രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി; തൃശൂർ പൂരം വെറും ചടങ്ങ് മാത്രമാകും; വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരുമെന്ന് വിലയിരുത്തൽ; ഉന്നതതല ഇടപെടൽ വേണമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ; പുറ്റിങ്ങൽ ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി. ഉഗ്രശബ്ദത്തോടെ രാത്രി വെടിക്കെട്ടു പാടില്ലെന്നാണു കോടതിയുടെ ഉത്തരവ്. ശബ്ദഘോഷങ്ങളില്ലാതെ കരിമരുന്നു പ്രയോഗം ആകാമെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിന്റെ ബാക്കി ഭാഗം 14നു കോടതി വായിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നേരത്തെ കടുത്ത വിമർശനമാണ് വിഷയത്തിൽ കോടതി ഉന്നയിച്ചത്. വിമർശനം കടുത്തപ്പോൾ വെടിക്കെട്ട് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ചിദംബരേഷ് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ തീർക്കാനും ആചാരങ്ങൾ നിലനിർത്താനും ഉന്നത ഇടപെടലുകൾ ഉണ്ടാവണമെന്ന് ആവശ്യവും സജീവമായി. വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി വിധിയെത്തുടർന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ഇക്കാര്യമാവശ്യപ്പെട്ട് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്ത പ്രമേയം പാസാക്കി. ഹൈക്കോടതി ഉത്തരവ് പാലിച്ചാൽ പൂരം വെറും ചടങ്ങ് മാത്രമാകും. നിലവിലെ സാഹചര്യത്തിൽ വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരും. അതിനാൽ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായി നടത്താനും യോഗം തീരുമാനിച്ചു. തൃശൂർ പൂരത്തിന് സുപ്രീം കോടതി ഇളവ് നൽകിയിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, സ്ഫോടക വസ്തു നിയമം പാലിക്കപ്പെട്ടില്ലെന്നും കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. നിയലംഘനങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കളക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ട് എങ്ങനെ നടന്നുവെന്നും, പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്നും ചോദിച്ച കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. എത്രകിലോ വെടിമരുന്ന് വെടിക്കെട്ടിനായി ഉപയോഗിച്ചെന്ന കോടതിയുടെ ചോദ്യത്തിന് കമ്മീഷണർക്ക് മറുപടി ഉണ്ടായില്ല. പൊലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നൽകണമെന്നും, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
അന്വേഷണത്തിൽ കേന്ദ്രസർക്കാരിന് പൂർണ തൃപ്തിയുണ്ടോ എന്നും കോടതി ചോദിച്ചു.വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമാണെന്നും, അന്വേഷണത്തിന്റെ കാര്യക്ഷമതയിൽ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. അമ്പലങ്ങളിലെ വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും പൂർണമായും വെടിക്കെട്ട് നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരൻ കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും ആശുപത്രിയിൽ മരിച്ചു. 90 ശതമാനം പൊള്ളലേറ്റിരുന്ന സുരേന്ദ്രന്റെ മരണത്തോടെ അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 111 ആയി.
അഥേസമയം ക്ഷേത്രത്തിൽ മത്സര വെടിക്കെട്ട് നടത്താൻ ഉദ്ദേശിച്ചിരുന്നതായി കമ്മിറ്റിക്കാർ മൊഴി നൽകി. എന്നാൽ ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാൽ മത്സര വെടിക്കെട്ട് നടന്നില്ലെന്നും ഭാരവാഹികൾ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകി. തുടർന്ന് ക്ഷേത്രാചാരപ്രകാരമുള്ള വെടിക്കെട്ടായി നടത്തുകയായിരുന്നുവെന്നും ഇതിനായി കരാറുകാർക്ക് ഏഴു ലക്ഷം രൂപ നൽകിയെന്നും ഇവർ മൊഴിനൽകി. പ്രസിഡന്റ് പി.എസ്. ജയലാൽ, സെക്രട്ടറി ജെ. കൃഷ്ണൻകുട്ടിപിള്ള, ട്രഷറർ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രൻപിള്ള, സോമസുന്ദരൻ പിള്ള, ക്ഷേത്രം താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രൻപിള്ള എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഇവർ കീഴടങ്ങിയത്. ക്ഷേത്രഭരണ സമിതി രക്ഷാധികാരി സുരേന്ദ്രനാഥൻ പിള്ള ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് സംഘം ഇതുവരെ 24 പേരെ പ്രതിചേർത്തിട്ടുണ്ട്. ക്ഷേത്രഭരണസമിതി അംഗങ്ങളായ 15 പേർ, നാല് കരാറുകാർ, അഞ്ച് ജോലിക്കാർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ പേർ പ്രതിചേർക്കപ്പെടുമെന്നാണ് സൂചന. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ്പി ശ്രീധരൻ, ഡിവൈ.എസ്പിമാരായ രാധാകൃഷ്ണപിള്ള, സുരേഷ്കുമാർ, ബൈജു, ഷാനവാസ് എന്നിവരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സംഘം തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫിസർമാരായ ജിജി, നിഷ, ദേവപ്രഭ തുടങ്ങിയവരും അന്വേഷണസംഘത്തെ അനുഗമിക്കുന്നുണ്ട്.
കൊല്ലം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. ചാത്തന്നൂർ ഡിവൈ.എസ്പി എം.എസ്. സന്തോഷ്കുമാറിന്റെ ഓഫിസ് രേഖകളും പരിശോധിക്കും. വെടിക്കെട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കമീഷണറും കലക്ടറും വിരുദ്ധ നിലപാടുകൾ കൈക്കൊണ്ട സാഹചര്യത്തിൽ രേഖകൾ ആധികാരികമായി പരിശോധിക്കാനാണ് എ.ഡി.ജി.പി നൽകിയ നിർദ്ദേശം.
ക്ഷേത്ര സെക്രട്ടറി ഒന്നാം പ്രതി; മറ്റ് ഭാരവാഹികളും പ്രതികൾ
അതിനിടെ വെടിക്കെട്ട് ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറി കൃഷ്ണൻകുട്ടി പിള്ളയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ക്ഷേത്ര പ്രസിഡന്റ് ജയലാൽ രണ്ടാം പ്രതിയാണ്. കീഴടങ്ങിയ ഏഴ് ക്ഷേത്ര ഭാരവാഹികളും കേസിൽ പ്രതിയാണ്. സെക്രട്ടറിക്കും പ്രസിഡന്റിനും പുറമെ ഖജാൻജി പ്രസാദ്, സോമസുന്ദരൻ പിള്ള, രവീന്ദ്രൻ പിള്ള, മുരുകേശൻ എന്നിവരാണ് മറ്റ് ക്ഷേത്രം ഭാരവാഹികൾ. ഇവരെ വൈകിട്ട് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മത്സരകമ്പം ആസൂത്രണം ചെയ്തത് ഇവരാണെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായാണ് ക്ഷേത്രം ഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. ഞായറാഴ്ച പുലർച്ചെ 3.30ഓടെയാണ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായത്. പകുതി കത്തിയ അമിട്ട് കമ്പപ്പുരയിലേക്ക് വീണ് തീ പടരുകയായിരുന്നു. തുടർന്ന് കമ്പപ്പുരയും സമീപത്തുള്ള ദേവസ്വം ബോർഡ് കെട്ടിടവും പൂർണമായും തകർന്നു. അപകടത്തിൽ 112 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിനിടെ പരവൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.
വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിങ് ജഡ്ജി ചിദംബരേഷ് നൽകിയ കത്ത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചാണ് കോടതി നടപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍