സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കരയിപ്പിച്ചത് കേന്ദ്ര സർക്കാറുകളുടെ അലംഭാവം; ആ കണ്ണുനീരിൽ അലിഞ്ഞു ഉടനടി നടപടിയെടുക്കാൻ നിർദേശവുമായി മോദി; നികത്തുന്നത് 20,000ത്തോളം ജഡ്ജിമാരുടെ ഒഴിവുകൾ
ന്യൂഡൽഹി: ഇന്ത്യയിലെ നീതിനിർവഹണം തടസമില്ലാതെ മുന്നോട്ടു പോകാത്തതിന് പ്രധാന കാരണം കോടതികളിൽ വേണ്ടവിധത്തിൽ ജഡ്ജിമാർ ഇല്ലാത്തതും ഗ്രാമങ്ങളിലും മറ്റു കോടതികളുടെ എണ്ണിത്തിൽ കുറവുണ്ടായതുമാണ്. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിതുമ്പിയതോടെയാണ് ഊ വിഷയത്തിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ പതിച്ചത്. വേണ്ടത്ര ജഡ്ജിമാർ ഇല്ലാത്തതിനാൽ പാവപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചീഫ്ജസ്റ്റിസ് ടി എൻ താക്കൂർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടത് നിലവിൽ ഒഴിവുള്ള ഇരുപതിനായിരത്തോളം ജഡ്ജിമാരെ ഉടൻ നിയമിക്കണമെന്നാണ്. എന്തായാലും ചീഫ് ജസ്റ്റിസിന്റെ കരച്ചിൽ വെറുതേയാകാൻ വഴിയില്ല. 20,000ത്തോളം ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു.
ജഡ്ജിമാരെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം കേന്ദ്രഗവൺമെന്റിനാണെന്ന് പറഞ്ഞ് വിമർശനങ്ങൾക്കൊടുവിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ വികാരാധീനനായി വിതുമ്പിക്കരഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ വികാര പ്രകടനത്തെ തുടർന്ന് വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാക്കുമെന്ന് മോദി തീരുമാനം എടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത വാർഷിക സമ്മേളനമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. അരമണിക്കൂർ നീണ്ട വികാരപരമായ പ്രസംഗത്തിനിടെ ചീഫ് ജസ്റ്റിസ് പലതവണ വിതുമ്പി. തൂവാല കൊണ്ട് അദ്ദേഹം കണ്ണുകൾ തുടച്ചു.
കേസുകൾ പ്രവഹിക്കുമ്പോഴും ജഡ്ജിമാരുടെ എണ്ണം 21000ത്തിൽ നിൽക്കുകയാണെന്നും ഇത് 40000 ആയി ഉയർത്തിയില്ലെങ്കിൽ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുമെന്നും ജസ്റ്റിസ് താക്കൂർ മുന്നറിയിപ്പ് നൽകി. നിയമകാര്യങ്ങൾ നേരാംവണ്ണം പോകണെന്ന് ആഗ്രഹിക്കുന്ന ഒരു ന്യായാധിപന്റെ വാക്കുകളെന്ന വിധത്തിലാണ് ജസ്റ്റിസ് താക്കൂറിനെ പലരും ശ്രവിച്ചത്.
ഹൈക്കോടതികളിൽ 434 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. കൊളീജിയത്തിന് പകരം ദേശീയ ജുഡിഷ്യൽ നിയമന കമ്മിഷൻ കൊണ്ടുവരുന്നതിനെ ചൊല്ലി സുപ്രീംകോടതിയിലുള്ള കേസ് തീർപ്പാകാത്തതിനാലാണ് ഈ ഒഴിവുകൾ നികത്താത്തത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം മരവിച്ചിരിക്കയാണ്. 169 ജഡ്ജിമാരുടെ നിയമന ശുപാർശ കേന്ദ്ര സർക്കാരിൽ പൊടിയടിച്ചു കിടക്കുന്നു. അതിൽ തീരുമാനം എടുക്കാൻ ഇനി എത്രകാലമെടുക്കും ചീഫ് ജസ്റ്റിസ് വികാരഭരിതനായി ചോദിച്ചു. ജയിലുകൾ നിറഞ്ഞു കവിയുകയാണ്. അലഹബാദ് ഹൈക്കോടതിയിൽ പത്ത് ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്.
സാധാരണക്കാർക്ക് നീതി വൈകുന്നതിന്റെ പാപഭാരം ജഡ്ജിമാരിൽ കെട്ടിവയ്ക്കരുത്. കൂടുതൽ കോടതികൾ സ്ഥാപിക്കാതെയും ജഡ്ജിമാരെ നിയമിക്കാതെയും സർക്കാർ പാവപ്പെട്ടവരോടും വിചാരണത്തടവുകാരോടും അനീതിയാണ് കാട്ടുന്നത്. പ്രതിവർഷം അഞ്ച് കോടി കേസുകളാണ് ഫയൽ ചെയ്യുന്നത്. അതിൽ രണ്ട് കോടി കേസുകൾ മാത്രമാണ് തീർപ്പാകുന്നത്. അമേരിക്കൻ സുപ്രീം കോടതിയിൽ ഒൻപത് ജഡ്ജിമാരുടെ ഒരു ബെഞ്ച് ശരാശരി 81 കേസുകളാണ് ഒരു വർഷം തീർപ്പാക്കുന്നത്. ഇന്ത്യയിൽ മുൻസിഫ് മുതൽ സുപ്രീം കോടതി ജഡ്ജി വരെയുള്ള ന്യായാധിപന്മാർ ശരാശരി 2600 കേസുകളാണ് പ്രതിവർഷം തീർപ്പാക്കുന്നത്. ജഡ്ജിമാരുടെ സമ്മർദ്ദം ആരും അറിയുന്നില്ല. അവരുടെ ശേഷിക്ക് ഒരു പരിധിയുണ്ട്.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. രാജ്യത്തെ നീതിനിർവഹണത്തിലെ കാലതാമസത്തിൽ നിക്ഷേപകർക്ക് ആശങ്കയുള്ളപ്പോൾ മേക്ക് ഇൻ ഇന്ത്യയിലേക്ക് അവരെ ക്ഷണിക്കുന്നതിൽ എന്തർത്ഥം
ചീഫ് ജസ്റ്റിസിന്റെ പ്രസംഗം കഴിഞ്ഞയുടൻ പ്രസംഗിച്ച മോദി ഭരണഘടനാ പ്രശ്നങ്ങൾ ഇല്ലെങ്കിൽ മന്ത്രിമാരും സുപ്രീം കോടതി ജഡ്ജിമാരും ഒന്നിച്ചിരുന്ന് പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇത്തരം സമ്മേളനങ്ങളിൽ, കോടതിയുടെ അവധിക്കാലം കുറയ്ക്കണമെന്നും രാവിലെയും വൈകിട്ടും കോടതി പ്രവർത്തിക്കണമെന്നും താൻ നിർദ്ദേശിച്ചിട്ടുണ്ട്.അന്ന് പലരും അതിനെ എതിർത്തെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ എണ്ണത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത് വിവരങ്ങൾ ഒറ്റനോട്ടത്തിൽ
-1950ൽ സുപ്രീംകോടതി തുടങ്ങുമ്പോൾ എട്ട് ജഡ്ജിമാരും 1215 കേസും.
-2009ൽ ജഡ്ജിമാർ 31, കേസുകൾ 77,181.
-2014ൽ കേസുകൾ 81,582 .
-കീഴ്ക്കോടതികളിൽ വേണ്ടത് 20,214 ജഡ്ജിമാർ. ഒഴിഞ്ഞുകിടക്കുന്നത് 4,580 തസ്തികകൾ
-24 ഹൈക്കോടതികളിലായി 1056 തസ്തികകളിൽ 458 ഒഴിവുകൾ.
-സുപ്രീംകോടതിയിൽ 31 ജഡ്ജിമാരിൽ ആറുപേർ കുറവ്.
Stories you may Like
- മണിപ്പൂർ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- ഷാജൻ സ്കറിയ കേസിൽ വിശദ റിപ്പോർട്ടുമായി ബാലഗോപാൽ
- വിരമിക്കുന്ന ചീഫ് ജസ്റ്റീസിനെ കേരളം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ചേക്കും
- ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങൾ
- രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമല്ല; സുപ്രീംകോടതി,
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍