പുറത്തെ മുറ്റത്തിൽ അവകാശം സ്ഥാപിക്കുന്നതിൽ ഹിന്ദുക്കൾ വിജയിച്ചപ്പോൾ അകത്തെ മുറ്റത്തിൽ തർക്കം; മുസ്ലിങ്ങൾക്ക് കൈവശാവകാശം തെളിയിക്കാൻ സാധിച്ചുമില്ല; തർക്കമന്ദിരത്തിന്റെ പുറത്തെയും അകത്തെയും മുറ്റങ്ങളെ മൊത്തത്തിൽ പരിഗണിച്ച് വിധി; രാമജന്മഭൂമിയെന്ന വിശ്വാസത്തിന് ബലമേകിയത് വാല്മീകിരാമായണവും സ്കന്ദപുരാണവും രാമചരിതമാനസവും; പുനപരിശോധനാ ഹർജിയുടെ സാധ്യത തേടി മുസ്ലിം വ്യക്തിനിയമ ബോർഡ്; നൽകിയാൽ പരിഗണിക്കുക പുതിയ ബെഞ്ച്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമിയിൽ അവകാശം സ്ഥാപിച്ചെടുക്കാൻ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് സാധിച്ചപ്പോൾ ഇക്കാര്യത്തിൽ സുന്നി വഖഫ് ബോർഡിന് പൂർണമായും വിജയിക്കാനായില്ല. അയോധ്യാ കേസിൽ അതിനിർണ്ണായകമായത്. അതിനിടെ രാമജന്മഭൂമി ബാബറി മസ്ജിദ് കേസിലെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സൂചിപ്പിക്കുന്നത്. വിധിയോടു വിയോജിപ്പുള്ളവരുണ്ടെങ്കിൽ, പുനഃപരിശോധനാ ഹർജിയും അതു പരാജയപ്പെട്ടാൽ പിഴവു തിരുത്തൽ ഹർജിയുമാണ് സാധ്യമായ നടപടികൾ. സാധാരണ ഗതിയിൽ, വിധി പറഞ്ഞ അതേ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഈ മാസം 17നു വിരമിക്കും. അതിനാൽ, പുനഃപരിശോധനാ ഹർജിയുണ്ടായാൽ അതിൽ മറ്റൊരാളെ ഉൾപ്പെടുത്തേണ്ടിവരും.
എന്തുകൊണ്ടാണ് കേസ് ഹിന്ദുക്കൾക്ക് അനുകൂലമായതെന്ന് സുപ്രീംകോടതി വിധിയിൽ വിശദീകരിക്കുന്നുണ്ട്. അത് എങ്ങനെയെന്ന് വിധിന്യായത്തിൽ സുപ്രീംകോടതിതന്നെ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജി ഗുണം ചെയ്യുമോ എന്ന ചിന്ത മുസ്ലിം സംഘടനകൾക്കുണ്ട്. തർക്കമന്ദിരത്തിന്റെ പുറത്തെ മുറ്റത്ത് ഹിന്ദുക്കൾ ആരാധനയ്ക്ക് മുടക്കംവരുത്തിയില്ല. ഇതോടെ തങ്ങൾ കൈവശംവെക്കുന്ന സ്ഥലമാണിതെന്ന് സ്ഥാപിക്കാൻ അവർക്കുസാധിച്ചു. 1857-ൽ ബ്രിട്ടീഷ് കാലത്ത് ഇരുമ്പുവേലി സ്ഥാപിച്ചിട്ടും ഹിന്ദുക്കൾ ആരാധന തുടർന്നു. അകത്തെ മുറ്റത്തെക്കുറിച്ചാണ് ഹിന്ദു, മുസ്ലിം കക്ഷികൾ തമ്മിൽ കൂടുതൽ തർക്കമുണ്ടായത്. പതിനാറാം നൂറ്റാണ്ടിൽ ബാബറി മസ്ജിദ് സ്ഥാപിച്ചതുമുതൽ 1857 വരെ അകത്തെ മുറ്റം കൈവശംവെച്ചതിന് തെളിവുനൽകാൻ മുസ്ലിം കക്ഷികൾക്ക് സാധിച്ചില്ല.
പുറത്തെ മുറ്റത്തിന്റെ അവകാശം സ്ഥാപിക്കുന്നതിൽ ഹിന്ദുക്കൾ വിജയിച്ചപ്പോൾ അകത്തെ മുറ്റത്തിന്റെ കാര്യത്തിൽ തർക്കം നിലനിന്നു. മുസ്ലിങ്ങൾക്കുമാത്രമായി കൈവശാവകാശം തെളിയിക്കാൻ സാധിച്ചില്ല. എന്നാൽ, തർക്കമന്ദിരത്തിന്റെ പുറത്തെയും അകത്തെയും മുറ്റങ്ങളെ മൊത്തത്തിൽ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനത്തിലെത്തിയത്. വിവിധ ചരിത്രകാരന്മാരും സഞ്ചാരികളും എഴുതിയതും വാല്മീകിരാമായണം, സ്കന്ദപുരാണം, രാമചരിതമാനസം തുടങ്ങിയ ഗ്രന്ഥങ്ങളും അയോധ്യയാണ് രാമജന്മഭൂമിയെന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ ശരിവെക്കാൻ സുപ്രീംകോടതി പരിഗണിച്ചു. ബാബറി മസ്ജിദ് നിർമ്മിച്ചുവെന്നുപറയുന്ന 1528-ന് മുമ്പുതന്നെ, രാമജന്മഭൂമിയാണ് അയോധ്യയെന്നുപറയുന്ന ഒട്ടേറെ മതഗ്രന്ഥങ്ങളുണ്ടായിരുന്നു. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലംതന്നെയാണ് രാമജന്മഭൂമിയെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിന് രേഖകളും വാമൊഴികളും തെളിവുനൽകി. ഈ സാഹചര്യത്തിലാണ് സ്വത്ത് തർക്കത്തിന് വിശ്വാസത്തിൽ അധിഷ്ഠിതമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
അയോധ്യയിൽ ജനിച്ച ഗോപാൽ സിങ് വിശാരദ് ആണ് 1950-ൽ തർക്കമുന്നയിച്ചു കോടതിയിലെത്തിയ ആദ്യ കക്ഷി. ആസ്ഥാൻ ജന്മഭൂമിയിലുള്ള വിഗ്രഹത്തെ പൂജിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫൈസാബാദിലെ സിവിൽ കോടതിയിലാണ് കേസ് ഫയൽചെയ്തത്. 1986-ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ രാജേന്ദ്രസിങ് കേസുമായി മുന്നോട്ടുപോയി. രാം ലല്ല വിരാജ്മാനാണ് രാമജന്മഭൂമിയിലെ പ്രതിഷ്ഠ. ജന്മഭൂമി ആയതിനാൽ ശൈശവരൂപത്തിൽ വിരാജിക്കുന്ന ശ്രീരാമൻ. സ്ഥലത്തെ താത്കാലിക ക്ഷേത്രത്തിലാണ് ഇപ്പോൾ പ്രതിഷ്ഠ. നിയമപ്രകാരം വ്യക്തിത്വമുള്ള എന്ന നിലയിൽ പ്രതിഷ്ഠ അന്യായക്കാരനാവുന്നത് 1989-ലാണ്. അന്ന് മുൻ ജഡ്ജിയും വിശ്വഹിന്ദു പരിഷത് പ്രസിഡന്റുമായിരുന്ന ദേവകിനന്ദൻ അഗർവാൾ ആയിരുന്നു സഖാ അഥവാ സുഹൃത്ത് എന്ന രീതിയിൽ രാം ലല്ലയെ നിയമവ്യവഹാരത്തിൽ പ്രതിനിധാനം ചെയ്തത്. ത്രിലോകി നാഥ് പാണ്ഡയ്ക്കാണ് ഇപ്പോൾ സഖാസ്ഥാനം. ഈ രാംലല്ലയ്ക്ക് അനുകൂലമാണ് കോടതി വിധി. രാംലല്ലയുടെ ആവശ്യങ്ങളാണ് കോടതി അംഗീകരിച്ച് നൽകുന്നത്.
ശ്രീരാമനെ ദൈവമായി ആരാധിക്കുന്ന, വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്ന്യാസവിഭാഗമാണ് നിർമോഹി അഖാഡ. രാമനല്ലാതെ മറ്റു ലൗകിക മോഹങ്ങളില്ലാത്തവർ എന്ന അർഥത്തിലാണ് നിർമോഹി എന്ന പേരുവന്നത്. 1885-ൽ രാം ഛബൂത്രയിൽ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് അഖാഡ ആചാര്യൻ രഘുഭർ ദാസ് അയോധ്യയിലെ സബ് കോടതി മുന്നാകെ കേസ് ഫയൽ ചെയ്തെങ്കിലും തള്ളിപ്പോയി. 1989-ൽ അവർ ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം വേണമെന്നുകാണിച്ച് യു.പി. സർക്കാരിനെതിരേ ഹർജി നൽകി. 2010-ൽ അലഹാബാദ് ഹൈക്കോടതി സ്ഥലത്തിന്റെ മൂന്നിലൊരുഭാഗം സുന്നി വഖഫ് ബോർഡിനും രാം ലല്ലയ്ക്കും അഖാഡയ്ക്കും ഭാഗിച്ചുനൽകാൻ വിധിച്ചു.
ഈ കോടതി വിധിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇവിടെ ഈ മൂന്ന് കൂട്ടർക്കും വസ്തു കിട്ടുന്നില്ല. പകരം ക്ഷേത്ര നിർമ്മാണത്തിന് പുതിയൊരു ട്രസ്റ്റുണ്ടാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുകയാണ് കോടതി ചെയ്തത്. 5 ഏക്കർ വസ്തു പള്ളി പണിയാനും നൽകണം. ഈ സാഹചര്യത്തിൽ എല്ലാവരും കോടതി വിധി അംഗീകരിക്കണമെന്നാണ് പൊതുവേ ഉയരുന്ന വികാരം. വീണ്ടും അയോധ്യയെ തർക്കങ്ങളിലേക്ക് തള്ളി വിടരുതെന്നാണ് ആവശ്യം.
അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജിയിൽ ആലോചിച്ച് മാത്രമേ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനം എടുക്കൂ. പുതിയ ബഞ്ച് വരുന്നതു മാത്രമാണ് പ്രതീക്ഷ. എങ്കിലും ഇപ്പോൾ വിധി പുറപ്പെടുവിച്ച ബാക്കിയുള്ള ജഡ്ജിമാർ അവിടെയുണ്ടാകും. ശബരിമല യുവതീപ്രവേശ കേസിലും ഇതേ സാഹചര്യമുണ്ടായി. പുനഃപരിശോധനാ ഹർജി, സാധാരണഗതിയിൽ, ജഡ്ജിമാർ ചേംബറിലാണ് പരിഗണിക്കുക. തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കുന്ന രീതിയുമുണ്ട്. അക്കാര്യത്തിലും ശബരിമല യുവതീപ്രവേശ പുനഃപരിശോധനാ ഹർജിതന്നെ ഉദാഹരണം.
അടുത്തയാഴ്ച വിധി വരുന്ന ഈ കേസ് തുറന്ന കോടതിയിലാണു പരിഗണിച്ചത്. അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനു കൈമാറാൻ സുപ്രീം കോടതി വിധി. മസ്ജിദ് നിർമ്മിക്കാൻ അയോധ്യയിൽതന്നെ പ്രധാന സ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനുമാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചത്.
Stories you may Like
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ
- ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം
- രാമക്ഷേത്ര ഉദ്ഘാടന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാം
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍