മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്
എം മനോജ് കുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച വിഷമത്തിൽ ഇരുപത്തൊന്നു വയസുള്ള യുവാവ് ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കള്ളപ്പരാതിയിൽ കുടുക്കുകയും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും കടുത്ത മർദ്ദനം ഏൽക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയായതിനാലാണ് സംഭവം വിവാദമാകുന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് പ്രതിക്കൂട്ടിലാണ്. നെയ്യാറ്റിൻകര പട്ടിയക്കാലയിലെ അജിത് എൽ എന്ന പപ്പട തൊഴിലാളിയാണ് ആണ് പൊലീസ് മർദ്ദനത്തെ തുടർന്നുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം 27 നാണ് അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിക്ക് അടുത്തുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടുന്നത്. ആ വീട്ടിലെ വീട്ടമ്മയുടെ ദൃശ്യങ്ങൾ അജിത് പകർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് അജിത്തിനെ വീട്ടുകാർ പിടികൂടിയത്. പിടികൂടിയ അജിത്തിനെ വീട്ടുകാർ മർദ്ദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയുമാണുണ്ടായത്.
പിടികൂടിയ സമയത്ത് വീട്ടുകാരുടെ മർദ്ദനവും അന്ന് രാത്രി പൊലീസിന്റെ മർദ്ദനവും അജിത്തിന് ഏൽക്കേണ്ടിവന്നു. ഒപ്പം മാനഹാനിയും. ഇതാണ് അജിത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കള്ളക്കേസിൽ കുടുക്കപ്പെടുകയും പൊലീസിൽ നിന്ന് ഒരു രാത്രി മുഴുവനും മർദ്ദനമേൽക്കുകയും ചെയ്തതിൽ കടുത്ത വിഷമത്തിലായിരുന്നു അജിത്ത്. പൊലീസിന്റെയും അജിത്തിനെ പിടികൂടിയ വീട്ടുകാരിൽ നിന്നുമുള്ള മർദ്ദനത്തിന്റെ മുഴുവൻ വിവരങ്ങളും വീട്ടുകാരോട് അജിത് തുറന്നു പറഞ്ഞു. മർമ്മ ഭാഗങ്ങളിൽ ഏറ്റ കനത്ത മർദ്ദനത്തെ തുടർന്ന് പിന്നീട് അജിത്തിന് ജോലി്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിശ്രമത്തിന് ശേഷം ജോലിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും അജിത് പോയില്ല. ഈ കഴിഞ്ഞ 17-നു കുടുംബവീട്ടിൽ അജിത് തൂങ്ങിമരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 27 നാണ് അജിത് അറസ്റ്റിലായത്. സംഭവം അറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്റ്റേഷനിൽ എത്തിയിരുന്നു. അജിത്ത് അടുത്ത വീട്ടിലെ സ്ത്രീയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന് കേട്ടപ്പോൾ അമ്പരപ്പിലായിരുന്നു വീട്ടുകാർ. അതിനേക്കാളും അവരെ വേദനിപ്പിച്ചത് അജിത്തിന് ഏറ്റ ശാരീരിക മർദ്ദനങ്ങൾ ആയിരുന്നു. പിടികൂടിയ വേളയിലും പൊലീസിൽ നിന്നും ഏറ്റ മർദ്ദനത്തിനേക്കാളും ക്രൂര മർദ്ദനം രാത്രിയിൽ അജിത്തിനെ കാത്തിരിക്കുന്നുണ്ടെന്ന് വീട്ടുകാർ അറിഞ്ഞതുമില്ല. പ്രശ്നം കള്ളക്കേസ് ആണെന്ന് മനസിലാക്കിയ വീട്ടുകാർ നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ സഹായം തേടി. വിട്ടയക്കാൻ ആൻസലനും ആവശ്യപ്പെട്ടു. ജാമ്യത്തിന്റെ ചിട്ടവട്ടങ്ങൾ വീട്ടുകാരും പൂർത്തിയാക്കി. എംഎൽഎയുടെ വാക്കിനു പുല്ലുവില കൽപ്പിച്ച പൊലീസ് അന്ന് രാത്രി അജിത്തിനെ ക്രൂരമർദ്ദനത്തിനു വിധേയമാക്കിയെന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെയും അജിത്തിനെ വിട്ടില്ല. ഉച്ചയോടെയാണ് വിട്ടയച്ചത്. പക്ഷെ അതിനു ശേഷം അജിത് മാനസികമായി തകർന്ന നിലയിലായിരുന്നു. തുടർന്ന് കഴിഞ്ഞ 17 നു അജിത്ത് കുടുംബവീട്ടിൽ തൂങ്ങുകയും ചെയ്തു.
അജിത്തിന്റെ കുടുംബം പറയുന്നത്
നിർദ്ധന കുടുംബമാണ് ഞങ്ങളുടേത്. അജിത്തിന്റെ 'അമ്മ ഇതേ കമ്പനിയിൽ പപ്പട തൊഴിലാളിയായിരുന്നു. അമ്മയ്ക്ക് കൂട്ടിനു ഒപ്പം പോയ അജിത്ത് പിന്നെ പപ്പട ജോലിയിൽ മുഴുകുകയും ചെയ്തു. 'അമ്മ ഇതേ പപ്പട കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. അജിത്തും ജോലി ചെയ്യുന്നു. അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിയുടെ ഉടമയുടെ വീട്ടുകാരും അജിത്തിനെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്ത വീട്ടുകാരും തമ്മിൽ രസത്തിലല്ല. അത്യാവശ്യം പൊലീസ് സ്വാധീനം ഈ വീട്ടുകാർക്കുണ്ട്. പപ്പട കമ്പനിയോടുള്ള വിരോധം തീർക്കാൻ അജിത്ത് എന്ന ജീവനക്കാരനെ ഈ വീട്ടുകാർ ബലിയാടാക്കിയതാണ്. രാത്രി പപ്പട കമ്പനിയിൽ വന്നപ്പോൾ അജിത്ത് വീടിനരികത്തുള്ള മതിലരികിൽ മൂത്രം ഒഴിക്കാൻ നിന്നു. ഈ ഘട്ടത്തിലാണ് വീട്ടുകാർ അജിത്തിനെ പിടികൂടുകയും ഒളിഞ്ഞു നോക്കി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപണം ഉയർത്തിയത്.
ഞങ്ങൾ അറിഞ്ഞത് പ്രകാരം അജിത്തിനെ മതിലിനു മുകളിലേക്ക് വലിച്ചെടുത്ത് ആ വീട്ടിന്റെ പരിസരത്ത് എത്തിച്ച ശേഷം ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു. മൊബൈൽ എന്ന സാധനം കയ്യിലില്ലാത്ത സമയത്താണ് ദൃശ്യങ്ങൾ പകർത്തി എന്ന കള്ളപ്പരാതി ഇവർ ഉയർത്തിയത്. മൊബൈൽ കയ്യിലില്ലാതെ എങ്ങിനെയാണ് ദൃശ്യങ്ങൾ പകർത്തുക. നല്ലവണ്ണം മർദ്ദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. ജീപ്പിനകത്തിട്ടു പൊലീസുകാരും നല്ലപോലെ പെരുക്കി. രാത്രി അജിത്ത് ലോക്കപ്പിൽ കിടന്നപ്പോൾ അജിത്തിനെ കുടുംബത്തെ പൊലീസ് പറഞ്ഞയച്ചു. ആ സമയത്ത് തന്നെ ഒരു ഫോൺ കോൾ ഈ വിഷയത്തിൽ പൊലീസിന് വരുകയും ചെയ്തു. ഇതോടെ അജിത്തിന്റെ കാര്യത്തിൽ പൊലീസിന്റെ മനോഭാവം മാറുകയും ചെയ്തു. പൊലീസ് പറഞ്ഞു. നിങ്ങൾ നാളെ അജിത്തിനെ ഇറക്കാൻ തക്ക രീതിയിൽ വന്നാൽ മതി. അതിനുശേഷം രാത്രിയിൽ പുറത്ത് നിന്നെത്തിയ പൊലീസ് സംഘമാണ് അജിത്തിനെ ജീവനോടെ തന്നെ കൊന്നത്. അത്രമാത്രം മർദ്ദനമാണ് ആ കിളുന്നു ശരീരത്തിൽ നെയ്യാറ്റിൻകര പൊലീസ് ഏൽപ്പിച്ചത്. രാത്രി പന്ത്രണ്ടിന് ശേഷമാണ് മർദ്ദനം തുടങ്ങിയത്.
വലിയ ചൂരൽ വടിയും കയ്യുപയോഗിച്ചുള്ള മർദ്ദന മുറകളുമാണ് പ്രയോഗിച്ചത്. അജിത്ത് അവശനായിരുന്നു. അജിത്തിനെ പിറ്റേന്ന് ഏറ്റുവാങ്ങിയ വേളയിൽ തന്നെ ഞങ്ങൾക്ക് അത് ബോധ്യമായിരുന്നു. പിറകുവശത്ത് അത്രയും പാടുകൾ മർദ്ദനബാക്കിയായി നിലനിന്നിരുന്നു. ഞങ്ങൾ അജിത്തിനെ മരുന്നുകൾ കൊണ്ട് ശുശ്രൂഷിക്കുകയായിരുന്നു. പക്ഷെ അജിത്ത് ഒന്നിനും കാത്തുനിന്നില്ല. ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. മരണത്തിന്റെ അന്ന് പറഞ്ഞത് നാളെ മുതൽ പണിക്ക് കയറാം എന്നാണ്. വീട്ടിലുള്ള അവന്റെ ബന്ധുക്കളെ തന്ത്രപൂർവം പുറത്തേക്ക് പറഞ്ഞുവിട്ടിട്ടാണ് അജിത്ത് തൂങ്ങിയത്. ഇപ്പോൾ അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വീട്ടുകാർ മറുനാടനോട് പറഞ്ഞു.
നെയ്യാറ്റിൻകര പൊലീസ് പറയുന്നത്
വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന പരാതി കിട്ടിയപ്പോഴാണ് ഞങ്ങൾ പോയത്. ചിലർ അജിത്തിനെ പിടിച്ചു വെച്ച നിലയിലായിരുന്നു. കേസ് അങ്ങിനെയായതിനാൽ ഞങ്ങൾ ജീപ്പിൽ ഇങ്ങോട്ട് കൊണ്ടുവന്നു. പിറ്റേന്നാണ് അജിത്തിനെ വിട്ടയച്ചത്. മർദ്ദനം ഒന്നും ഏല്പിച്ചിട്ടില്ല. മർദ്ദിച്ചു എന്ന ആരോപണം ഞങ്ങൾ നിഷേധിക്കുകയാണ്. പിന്നീടുണ്ടായ മരണത്തെ കുറിച്ചൊന്നും അറിയില്ല -നെയ്യാറ്റിൻകര പൊലീസ് മറുനാടനോട് പറഞ്ഞു.
കള്ളക്കേസിൽ കുടുക്കപ്പെട്ടതും, പൊലീസ് മർദ്ദനമേറ്റതിലുള്ള മനോവിഷമവും മൂലം അജിത് ആത്മഹത്യ ചെയ്യുകയായിരുന്നു. തങ്ങൾക്ക് നീതി വേണം എന്നാണ് അജിത്തിന്റെ കുടുംബം പറയുന്നത്. ജ്യേഷ്ഠനെ പൊലീസ് പിടികൂടി മർദ്ദിച്ചു കൊന്നതിനെ തുടർന്ന് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായിരിക്കുന്നു. നെയ്യാറ്റിൻകരയ്ക്ക് തൊട്ടപ്പുറത്തുള്ള പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് മരണപ്പെടുന്നത്. സിബിഐ അന്വേഷണം വരെ ഈ കേസിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും നീതി ലഭിക്കാത്തതിന്റെ പേരിൽ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നെയ്യാറ്റിൻകര പൊലീസിന്റെ മർദ്ദനത്തെ തുടർന്നുള്ള അജിത്തിന്റെ ആത്മഹത്യയും പൊതുധാരയിൽ വരുന്നത്. ശ്രീജിത്തിനെ പോലെ തന്നെ ഇപ്പോൾ അജിത്തിന്റെ കുടുംബവും നീതി തേടി സമരത്തിന് ഇറങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്