ശാരീരിക ബന്ധം പുറത്തുവന്നപ്പോൾ ശാശ്വതിയുടെ സമനില തെറ്റി; അലക്കു കല്ല് കൊണ്ട് മുതുകത്ത് ഇടിച്ചപ്പോൾ കാഴ്ച്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ; കള്ളപ്പണ ഇടപാടിലേക്ക് അന്വേഷണം നീളാതിരിക്കാൻ അവിഹിതം സമ്മതിച്ച് റഷീദ്; ഗൂഢാലോചനയിൽ രാംദാസിനും പങ്കോ?
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഷൊർണൂർ ലത നിവാസിൽ ബാലസുബ്രഹ്മണ്യത്തിന്റെ മകൻ സതീശന്റെ മരണത്തിൽ യഥാർത്ഥ സത്യം പുറത്തുവിരില്ലെയോ? അവിഹിതത്തിനൊപ്പം കള്ളപ്പണ ഇടപാടുകളും കൊലയ്ക്ക് കാരണമായെന്നാണ് നിഗമനം. എന്നാൽ അവിഹിതത്തിലേക്ക് മാത്രം അന്വേഷണം ഒതുക്കി കുറ്റസമ്മത മൊഴി നൽകാനാണ് പിടിയിലായവരുടെ നീക്കം. കെപിസിസി മുൻ സെക്രട്ടറി രാംദാസ് കൂടി കേസിൽ ഉൾപ്പെട്ടതോടെ കള്ളപ്പണ മാഫിയയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഇതെന്നാണ് സൂചന. കള്ളപ്പണം പങ്കിട്ടതുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ അവിഹിത കഥ ബോധപൂർവ്വം ഉണ്ടാക്കിയതാണോ എന്ന സംശയം ശക്തമാണ്. കള്ളപ്പണത്തിലേക്ക് അന്വേഷണം നീണ്ടാൽ കൂടുതൽ വൻ സ്രാവുകൾ കുടുങ്ങും. ഇതൊഴിക്കാനാണ് ശാശ്വതിയുടെ അവിഹതത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
മൂന്ന് ദിവസം കെട്ടിയിട്ടാണ് സതീഷിനെ മർദ്ദിച്ച് കൊന്നത്. എല്ലാം ചെയ്തത് ശാശ്വതിയാണെന്നാണ് പിടിയിലായവരുടെ മുഴുവൻ മൊഴി. ശാശ്വതിയാണ് കൊന്നതെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ ബോധപൂർവ്വം പിടിയിലായ റഷീദിനും കൃഷ്ണപ്രസാദിനും കഴിയുമായിരുന്നു. എന്നാൽ അതുണ്ടായില്ല. കോൺഗ്രസ് നേതാവ് കൂടിയായ രാംദാസ് ഫ്ലാറ്റിലെത്തിയ ശേഷമാണ് സതീഷിനെ ആശുപത്രിയിൽ കൊണ്ടു പോയത്. സതീഷിനെ വകവരുത്തിയത് രാംദാസിന് നേരിട്ട് കാണാനായിരുന്നു അത്. കള്ളപ്പണം പങ്കുവയ്ക്കലിലെ തർക്കവും അത് എങ്ങോട്ടേക്ക് മാറ്റിയെന്ന മാഫിയാ സംഘത്തിന്റെ അന്വേഷണവും എങ്ങുമെത്തില്ലെന്ന് ഉറപ്പായതോടെയാണ് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സൂചന. എന്നാൽ ഇതൊന്നും പുറത്തുവരാതിരിക്കാൻ അവിഹതി കഥ ശാശ്വതിയെ കൊണ്ട് പറയിപ്പിച്ചതെന്നാണ് ആക്ഷേപം.
മഴവിൽ മനോരമ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ശാശ്വതിക്ക് പലരുമായി അവിഹിതമുണ്ട്. ഇത് മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവായ റഷീദിന് അറിയാവുന്നതുമാണ്. ഇതൊന്നും ഒരിക്കലും ശാശ്വതിയുടേയും റഷീദിന്റേയും ബന്ധത്തെ ബാധിച്ചിരുന്നുമില്ല. കൃഷ്ണ പ്രസാദുമായി ഇത്തരത്തിൽ ബന്ധമുണ്ടെന്ന് ശാശ്വതി പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ സതീഷും ശാശ്വതിയും തമ്മിലെ അവിഹിതമാണ് പ്രശ്ന കാരണമെന്നത് അവശ്വസനീയമാണ്. കള്ളപ്പണ മാഫിയയുടെ ഗൂഢാലോചനയുടെ ഫലമാണ് സതീഷിന്റെ ക്രൂരകൊലപാതകമെന്നാണ് വിലയിരുത്തൽ. എന്നാൽ അന്വേഷണം അത്തരത്തിലേക്ക് കൊണ്ടു പോകാതിരിക്കാനുള്ള ബോധപൂർവ്വമുള്ള മൊഴിയാണ് പ്രതികൾ നൽകുന്നത്. പരസ്പര വൈരുദ്ധ്യം പോലും കണ്ടെത്താനാവാത്ത തരത്തിൽ അവതരിപ്പിക്കുന്നതിനാൽ കേസ് അന്വേഷണം ഇവിടെ അവസാനിപ്പിക്കുകയും ചെയ്യും.
കൊച്ചി: മലയാളി മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു തൃശൂർ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ളാറ്റിൽ നടന്ന കൊലപാതകം. ഷൊർണ്ണൂർ സ്വദേശി സതീശനെ ഫ്ലാറ്റിനകത്ത് കെട്ടിയിട്ട് മൂന്നു ദിവസം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതും ഒരു യുവതിയുടെ നേതൃത്വത്തിൽ. ഉന്നത രാഷ്ട്രീയഗുണ്ടാ ബന്ധമുള്ള പ്രതികൾ ഉൾപ്പെട്ട കേസിൽ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ റഷീദിനെ പൊലീസ് ദിവസങ്ങളോളം തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവിൽ, ഇന്നലെ ഉച്ചയോടെ പാലക്കാട് കോടതിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ സംരക്ഷണം നൽകിയിരുന്ന നേതാവിനെ പൊലീസ് അകത്താക്കിയതോടെ, ഇനി രക്ഷയില്ലെന്ന് ബോധ്യമായപ്പോഴാണ് റഷീദ് കീഴടങ്ങിയത്.
പ്രതിക്ക് സഹായങ്ങൾ ചെയ്തതിന് കെ. പി. സി. സി. മുൻ സംസ്ഥാന സെക്രട്ടറി എം.ആർ രാമദാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തതിന്റെ പിന്നാലെയായിരുന്നു റഷീദിന്റെ കീഴടങ്ങൽ. ഇന്നലെ തൃശൂർ കോടതി സംസ്ഥാന നേതാവിനെ ജയിലിലേക്ക് അയയ്ക്കാൻ ഉത്തരവിടുമ്പോൾ, പാലക്കാട് കോടതിയിൽ റഷീദ് കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പ്രധാന പ്രതി പുതുക്കാട് യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാൻ സഹായിച്ചത് രാമദാസാണ്. പ്രതികളെ സഹായിക്കുകയും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത കുറ്റത്തിനാണ് രാമദാസിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും അകത്തായതോടെ ഇവരുടെ സൗഹൃദത്തിന്റെ പിൻബലത്തിൽ നടന്ന കുറ്റകൃത്യങ്ങൾ ചികയുകയാണ് പൊലീസ്. കൊല നടത്തിയ ശേഷം പല സ്ഥലങ്ങളിൽ താമസിക്കാൻ റഷീദിന് സഹായം ചെയ്തുകൊടുത്തവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്ന് പഞ്ചിക്കലിലെ ഫ്ളാറ്റിൽ സതീശിനെ കെട്ടിയിട്ട് മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
അയ്യന്തോൾ കൊലപാതക കേസിൽ മാത്രമൊതുങ്ങില്ല റഷീദ് എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ കുറ്റകൃത്യ പശ്ചാത്തലം. തൃശൂരിൽ തന്നെ നിരവധി അടിപിടി അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. തൃശൂരിലെ കോടാലിയിൽ നിന്ന് മൈസൂരിലേക്ക് കുടിയേറിയ കോടാലി ശ്രീധരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം പുലർത്തിയ ആളായിരുന്നു റഷീദ്. കുഴൽപ്പണം തട്ടിയെടുക്കലും കൊലപാതകവും തൊഴിലാക്കിയ കോടാലി ശ്രീധരന് സംസ്ഥാനത്തിനകത്തും പുറത്തും വലിയൊരു ശൃംഖല തന്നെയുണ്ടായിരുന്നു. ശ്രീധരന്റെ ഈ അധോലോക ശൃംഖലയിലെ കണ്ണിയാണ് റഷീദ്. ഇതെല്ലാം പൊലീസിന് നന്നായി അറിയാം. പക്ഷേ അന്വേഷിച്ച് പോയാൽ കള്ളപ്പണ മാഫിയയുടെ യഥാർത്ഥ ചിത്രം പുറത്തുവരും. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു കഥ പുറത്തുവരുന്നതിനെ കോൺഗ്രസ് നേതാക്കളും അനുകൂലിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പകപോലും ഈ കേസിൽ ചർച്ചയാകാത്തത്.
2007ജൂലായ് 15ന് ദേശീയ പാതയിൽവച്ച് വിദേശത്തെ ജുവലറിയിലേക്ക് കൊണ്ടുപോയ പതിനൊന്ന് കിലോ സ്വർണം വാഹനം തടഞ്ഞു നിറുത്തി കൊള്ളയടിച്ച കോടാലി ശ്രീധരന്റെ സംഘത്തിലും യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് ഉൾപ്പെട്ടിരുന്നു. എന്നാൽ, ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ റഷീദിന് തുണയായത് രാമദാസുമായുള്ള സൗഹൃദമാണ്. രാമദാസിന്റെ രാഷ്ട്രീയബന്ധത്തിന്റെ പിൻബലത്തിലാണ് റഷീദ് കുറ്റകൃത്യങ്ങളിൽ വിളയാടിയിരുന്നത്. യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പദവിയിൽ എത്താൻ റഷീദിനെ സഹായിച്ചതും രാമദാസാണ്. സതീശനെ മർദ്ദിച്ച് കൊലപ്പെടുത്താൻ റഷീദിന് ധൈര്യം നൽകിയതും ഈ സൗഹൃദമാണെന്ന് പൊലീസ് കരുതുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്താലേ അധോലോക ബന്ധമുൾപ്പെടെ വെളിച്ചത്ത് വരൂ. കൊലപാതകം നടക്കുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ താൻ ഫ്ളാറ്റിൽ പോയിരുന്നുവെന്ന് രാമദാസ് ഇന്നലെ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിരുന്നു.
ശാശ്വതിയുടെ മൊഴിക്ക് സമാനമായത് തന്നെയാണ് റഷീദും പൊലീസിനോട് പറഞ്ഞത്- ഇടക്കാലത്ത് ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ ശാശ്വതി അയ്യന്തോളിലെ ഫ്ളാറ്റിൽ താമസം തുടങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് റഷീദുമായി അടുക്കുന്നത്. റഷീദിന്റെ ഭാര്യയും ശാശ്വതിയും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് പിന്നീട് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളിലേക്ക് നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി അവസാനം, കൊല്ലപ്പെട്ട സതീശനും മറ്റൊരു സുഹൃത്തുമൊത്ത് റഷീദിന്റെ ഫ്ലാറ്റ് മുറിയിൽ ഒത്തുകൂടിയിരുന്നു. തൊട്ടടുത്ത ദിവസം ഈ ഫ്ലാറ്റിലെ തന്നെ താമസക്കാരിയായ ശാശ്വതിയും ഇവർക്കൊപ്പം കൂടി. അന്ന് വൈകിട്ട് റഷീദും ശാശ്വതിയും സതീശനും കൊടൈക്കനാലിൽ വിനോദയാത്ര പോയി. കൊടൈക്കനാലിൽ നിന്ന് തിരിച്ചുവന്ന ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. യാത്രക്കിടെ ശാരീരിക ബന്ധത്തിന് തയ്യാറാണെന്ന് ശാശ്വതി സതീശിനോട് പറഞ്ഞിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് മദ്യലഹരിയിലായിരിക്കേ, ശാശ്വതിയുമായി അടുത്തകാര്യം റഷീദിനോട് സതീശ് തുറന്നടിച്ചു. തന്റെ കാമുകിയെ സ്വാധീനിച്ചതിൽ അമർഷം തോന്നിയ റഷീദ് അപ്പോൾ ഒന്നും പറഞ്ഞില്ല. ഫെബ്രുവരി 29ന് ഫ്ളാറ്റിൽ മൂവരും വീണ്ടും ഒത്തുകൂടിയ വേളയിൽ സതീശിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാശ്വതിയോട് റഷീദ് ചോദിച്ചു. അപകടം മണത്ത ശാശ്വതി ഇക്കാര്യം നിഷേധിച്ചു. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സതീശനെ ഫ്ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. വടികൊണ്ടും മറ്റും ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്ന് ചോര വാർന്നാണ് സതീഷ് മരിച്ചത്. റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്നാണ് ക്രൂര മർദ്ദനം നടത്തിയത്.
സെക്യൂരിറ്റി ജീവനക്കാരനും കൃഷ്ണപ്രസാദും ചേർന്ന് സതീശിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സതീശ് ആശുപത്രിയിൽവച്ച് മരിച്ചു. ഇതോടെ മൂവരും ഫ്ലാറ്റ് കാലിയാക്കി സ്ഥലം വിടുകയായിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ കൃഷ്ണപ്രസാദ് റഷീദിന്റെ സന്തത സഹചാരിയാണ്. പിന്നാലെ ശാശ്വതി അറസ്റ്റിലായി. അതിനുശേഷം രാമദാസും. ഒടുവിൽ റഷീദ് പാലക്കാട്ട് കീഴടങ്ങി. ഇതെല്ലാം കള്ളപ്പണ മാഫിയയുടെ തിരക്കഥയുടെ ഭാഗമാണ് എന്ന് പൊലീസും കരുതുന്നു.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്