Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തയ്യിൽ കടപ്പുറത്തെ കുഞ്ഞു വിയാന്റെ മരണം ക്രൂരമായ കൊലപാതകം; തലയ്‌ക്കേറ്റ ക്ഷതം മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കൊലപ്പെടുത്തിയ ശേഷമാണ് കടൽ ഭിത്തിയിൽ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തൽ; കണ്ണിൽ ചോരയില്ലാത്ത കൃത്യം നിർവ്വഹിച്ച് മാതാപിതാക്കളിൽ ഒരാളെന്നും സൂചന; പൊലീസ് കസ്റ്റഡിയിൽ ഉള്ള അച്ഛനും അമ്മയും പരസ്പ്പരം പഴിചാരുന്നു; പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുൾ ഉടൻ അഴിയും

തയ്യിൽ കടപ്പുറത്തെ കുഞ്ഞു വിയാന്റെ മരണം ക്രൂരമായ കൊലപാതകം; തലയ്‌ക്കേറ്റ ക്ഷതം മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കൊലപ്പെടുത്തിയ ശേഷമാണ് കടൽ ഭിത്തിയിൽ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തൽ; കണ്ണിൽ ചോരയില്ലാത്ത കൃത്യം നിർവ്വഹിച്ച് മാതാപിതാക്കളിൽ ഒരാളെന്നും സൂചന; പൊലീസ് കസ്റ്റഡിയിൽ ഉള്ള അച്ഛനും അമ്മയും പരസ്പ്പരം പഴിചാരുന്നു; പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുൾ ഉടൻ അഴിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ തയ്യിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞ് മുങ്ങി മരിച്ചതല്ലെന്ന് ഇതോടെ വ്യക്തമായി. സംഭവത്തിൽ കൊലയാളികൾ മാതാപിതാക്കളിൽ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഞ്ഞിന്റെ അച്ഛനാണ് കൊല നടത്തിയതെന്ന ആരോപണം യുവതിയുടെ ബന്ധുക്കൾ ഉയർത്തുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ആരാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് ഇന്ന് വ്യക്തമാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ ഒന്നര വയസ്സുകാരൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അതിനിടെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പ്രണവും ശരണ്യയും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു. ഇവർ തമ്മിലുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാൽ രണ്ട് പേരും പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ഉള്ളത്.

ഞായറാഴ്‌ച്ച രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്നാണ് കുഞ്ഞിനെ കാണാതായത്. പുലർച്ചെ മൂന്ന് മണിക്ക് കുട്ടി ഉണർന്നിരുന്നു. പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്.

തെരച്ചിലിൽ കടൽത്തീരത്ത് കടലിൽ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലർന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടൽ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉൾപ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതുകൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.

മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്. അകത്തുനിന്ന് പൂട്ടിയ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതിൽ തുറന്നിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു.

കടലിലേക്ക് ഇറങ്ങിനിൽക്കുന്ന കരിങ്കൽഭിത്തികൾക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാൽ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കൾ പരാതിയുമായി എത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയേറുന്നത്.

കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും ബന്ധുവായ സിജിത്ത് പറയുന്നു. അച്ഛനായ പ്രണവിനൊപ്പമാണ് കുട്ടി കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുവെന്നും കുഞ്ഞിന്റേതുകൊലപാതകമാണെന്ന് താൻ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു. കുട്ടിയുടെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണു കടലിൽ എത്തിയതെന്ന് ചോദിച്ചാണ് ഇവരുടെ പ്രതിഷേധം.

തയ്യിലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കിട്ടിയ പാറക്കൂട്ടം. ഇതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യകയാണ് ഇപ്പോൾ. ശരണ്യയും, പ്രണവും തമ്മിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. കുട്ടിയുടെ മരണവുമായി ശരണ്യയ്‌ക്കൊ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫൊറൻസിക് വിദഗ്ദ്ധർ വീട്ടിൽ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP