Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രബോസ് വധക്കേസ് വിചാരണ ഒക്ടോബർ ആറുമുതൽ നവംബർ ഏഴുവരെ; നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

ചന്ദ്രബോസ് വധക്കേസ് വിചാരണ ഒക്ടോബർ ആറുമുതൽ നവംബർ ഏഴുവരെ; നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ഒക്ടോബർ ആറുമുതൽ നവംബർ ഏഴുവരെ നടക്കും.

നവംബർ മുപ്പതിനുള്ളിൽ കേസിൽ വിധി പറയണമെന്നു പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. 108 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നത്.

ഒക്ടോബർ അവസാനത്തോടെ പ്രതി മുഹമ്മദ് നിസാമിന്റെ വിചാരണ തുടങ്ങാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ജനുവരി 29 നാണ് മുഹമ്മദ് നിസാം ആഡംബര കാറിടിച്ച് കൊന്നത്.

അതേസമയം, നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂർ അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിസാമിന് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നിസാമിനു മേൽ കാപ്പ ചുമത്തിയതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കാപ്പ നീട്ടുന്ന കാര്യത്തിലും അന്ന് കോടതി തീരുമാനം എടുക്കും. വീണ്ടും ചുമത്തപ്പെട്ടാൽ ആറു മാസം കൂടി നിസാമിനെ കരുതൽ തടങ്കലിൽ വയ്ക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP