സസ്പെൻഷൻ ഉത്തരവ് പിൻവലിക്കാൻ കാരണം കാണുന്നില്ല; ഒരാളുടെ പ്രവൃത്തി പൊതുസമൂഹത്തിന് ഭീഷണിയാവാതെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്ന് ഹൈക്കോടതി; സിവിൽ തർക്കങ്ങളിൽ ഭീഷണി മുഴക്കി കമ്മീഷൻ അടിച്ച തൊടുപുഴ മുൻ സിഐ എൻ.ജി.ശ്രീമോന് തിരിച്ചടി; ഹർജി തള്ളിയതിനൊപ്പം ശ്രീമോനെതിരായ പുതിയ ഹർജി മെയ് 20 ന് പരിഗണിക്കാനും ഉത്തരവ്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി : ഒരാളുടെ പ്രവൃത്തി പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പക്ഷം സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ഉത്തരവ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം കോടതിക്ക് ഉണ്ടെന്ന് ഹൈക്കോടതി. തന്നെ സസ്പെൻഡ് ചെയ്യുവാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുൻ സർക്കിൾ ഇൻസ്പെക്ടർ എൻ ജി ശ്രീമോൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
എൻ ജി ശ്രീമോനെതിരെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ വരെയുള്ള കാരണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താക്ക് ശ്രീമോനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് മാർച്ച് 6 - ന് ഉത്തവിട്ടത്. പിറ്റേന്ന് തന്നെ കോട്ടയം ക്രൈം ബ്രാഞ്ചിൽ ജോലിയിലിരിക്കെ ശ്രീമോനെ സസ്പെൻഡ് ചെയ്യുകയും ചെയ്തതിരുന്നു.
ഉത്തരവ് പിൻവലിക്കുകയോ, പുനഃപരിശോധിക്കുകയോ ചെയ്യാൻ യാതൊരു കാരണവും ഇല്ല എന്ന് വ്യക്തമാക്കിയ കോടതി, ശ്രീമോന്റെ പ്രവർത്തികൾ പൊതുസമൂഹത്തിന്റെ സമാധാനപരമായ ജീവിതത്തിനു ഭീഷണിയാണെന്ന മുൻ നിലപാട് ആവർത്തിക്കുകയും
ചെയ്തു. 2018 -ൽ തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിയായ ശാസ്താംകുന്നേൽ ബേബിച്ചൻ വർക്കിയാണ് അന്ന് തൊടുപുഴ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോന് എതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ബേബിച്ചനും തന്റെ ബിസിനസ്സ് പങ്കാളിയുമായി ചില തർക്കങ്ങൾ നിലവിലിരിക്കെ ശ്രീമോൻ, ബേബിച്ചനെ തൊടുപുഴ സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിക്കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസമോ ബിസിനസോ ഇല്ലാത്ത തന്നെ സ്റ്റേഷനിലേക്ക് വിളിച്ചതിൽ അപകടം മണത്ത ബേബിച്ചൻ, ഇൻസ്പെക്ടറെക്കുറിച്ചു അന്വേഷിച്ചു. സിവിൽ തർക്കങ്ങളിൽ ഇടപെട്ടു ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും കക്ഷികളെ വരുതിയിലാക്കി കേസ് തീർക്കുകയും കമ്മീഷൻ അടിക്കുകയുമാണ് അദ്ദേഹത്തിന്റെ രീതി എന്നറിഞ്ഞതോടെ പൊലീസ് പീഡനം ഒഴിവാക്കി കിട്ടാൻ അഡ്വ.തോമസ് ആനക്കല്ലുങ്കൽ മുകാന്തിരം ബേബിച്ചൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഹർജിക്കാരനെ യാതൊരു തരത്തിലും ഭീഷണിപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത് എന്ന് താൽക്കാലിക ഉത്തരവിട്ടു. തൊടുപുഴ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഇതിനു മുൻപും സമാന രീതിയിലുള്ള പരാതികൾ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർമ്മിച്ചെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അദ്ദേഹത്തിനെതിരെയുള്ള പരാതികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേരള ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും നിർദ്ദേശിക്കുകയും ചെയ്തു.
ഇപ്രകാരം ഒരു ഉത്തരവ് ഉണ്ടായതറിഞ്ഞു സമാന കേസുകളിൽ പീഡിപ്പിക്കപ്പെട്ട ആളുകളും ശ്രീമോന്റെ ഭീകരതയ്ക്ക് ഇരയായിട്ടുള്ള സാമൂഹിക പ്രവർത്തകരും മുൻപ് നടന്നിട്ടുള്ള 14 പരാതികളുടെ വിവരങ്ങൾ ബേബിച്ചന്റെ അഭിഭാഷകൻ മുഖാന്തിരം കോടതിയുടെ ശ്രദ്ധയിൽപെടുത്തി .ഇത്തരത്തിൽപ്പെട്ട 14 പരാതികളെക്കുറിച്ചും അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുവാൻ കോടതി സംസ്ഥാന പൊലീസ് മേധാവിയോടും അതോടൊപ്പം സമാന്തര അന്വേഷണത്തിന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിനോടും ആവശ്യപ്പെട്ടു .
സംസ്ഥാന പൊലീസ് മേധാവി ഐ ജി വിജയ് സാക്കറെയെ അന്വേഷണ ചുമതല ഏൽപ്പിച്ചുവെങ്കിലും അദ്ദേഹം അന്നത്തെ ഇടുക്കി പൊലീസ് സൂപ്രണ്ട് കെ ബി വേണുഗോപാൽ മുഖാന്തിരമാണ് അന്വേഷണം നടത്തിയത്. രണ്ടന്വേഷണത്തിന്റെയും റിപ്പോർട്ടുകൾ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.
ലോക്കൽ പൊലീസ് മേലധികാരികളുടെ റിപ്പോർട്ടിൽ ശ്രീമോൻ വളരെ ഉത്തരവാദിത്ത ബോധമുള്ള ധീരനായ സ്മാർട്ട് ഓഫീസർ ആണെന്നും അദ്ദേഹത്തോടുള്ള വിരോധം കൊണ്ട് കളവായ പരാതികളാണുണ്ടായതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്റലിജിൻസ് എ ഡി ജി പി വിനോദ്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീമോൻ തുടർച്ചയായി നിയമം കയ്യിലെടുക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ ആണ് എന്നും അന്വേഷിച്ച 14 പരാതികളും വാസ്തവമാണ് എന്നും അയാൾ തന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്ന സ്വഭാവക്കാരനാണ് എന്നും റിപ്പോർട്ട് ചെയ്തു.
പരസ്പര വിരുദ്ധമായ റിപ്പോർട്ട് പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ ബി വേണുഗോപാലിന്റെ റിപ്പോർട്ട് തള്ളിക്കളയുകയും ശ്രീമോന് പൊലീസ് വകുപ്പിലുള്ള സ്വാധീനം സംശയിച്ച്, ഇയാൾക്കെതിരെ തൊടുപുഴയിൽ എത്ര പരാതികൾ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യാൻ തൊടുപുഴ ഡി വൈ എസ് പി യോടാവശ്യപ്പെട്ടു . ആകെ 30 പരാതികൾ ശ്രീമോനെതിരെ തനിക്കു ലഭിച്ചിട്ടുണ്ടെന്ന് ഡി വൈ എസ് പി റിപ്പോർട്ട് നൽകി .ഈ റിപ്പോർട്ട് കിട്ടിയ കോടതി വിജിലൻസ് ഐ ജി എച്ഛ് .വെങ്കിടേഷിനെ പേരെടുത്തു പറഞ്ഞു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു .
2019 ഡിസംബർ 9-ന് ഐ ജി സമർപ്പിച്ച റിപ്പോർട്ടിൽ 30 പരാതികളിൽ 14 എണ്ണത്തിൽ ശ്രീമോൻ സിവിൽ തർക്കങ്ങളിൽ ഇടപെട്ടെന്നും 2 പരാതികളിൽ ശാരീരിക പീഡനങ്ങൾ നടത്തിയിട്ടുണ്ടെന്നും 3 കേസുകളിൽ ഭീഷണിപ്പെടുത്തൽ ,അധികാര ദുർവിനിയോഗം എന്നിവ നടത്തി എന്നും 5 കേസുകൾ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും 7 കേസുകൾ സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തെളിയിക്കപ്പെടുകയോ തള്ളാൻപാകത്തിനോആണ് എന്നും റിപ്പോർട്ട് ചെയ്തിരുന്നു .
ഇതിനിടെ 2018 ഒക്ടോബർ-1-ന് അഡീഷണൽ ചീഫ് സെക്രട്ടറി ,സംസ്ഥാന പൊലീസ് മേധാവിക്ക്അയച്ച കത്തിൽ ശ്രീമോനെതിരെ അച്ചടക്ക നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപടിയും എടുക്കാത്തത് ഉദ്യോഗസ്ഥന്റെ അമിത സ്വാധീനം മൂലമാണ് എന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ .തോമസ് ആനക്കല്ലുങ്കൽ വാദിച്ചു . വിജിലൻസ് ഐ ജി യുടെ റിപ്പോർട്ടും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവും ഉണ്ടായിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടാവാത്തതും കോടതിയെ ആശ്ചര്യപ്പെടുത്തി
ഈ ഉദ്യോഗസ്ഥൻ പൊലീസ് സേനയിൽ ജോലി ചെയ്യുന്നത് പൊതുജനങ്ങൾക്കും നിയമപാലനത്തിനും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ കർത്തവ്യ നിർവഹണത്തിൽ അങ്ങേയറ്റം മാന്യതയും സത്യസന്ധതയും പുലർത്തണമെന്നിരിക്കെ അയാൾ തന്നെ നിയമം നിഷേധിക്കുകയും അത് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നത് നിയമം വ്യവസ്ഥയ്ക്ക് തന്നെ അപകടം ആണെന്നും നിരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹത്തെ അടിയന്തരമായി സസ്പെൻഡ് തുടർനടപടികൾ സ്വീകരിക്കാൻ കോടതി ഉത്തരവിട്ടത്.
മേല്പറഞ്ഞ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ശ്രീമോൻ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി, കോടതിയുടെ അധികാരവും ഉത്തരവാദിത്തവും പൊതുസമൂഹത്തിന്റെ സുരക്ഷയ്കായിട്ടുള്ളതാണെന്നു നിരീക്ഷിച്ചത് .
ശ്രീമോൻ മുൻപ് ജോലി ചെയ്ത ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ 10 മാസക്കാലയളവിൽ ഇയാൾക്കെതിരെ ഉണ്ടായിട്ടുള്ള മറ്റു പത്തു പരാതികളുടെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയ അഡ്വ .തോമസ് ,ഇയാൾ ജോലി ചെയ്ത എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ഇയാൾക്കെതിരെ ഉണ്ടായിട്ടുള്ള സകല പരാതികളുടേയും,അതിന്മേലെടുത്ത നടപടികളുടെയും വിവരം റിപ്പോർട്ട് ചെയ്യുന്നതിന് ആവശ്യപ്പെടണമെന്നു അപേക്ഷിച്ചു നൽകിയിട്ടുള്ള പുതിയ ഹർജി 2020 മെയ് 20 നു പരിഗണിക്കുന്നതിന് കോടതി ഉത്തരവിട്ടു
Stories you may Like
- പിരിച്ചു വിട്ട ശേഷം ഒരിക്കൽ തിരിച്ചെടുത്ത ശ്രീമോനെതിരെ വീണ്ടും നടപടി
- ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരം
- വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെ കയ്യേറ്റം; സിപിഎം നേതാവ് കസ്റ്റഡിയിൽ
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- തുറന്നകോടതിയിൽ മാപ്പ് പറയാമെന്ന് ബസുടമ മർദിച്ച സിഐ.ടി.യു. നേതാവ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍