മുഖ്യമന്ത്രി പോലും മാണി കുറ്റക്കാരനല്ലെന്നു പറയുന്നു; പിന്നെ എങ്ങനെ വിജിലൻസ് അന്വേഷണം നീതി പൂർവമാകും? സിബിഐക്കു കൈമാറിക്കൂടെയെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം; ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റി; പൊതുപ്രസ്താവനകൾക്കു വിലക്ക്; കക്ഷികൾക്കു കോടതിയുടെ നോട്ടീസ്
കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം നീതിപൂർവകമാകില്ലെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. സിബിഐ പോലൊരു കേന്ദ്ര ഏജൻസിക്ക് എന്തുകൊണ്ട് ഈ കേസ് കൈമാറുന്നില്ലെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ നിരീക്ഷിച്ചു. ബാർ കോഴക്കേസ് ഡിസംബർ രണ്ടിലേക്കു മാറ്റിവച്ചു.
കെ. എം. മാണിക്കെതിരേ വിജിലൻസ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സണ്ണി മാത്യു എന്ന ആൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേസ് അന്വേഷണത്തിന്റെ സ്വഭാവംതന്നെ ചോദ്യം ചെയ്തു ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്.
കെ എം മാണിയുൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിജിലൻസ് രേഖകൾ കോടതി പരിഗണിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതു പ്രസ്താവനകൾ നടത്തുന്നതിനെയും കോടതി വിലക്കി.
മാണിയുടെ ഭാഗം കേൾക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സണ്ണി മാത്യു ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത വെള്ളിയാഴ്ചയ്ക്കകം വിജിലൻസ് കോടതിയിൽ നിന്ന് ഹാജരാക്കാനാണു കോടതി നിർദ്ദേശം.
ബാർകോഴക്കേസിൽ മുൻ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോൾ വിജിലൻസ് അന്വേഷണം നീതിപൂർവമാകുമോ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കേസ് അന്വേഷിക്കാൻ സിബിഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാൽ സിബിഐ അന്വേഷണത്തെ അഡ്വക്കറ്റ് ജനറൽ എതിർത്തു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയോ ഹർജി തള്ളുകയോ ആവും ചെയ്യുകയെന്നും വാക്കാൽ പാരമർശിച്ചിട്ടുണ്ട്.
കെ.എം. മാണിക്കെതിരെ ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ജഡ്ജി ഇല്ലിക്കാടന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിവിഷൻ ഹർജിയിലാണ് നിരീക്ഷണം. ഇത് നൽകിയിരക്കുന്നത് ഒരു ബാറുടമയാണ്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ബാർ കോഴ സംബന്ധിച്ച കേസിൽ കക്ഷിയായിരുന്ന ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യുവാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. ഈ കേസിലാണ് സിബിഐയുടെ സാധ്യതകൾ കോടതി തേടുന്നത്.
ഇതോടെ വെട്ടിലാകുന്നത് സർക്കാരാണ്. സിബിഐ അന്വേഷണത്തെ എതിർത്ത് വിജിലൻസിൽ നിലപാട് ശക്തമാക്കിയാൽ കോടതി വിധി നിർണ്ണായകമാകും. സിബിഐ അന്വേഷണമാണ് ഉചിതമെന്നാണ് ഹൈക്കോടതി നിരീക്ഷിക്കുന്നത്. ഫലത്തിൽ ഹർജിയിൽ നിന്ന് മാണിയെ ഒഴിവാക്കാനുള്ള നീക്കം ഫലത്തിൽ തിരിച്ചടിയാകുന്ന സാഹചര്യമാണ് ഉള്ളത്. ബാർ അനുവദിക്കുന്നതിന് മുൻ മന്ത്രി മാണിയുൾപ്പെടെയുള്ളവർ കോഴ വാങ്ങിയെന്ന് ആരോപണത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കേസിൽ തുടരന്വേഷണം നടത്തണമെന്ന് പറഞ്ഞ ഹൈക്കോടതി മാണി മന്ത്രി സഭയിൽ തുടരുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചു.
'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണ'മെന്ന കോടതി പരാമർശം മന്ത്രിയുടെ രാജിയിൽ കലാശിച്ചു. തുടരന്വേഷണം വേണമെന്ന വിധിക്കെതിരെയാണ് ഇപ്പോൾ വീണ്ടും റിവ്യൂ ഹർജി നൽകിയിരിക്കുന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരായ കേസിൽ തുടരന്വേഷണം നടത്താൻ ഒക്ടോബർ 29നാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷൻ നടപടിക്ക് സാധ്യതയില്ലെന്ന അന്തിമ റിപ്പോർട്ട് കണക്കിലെടുക്കാതെ നടത്തിയ ഇടപെടൽ നിയമപരമായി നിലനിൽക്കില്ലെന്നും ആരോപിച്ചാണ് ഹർജി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് മനസ്സിലാക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ച്തെന്ന് ഹർജിയിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന വസ്തുതാ റിപ്പോർട്ട് വകുപ്പുതല നടപടി മാത്രമാണ്. ഇതിനെ അന്തിമ റിപ്പോർട്ടായി കാണാനാകില്ല. ഇത് വിളിച്ചുവരുത്തി പരിശോധിച്ച നടപടി തെറ്റാണെന്നും, മാണി കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലാത്ത കേസിൽ തുടരന്വേഷണം നടത്തണമെന്ന ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.
ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നു കെ ബാബു
കൊച്ചി: ബാർ കോഴക്കേസിൽ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നു മന്ത്രി കെ ബാബു. കേസിൽ ഹൈക്കോടതി പരാമർശം വന്നതിനെ തുടർന്നു മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ ബാബു.
കോടതിയിൽ തകർന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഹീനമുഖം
തിരുവനന്തപുരം: ഹൈക്കോടതിയിൽ ബാർ കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ പരാമർശത്തോടെ തകർന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കുന്ന സർക്കാരിന്റെ ഹീനമുഖമാണെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണത്തിനു കഴിയില്ല. അതുകൊണ്ടാണ് കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി.
ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ്. ആരോപണ വിധേയർ നിരപരാധികൾ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണെന്നും പിണറായി പറഞ്ഞു.
സിബിഐക്കും കുറവുകളുണ്ടെന്നു കെ മുരളീധരൻ
തിരുവനന്തപുരം: ബാർ കോഴ കേസിൽ സിബിഐ അന്വേഷണത്തിന്റെ കാര്യം സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്ന് കെ.മുരളീധരൻ എംഎ!ൽഎ. സിബിഐയ്ക്ക് കുറവുകളുണ്ട്. പഴയ പോലെ വിശ്വാസ്യതയെന്നും കേന്ദ്ര ഏജൻസിയായ സിബിഐയ്ക്കില്ല. സിബിഐയ്ക്കു മേലും രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവാം. ബാർ കോഴ കേസ് വിജിലൻസ് അന്വേഷിക്കണോ അതല്ല സിബിഐ അന്വേഷിക്കണോ എന്നൊക്കെ സർക്കാർ തീരുമാനിക്കും ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ബാർ കേസിൽ മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. അന്വേഷണം നടക്കുന്ന സമയത്ത് പ്രതികരിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും മുരളി പറഞ്ഞു.
പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യപ്രസ്താവന പാടില്ലെന്നു കോടതി നിഷ്കർഷിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്.
മാണിക്കു മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നു ചെന്നിത്തല
കോട്ടയം: ബാർ കോഴക്കേസിൽ മുന്മന്ത്രി കെ.എം.മാണിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിലെ ഹൈക്കോടതി പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേസുമായി ബന്ധപ്പെട്ടുണ്ടായ മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. വിജിലൻസ് അന്വേഷണം ഏല്ലായിപ്പോഴും നീതിപൂർവമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കു തുടരാൻ അർഹതയില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.
ഒരു നിമിഷം പോലും തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. കേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതിയുടെനടപടി ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത്തരമൊരു സാഹചര്യം വന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ മാണി കുറ്റക്കാരനല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണുണ്ടായത്. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പാടില്ലായിരുന്നു എന്നും ഇത് അദ്ദേഹത്തിന്റെ കേസിലെ ഇടപെടൽ തന്നെയാണെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
ഏതന്വേഷണവും നേരിടാൻ കേരള കോൺഗ്രസ് തയ്യാറെന്ന് ആന്റണി രാജു
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഏതന്വേഷണവും നേരിടാൻ കേരള കോൺഗ്രസ് തയാറാണെന്ന് ആന്റണി രാജു. മുഖ്യമന്ത്രി ഉത്തമബോധ്യത്തോടെയാണ് കാര്യങ്ങൾ പറഞ്ഞതെന്നും ആന്റണി രാജു പറഞ്ഞു.
കോടതി നിരീക്ഷണത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു വി എം സുധീരൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കോടതി നിരീക്ഷണത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. അന്വേഷണം സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ചു കോടതി തന്നെ തീരുമാനിക്കട്ടെയെന്നും വി എം സുധീരൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്