മുംബൈയെ തകർത്തതിന് ടൈഗറിന് കിട്ടിയത് 20 കോടി; സ്ഫോടനം നടക്കുന്നതിന് മുമ്പെ ടൈഗർ ദുബായിലെത്തി; തീവ്രവാദികൾക്ക് പരിശീലനം കറാച്ചിയിൽ; സ്ഫോടനം നടന്നശേഷം മുംബൈയിലേക്ക് ആദ്യം വിളിച്ചത് യാക്കൂബ്; മേമൻ കുടുംബ കഥ തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
ഷെഖാദി തീരത്തെത്തിയ സ്ഫോടകവസ്തുക്കളും ആയുധങ്ങളും അഞ്ച് മഹീന്ദ്ര ജീപ്പുകളിലായാണ് മേമന്റെ ഒളിത്താവളത്തിലേക്ക് മാറ്റിയത്. അരമണിക്കൂർ ഇടവിട്ടായിരുന്നു വാഹനങ്ങൾ തീരത്തുനിന്ന് നീങ്ങിയത്. അഥവാ ഏതെങ്കിലുമൊരു വാഹനം പിടിക്കപ്പെട്ടാൽ, അതേക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു.
സ്ഫോടകവസ്തുക്കൾ സുരക്ഷിതമായി താവളത്തിലെത്തിക്കാനായതോടെ, ടൈഗർ മേമൻ ആദ്യഘട്ടം കടന്നു. ഇനി വേണ്ടത് ബോംബുകൾ സ്ഥാപിക്കാൻ ധൈര്യവും മനസ്സുമുള്ള വിശ്വസ്തരെ കണ്ടെത്തുകയാണ്. അതിനുള്ള ശ്രമമായി പിന്നീട്. വിശദമായ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം 20 വിശ്വസ്തരെ ടൈഗർ തിരഞ്ഞെടുത്തു.
ഇവർക്കുള്ള പരിശീലനമാണ് അടുത്തപടി. ഫെബ്രുവരി 12-നും 20-നും മധ്യേ, സംഘത്തിലുള്ളവരെ രണ്ടോ മൂന്നോ പേരുടെ ചെറുസംഘമാക്കി മാറ്റി ദുബായിലേക്ക് അയച്ചു. അവിടെ സമ്മേളിച്ച സംഘാംഗങ്ങൾ പിന്നീട് കറാച്ചിയിലേക്ക് നീങ്ങി. എ.കെ.56 തോക്കുകളും ഹാൻഡ് ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം ഇവർക്ക് ലഭിക്കുന്നത് കറാച്ചിയിൽനിന്നാണ്. 12 ദിവസത്തെ പരിശീലനമാണ് ഓരോരുത്തർക്കും ലഭിച്ചത്.
കറാച്ചിയിൽനിന്ന് രണ്ടുമണിക്കൂർ യാത്രയുള്ള സ്ഥലത്തുവച്ചായിരുന്നു പരിശീലനം. പരിശീലനത്തിന്റെ വിശദവിവരങ്ങൾ സ്ഫോടനത്തിനുശേഷം പൊലീസിന് ലഭിക്കുന്നത് പിടിയിലായ 20-കാരൻ ഗുൽ മുഹമ്മദിൽനിന്നാണ്. ഗുൽ മുഹമ്മദ് ആക്രമണത്തിൽ പങ്കെടുത്ത വ്യക്തിയാണ്. ബെഹ്രംപാഡയിൽ മാർബിൾ ഷോപ്പ് നടത്തിയിരുന്ന ഗുൽ മുഹമ്മദ് ഇതിൽ പങ്കാളിയാകുന്നത് കലാപത്തെ തുടർന്നാണ്. ജനുവരിയിൽ കലാപം നടക്കുമ്പോൾ ഗുൽ മുഹമ്മദ് അതിന് സാക്ഷിയായിരുന്നു.മുംബൈ സ്ഫോടനം നടപ്പാക്കുന്നതിന് 20 കോടി രൂപയാണ് ടൈഗറിന് ലഭിച്ചതെന്നു ഗുൽ മുഹമ്മദ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
കറാച്ചിയിലെ പരിശീലനം പൂർത്തിയാക്കി മാർച്ച് ആദ്യവാരം എല്ലാവരും മുംബൈയിൽ തിരിച്ചെത്തി. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ദിവസം അടുത്തുവരുന്നു. ന്യൂ മുംബൈയിലെ ഗോഡൗണിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്നത്. മാർച്ച് 11-ന് അവിടെനിന്ന് 300 കിലോ സ്ഫോടക വസ്തു മേമൻ കുടുംബം താമസിക്കുന്ന അൽ ഹുസൈൻ ബിൽഡിങ്ങിലേക്ക് കൊണ്ടുവന്നു. അവിടെ ഗ്രൗണ്ട് ഫ്ളോറിലുള്ള കുടുംബത്തിന്റെ പാർക്കിങ് ഏരിയയിലാണ് സൂക്ഷിച്ചത്.പുലർച്ചെ രണ്ടുമണിയോടെ സ്ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും കാറുകളിലും സ്കൂട്ടറുകളിലുമായി നിറച്ചു. വാഹനങ്ങൾ മാറ്റിയശേഷം പാർക്കിങ് ഏരിയ നന്നായി കഴുകി തെളിവുകളെല്ലാം നശിപ്പിച്ചു.പുലർച്ചെ രണ്ടുമണിയോടെ സ്ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും കാറുകളിലും സ്കൂട്ടറുകളിലുമായി നിറച്ചു. വാഹനങ്ങൾ മാറ്റിയശേഷം പാർക്കിങ് ഏരിയ നന്നായി കഴുകി തെളിവുകളെല്ലാം നശിപ്പിച്ചു. സഹാർ വിമാനത്താവളത്തിൽനിന്ന് പുലർച്ചെ നാലരയ്ക്ക് എമിറേറ്റ്സ് വിമാനത്തിൽ ടൈഗർ ദുബായിലേക്ക് കടന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തന്റെ വിശ്വസ്തരായ മൂവർ സംഘത്തെ ഏൽപ്പിച്ചശേഷമാണ് ടൈഗർ പോയത്.
അൻവർ തെയ്ബ, ജാവേദ് ചിക്ന, ഷാഫി എന്നിവരായിരുന്നു ആ മൂവർ സംഘത്തിലുണ്ടായിരുന്നത്. മുൻകൂട്ടി തീരുമാനിച്ചതുപോലെ, ഉച്ചയ്ക്ക് 1.26ന് മുംബൈയെ നടുക്കി ആദ്യ സ്ഫോടനമുണ്ടായി. പിന്നെ തുടരെ സ്ഫോടനങ്ങൾ. രാജ്യം മുഴുവൻ നടുങ്ങിവിറച്ചു. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. 250-ലേറെ പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ പേർക്ക് ഗുരുതരമായി പരിക്കേറ്റു.സ്ഫോടനമുണ്ടായി പിറ്റേന്ന് രാവിലെ, ദുബായിൽനിന്ന് മുംബൈയിലെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസിലേക്ക് യാക്കൂബ് മേമന്റെ ഫോൺവന്നു. മൂന്ന് വ്യക്തികളുടെ പേരിൽ 60 ലക്ഷം രൂപയുടെ ചെക്ക് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോൺവിളി.സ്ഫോടനമുണ്ടായി പിറ്റേന്ന് രാവിലെ, ദുബായിൽനിന്ന് മുംബൈയിലെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസിലേക്ക് യാക്കൂബ് മേമന്റെ ഫോൺവന്നു. മൂന്ന് വ്യക്തികളുടെ പേരിൽ 60 ലക്ഷം രൂപയുടെ ചെക്ക് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോൺവിളി. ഈ പണം കൃത്യമായി പിൻവലിക്കപ്പെട്ടിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
മേമന്റെ മറൂൺ നിറത്തിലുള്ള മാരുതി വാൻ വർളിയിലെ സ്ഫോടന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയത്. ഈ വാനിനുള്ളിൽ ഏഴ് എ.കെ.56 തോക്കുകളും നാല് ഗ്രനേഡുകളും കണ്ടെടുത്തു. സ്ഫോടനം നടന്ന് വെറും മൂന്നുമണിക്കൂറിനുള്ളിലായിരുന്നു പൊലീസ് ഇത് കണ്ടെടുത്തത്.
പ്രതീക്ഷിക്കുന്നതിനും മുമ്പെ, മേമൻ കുടുംബം കുടുങ്ങുന്നത് ഇതോടെയാണ്. സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുംമുമ്പെ മേമന്റെ പല വിശ്വസ്തരെയും അകത്താക്കാൻ മുംബൈ പൊലീസിന് സാധിച്ചിരുന്നു. ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ നിർണായകമായ മറ്റുപല തെളിവുകളും ലഭിച്ചതോടെ, സ്ഫോടനത്തിന്റെ ആസൂത്രകൻ മേമൻ തന്നെയാണെന്ന് ഉറപ്പിക്കാനായി.
എന്നാൽ, സ്ഫോടനത്തിന്റെ ആസൂത്രണം എത്രത്തോളം വ്യാപകമാണെന്ന് പൊലീസ് കണ്ടെത്തുന്നത് എയർ ഇന്ത്യ ബിൽഡിങ്ങിലെ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിൽനിന്നാണ്. അവിടെ തിരഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് ചുട്ടുപഴുത്ത ഒരു ലോഹക്കഷ്ണം കിട്ടി. ഒരു അംബാസഡർ കാറിന്റെ ഷാസി നമ്പറായിരുന്നു ആ ലോഹക്കഷ്ണത്തിൽ ഉണ്ടായിരുന്നത്.
അതാരുടെ വാഹനം എന്ന് കണ്ടെത്താനായി പിന്നീടുള്ള ശ്രമം. അതന്വേഷിച്ച് പൊലീസിന് ഏറെ അലയേണ്ടിവന്നു. മുംബൈ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതായപ്പോൾ അവർ ഡൽഹിയിലെ സിബിഐ തലവൻ എസ്.കെ. ദത്തയെ വിളിച്ച് സഹായം തേടി. ഷാസി നമ്പരിൽനിന്ന് ഉടമയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിനെ അദ്ദേഹം ബന്ധപ്പെട്ടു.
മുംബൈ സ്ഫോടനം എത്രത്തോളം ആസൂത്രിതമായിരുന്നുവെന്ന് പൊലീസിന് തുമ്പുകിട്ടുന്നത് അതോടെയാണ്.
(തുടരും)
Stories you may Like
- ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം
- ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
- 'എന്റെ മരണം വ്യാജം' മറഡോണയുടെ ഔദ്യോഗിക പേജിൽ വിചിത്ര സന്ദേശം
- വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍