Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്തെ പള്ളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കാരണം പള്ളികളുടെ ആസ്തികളാണെന്ന് നിരീക്ഷിച്ച് കോടതി; സ്വത്തിന്റെയെല്ലാം കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാൽ പ്രശ്‌നം തീരുമെന്നും പരാമർശം; വേണ്ടിവന്നാൽ എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതിയെ നിയമിച്ച് സർക്കാരിന് ഇടപെടാമെന്നും നീതിപീഠം

സംസ്ഥാനത്തെ പള്ളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കാരണം പള്ളികളുടെ ആസ്തികളാണെന്ന് നിരീക്ഷിച്ച് കോടതി; സ്വത്തിന്റെയെല്ലാം കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാൽ പ്രശ്‌നം തീരുമെന്നും പരാമർശം; വേണ്ടിവന്നാൽ എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതിയെ നിയമിച്ച് സർക്കാരിന് ഇടപെടാമെന്നും നീതിപീഠം

കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തർക്കങ്ങൾക്കും കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇത്തരം തർക്കങ്ങൾക്ക് ആധാരമെന്നും പള്ളികളുടെ പേരിലുള്ള സ്വത്തുക്കളുടെ കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാൽ പ്രശ്നം തീരുമെന്നും കോടതി വാക്കാൽ പരാമർശം നടത്തുകയായിരുന്നു. വേണ്ടിവന്നാൽ എല്ലാകേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ചർച്ച് ആക്റ്റ് കൊണ്ടുവരാൻ നീക്കം തുടങ്ങിയെങ്കിലും ഇതിനെതിരെ ക്രിസ്ത്യൻ മേലധ്യക്ഷന്മാർ ഇടപെട്ടതോടെ തിരഞ്ഞെടുപ്പ് കാലത്ത് വിഷയം ചർച്ചയാകാതെ നോക്കാൻ സർക്കാർ പിന്നോട്ടുപോയിരുന്നു. ഇത്തരമൊരു സാഹചര്യത്തിനിടെയാണ് പള്ളിത്തർക്ക വിഷയത്തിൽ ഇടപെട്ട് കോടതി പള്ളികളുടെ ആസ്തി സംബന്ധിച്ച് നിരീക്ഷണം നടത്തിയിട്ടുള്ളത്.

പാലക്കാട് ജില്ലയിലെ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് ഈ പരാമർശങ്ങൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ജസ്റ്റിസ് പി.ഡി രാജൻ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് ഹർജിയെത്തിയത്. പള്ളിത്തർക്കങ്ങൾക്ക് ആസ്തികളാണ് കാരണമാകുന്നതെന്ന് കോടതി പറഞ്ഞു.

പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞുകൂടുന്ന ആസ്തിയുമാണ് പ്രശ്നങ്ങൾക്ക് കാരണം. ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഒരു സമിതിയെ നിയമിച്ച് റിസീവറെ നിയോഗിച്ച് ആസ്തിവകകൾ സർക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാൽ ഈ പ്രശ്നങ്ങൾ എല്ലാം മാറുമെന്ന് നിരീക്ഷിച്ച കോടതി ഇത്തരത്തിലൊരു ഉത്തരവിറക്കാൻ മടിയില്ലെന്നും വ്യക്തമാക്കി.

എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ഇത് പള്ളികളിലെ പ്രാർത്ഥനയേയോ വിശ്വാസത്തേയൊ ബാധിക്കില്ല. തർക്കങ്ങൾക്ക് പള്ളികളിലെ പ്രാർത്ഥനയുമായി ബന്ധമുണ്ടാകില്ലെന്നും നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP