2012 മോഡൽ എർട്ടിഗ കാർ 2013ലേതെന്ന് കാണിച്ച് വിൽപ്പന നടത്തി കബളിപ്പിച്ചു; തട്ടിപ്പ് ബോധ്യമായത് ചെയ്സിസ് നമ്പറും എഞ്ചിൻ നമ്പറും പരിശോധിച്ചപ്പോൾ; പട്ടത്തെ ഇൻഡസ് മോട്ടോർസിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി; ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിലൂടെ പുറത്തുവരുന്നത് വാഹന വിൽപ്പനാ രംഗത്തെ തട്ടിപ്പുകൾ
അരുൺ ജയകുമാർ
തിരുവനന്തപുരം: 2013ൽ കാർ വാങ്ങിയ ഉപഭോക്താവിന് 2013ലേതെന്ന് പറഞ്ഞ് 2012 മോഡൽ കാർ വിൽപ്പന നടത്തിയ മാരുതി സുസൂക്കി കാറുകളുടെ ഡീലർമാരായ തിരുവനന്തപുരം പട്ടം ഇൻഡസ് മോട്ടോർസിന് 1 ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ച് സംസ്ഥാന ഉപഭോക്തൃ കോടതി. ആറ്റിങ്ങൽ സ്വദേശിയായ വിനു ശശിധരൻ എന്നയാൾ നൽകിയ പരാതിയിലാണ് കോടതി കേസ് പരിഗണിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണെങ്കിലും തനിക്ക് അർഹിച്ച വിധി കിട്ടിയതിൽ സന്തോഷമുണ്ടെന്നും വാഹനം വാങ്ങി കബളിപ്പിക്കപ്പെടുന്നവർക്ക് വേണ്ടിയാണ് കേസുമായി മുന്നോട്ട് പോയതെന്നും വിനു പറയുന്നു.
2013 മെയ് മാസത്തിലാണ് മാരുതി സുസൂക്കി എർട്ടിഗ എന്ന കാർ വിനു ബുക്ക് ചെയ്തത്. 3000 രൂപ അടച്ചാണ് വിനു പട്ടത്തെ ഇൻഡസ് മോട്ടേഴ്സ് ഷോറൂമിൽ നിന്നും കാർ ബുക്ക് ചെയ്തത്. ആറ്റിങ്ങലിലെയും പരിസര പ്രദേശത്തെയും നിരവധി ഷോറൂമൂകളിൽ കാർ വാങ്ങാനായി പോയെങ്കിലും തനിക്ക് ഇഷ്ടപ്പെട്ട വെള്ള നിറത്തിലുള്ള കാർ കിട്ടാതായതിനെതുടർന്നാണ് നഗരത്തിലേക്ക് ലന്നത്. മറ്റ് ഷോറൂമുകളിലെല്ലാം തന്നെ മൂന്ന് മാസത്തോളം വെയ്റ്റിങ്ങ് പിരീഡ് പറഞ്ഞപ്പോൾ പട്ടം ഷോറൂമിൽ താൻ എത്തിയപ്പോൾ വാഹനം സ്റ്റോക്ക് ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും ഡെലിവറി തരാമെന്നുമായിരുന്നു.
ആദ്യം ഒരു ദിവസം പറഞ്ഞെങ്കിലും ഫിനാൻസും മറ്റ് കാര്യങ്ങളും ശരിയാക്കിയ ശേഷം മെയ് ഏഴിന് വാഹനം കൈമാറാം എന്നാണ് ഉപഭോക്താവിനോട് ഷോറൂം അധികൃതർ പറഞ്ഞത്. പിന്നീട് ഇവർ പറഞ്ഞതനുസരിച്ച് മെയ് ഏഴിന് രാവിലെ 9 മണിക്ക് തന്നെ ആറ്റിങ്ങലിൽ നിന്നും ഷഓറൂമിലേക്ക് എത്തി. ഒരു മണിക്കൂർ കാത്തിരിക്കണമെന്നും വാഹനം വാഷിങ്ങിന് പോയിരിക്കുകയാണെന്നും ഇപ്പോൾ തന്നെ കൊണ്ട് വരുമെന്നും പറഞ്ഞു. ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും വണ്ടി വന്നില്ല. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വൈകിക്കൊണ്ടിരുന്നുവെന്നും ഒടുവിൽ വൈകുന്നേരം മൂന്ന് മണിയോടെയാണ് വാഹനം കിട്ടിയത്.
വീട്ടിലേക്ക് വാഹനം ഓടിച്ചെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഉള്ളിലൊക്കെ പൊടിയും മറ്റും ശ്രദ്ധയിൽപെട്ടത്. പിന്നീട് ഡാഷ്ബോർഡ് തുറന്ന് നോക്കിയപ്പോൾ 2012ലെ തീയതിയിൽ ഒരു പാർക്കിങ്ങ് ചിറ്റ് വിനുവിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ചില സുഹൃത്തുക്കളോട് ഇത് അറിയിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷോറൂമിലെ സെയിൽസ് എക്സിക്യൂട്ടീവിനെ വിളിച്ചപ്പോൾ അത് ചിറ്റ് മാറിയൊക്കെ വന്നതാകാമെന്നും വാഹനം പുതിയ മോഡൽ തന്നെയെന്നും മറുപടി ലഭിച്ചു. പിന്നീട് വാഹനത്തിന്റെ ആർസി ബുക്ക് വന്നപ്പോഴും 2013 മോഡൽ എന്നാണ് കാണിച്ചത്.
പിന്നീട് വാഹനത്തിന്റെ ഡീറ്റയിൽസ് ഓൺലൈൻ വഴി നോക്കിയപ്പോൾ ചെയ്സിസ് നമ്പർ എഞ്ചിൻ നമ്പർ എന്നിവ അടിച്ച് നോക്കിയപ്പോഴാണ് വാഹനം 2012 മോഡലാണെന്ന് മനസ്സിലായത്. മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 2013ലാണ് എന്നാണ് ആർസി ബുക്കിൽ രഖേപ്പെടുത്തിയിരുന്നത്. പിന്നീട് ഷോറൂമിൽ വിളിച്ച് ഇക്കാര്യം വീണ്ടും തിരക്കുകയായിരുന്നു. തനിക്ക് ലഭിച്ചത് 2013 മോഡൽ വണ്ടിയല്ലെന്ന് മനസ്സിലായിട്ടാണ് ഷോറൂമിൽ വിളിച്ചത്. എന്നാൽ അപ്പോഴും അവർ പറഞ്ഞത് 2013 മോഡൽ തന്നെയാണ് എന്നതായിരുന്നത്.
തന്നെ ഷോറൂമുകാർ പറ്റിച്ചുവെന്ന് മനസ്സിലാക്കിയ വിനു അപ്പോൾ തന്നെ ഷോറൂമിലെത്തിയ ശേഷം ഇന്ന തീയതിയിൽ ഇന്ന എഞ്ചിൻ നമ്പർ ചെയ്സിസ് നമ്പർ എന്നിവയുള്ള വാഹനം വിറ്റുവെന്ന് ഷോറൂമിൽ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഈ പകർപ്പും വാഹനവും ഉപയോഗിച്ചാണ് വിനു ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ കേസ് കൊടുത്തത്. ഇൻഡസ് മോട്ടോഴ്സ്, മാരുതി സുസൂക്കി, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവർക്കെതിരെയാണ് കേസ് കൊടുത്തത്. ഇതിൽ വാഹനം കൈമാറിക്കഴിഞ്ഞാൽ ഡീലർമാർക്കാണ് ഉത്തരവാദിത്വമെന്നതിനാൽ മാരുതിയെ കേസിൽ ഉൾപ്പെടുത്തിയില്ല.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയിലെ വാദ പ്രതിവാദങ്ങൾ അവസാനിച്ച ശേഷം വിനുവിന് ഒരു ഉപഭോക്താവിന് ലഭിക്കേണ്ട സർവ്വീസ് ലഭിച്ചില്ലെന്നും 2012 മോഡൽ വാഹനം 2013 എന്ന് പറഞ്ഞ് വിറ്റുവെന്നും അത് കൺസ്യൂമർ നിയമത്തിന് എതിരാണെന്ന് കണ്ട് കോടതി ഇൻഡസ് മോട്ടോഴ്സിന് 25000 രൂപ പിഴയിടുകയായിരുന്നു. എന്നാൽ 9 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം തനിക്ക് ഒന്നര വർഷം പഴക്കമുള്ളത് നൽകി ഇൻസ് മോട്ടേഴ്സ് പറ്റിച്ചുവെന്നും പിന്നീട് വാഹനം വിറ്റപ്പോൾ 2013ൽ വാങ്ങിയതാണെങ്കിലും 2012 മോഡൽ ആണെന്നതിനാൽ മാർക്കറ്റ് വില തനിക്ക് ലഭിച്ചില്ലെന്നും 2012 മോഡൽ എന്ന കാരണംകൊണ്ട് വലിയ വില വ്യത്യാസത്തിൽ തനിക്ക് 2013ൽ വാങ്ങിയ കാർ വിൽക്കേണ്ടി വന്നുവെന്നും വിനു പറഞ്ഞു.
ഇതേ തുടർന്ന് തനിക്ക് ലഭിച്ച നഷ്ടപരിഹാരം വെറും തുച്ഛമായ തുകയെന്ന് കാണിച്ചാണ് സംസ്ഥാന ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ഈ കാര്യങ്ങൾ പരിശോധിച്ച കോടതി ഒരു ലക്ഷം രൂപ വിനുവിന് നഷ്ടപരിഹാരമായി നൽകാൻ വിധിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി ചിലവും മറ്റുമായി 7500 രൂപയും നൽകാൻ കോടതി വിധിയിൽ പറയുന്നു. കോടികളുടെ വാഹന വിൽപ്പന മേഖലയിൽ ഇത്തരം പ്രവണതകൾ വർധിച്ച് വരികയാണ്. തന്നെപ്പോലെ പറ്റിക്കപ്പെടുന്നവർ നിയമപോരാട്ടത്തിനിറങ്ങിയാൽ ലക്ഷങ്ങൾ നൽകി വാങ്ങുന്ന വണ്ടിയുടെ പേരിൽ തങ്ങളെ കബളിപ്പിക്കാൻ ഒരു ഡീലർമാരും മുതിരുന്നില്ലെന്നും വിനു പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍