Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഡ്വാൻസ് വാങ്ങി മുങ്ങിയ ഫഹദ് ഫാസിലിനെതിരെ നിർമ്മാതാവ് നൽകിയ പരാതി പൊലീസ് മൈൻഡ് ചെയ്തില്ല; വഞ്ചനാ കുറ്റത്തിന് നടനെതിരെ കേസെടുക്കാൻ കോടതി

അഡ്വാൻസ് വാങ്ങി മുങ്ങിയ ഫഹദ് ഫാസിലിനെതിരെ നിർമ്മാതാവ് നൽകിയ പരാതി പൊലീസ് മൈൻഡ് ചെയ്തില്ല; വഞ്ചനാ കുറ്റത്തിന് നടനെതിരെ കേസെടുക്കാൻ കോടതി

തിരുവനന്തപുരം: നടൻ ഫഹദ് ഫാസിലിനെതിരെ തിരുവനന്തപുരം ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ (3) കോടതി വഞ്ചനാ കുറ്റത്തിന് കേസെടുത്തു. സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. നിർമ്മാതാവ് അരോമ മണിയുടെ പരാതി പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടത്.

അയ്യർ ഇൻ പാക്കിസ്ഥാൻ എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി നിർമ്മാതാവായ അരോമ മണിയിൽ നിന്ന് ഫഹദ് ഫാസിൽ നാല് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. ഇതിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും നൽകി. സിനിമയുടെ ഫോട്ടോ ഷൂട്ട് ഉൾപ്പടെയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിന് ശേഷം ചിത്രത്തിൽ അഭിനയിക്കില്ല എന്ന ഫഹദ് ഫാസിൽ അറിയിക്കുകയായിരുന്നു. കന്റോൺമെന്‌റ് പൊലീസ് സ്റ്റേഷനിൽ അരോമ മണി പരാതി നൽകിയിരുന്നു എങ്കിലും ഒത്തുതീർപ്പ് ശ്രമങ്ങൾ മാത്രമാണ് നടന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇതിനേ തുടർന്നാണ് മണി കോടതിയെ സമീപിച്ചത്.

സിനിമ മുടങ്ങിയതോടെ തനിക്ക് ലക്ഷങ്ങൾ നഷ്ടം സംഭവിച്ചെന്നും അരോമ മണി ആരോപിക്കുന്നു. സിനിമ പൂർത്തിയാകാതെ നാല് വർഷം കഴിഞ്ഞിട്ടും ഈ സംഭവത്തിൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും അരോമ മണി പറയുന്നു. ഇതുസംബന്ധിച്ച് അമ്മ സംഘടനയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും അരോമ മണി ആരോപിച്ചു. ഫഹദിനോട് കഥപറഞ്ഞ് ഇഷ്ടപ്പെട്ടശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത്. തുടർന്ന് രണ്ട് ചെക്കുകളിലായി നാലു ലക്ഷം രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. 2012 ഡിസംബർ 15 മുതൽ 2013 ജനുവരി 30 വരെ ചിത്രത്തിനായി താൻ സഹകരിക്കാമെന്ന് ഫഹദ് വാഗ്ദാനവും നൽകി.

എന്നാൽ ഇതിനിടയിൽ സിനിയിൽ തിരക്കേറിയതോടെ ഫഹദ് തന്നെ തഴയുകയായിരുന്നു. പലവട്ടം ഇക്കാര്യത്തിൽ ഫഹദുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. തിരക്കുമൂലം ഡേറ്റ് നീട്ടണമെന്ന് തന്റെ ഫ്ളാറ്റിൽ വന്നുകണ്ട് ഫഹദ് ആവശ്യപ്പെട്ടതിനാൽ അക്കാര്യവും താൻ അംഗീകരിച്ചിരുന്നതായി അരോമ മണി പറഞ്ഞു. ഫഹദിൽ വിശ്വസിച്ച് കലാഭവൻ തിയേറ്ററിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജയും നടത്തിച്ചു. എന്നാൽ, പിന്നീട്ചി ത്രത്തിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഫഹദ് അറിയിക്കുകയായിരുന്നു. ഫഹദിന്റെ മാനേജരാണ് ഇക്കാര്യം അറിയിച്ചത്. ഫഹദുമൂലം തനിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്.

ചിത്രം മുടങ്ങിയതോടെ ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കും നൽകിയ അഡ്വാൻസ് തുക നഷ്ടമായി. ഫഹദിന് നൽകിയ അഡ്വാൻസിനായി താൻ മൂന്നരവർഷമായി പിറകെ നടക്കുകയാണെന്നും അരോമ മണി പറയുന്നു. എല്ലാത്തിനും തന്റെ കൈയിൽ തെളിവുണ്ടെന്നും അരോമ മണി വ്യക്തമാക്കി. രണ്ട് ലക്ഷം വീതമുള്ള രണ്ട് ചെക്കുകൾ 16 2012ൽ ( ചെക്ക് നമ്ബർ 562080, 562081 എസ്‌ഐബി ലിമിറ്റഡ് ട്രിവാൻഡ്രം )അഡ്വാൻസായി നൽകുകയും പല തവണ സിനിമയുടെ ഡയറക്ടർ ഫഹദിനോട് വൺലൈൻ പറയുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഫഹദിന് നൽകിയ അഡ്വാൻസിനായി താൻ മൂന്നരവർഷമായി പിറകെ നടക്കുകയാണെന്നും അരോമ മണി പറയുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP