ഇവിടെയുള്ളത് അഴിമതിയെ ഔദ്യോഗികമാക്കിയ സർക്കാർ; കള്ളത്തരത്തെ ന്യായീകരിക്കാൻ യുവനേതാക്കൾ ചാനൽ ചർച്ചയ്ക്ക് പോകരുത്; 1982ലെ തോട്ടക്കാരൻ എങ്ങനെ കോടീശ്വരനായി? മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകളുമായി ലോകായുക്തയിൽ ഗണേശ് കുമാർ
തിരുവനന്തപുരം: 1983ൽ തോട്ടക്കാരനായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് 32 കൊല്ല കൊണ്ട് കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെബി ഗണേശ് കുമാർ എംഎൽഎ. പൊതുമരാമത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ശേഖരിച്ച തെളിവുകൾ ലോകായുക്തയ്ക്ക് ഗണേശ് കുമാർ കൈമാറി. അടുത്ത മാസം 16ന് മുമ്പ് ഇവ ക്രോഡീകരിച്ച് സത്യവാങ്മൂലമായി നൽകാൻ ഗണേശ് കുമാറിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ലോകായുക്തയുടെ മേൽനോട്ടത്തിൽ ആദായ നികുതി വകുപ്പിനെ സഹകരിപ്പിച്ച് അന്വേഷണം നടത്തിയാൽ ഇബ്രാഹിംകുഞ്ഞിന്റെ അവിഹിത സ്വത്ത് പുറംലോകത്ത് എത്തുമെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.
1983ൽ കൊച്ചിയിലെ വെറുമൊരു തോട്ടക്കാരനായിരുന്നു ഇബ്രാഹിംകുഞ്ഞ്. 1991ൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ചെയർമാനായി. ആയിരം രൂപയാണ് ചെയർമാന്മാർക്ക് പ്രതിമാസം ലഭിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ കുടുംബ സ്വത്ത് സഹോദരനുമൊത്ത് ഒരു പോലെയാണ് വീതിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യയും മക്കളും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുമില്ല. പിന്നെ എങ്ങനെ ഇബ്രാഹിംകുഞ്ഞിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായെന്നാണ് ഗണേശ് കുമാർ ലോകായുക്തയിൽ ഉന്നയിച്ചത്. ആദായ നികുതി വകുപ്പിന്റെ സഹകരണത്തോടെ അന്വേഷണം നടന്നാൽ എല്ലാം പുറത്തുവരും. ലോകായുക്തയുടെ അന്വേഷണ സംവിധാനം ഇതിനായി ആദായ നികുതി വകുപ്പുമായി സഹകരിക്കണമെന്നും ഗണേശ് കുമാർ പറഞ്ഞു.
വികാരാധീനനായാണ് ലോകായുക്തയ്ക്ക് മുന്നിൽ ഗണേശ് കുമാർ കാര്യങ്ങൾ വിശദീകരിച്ചത്. താനുന്നയിച്ച ആരോപണങ്ങൾക്ക് മാനത്തിന്റേയും ജീവന്റേയും വിലയാണ്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലുള്ളവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ശേഖരിച്ച തെളിവുകൾ ഗണേശ് കുമാർ നൽകി. പൊതുമരാമത്തിലെ അഴിമതിയിലെ രേഖകൾ വിവരാവകാശ പ്രകാരം ചോദിച്ചിട്ട് നൽകുന്നില്ല. അഴിമതി മറച്ചുവയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്. അതുകൊണ്ട് തന്നെ അധികാരം ഉപയോഗിച്ച് ഈ രേഖകൾ ലോകായുക്ത പിടിച്ചെടുക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു. എല്ലാ കേട്ടശേഷമാണ് ഉള്ളതെളിവുകൾ സത്യവാങ്ങ്മൂലമായി അഭിഭാഷകൻ മുഖേന നൽകാൻ കോടതി ആവശ്യപ്പെട്ടത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളായ നജിമുദ്ദീൻ, റാഫ,അബ്ദുൽ റഹീം എന്നിവർക്കെതിരെ ആദായ നികുതി നിയമപ്രകാരം അന്വേഷണം നടത്തണമെന്നും ഗണേശ് കോടതിയിൽ ആവശ്യപ്പെട്ടു.
വയനാട്ടിലെ ഒരു റോഡിലെ നിർമ്മാണത്തിൽ മാത്രം പത്ത് കോടി രൂപയുടെ അഴിമതി തുടർന്നു. കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മറവിലാണ് അഴിമതി നടക്കുന്നത്. പാലങ്ങൾ പണിയാനുള്ള രൂപ രേഖ കൺസൾട്ടൻസികൾക്ക് നൽകുന്നു. നാല് ബിനാമി കൺസൾട്ടൻസികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. എല്ലാം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയാണ്. ഞെട്ടിക്കുന്ന തെളിവുകൾ ലോകായുക്തയ്ക്ക് നൽകിയിട്ടുണ്ട്. അഴിമതി വിരുദ്ധ പോരാട്ടം ഇഷ്ടപ്പെടുന്ന യുവ നേതാക്കളാരും ഈ അഴിമതിയെ ന്യായീകരിക്കാൻ ചാനൽ ചർച്ചകളിൽ വൈകുന്നേരം എത്തരുതെന്നും ഗണേശ് ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളേയും വിമർശിച്ചു. അഴിമതിയിൽ പലതും മാദ്ധ്യമങ്ങളും ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് ഗണേശ് കൂട്ടിച്ചേർത്തു. അഴിമതിയെ വെള്ളപൂശുന്ന സർ്ക്കാരാണ് കേരളത്തിലുള്ളത്. എന്റെ ജീവനും ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ രണ്ടും കൽപ്പിച്ച പോരാട്ടമാണ് താൻ നടത്താൻ പോകുന്നതെന്നും മൊഴി നൽകിയ ശേഷം ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഴിമതിയ്ക്കെതിരായ പോരാട്ടത്തിൽ ബിജെപിയുടേയും ഇടതുപക്ഷത്തിന്റേയും പ്രതിപക്ഷ നേതാവിന്റേയും പിന്തുണ തനിക്കുണ്ട്. പോരാട്ടം എനിക്ക് വേണ്ടിയല്ല. അഴിമതി തൂത്തുവാരാനാണ് ശ്രമം. സർക്കാരിന് എന്ത് ദ്രോഹവും ചെയ്യാം. ഒറ്റനോട്ടത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന തെളിവാണ് അഴമതിക്ക് എതിരെ ഇന്ന് ലോകായുക്തയിൽ നൽകിയത്. ഇനിയും തെളിവുകളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വേണ്ടത് ചെയ്യും. വിജിലൻസ് കോടതിയിൽ അവ സമർപ്പിക്കുന്നതും ആലോചനയിലുണ്ട്്-ഗണേശ് കുമാർ വ്യക്തമാക്കി. വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണത്തിന് കൺസ്ട്രക്ഷൻ കന്പനിക്ക് കരാർ നൽകിയതിൽ അഴിമതിയുണ്ട്. മീറ്ററിന് 2297 രൂപയ്ക്കുള്ള കരാർ നൽകിയത് 6060 രൂപയ്ക്കാണ്. ഇതിലൂടെ 10 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഗണേശ് പറഞ്ഞു.
ശക്തമായ തെളിവുകളാണ് താൻ കൈമാറിയതെന്നും അത് കോടതിക്ക് ബോദ്ധ്യപ്പെട്ടു വരുന്നതായും പിന്നീട് ഗണേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തെളിവുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറും. കൈവശമുള്ള തെളിവുകൾ ആരെയും ഞെട്ടിക്കുന്നതാണ്. മറ്റുള്ള രാഷ്ട്രീയക്കാർ പറയുന്നതു പോലെ എന്രെ കൈയിൽ തെളിവുണ്ട് എന്ന് വിളിച്ചു കൂവുകയല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരായ തെളിവുകൾ നൽകിയതിനാൽ തന്റെ മാനവും ജീവനും അപകടത്തിൽ ആയേക്കാം. എന്നാൽ പൊലീസ് സംരക്ഷണം വേണ്ടെന്നും ഗണേശ് പറഞ്ഞു. കേരളം അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിലാണ് അഴിമതി വ്യാപിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ രണ്ടും കൽപിച്ചുള്ള പോരാട്ടമാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പാലക്കാട്ടു നടന്ന ഒരു യോഗത്തിലും തുടർന്ന് നിയമസഭയിലുമായിരുന്നു ഗണേശ്കുമാർ മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്ടെന്നായിരുന്നു ഗണേശ്കുമാറിന്റെ ആരോപണം.
Stories you may Like
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി തള്ളി ലോകായുക്ത
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ഗണേശ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ എത്തുന്നത് സുകുമാരൻ നായരുടെ ആശിർവാദങ്ങളോടെ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍