മൂന്ന് 'ഷവായി' ചോദിച്ചപ്പോൾ അലങ്കരിച്ച് കൊണ്ടുവന്നത് പഴകി നാറിയ ചിക്കൻ; നാട്ടുകാരെല്ലാം അറിഞ്ഞിട്ടും ഞങ്ങളുടെ 'ടീമിന്' ഒന്നും അറിയില്ലെന്ന് കൈമലർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഫ്രീസറിലെ പഴകിയ ചിക്കനും പിടിച്ചിട്ടും നാലാം ദിവസവും ഹാപ്പിയായി തുറന്നുപ്രവർത്തിച്ച് 'സംസം' ഹോട്ടൽ; സംഭവം കണ്ടില്ലെന്ന് നടിച്ചതല്ല..കർശന നടപടി സ്വീകരിക്കുമെന്ന് തലസ്ഥാനത്തെ കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: പണവും സ്വാധീനവുമുള്ളവരെ ആരും തൊടില്ല, പതിവ് ചൊല്ലുപോലെ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ പറയാറുണ്ട്. ഏയ് കാര്യങ്ങളൊക്കെ മാറി..ഇപ്പോൾ അങ്ങനെയൊന്നുമല്ല എന്നുപറയുന്നവരെ ഞെട്ടിക്കുന്ന കഥയാണ് ഇനി പറയാൻ പോകുന്നത്. ഞെട്ടിയില്ലെങ്കിലും നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത് അൽപം നാണമെങ്കിലും തോന്നാം. തിരുവനന്തപുരത്ത് പാളയത്ത് കേന്ദ്രസ്ഥാനത്ത് ഹോട്ടലുകളുടെ സമുച്ചയത്തിലുള്ള 'സംസം' ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ പഴകി നാറിയ ചിക്കൻ പിടിച്ച സംഭവം മറുനാടൻ മലയാളി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ സംഭവം കണ്ടതായി നടിച്ചതേയില്ല. ഏതായാലും സംഭവത്തിൽ കർശനമായ നടപടി എടുക്കുമെന്നാണ് കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ ഇന്ന് മറുനാടനോട് പ്രതികരിച്ചത്.
സംഭവം ഇങ്ങനെ:
റെയ്ഡുകൾ വരും പോകും. അതുകഴിഞ്ഞാൽ ഹോട്ടലുകൾ ഒരുതടസ്സവുമില്ലാതെ പ്രവർത്തിക്കാം. തിരുവനന്തപുരത്താണ് ഇത് ആവർത്തിച്ച് സംഭവിക്കുന്നത്. പാളയം സംസം ഹോട്ടലിൽ കഴിഞ്ഞ ദിവസം റെയിഡ് നടന്നിട്ടും പഴകിയ ചിക്കൻ പിടിച്ചിട്ടും ഒരു നടപടിയും വന്നില്ല. സംസം ഹോട്ടൽ ഇപ്പോഴും തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. ശനിയാഴ്ച രാത്രിയാണ് സംസം ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ പിടിച്ചത്. ഷവായിയുടെ രൂപത്തിൽ പഴകി നാറിയ ചിക്കൻ വന്നപ്പോഴാണ് സംസം ഹോട്ടലിൽ ശനിയാഴ്ച രാത്രി പ്രശ്നങ്ങൾ തുടങ്ങുന്നത്. മണക്കാട് സ്വദേശിയായ സക്കീർ ഹുസൈനും ആറംഗ സംഘവുമാണ് രാത്രി സംസം ഹോട്ടലിൽ എത്തിയത്. ചിക്കൻ ഷവായിയാണ് രാത്രി പത്തുമണിയോടെ ഇവർ ഓർഡർ ചെയ്തത്. പക്ഷെ പഴകി നാറിയ ചിക്കനാണ് ഷവായിയുടെ രൂപത്തിൽ വന്നത്. മൂന്നു ഷവായി പറഞ്ഞു. മൂന്നും പൊളിച്ചപ്പോൾ നാറ്റം തുടങ്ങി. ഇതുകണ്ടതും ഇവർ ഹോട്ടലിൽ ബഹളമുണ്ടാക്കി. ഒപ്പം പൊലീസും വന്നു. ഇതോടെ പ്രശ്നങ്ങളുടെ ആരംഭമായി.
ഭക്ഷ്യസുരക്ഷാ വകുപ്പ് വന്നില്ല എന്നാണ് പരാതി നൽകിയ സക്കീർ ഹുസ്സൈൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. പകരം വന്നത് കോർപറേഷൻ ഹെൽത്ത് വിഭാഗമാണ്. ഇവർ പഴകിയ ചിക്കൻ പിടിച്ചു. ഫ്രീസറിലെ ചിക്കനും പിടിച്ചു. അതും പഴകിയതായിരുന്നു. ഈ ചിക്കൻ കോർപറേഷൻ ആരോഗ്യ വിഭാഗം കൊണ്ടുപോയതായി ഹുസ്സൈൻ പറയുന്നു. അപ്പോൾ കോർപറേഷനും പൊലീസും ഹോട്ടലിൽ സീൻ ക്രിയേറ്റ് ചെയ്തെങ്കിലും പിറ്റേന്ന് അതായത് ഇന്നലെ സംസം പഴയതുപോലെ തുറന്നുപ്രവർത്തിച്ചിട്ടുണ്ട്. ഇതോടെയാണ് തങ്ങളുടെ പരാതി വേറുതെയായെന്നു ഹുസെനും സംഘത്തിനും മനസിലായത്. നമ്മൾ ചത്താലേ ഇവർക്ക് പ്രശ്നമാകൂ. അല്ലെങ്കിൽ ഇതവർ ഒതുക്കും- ഹുസ്സൈൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വാർത്ത പബ്ലിഷ് ചെയ്യാൻ മുൻനിര മാധ്യമങ്ങൾ തയ്യാറായതേയില്ല-ഹുസ്സൈൻ പറയുന്നു.
എന്നാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇതിനെക്കുറിച്ച് ഒരറിവും ഇല്ലെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് ജോയിന്റ് കമ്മീഷണർ കെ.അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ ടീമിനോട് ഞാൻ അന്വേഷിച്ചിരുന്നു. പക്ഷെ ആരും അറിഞ്ഞിട്ടില്ല. കോർപറേഷൻ ഹെൽത്ത് വിഭാഗമാണ് വന്നത്. അവർ പരിശോധിച്ചു മടങ്ങി എന്നാണ് കരുതുന്നത്. ആ പരാതി യഥാർത്ഥ പരാതി ആണെന്ന് ഞങ്ങൾ കരുതുന്നു. പക്ഷെ ശരിയായ രീതിയിൽ അല്ല പരിശോധന വന്നത്- പക്ഷെ ഞങ്ങളുടെ ടീമിന് ഇതിനെക്കുറിച്ച് അറിയില്ല- അനിൽകുമാർ പറയുന്നു.
ഞങ്ങളുടെ ടീം ശനിയാഴ്ചയും ഞായറാഴ്ചയും പരിശോധന നടത്തിയിരുന്നു. പക്ഷെ സംസം ഹോട്ടലിന്റെ റിപ്പോർട്ട് വന്നില്ല.സംസം ഹോട്ടൽ മാത്രമല്ല ഒരു റിപ്പോർട്ടും ഇവിടെ ലഭിച്ചിട്ടില്ല- കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയാൽ അതനുസരിച്ച് നടപടി സ്വീകരിക്കും. ഞങ്ങൾക്ക് പഴകിയ ഭക്ഷണം പരിശോധിക്കാൻ ലാബ് ഇല്ല. അത് ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധിക്കേണ്ടത്. പക്ഷെ ഞങ്ങളുടെ ഓഫീസർമാർക്ക് പഴകിയ ഭക്ഷണം കണ്ടാൽ അത് തിരിച്ചറിയാനും നടപടി സ്വീകരിക്കാനുമൊക്കെ അറിയാം. അവർ ഭക്ഷണം പിടിക്കുകയും നടപടി സ്വീകരിക്കയും ചെയ്തിരിക്കും. ഫയൽ വന്നാൽ അതിനനുസരിച്ച് നടപടി സ്വീകരിക്കും-ശശികുമാർ പറയുന്നു.
സംസം ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു എന്ന് ഉറപ്പായിരിക്കുകയാണ്. എന്നിട്ടും ഒരു നടപടിയും അവർക്കെതിരെ വന്നിട്ടില്ല. സംസം പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നു. ഇതാണ് സംസമിന്റെ കാര്യത്തിൽ വിവാദമായിരിക്കുന്നത്. ഉന്നത സ്വാധീനം കാരണം സംസമിനെതിരെ നടപടി വന്നിട്ടില്ല എന്ന് പരാതി നൽകിയ സക്കീർ ഹുസ്സൈൻ ആരോപിക്കുകയും ചെയ്യുന്നു. ഫയൽ വന്നിട്ടില്ല എന്ന ഒഴുക്കൻ മറുപടിയാണ് കോർപറേഷൻ ഹെൽത്ത് വിഭാഗവും മറുപടി നൽകിയിരിക്കുന്നത്.
സ്വന്തമായി ലാബ് ഉള്ള ഭക്ഷ്യ സുരക്ഷാ വിഭാഗം സംസം ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ച കാര്യം അറിഞ്ഞിട്ടു പോലുമില്ല. വഴുതക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചു ബെംഗളൂർ ബസിൽ കയറിയ യുവാവ് പിന്നെ തിരിച്ചു വന്നില്ല. ഭക്ഷ്യവിഷബാധ കാരണം ആ യുവാവ് ബാംഗളൂരിൽ നിന്ന് തന്നെ മരിക്കുകയുകയും ചെയ്തു. അതിനു ശേഷമാണ് ഇത്തരം കാര്യങ്ങളിൽ അവബോധവും റെയിഡും എല്ലാം പതിവായത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ തന്നെയാവുന്നു. പഴകിയ ഭക്ഷണം പിടിച്ചു എന്നുറപ്പായിട്ടും സംസം ഹോട്ടൽ പതിവ് പോലെ തന്നെ പ്രവർത്തിക്കുന്നു. ഇതാണ് സംസം ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ പേരിൽ നടന്ന റെയിഡ് പ്രഹസനമാണോ എന്ന സംശയം ഉയർത്തുന്നത്. ഡപ്യൂട്ടി മേയർ രാഖി രവികുമാർ കർശന നടപടി എടുക്കുമെന്നാണ് ഇന്നുപ്രതികരിച്ചത്. വരും ദിവസങ്ങളിൽ നാട്ടുകാരുടെ ആരോഗ്യത്തെ കാക്കുന്ന അടിയന്തര നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Stories you may Like
- ഷവായ് അടക്കമുള്ള ചിക്കൻ കഴിച്ചവർക്ക് രണ്ടു ദിവസത്തിന് ശേഷം വയറിളക്കവും ഛർദിയും
- വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം
- കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്: ജഗതിയുടെ മകൾ
- 'മട്ടൺ ബിരിയാണിക്ക് ചൂടില്ല', ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു
- പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; പണം നൽകാതെ അതിഥി മുങ്ങി; കേസെടുത്ത് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍