അച്ഛനും മകനും ചേർന്ന് കൈയേറിയത് 55 ഏക്കർ സർക്കാർ ഭൂമി; റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 വ്യാജ പട്ടയങ്ങൾ; പട്ടയത്തിലെ ഭൂവുടമകളിൽ ജീവനുള്ള ആരുമില്ല; എല്ലാം തികച്ചും സാങ്കൽപ്പിക കഥാപാത്രങ്ങൾ; വാഗമണ്ണിലെ വൻഭൂമിതട്ടിപ്പിന്റെ സൂത്രധാരന്മാർ റാണിമുടി എസ്റ്റേറ്റ് ഉടമകളായ കെ.ജെ സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും; കോടികൾക്ക് മറിച്ച് വിറ്റ സർക്കാർ ഭൂമിയിൽ റിസോർട്ടുകളുടെ പ്രളയം; ജോളിയുടെ മുൻഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിയത് ക്രൈംബ്രാഞ്ച്
മറുനാടൻ മലയാളി ബ്യൂറോ
പീരുമേട്: കൊട്ടക്കമ്പൂരിലെ ജോയ്സ് ജോർജിന്റെ ഭൂമി തട്ടിപ്പ് ഇതിന് മുമ്പിൽ വെറും ശിശു. മുൻ എംപിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 28 ഏക്കറാണ് സർക്കാർ തരിശായി കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. അതിനിടെയാണ് വാഗമണ്ണിലെ വമ്പൻ കൈയേറ്റം പിടിക്കുന്നത്. ഇവിടെയും അച്ഛനും മകനുമാണ് കഥാപാത്രങ്ങൾ. റാണിമുടി എസ്റ്റേറ്റ് ഉടമയായ ജോളി സ്റ്റീഫനും അച്ഛൻ കെ.ജെ.സ്റ്റീഫനും ചേർന്ന് 55 ഏക്കറാണ് വ്യാജപട്ടയം ഉപയോഗിച്ച് അടിച്ച് മാറ്റിയത്. ജോളിയുടെ മുൻഭാര്യയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ തട്ടിപ്പിന്റെ വ്യപ്തി കണ്ട് ഞെട്ടി. പീരുമേട് താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ഒന്നല്ല 15 വ്യാജ പട്ടയങ്ങളാണ് ഉണ്ടാക്കിയത്. സ്വകാര്യ തോട്ടം ഉടമകൾ മുറിച്ചുവിറ്റെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തി. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു.
റാണിമുടി എസ്റ്റേറ്റിലെ മറിമായം
1989 ലാണ് എറണാകുളം സ്വദശികളായ ജോളി സ്റ്റീഫനും അച്ഛൻ കെ.ജെ.സ്റ്റീഫനും വാഗമണ്ണിൽ 54 ഏക്കർ തേയിലത്തോട്ടം വാങ്ങിയത്. ഇതിനൊപ്പം അതിരിൽ തൊട്ടുകിടക്കുന്ന 55 ഏക്കർ സർക്കാർ ഭൂമി ഇവർ സൂത്രത്തിൽ കൈയേറി. അന്ന് പീരുമേട് താലൂക്കിലുരുന്ന റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയിൽ 15 വ്യാജ പട്ടയങ്ങളുണ്ടാക്കി. പട്ടയത്തിലെ പേരുകാരിൽ ഒരാൾ പോലും ജീവിച്ചിരിക്കുന്നവരല്ല. യഥാർഥത്തിൽ ഉള്ളവരല്ലെന്ന ചുരുക്കം. പേരുകളെല്ലാം സാങ്കൽപ്പികം മാത്രം. തന്റെ സ്ഥലം വ്യാജപട്ടയം ഉപയോഗിച്ച് ജോളി സ്റ്റീഫനും അച്ഛനും ചേർന്ന് കൈവശപ്പെടുത്തിയെന്ന ജോളി സ്റ്റീഫന്റെ മുൻ ഭാര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ക്രൈംബ്രാഞ്ച് റിപ്പോർട്ട് പ്രകാരം കൃത്യമായി ജോളി സ്റ്റീഫനും കൂട്ടരും വാഗമണിൽ 54.7 ഏക്കർ പട്ടയഭൂമി വാങ്ങി. ഇതോടൊപ്പം 55.3 ഏക്കർ സർക്കാർ ഭൂമി കൂടി കൈയേറി. ഇവരുടെ ബന്ധു ബിജു ജോർജിന് ഈ പട്ടയങ്ങൾ മുക്ത്യാർ വഴി കൈമാറിയാണ് വിൽപ്പന നടത്തിയത്. 60 കോടി വിലമതിക്കുന്ന 46.22 ഏക്കർ ഭൂമിയാണ് ഇപ്രകാരം വില്പന നടത്തിയത്. ബാക്കി സർക്കാർ ഭൂമിയുടെ കാര്യം കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിറ്റ സർക്കാർ ഭൂമിയിൽ മുഴുവൻ റിസോർട്ടുകളാണ് ഇപ്പോൾ. സർക്കാർ ഭൂമി കൈയേറി വിൽപ്പന നടത്തിയതുകൂടാതെ പട്ടയമുള്ള 54.7 ഏക്കർ ഭൂമിക്ക് വേണ്ടിയും ഇവർ വ്യാജരേഖ ചമച്ചു. സർവേ നമ്പർ മാറിക്കിടന്നതിനാലാണ് പട്ടയഭൂമിക്കും ഇവർ വ്യാജപട്ടയങ്ങൾ ചമച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ കുറ്റകൃത്യത്തിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ജൂൺ 20-ന് സമർപ്പിച്ച അന്വേഷണറിപ്പോർട്ടിൽ പറയുന്നു
മറിച്ച് വിറ്റ ഭൂമിയിൽ റിസോർട്ടുകൾ പൊന്തി
55 ഏക്കറിന്റെ പവർ ഓഫ് അറ്റോർണി ഇവരുടെ ബന്ധുവായ ബിജു ജോർജിനെന്ന രേഖയും പൂഞ്ഞാർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും തട്ടിപ്പുകാർ തരപ്പെടുത്തി. തോട്ടം ഭൂമി തരംമാറ്റരുതെന്ന നിയമം ലംഘിച്ചാണ് റിസോർട്ടുകളെല്ലാം ഇവിടെ പൊന്തിയത്. മറ്റൊരു സ്ഥലത്തർക്കം സംബന്ധിച്ചാണ് ജോളിയുടെ മുൻഭാര്യ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.
വാഗമണ്ണിൽ ഭൂമി കൈയറ്റം തകൃതി
ഭൂമി കൈയറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുസർക്കാർ അധികാരത്തിലേറിയത്. എന്നാൽ, മൂന്നാറിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം നൽകാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 1964 ലെ ഭൂമി പതിവുചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. മൂന്നാറിൽ മാത്രമല്ല, ഇടുക്കി, ചെറുതോണി, വാഗമൺ ഇവിടെയെല്ലാം കൈയേറ്റം തകൃതിയാണ്.
വൻവില മതിക്കുന്ന സ്ഥലങ്ങളാണ് കൈയറ്റക്കാർ ഇങ്ങനെ ചുളുവിൽ സ്വന്തമാക്കുന്നത്. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഇടുക്കി ജില്ലയിലെ മൂന്നാർ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ തുടങ്ങിവച്ച സ്ഥലം തിരിച്ചു പിടിക്കൽ പാതിവഴിയിൽ ഉപേക്ഷിക്കുകയിരുന്നു. മൂന്നാറിൽ ദേവികുളം താലൂക്കിലെ പാപ്പാത്തിച്ചോലയിൽ മൂവായിരം ഏക്കർ ഭൂമി വിശ്വാസത്തിന്റെ അടയാളമായ കുരിശ് സ്ഥാപിച്ചാണ് കൈയേറിയത്. അത് പൊളിച്ചുകളഞ്ഞ ഉദ്യോഗസ്ഥരെ സർക്കാർ ശാസിക്കുന്നതും കണ്ടു.
കൊട്ടക്കമ്പൂർ കൈയറ്റം
കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എം പി ജോയ്സ് ജോർജിന് വൻതിരിച്ചടിയേറ്റിരിക്കുകയാണ്. ജോയ്സ് ജോർജിന്റെയും കുടുംബത്തിനും ഭൂമിയുടെ മേലുണ്ടായിരുന്ന ഉടമസ്ഥാവകാശവും പട്ടയവും റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ജോയ്സ് ജോർജിന് സാധിക്കാത്തതിനെ തുടർന്നാണ് നടപടി.
ജോയ്സ് ജോർജ്, ഭാര്യ, ജോയ്സ് ജോർജിന്റെ അമ്മ, സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും തണ്ടപ്പേരുമാണ് റദ്ദാക്കിയിരിക്കുന്നത്. കൊട്ടക്കമ്പൂരിൽ നീലക്കുറിഞ്ഞി സാങ്ച്വറിയുടെ ഭാഗമായ 58-ാം ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ച് തണ്ടപ്പേരിലുള്ള ഏകദേശം മുപ്പത് ഏക്കറോളം ഭൂമിയാണ് ജോയ്സ് ജോർജും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൈവശം വച്ചിരുന്നത്.ഈ ഭൂമിയുടെ പട്ടയം അനുവദിക്കുന്ന സമയത്ത് വെച്ചിരുന്ന നിബന്ധനകൾ ലംഘിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് സബ് കളക്ടറുടെ നടപടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍