എക്സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകൾ വാങ്ങി; കോടികളുടെ സ്റ്റോക്കുള്ളപ്പോൾ കൃത്രിമം കാണിച്ച് വീണ്ടും മരുന്നുവാങ്ങിയത് ആർക്കുവേണ്ടി; ശിവകുമാറിനെ പിടിക്കാനിറങ്ങിയ ജേക്കബ് തോമസ് പരാതിക്കാരനോട് നാട്ടിലെത്തി മൊഴിനൽകാൻ നിർദേശിച്ചു; നാട് നന്നാകാത്തതിൽ രോഷം കൊള്ളുന്ന പ്രവാസികൾക്ക് ലിജേഷിനെ കണ്ടുപഠിക്കാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 60 കോടിയിൽപ്പരം രൂപയുടെ മരുന്നുകൾ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ കെട്ടിക്കിടന്ന് നശിച്ചസംഭവത്തിൽ വിജിലൻസ് തുടങ്ങുന്ന അന്വേഷണം മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിലേക്കും ആരോഗ്യവകുപ്പിലെയും കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേയും ഉന്നതരിലേക്കും നീളുമോ? എക്സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകൾ വാങ്ങിയും മരുന്നുകൾ സ്റ്റോക്കില്ലെന്നുള്ള രീതിയിൽ കമ്പ്യൂട്ടറിൽ കൃത്രിമം കാണിച്ചും കോടികളുടെ മരുന്ന് സ്റ്റോക്കുണ്ടായിട്ടും വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുകയും അത് പൊതുഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തതിനെപ്പറ്റി വിജിലൻസ് പ്രാരംഭ പരിശോധന തുടങ്ങി.
ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുകയും വിവരാവകാശംവഴി വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത് പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ലിജേഷ് ജോയി തെളിവുകൾ സഹിതം നൽകിയ പരാതിയിലാണ് അന്വേഷണം. ഇത്തരത്തിൽ മരുന്നുകൾ വാങ്ങിക്കൂട്ടിയത് വൻ അഴിമതിക്ക് കാരണമായെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു.
ഇതിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതർക്ക് പങ്കുണ്ടോയെന്ന അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുന്ന വിജിലൻസ് കെ. ബാബുവിനെതിരെയും കെഎം മാണിക്കെതിരെയുമുയർന്ന കോഴ ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചിരിക്കെ മറ്റ് മന്ത്രിമാർക്കെതിരെയും ഉടൻ അന്വേഷണം തുടങ്ങുമെന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിൽ ആദ്യം അന്വേഷണം നടക്കുന്നത് മരുന്നുകളുടെ ഇടപാടിൽ നടന്ന കോടികളുടെ അഴിമതിയെപ്പറ്റിയായിരിക്കുമെന്ന വിവരങ്ങളാണ് മറുനാടന്‍ ലഭിച്ചിട്ടുള്ളത്.
പ്രവാസി മലയാളിയും പാലക്കാട് സ്വദേശിയുമായ ലിജേഷ് ജോയി ഇക്കഴിഞ്ഞ ജൂലായ് 28ന് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് പ്രാരംഭ നടപടികൾ തുടങ്ങുകയായിരുന്നു. പരാതി പഠിച്ച വിജിലൻസ് ഇക്കാര്യത്തിൽ ശേഖരിച്ച തെളിവുകൾ ഹാജരാക്കാൻ ലിജേഷിനോട് നിർദ്ദേശം നൽകിയിരിക്കുകയാണ്. താമസിയാതെ നാട്ടിലെത്തി ലിജേഷ് വിവരങ്ങൾ വിജിലൻസിന് കൈമാറും. മുൻസർക്കാരിന്റെ കാലത്ത് ലിജേഷ് ഇതേ പരാതി നൽകിയിരുന്നെങ്കിലും അതിൽ അന്വേഷണമൊന്നും നടന്നിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ സർക്കാർ വന്നതോടെ വീണ്ടും വിജിലൻസിന് മെഡിക്കൽ കോർപ്പറേഷനിലെ അഴിമതിയും എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കോർപ്പറേഷൻ വാങ്ങാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലിജേഷ് പുതിയ പരാതി നൽകിയിരിക്കുന്നത്.
കേരളത്തിലെ അഴിമതികൾക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും രോഷംകൊള്ളുന്നവർക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് ഈ പ്രവാസി മലയാളി മെഡിക്കൽ കോർപ്പറേഷനിലെ അഴിമതികളെപ്പറ്റി വിവരം ശേഖരിച്ചത്. വിവരാവകാശംവഴിയും ഫോണിൽ മെഡിക്കൽ കോർപ്പറേഷനിലെ ജീവനക്കാരും ഉന്നതരുമായി സംസാരിച്ചും വിവരങ്ങൾ ശേഖരിച്ചും ചില ഫോൺ സംഭാഷണങ്ങൾ തന്നെ തെളിവായി റെക്കോഡ് ചെയ്തുമെല്ലാമാണ് അഴിമതിയുടെ പിന്നാമ്പുറക്കഥകൾ വെളിച്ചത്തുകൊണ്ടുവരാൻ ലിജേഷ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസിനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ലിജേഷ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച പുറത്തുവന്ന പത്രവാർത്തകളും ചാനൽ റിപ്പോർട്ടുകളും സഹിതമാണ് ലിജേഷ് പരാതി നൽകിയിരിക്കുന്നത്.
നിരോധിക്കപ്പെട്ട കമ്പനികളിൽ നിന്ന് മരുന്നുവാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഒരു ആരോപണം. ഈ കമ്പനികളുടെ പേരുകൾ ഐടി വിഭാഗം വെബ്സൈറ്റിൽ നിന്ന് നീക്കിയെങ്കിലും അവർക്ക് ഷോ കോസ് നോട്ടീസ് നൽകി നടപടി അവസാനിപ്പിക്കുകയായിരുന്നു. ഇതിൽ കള്ളക്കളിൽ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.
കമ്പനികളിൽ നിന്ന് അക്കാലത്തുണ്ടായിരുന്ന മെഡിക്കൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പണം വാങ്ങിയതായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് തന്നെ ഫോണിൽ തന്നോട് പറഞ്ഞിട്ടുള്ളതായും അതിന്റെ ശബ്ദരേഖ ഹാജരാക്കാമെന്നും ലിജേഷ് പരാതിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പല വെയർ ഹൗസുകളിലും കോടികളുടെ മരുന്ന് നശിച്ചുപോയതായും പലയിടത്തും ഇത് കത്തിച്ചുകളഞ്ഞതായും നിരവധി മാദ്ധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ, ഇതിന്റെ സാഹചര്യം പരിശോധിക്കപ്പെട്ടില്ല.
ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ഓഫീസിൽ നിന്ന് ഫിനാൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിതന്നെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നതായാണ് മറ്റൊരു വിവരം. എന്നിട്ടും ശിവകുമാർ മന്ത്രിയായിരുന്ന ആരോഗ്യവകുപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിന് കോൺഗ്രസ് തയ്യാറായില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
പക്ഷേ, ഇതിന്മേൽ അന്വേഷണം നടത്തുമെന്നാണ് ശിവകുമാർ നിയമസഭയിൽ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നത്. ഉന്നതർ ഇടപെട്ട് അഴിമതി നടത്തുന്നതിനെ പറ്റി വ്യക്തമായി വിവരം ലഭിച്ചതിനെ തുടർന്ന് 2014ൽ കോർപ്പറേഷനിലെ ജീവനക്കാർ തന്നെ ഇങ്ങനെയൊരു അന്വേഷണത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. അതും സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ഇതിനെല്ലാം പുറമെ, കോടികളുടെ മരുന്ന് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയിലൂടെ നശിച്ചുപോയതായി സിഎജി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരം, ആരോപണങ്ങളെല്ലാം യുഡിഎഫ് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയും ആരോഗ്യരംഗത്തെ ഉന്നതർക്കെതിരെ ഉയർന്ന ആരോപണം മുക്കുകയുമായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകളുടെ സ്റ്റോക്കിന്റെയും മറ്റും ഡാറ്റ ഉൾപ്പെടുത്തി അപ്പപ്പോൾ വിലയിരുത്താനുള്ള ടാസ്ക് സോഫ്റ്റ് വെയറിന്റെ പ്രവർത്തനത്തിൽ പലതവണ പാളിച്ചകൾ സംഭവിച്ചതായി മാനേജിങ് ഡയറക്ടർകകും ആരോഗ്യ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും അതു നന്നാക്കാൻ കൂട്ടാക്കിയില്ല.
സോഫ്റ്റ് വെയറിൽ മരുന്നുകൾ സ്റ്റോക്കില്ലെന്ന് കാണിച്ചതിനെ തുടർന്നാണ് കെട്ടുകണക്കിന് സ്റ്റോക്കുണ്ടായിരുന്ന മരുന്നുകൾതന്നെ വാങ്ങിക്കൂട്ടിയതെന്നും കൈവശമുണ്ടായിരുന്ന മരുന്നുകൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞ് ഉപയോഗ ശൂന്യമായതെന്നും ആരോപണം നേരത്തേ ഉയർന്നിരുന്നു. എന്നാൽ വീണ്ടും വീണ്ടും മരുന്നുവാങ്ങാനും അതിന്റെ മറവിൽ കോടികൾ തട്ടാനും ചിലർ കരുതിക്കൂട്ടി ശ്രമം നടത്തിയെന്ന ആരോപണമാണ് ഇപ്പോഴും ഉയരുന്നത്.
ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ അക്കമിട്ടു നിരത്തി പരാതി നൽകിയ ലിജേഷ് ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ഹാജരാക്കാമെന്നും വിജിലൻസിനെ അറിയിച്ചിരുന്നു. പരാതി സ്വീകരിച്ച വിജിലൻസ് ഇക്കാര്യത്തിൽ പ്രാഥമിക പരിശോധനയ്ക്ക് വിജിലൻസ് ഇൻസ്പെക്ടർ സിഎൽ സുധീറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഇദ്ദേഹത്തിന് വിവരങ്ങളും രേഖകളും തെളിവുകളും കൈമാറാനാണ് ലിജേഷിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇപ്പോൾ വിദേശത്തുള്ള ലിജേഷ് അടുത്തമാസം നാട്ടിലെത്തുമ്പോൾ വിജിലൻസിന് നേരിട്ട് തെളിവുകൾ നൽകുമെന്ന് മറുനാടനോട് വ്യക്തമാക്കി. കൈവശമുള്ള മറ്റു വിവരങ്ങൾ ഇതിനകം നൽകുകയും ചെയ്തി്ട്ടുണ്ട്. ഇതിൽ അന്വേഷണം ശക്തമായി നടക്കുന്നതോടെ ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിയുടെ കഥകൾ പുറത്തുവരുമെന്നാണ് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍