Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലിൽ നിന്നും 17 കിലോ കഞ്ചാവ് പിടിച്ച കേസ്: മുഖ്യപ്രതിയായ മാലി സ്വദേശിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ജാമ്യം ലഭിച്ച നാലു പ്രതികൾ തിരുവനന്തപുരം റവന്യു ജില്ല വിട്ട് പുറത്ത് പോകരുതെന്നും സെഷൻസ് കോടതി ഉത്തരവ്; വാറണ്ട് ഉത്തരവ് നടപ്പിലാക്കാൻ കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് നിർദ്ദേശം

തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലിൽ നിന്നും 17 കിലോ കഞ്ചാവ് പിടിച്ച കേസ്: മുഖ്യപ്രതിയായ മാലി സ്വദേശിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ജാമ്യം ലഭിച്ച നാലു പ്രതികൾ തിരുവനന്തപുരം റവന്യു ജില്ല വിട്ട് പുറത്ത് പോകരുതെന്നും സെഷൻസ് കോടതി ഉത്തരവ്; വാറണ്ട് ഉത്തരവ് നടപ്പിലാക്കാൻ കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് നിർദ്ദേശം

പി. നാഗരാജ്

തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളിൽ നിന്ന് നഗരമധ്യത്തിലെ സ്റ്റാർ ഹോട്ടലിൽ വെച്ച് 17 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രധാന പ്രതിക്കെതിരെ തിരുവനന്തപുരം അഡീ.സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ അഞ്ചാം പ്രതിയും മാലി സ്വദേശിയുമായ അസ് ലിഫ് മുഹമ്മദിനെ ഫെബ്രുവരി 19 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി വി.കെ.പ്രകാശ് ഉത്തരവിട്ടു. വാറണ്ടുത്തരവ് നടപ്പിലാക്കാൻ കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

2018 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും മാലി സ്വദേശികകളുമായ ഐമൻ അഹമ്മദ് (24), ഷെനീസ് മാഹീർ (27), ഇബ്രാഹിം ഫൗസൻ സാലിഹ് (29), അമർ റഷീദ് (30), അസ് ലിഫ് മുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. ഷെനിസ് മാഹീർ അന്താരാഷ്ട്ര കുറ്റവാളിയാണ്. കപ്പൽ വഴി മയക്കു മരുന്ന് കടത്തുന്നതിലും ഷെനിസ് വിദഗ്ധനാണ്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇയാൾക്ക് വേണ്ടി വല വിരിച്ചിരിക്കവേയാണ് തലസ്ഥാനത്ത് വച്ച് കേരളാ പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മാലിദ്വീപിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ വേണ്ടിയാണ് ആദ്യ മൂന്നു പ്രതികൾ തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലിൽ തങ്ങിയത്. ഇതിനിടെ ചാലക്കമ്പോളത്തിൽ നിന്ന് 32 കിലോ ഡാൽഡ വാങ്ങി. ഡാൽഡ മാറ്റിയ ശേഷം ആ ടിന്നിൽ ഹാഷിഷ് ഓയിൽ നിറച്ച് മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമം. കോടതിയിൽ ഹാജരാക്കി റിമാന്റിൽ കഴിഞ്ഞ ആദ്യ മൂന്ന് പ്രതികളെ ജൂൺ 14 ന് ചോദ്യം ചെയ്യുന്നതിലേക്കായി കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. 17 കിലോ ഹാഷിഷിന്റെ ഉറവിടം, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ സംസ്‌ക്കരണ ഫാക്ടറികൾ, ചെന്നൈയിലെ വിതരണ ശൃംഖല, ഇടനിലക്കാർ എന്നിവയെക്കുറിച്ച് തെളിവ് ശേഖരിച്ച് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് കസ്റ്റഡി നൽകിയത്.

തുടർന്നാണ് നാലാം പ്രതിയായ അമർ റഷീദ് പിടിയിലായത്. എന്നാൽ അഞ്ചാം പ്രതിയായ അസ് ലിഫ് മുഹമ്മദ് ഒളിവിൽ പോയി. ആദ്യ മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യഹർജികൾ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തീയതിയായ ജൂൺ 4 മുതൽ 7 മാസ കാലാവധിക്കകം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതികൾക്ക് ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച് ജാമ്യഹർജി തീർപ്പാക്കി.

എന്നാൽ 7 മാസം കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന ജനുവരി 4 നകം കുറ്റപത്രം പൊലീസ് സമർപ്പിക്കാത്തതിനാൽ കോടതി ആദ്യ മൂന്നു പ്രതികൾക്ക് ജനുവരി 5 ന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും ഓരോ പ്രതിയും ഹാജരാക്കണം. ജാമ്യ വസ്തുവിന്റെ അസ്സൽ ആധാരം, സോൾവൻസി സാക്ഷ്യപത്രം എന്നിവ കോടതിയിൽ കെട്ടി വയ്ക്കണം. ജാമ്യക്കാരുടെ അസ്സൽ തിരിച്ചറിയൽ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. വിചാരണ തീരും വരെ തിരുവനന്തപുരം റവന്യൂ ജില്ല വിട്ടു പോകരുത്.

1948 ലെ ഫോറിനേഴ്‌സ് നിയമത്തിലെ വകുപ്പ് 11 പ്രകാരം സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിലും മേൽനോട്ടത്തിലും കഴിയണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ആരെയെങ്കിലുമോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന സ്വഭാവമുള്ള മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്.

ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലേക്ക് അയച്ച് ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടി വരുമെന്നും 6 പേജുള്ള ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. ജാമ്യ വ്യവസ്ഥ പാലിക്കാനായുള്ള ജാമ്യക്കാരെ ഹാജരാക്കാത്തതിനാൽ പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രുവരി 19 വരെ നീട്ടി റിമാന്റ് വാറണ്ട് സഹിതം കോടതി പൂജപ്പുര ജില്ലാ ജയിലേക്കയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP