Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി പ്രതികൾ കോൺവന്റിൽ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞത് നുണപരിശോധനയിലൂടെ; തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും നുണ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹർജി; സിബിഐ ശക്തമായി എതിർത്തതോടെ ഹർജി തള്ളി കോടതി; കേസിലെ തൊണ്ടിമുതലുകൾ ആർഡിഒ കോടതിയിൽ നിന്ന് വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നും മൊഴി

അഭയ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി പ്രതികൾ കോൺവന്റിൽ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞത് നുണപരിശോധനയിലൂടെ; തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും നുണ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹർജി; സിബിഐ ശക്തമായി എതിർത്തതോടെ ഹർജി തള്ളി കോടതി; കേസിലെ തൊണ്ടിമുതലുകൾ ആർഡിഒ കോടതിയിൽ നിന്ന് വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നും മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭയകേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ നുണപരിശോധന നടത്തിയ ഡോക്ടർമാരെ സാക്ഷികളായി വിസ്തരിക്കരുതെന്ന പ്രതികളുടെ ഹർജി തിരുവനന്തപുരം സിബിഐ കോടതി തള്ളി.അഭയ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി പ്രതികൾ കോൺവെന്റിൽ ഉണ്ടായിരുന്നുവെന്ന് നുണപരിശോധനാഫലത്തിലൂടെ തെളിഞ്ഞിരുന്നു. നുണപരിശോധന നടത്തിയ ബാംഗ്ലൂരിലെ ലാബിലെ ഡോക്ടർമാരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കരുതെന്നുള്ള പ്രതികളുടെ ഹർജി സിബിഐ ശക്തമായി എതിർത്തിരുന്നു. പിന്നീട് വാദം കേട്ട സിബിഐ കോടതി ഹർജി തള്ളി.

അഭയ കേസിലെ തൊണ്ടിമുതലുകൾ കോട്ടയം ആർഡിഒ കോടതിയിൽ നിന്നും ക്രൈംബ്രാഞ്ച് വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിലെ അംഗവും പ്രോസിക്യൂഷൻ ഇരുപതാം സാക്ഷിയുമായ പിടി ജേക്കബ് സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. 

അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ ഇന്നലെ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ 2008 നവംബർ 19 നു CBI അറസ്റ്റ് ചെയ്തപ്പോൾ മെഡിക്കൽ പരിശോധനയ്ക്കു 2008 നവംബർ 25 നു വിധേയയാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനെക്കോളജി ഡിപ്പാർട്മെന്റിന്റെ മേധാവിയായ ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിൽ സിസ്റ്റർ സെഫിയെ പരിശോധിച്ചാണ് സിസ്റ്റർ സെഫി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തതായി കണ്ടുപിടിച്ചത്. ഇതു സംബന്ധിച്ച് ഡോ. ലളിതാംബിക കരുണാകരൻ 2008 നവംബർ 28 നു CBI യ്ക്കു മൊഴി നൽകിയിരുന്നു

അഭയകേസിന്റെ വിചാരണ വീണ്ടും ഒക്ടോബർ 21 നു തുടരും. 1992 മാർച്ച് 27 ന് കേട്ടയത്ത് പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത് കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 16 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ട് വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.വിചാരണ 21 നു തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP