ബോൾഗാട്ടി പാലസിന് സമീപം നിയമംലംഘിച്ച് മണിമാളിക പണിത എംജി ശ്രീകുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു; ഗായകനും മുളവുകാട് പഞ്ചായത്തിനും എതിരെ നടപടികൾ തുടങ്ങിയത് മറുനാടൻ വാർത്ത ചൂണ്ടിക്കാട്ടി കോടതിയിൽ പരാതി എത്തിയതോടെ; തുടർ നടപടികൾ ഉടനുണ്ടാകുമെന്ന് വിജിലൻസ് അധികൃതർ; ചട്ടലംഘനം ഒറ്റനോട്ടത്തിൽ തന്നെ പ്രകടമെന്നും വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് ബോൾഗാട്ടി പാലസിന് സമീപം മണിമാളിക നിർമ്മിച്ച സംഭവത്തിൽ ഗായകൻ എംജി ശ്രീകുമാറിനെ വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. കായൽ കയ്യേറിയാണ് വീടുനിർമ്മിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗായകന്റെ കായൽ കയ്യേറിയുള്ള വീടു നിർമ്മാണം മറുനാടനാണ് പുറത്തുകൊണ്ടുവന്നത്. ഇത് വലിയ ചർച്ചയായതോടെ ചട്ടംലംഘിച്ച് നിർമ്മാണത്തിന് അനുമതി നൽകിയ കാര്യം ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകി. ഇത്ിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ മാസം ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തിൽ ഗായകന്റെ കയ്യേറ്റത്തിൽ വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ ചോദ്യംചെയ്യലിന് ശ്രീകുമാറിനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ 11 മണിക്കു തുടങ്ങിയ ചോദ്യംചെയ്യൽ രണ്ടുമണിവരെ നീണ്ടു. എറണാകുളം വിജിലൻസ് ഡിവൈഎസ്പി ഡി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
ബോൾഗാട്ടി കായൽ തീരത്തിനോട് ചേർന്ന് മുക്കാൽ മീറ്റർ മാത്രം അകലത്തിലാണ് വീട്. ഇത് തീരദേശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വ്യക്തമായതോടെയാണ് തുടർ നടപടികൾ ഉണ്ടായത്. കേസെടുത്ത് അടുത്തമാസം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ച്ട്ടവിരുദ്ധമായി കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയ മുളവുകാട് പഞ്ചായത്ത് മുൻ സെക്രട്ടറിമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും വിജിലൻസ് പറഞ്ഞു.
ഗായകന് മാത്രമല്ല, മണിമാളിക പണിയാൻ അവസരം ഒരുക്കി മുളവുകാട് പഞ്ചായത്തിന് മേലും പിടിവീഴും. ത്വരിതാന്വേഷണം നടത്താനാണ് ഉത്തരവിൽ പറയുന്നത്. ഗായകന് ചട്ടംലംഘിച്ച് വീടു നിർമ്മിക്കാൻ അനുമതി നൽകിയ വാർത്ത പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളി ആയിരുന്നു. മറുനാടൻ വാർത്ത ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ ഗിരീഷ് ബാബു രംഗത്തെത്തിയതും.
മുളവുകാട് പഞ്ചായത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നവരെ എതിർകക്ഷിയാക്കിയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്. ഹർജിയിൽ എം ജി ശ്രീകുമാറും എതിർകക്ഷിയാണ്. മുളവുകാട് പഞ്ചായത്തിൽ ബോൾഗാട്ടി പാലസിന് സമീപമാണ് കായലിനോട് ചേർന്നാണ് എംജി ശ്രീകുമാർ ബഹുനിലമാളിക നിർമ്മിച്ചിരിക്കുന്നത്.
കായലിൽ നിന്ന് ഇരുപത്തിയഞ്ചും അമ്പതും മീറ്റർമാറിയുള്ള വീടുകൾക്ക് തീരദേശ പരിപാലന നിയമത്തിന്റെ പേര് പറഞ്ഞ് അനുമതി നിഷേധിച്ച പഞ്ചായത്ത് അധികൃതർ എന്നാൽ എംജി ശ്രീകുമാറിന്റെ പണം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് കായലിനോട് ചേർന്നുള്ള ഭൂമിയിൽ മണിമാളിക നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് സമീപവാസികളും ആരോപിച്ചിരുന്നു.
ഇക്കാര്യത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്. നേരത്തെ ജങ്കാർ കടവായിരുന്ന എംജി ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള പത്ത് സെന്റ് ഭൂമി ഇരുമ്പ് വേലി തീർത്ത് ഇവർ കൈവശപ്പെടുത്തിയിരിക്കുകയാണ്. രണ്ടര വർഷം മുമ്പാണ് ബോൾഗാട്ടിയിലെ വീട്ടിൽ എംജി ശ്രീകുമാറും ഭാര്യയും താമസം ആരംഭിക്കുന്നത്. എംജി ശ്രീകുമാർ ഈ സ്ഥലം വാങ്ങുമ്പോൾ 900 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തൃതിയുള്ള ഓടിട്ട ഒറ്റനിലവീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ആ വീട് പൊളിച്ചാണ് ബഹുനില വീട് നിർമ്മിച്ചത്. വീടിനോട് ചേർന്നുള്ള മുൻ ജങ്കാർ കടവ് ഇപ്പോൾ എംജി ശ്രീകുമാർ കൈവശപ്പെടുത്തിയിരിക്കുകയാണ്.
എന്നാൽ രേഖകളിൽ പൊതുവഴിയായ ഈ സ്ഥലം (മുളവുകാട് വില്ലേജിൽ പന്ത്രണ്ടാം വാർഡിൽ 299/11) ഇതുവരെ ആർക്കും ലേലം ചെയ്തിട്ടില്ലെന്നാണ് ജൂലൈ പതിമൂന്നിന് വിവരാവകാശ നിയമ പ്രകാരം മുളവുകാട് പഞ്ചായത്ത് നൽകിയിരിക്കുന്ന മറുപടി. ശരാശരി ഒന്നരക്കോടിയിലധികം വിലവരുന്ന സ്ഥലമാണ് ഇത്. ഇരുമ്പ് മതിൽ തീർത്തിരിക്കുന്ന സ്ഥലത്തിന് സമീപം ഇപ്പോളും ബോട്ട് ജെട്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഇരുമ്പ് വേലി കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ച് സ്ഥലം അവകാശപ്പെടുത്തുകയായിരുന്നു എന്ന് സമീപവാസിയും പൊതുപ്രവർത്തകയും കൂടിയായ വേലിയാത്ത് വീട്ടിൽ ഷാഷാങ്ക ചൂണ്ടിക്കാട്ടിയിരുന്നു.
രാവിലെ അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോൾ കുറച്ച് തമിഴന്മാരായ പണിക്കാർ വന്ന് ആ ഭാഗത്തുനിന്നും മണ്ണ് കോരുന്നുണ്ടായിരുന്നു. ജൂൺ മാസം ആദ്യമായിരുന്നു ഇത്. അമ്പലത്തിൽ പോയി തിരിച്ച് വന്നപ്പോഴേയ്ക്കും ഇപ്പോൾ കാണുന്ന വിധത്തിൽ, ഇരുമ്പ് വേലികൾക്കൊണ്ട് ഈ സ്ഥലത്തിന്റെ രണ്ട് ഭാഗവും പൂർണ്ണമായും മറച്ചിരിക്കുന്നു. ഇതേത്തുടർന്നാണ് ഈ സ്ഥലം ആർക്കെങ്കിലും ലേലം നൽകിയിട്ടുണ്ടോ എന്നറിയാൻ വിവരാവകാശം വെച്ചത്. എന്നാൽ ലേലം ചെയ്തിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.
ഗോശ്രീ പാലം വരുന്നത് വരുന്നത് വരെ ജങ്കാർ കടവായിരുന്നു ഈ സ്ഥലം. 1992 മുതലായിരുന്നു ഇത്. ഈ പ്രദേശത്തെ കായലുകൾ പൂർണ്ണമായും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിധിയിലാണ്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച സോളാർ വഴി വിളയ്ക്കും, എംജി ശ്രീകുമാർ കൈവശപ്പെടുത്തിയ സ്ഥലത്താണിപ്പോൾ.
റാം സാം സൈറ്റായ ഈ ഭൂമി നിയമപ്രകാരം അടച്ച് കെട്ടാൻ പാടുള്ളതല്ലെന്ന് പ്രകൃതി സ്നേഹികളും ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫീസർമാർക്കും, പഞ്ചായത്ത് അധികൃതർക്കും മുന്നിൽ എംജി ശ്രീകുമാർ പണം ഒഴുക്കിയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് മണിമാളികെ നിർക്കുകയും ജങ്കാർ കടവ് കയ്യേറുകയും ചെയ്തിരിക്കുന്നതെന്നാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുകയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍