്കെതിരെ നിലനിന്നിരുന്നു. എന്നാൽ, ഈ കേസുകളിൽ പകുതിയിലേറെ കേസുകൾ സരിത തന്നെ പണം കൊടുത്തു സെറ്റിൽ ചെയ്തു. ജയിലിൽ കിടക്കുന്ന സരിതയ്ക്ക് വേണ്ടി ആരാണ് പം മുടക്കിയതെന്ന ചോദ്യം ഇതോടെ ഹൈക്കോടതി ന്യായാധിപർ പോലും ഉന്നയിച്ചു. എന്നാൽ, ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സംസ്ഥാന സർക്കാറിനും കോടതിക്കും സാധിച്ചിരുന്നില്ല. അത്തരത്തിൽ ഒരു അന്വേഷണം നടന്നതുമില്ല. എന്നാൽ കോടതിയിൽ നിന്നും പരാമർശം ഉണ്ടായ ശേഷവും സരിത കേസുകൾ മുറയ്ക്ക് ഒത്തു തീർത്തു കൊണ്ടിരുന്നു. ഈ പണം എവിടെനിന്നു വന്നു എന്ന് സരിതയോട് ചോദിച്ചപ്പോൾ ബന്ധുക്കൾ നൽകിയെന്നാണ് സരിത പറഞ്ഞത്. എന്നാൽ, ആരാണ് ആ ബന്ധുക്കളെന്ന് കേരള സമൂഹത്തിന് ഏകദേശം ധാരണ കിട്ടുകയും ചെയ്യും.
ബാറിൽനിന്ന് എത്ര പണം സോളാറിലേക്ക് ഒഴുകിയെന്നാണ് ബാബുവിന്റെ കേസോടെ വിജിലൻസ് പരിശോധന തുടങ്ങിയിരിക്കുന്നത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് 33 കേസുകളാണ് സരിത എസ്. നായർക്കെതിരെ ചുമത്തിയത്. ഈ കേസുകളിലായി മൊത്തം ആറുകോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഏകദേശ കണക്ക്. എന്നാൽ, പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസിനുള്ളിൽനിന്നുള്ളവർതന്നെ സമ്മതിക്കുന്നു. മാനക്കേട് ഭയന്നും മുടക്കിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തതിനാലും ആരും പരാതിപ്പെടുന്നില്ല.
സരിത ജയിലിൽ കഴിയവെ ഇതിൽ 16 കേസുകളെങ്കിലും ഒത്തുതീർപ്പായ പണമിടപാടുകൾ നടത്തിയത് ഫെനി ബാലകൃഷ്ണനായിരുന്നു. അരക്കോടിയിലേറെ രൂപ ഫെനി വഴി കൈമറിയാന്നാണ് വിവരം. ഇതുകൂടാതെ സരിതക്ക് ജാമ്യം ലഭിക്കാനായി മുക്കാൽ കോടിയോളം രൂപ വിവിധ കോടതികളിൽ കെട്ടിവെക്കേണ്ടിയും വന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്നാണ് എന്ന ചോദ്യം ഉയരുമ്പോഴാണ്. കെ ബാബുവിന് പിന്നാലെ ബെന്നി ബെഹനാനിലേക്കും അന്വേഷണം നീളുമ്പോൾ കോൺഗ്രസിലെ എ ഗ്രൂപ്പാണ് അങ്കലാപ്പിലാകുന്നത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് ഈ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും സരിത അത്യാഢംബര പൂർവമാണ് താമസിച്ചത്. ഇതിനുള്ള പണം എവിടെ നിന്ന് എന്നതിലാണ് അന്വേഷണം വരുന്നത്. കേസ് നടത്തിപ്പ്, സ്വകാര്യ സുരക്ഷയൊരുക്കൽ, താമസം, യാത്ര തുടങ്ങി സരിതയുടെ മറ്റ് ചെലവുകളുമുണ്ട്. ഏതാനും സിനിമകളിൽ അഭിനയിച്ചു എന്നതാണ് വരുമാന ഉറവിടമായി സരിത പറയുന്നതും. എറണാകുളം നോർത് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസിൽ സരിത സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് തോമസ് പി. ജോസഫാണ് ആദ്യം ഈ സംശയം ഉന്നയിച്ചത്. പണം നൽകി ഒത്തുതീർന്ന ചില കേസുകൾ പിൻവലിക്കണമെന്ന അപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഹാറൂൺ റഷീദും ഇതേ ചോദ്യം ഉന്നയിച്ചു.
സോളാർ വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുമ്പാകെയും ഇതേ ചോദ്യം ഉയർന്നു. സിപിഐ നേതാവ് കാനം രാജേന്ദ്രൻ മൊഴികൊടുക്കവെയാണ് ബാർ കോഴയിൽനിന്നുള്ള പണം സോളാർ കേസുകൾ ഒത്തുതീർക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന വാദം ഉന്നയിച്ചത്. പി.സി. ജോർജ് ഉൾപ്പെടെയുള്ളവരും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് ഇത് രാഷ്ട്രീയ ആരോപണം മാത്രമായാണ് കണ്ടിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഈ ആരോപണത്തെ ഗൗരവമായാണ് വിജിലൻസ് കാണുന്നത്. ബാർ കോഴ വഴി ലഭിച്ച പണം പല തലങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇതിൽ ഏതെങ്കിലും ഒരു മന്ത്രിയോ ചില ഉദ്യോഗസ്ഥരോ മാത്രമാണ് പങ്കുപറ്റിയതെന്നും അവർ വിശ്വസിക്കുന്നില്ല. സോളാർ കേസിൽ സർക്കാർ കടുത്ത പ്രതിസന്ധിയിൽ നിൽക്കെ രക്ഷകരായി അവതരിച്ച ചില എംഎൽഎമാരും നേതാക്കളുമെല്ലാം കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.
തന്റെ അമ്മയുടെ ഫോണിലേക്ക് ബെന്നി ബെഹനാൻ നിരന്തരം വിളിച്ചിരുന്നതായും സരിത ആരോപിച്ചിരുന്നു. ജയിലിൽ പോകും മുമ്പും ഇറങ്ങിയതിനുശേഷവും പലതവണ വിളിച്ചിരുന്നു. കേസ് സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയോട് സംസാരിച്ചു ശരിയാക്കാമെന്നു പറഞ്ഞിരുന്നു. ബെന്നി ബെഹനാൻ ഫോണിൽ സംസാരിച്ച ശബ്ദരേഖയും പുറത്തുവരികയുണ്ടായി. ജയിലിൽ നിന്നിറങ്ങി ഒരു മാസത്തിനു ശേഷം ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് സരിതയുടെ അമ്മ ഇന്ദിരയുടെ പേരിൽ മുട്ടടയിൽ വീട് വാങ്ങിയെന്ന് അഡ്വ. ഫെനിയുടെ ഗുമസ്തൻ രഘു പറഞ്ഞതായി സോളാർ കമ്പനിയുടെ മാനേജറായിരുന്ന രാശേഖരൻ സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകിയിരുന്നു.
സംസ്ഥാനത്തെ വിവിധ കോടതികളിലും കോയമ്പത്തൂർ കോടതിയിലുമായി മുപ്പതിലധികം കേസുകളുള്ള സരിതയ്ക്ക് കേസാവശ്യത്തിനായി പോകാൻ പ്രതിമാസം അമ്പതിനായിരം രൂപയെങ്കിലും ചെലവുണ്ട്. അടുത്തിടെ നീല സ്വിഫ്റ്റ് കാർ വാങ്ങുന്നതുവരെ സരിത ടാക്സി കാറാണ് ഉപയോഗിച്ചിരുന്നത്. ഇതിനുള്ള പണമെല്ലാം പ്രമുഖർ നൽകിയതാണ്. ഈ പണമെല്ലാം ബാബുവിന്റെയും ബെന്നി ബെഹനാന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു കൊടുത്തതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകുമ്പോൾ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍