Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുർ-ആനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ 'ടെററിസ്റ്റു'കളായിരിക്കണം....; ലോകമെങ്ങും തീവ്രവാദികളുടെ ഉണർത്തു പാട്ടായി പ്രചരിക്കുന്നത് സാക്കിർ നായിക്കിന്റെ വാക്കുകൾ; ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്ന് പിആർഒ ഖുറേഷിയും; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കുടുക്കിയത് പ്രസംഗങ്ങൾ തന്നെ

ഖുർ-ആനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ 'ടെററിസ്റ്റു'കളായിരിക്കണം....; ലോകമെങ്ങും തീവ്രവാദികളുടെ ഉണർത്തു പാട്ടായി പ്രചരിക്കുന്നത് സാക്കിർ നായിക്കിന്റെ വാക്കുകൾ; ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്ന് പിആർഒ ഖുറേഷിയും; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കുടുക്കിയത് പ്രസംഗങ്ങൾ തന്നെ

രഞ്ജിത് ബാബു

കണ്ണൂർ: ഹരം കൊള്ളിക്കുന്ന തീവ്രമതപ്രഭാഷണങ്ങൾ. ലോകത്തിലെ എല്ലാ മുസൽമാന്മാരും തീവ്രവാദികളാവണമെന്ന ആഹ്വാനം. വിശുദ്ധ ഗ്രന്ഥമായ ഖുർ-ആനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ 'ടെററിസ്റ്റു'കളായിരിക്കണം.... മുംബൈ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ ചെയർമാൻ സാക്കിർ നായിക്കിന്റെ പ്രബോധനങ്ങൾ ഇങ്ങനെ തുടരുന്നു. ഉറുദു, ബംഗാളി, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ ലോകമെങ്ങും തീവ്രവാദികളുടെ ഉണർത്തു പാട്ടായി പ്രചരിക്കുന്നത് സാക്കിർ നായിക്കിന്റെ തീവ്രവാദപ്രസംഗങ്ങളാണ്.

ഇസ്ലാമിക് റിസേർച്ച് സെന്ററിന്റെ പി.ആർ.ഒ. ആയ ആർഷി ഖുറേഷിയും ഒട്ടും പിന്നിലല്ല. അയാളുടെ പ്രസംഗങ്ങൾ ഇങ്ങനെ തുടരുന്നു. ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നത്. അതിനാൽ ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേത് മാത്രമായ ലോകം സൃഷ്ടിക്കണമെന്നാണ് ഖുറേഷിയുടെ പ്രബോധനം.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യക്കകത്തും പുറത്തും ഇസ്ലാമിക് റിസേർച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏറെക്കാലവമായി നിരീക്ഷിച്ചു വരികയായിരുന്നു. ബംഗ്ലാദേശിലെ ധാക്കയിൽ കഴിഞ്ഞ ജൂലൈ് ഒന്നിന് ഭീകരാക്രമണം നടന്ന സംഭവത്തിൽ അവിടത്തെ സർക്കാർ ഐ.ആർ.എഫ് .ചെയർമാൻ സാക്കിർ നായിക്കിന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പിടിയിലായ റോഷൻ ഇംതിയാസ് എന്നയാൾ തനിക്ക് ഇത്തരം പ്രവർത്തനത്തിന് പ്രചോദനമായത് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളായിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഐ.ആർ.എഫിന്റെ പ്രവർത്തനങ്ങൾ അപകടകരമാണെന്ന് ഏറ്റവും വലിയ തെളിവാണിതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്നു തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല സാക്കിർ നായിക്കിന്റെ കാര്യത്തിൽ ബംഗ്ലാദേശി സർക്കാരും കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു.

ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷന് വിലക്കേർപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിൽ ഇവയെല്ലാം ഉൾപ്പെടുന്നു. നേരത്തെ ഭീകര പ്രവർത്തനങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കുകയും അവരിൽ തീവ്രവാദം കുത്തിവക്കുകയും ചെയ്തുവെന്ന പേരിൽ നായിക്കിനെതിരെ മഹാരാഷ്ട്ര പൊലീസും കേസെടുത്തിരുന്നു. വിദേശ ഫണ്ട് ദുരുപയോഗം ചെയ്ത് പീസ് ടി.വി. ക്ക് കൈമാറിയിട്ടുണ്ടെന്നും അതിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇഷ്ടമല്ലാത്ത മതങ്ങളെ മാത്രമല്ല ഇസ്ലാമല്ലാത്ത മറ്റ് മതവിഭാഗങ്ങളേയും നായിക്കിന്റെ പ്രഭാഷണങ്ങളിൽ ഇടിച്ചു താഴ്‌ത്താറുണ്ട്. രാജ്യാന്തര ഭീകരാനുകൂല ചാനലായ പീസ്.ടി.വിയിൽ ഇന്ത്യയിൽ വച്ച് തയ്യാറാക്കിയ നായിക്കിന്റെ വിദ്വേഷ പ്രസംഗങ്ങൾ പ്രക്ഷേപണം ചെയ്യാറുമുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ ഒറ്റക്കും കൂട്ടായും നൽകിയ വിശദമായ റിപ്പോർട്ടിന്മേലാണ് ഐ.ആർ.എഫിന് അഞ്ചു വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയ യുവാക്കൾ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ കുടുങ്ങിയവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രാദേശിക രഹസ്യകേന്ദ്രങ്ങളിൽ സി.ഡി. പകർപ്പ് ഉപയോഗിച്ചാണ് സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ കേൾക്കാറുള്ളത്. ഐ.ആർ.എഫും അനുബന്ധ സ്ഥാപനങ്ങളും യുവാക്കളെ തീവ്രവാദപ്രസ്ഥാനങ്ങളുമായി അടുപ്പിക്കാനും അതു വഴി ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ചേരാനുമുള്ള പ്രേരണ നൽകുന്നതായി വ്യക്തമായിട്ടുണ്ട്. രാജ്യത്ത് ഭീകര പ്രവർത്തനം നടത്തിയവരുമായും ഐ.ആർ.എഫ് ചെയർമാൻ സാക്കിർ നായിക്കിന് ബന്ധമുണ്ടെന്ന് തെളിവും ലഭിച്ചിട്ടുണ്ട്. 2006 ലെ ഔറംഗാബാദ് അക്രമ കേസിലെ പ്രതി ഫിറോസ് ദേശ്മുഖ്, 2012 ൽ യർവാദ ജയിലിൽ കൊല്ലപ്പെട്ട ഇന്ത്യൻ മുജാഹിദിൻ ഭീകരൻ അഹമ്മദ് സിദ്ദിഖി എന്നിവർക്കു സാക്കിർ നായിക്കുമായി നേരിട്ടു ബന്ധമുള്ളതായി മൊഴി നൽകിയിരുന്നു.

ഐ.ആർ.എഫ്. നിർബന്ധിത മതപരിവർത്തനം നടത്തിയതായും മതവിദ്വേഷത്തിന് വഴിയൊരുക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടതായും തെളിവ് ലഭിച്ചിരുന്നു. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാരംഭിച്ചപ്പോൾ തന്നെ ഡോ. സാക്കിർ നായിക്ക് വിദേശത്തേക്ക് കടന്നിരുന്നു. യു.കെ, കാനഡ എന്നീ രാജ്യങ്ങളിലും നായിക്കിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP