ജസ്റ്റിസ് ഉബൈദിന്റെ വിധിയുടെ വെളിച്ചത്തിൽ ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടെങ്കിലും ജസ്റ്റിസിന്റെ കാര്യത്തിൽ തീരുമാനമായി; വിജിലൻസ് ജഡ്ജിയുടെ വിധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ കീഴ് കോടതി ജഡ്ജിമാർ രംഗത്ത്; പരാതിയിൽ തീരുമാനം എടുക്കുന്നില്ലെങ്കിൽ കോടതി ബഹിഷ്ക്കരണം വരെ ആലോചനയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോളാർ കേസിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും രാജിയിൽ നിന്നും രക്ഷപെടുത്തിയത് ഹൈക്കോടതിയുടെ ഉത്തവരാണ്. ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പുറമേ കീഴ്ക്ടോടി ജഡ്ജി വാസനെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. വിധി റദ്ദാക്കിയതിൽ ഉപരിയായി വിധി പുറപ്പെടുവിച്ച ജഡ്ജിയെ ഹൈക്കോടതി വിമർശിച്ചത് നിയമവൃത്തങ്ങളിൽ തന്നെ അമ്പരപ്പിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടത ജസ്റ്റിസ് പി. ഉബൈദിനെതിരെ കീഴ്ക്കോടതി ന്യായാധിപന്മാർ പരസ്യമായി രംഗത്തെത്തി. ജസ്റ്റിസിനെതിരെ ഹൈക്കോടതി ചീഫ്ജസ്റ്റിസിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും ഗവർണർക്കും പരാതി നൽകാൻ യോഗത്തിൽ തീരുമാനം. സംസ്ഥാനത്ത് ഇതാദ്യമാണ് ഇങ്ങനെയൊരു നടപടി. ന്യായാധിപന്മാരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് കടുത്ത പ്രതിഷേധവും തീരുമാനവും എടുത്തത്.
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരായി കേസെടുക്കണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വന്ന അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും വിജിലൻസ് ജഡ്ജി വാസനെ വ്യക്തിപരമായി വിമർശിക്കുകയും നടപടിയെടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷപരാമർശമാണ് ഹൈക്കോടതി ജഡ്ജി നടത്തിയത്. ഇങ്ങനെയുള്ള ഒരു ജഡ്ജിയെവച്ച് എങ്ങനെ മുന്നോട്ടുപോകുമെന്നും സ്വന്തം അധികാരമെന്താണെന്ന് ഈ ജഡ്ജിക്ക് അറിയില്ലെന്നുമുള്ള വിമർശനമായിരുന്നു വിജിലൻസ് ജഡ്ജി വാസനെതിരെ ഉണ്ടായത്.
മാത്രമല്ല ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ശുപാർ ചെയ്യുകയും ചെയ്തു. തുടർന്ന് സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് തൃശൂർ വിജിലൻസ് ജഡ്ജി ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് ജഡ്ജി വാസൻ സ്വയം വിരമിക്കാൻ തീരുമാനിക്കുകയും അവധിയിൽ പോവുകയും ചെയ്തു.
ഈ സംഭവം മജിസ്ട്രേറ്റ് കോടതി മുതൽ ജില്ലാ ജഡ്ജിവരെയുള്ള ന്യായാധിപന്മാരുടെ സംഘടനയുടെ പ്രതിഷേധത്തിനിടയാക്കി. കീഴ്ക്കോടതി ഉത്തരവിൽ അപാകതയുണ്ടെങ്കിൽ റദ്ദാക്കുകയും തിരുത്തുകയും ചെയ്യാനുള്ള അധികാരം ഹൈക്കോടതി ജഡ്ജിമാർക്കുണ്ട്. തൊഴിൽപരമായ അപാകതയുണ്ടെങ്കിൽ മാത്രമേ കീഴ്ക്കോടതി ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ സാഹചര്യമുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ പരിധിവിട്ടതാണെന്നും ജനങ്ങളിൽ കോടതിയുടെ വിശ്വസ്യത തകർക്കാൻ ഇടയാകുമെന്നും സംഘടന വിലയിരുത്തി. സാധാരണ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് കീഴ്ക്കോടതികളെയാണ്. പരിചയസമ്പന്നരായ ജുഡീഷ്യൽ അംഗങ്ങളാണ് കീഴ്ക്കോടതികളിൽ പ്രവർത്തിക്കുന്നത്.
ചരിത്രത്തിലെ നീതിന്യായ വ്യവസ്ഥയിൽ ആദ്യമായിരിക്കും ഹൈക്കോടതി ജഡ്ജിക്കെതിരെ കീഴ്ക്കോടതി ജഡ്ജിമാർ രംഗത്തുവരുന്നത്. അതേസമയം തൃശൂർ വിജിലൻസ് ജഡ്ജി വാസനെതിരെ നടപടിക്ക് ശുപാർശ ചെയ്ത ജസ്റ്റിസിനെതിെര കേരള ലോയേഴ്സ് യൂണിയനും രംഗത്തുവന്നു. കേരളരാഷ്ട്രീയം രണ്ടരവർഷമായി കലുഷിതമാക്കുന്ന സോളാർ തട്ടിപ്പുകേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനുള്ള തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി ജസ്റ്റിസ് ടി ഉബൈദിന്റെ നടപടി ദുരൂഹത നിറഞ്ഞതാണെന്ന് കേരള ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ജഡ്ജിക്കെതിരെ നടത്തിയ പരാമർശങ്ങൾ അനുചിതവും അനവസരത്തിലുള്ളതുമാണ്. കീഴ്കോടതി വിധികൾ പരിശോധിക്കുമ്പോൾ ബന്ധപ്പെട്ട ജഡ്ജിമാരെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ കർശനമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് സദാശിവത്തിന്റേതടക്കം നിരവധി സുപ്രീംകോടതിവിധികളുണ്ട്. ഇവിടെ ഒരു കേസിന്റെ പ്രാഥമിക പരിശോധനാ സന്ദർഭത്തിൽ ഒരുഭാഗത്തിന്റെമാത്രം വാദംകേട്ട് ഉത്തരവിടുമ്പോൾ തന്നെ കീഴ്ക്കോടതി ജഡ്ജിക്കെതിരെ നടപടിവേണമെന്ന നിരീക്ഷണം ജുഡീഷ്യൽ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്.
ലളിതകുമാരി കേസിൽ അസാധാരണ സന്ദർഭത്തിൽ കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധികാരവും സമ്പത്തും ഉപയോഗിച്ച് സോളാർ കേസ് അന്വേഷണം അട്ടിമറിച്ചതിൽ ഒരു ന്യായാധിപനും പങ്കുണ്ട്. സരിതയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നുവെങ്കിൽ ഇതിന്റെ നിജസ്ഥിതി അന്നുതന്നെ വെളിവാകുമായിരുന്നു. ഉമ്മൻ ചാണ്ടി ഉപയോഗിക്കുന്ന സലിംരാജിന്റെ ഫോൺ ശബ്ദരേഖ പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവിന് തൊട്ടടുത്തദിവസംതന്നെ എജി നേരിട്ട് ഹാജരായി ഡിവിഷൻബെഞ്ചിൽനിന്നും സ്റ്റേ വാങ്ങുകയായിരുന്നു. ഇല്ലെങ്കിൽ ഉമ്മൻ ചാണ്ടിയും സരിതയുമായുള്ള നിരവധി ഫോൺ സംഭാഷണങ്ങൾ പുറത്തുവരുമായിരുന്നു. സുപ്രധാനമായ ഈ രേഖകൾ നശിപ്പിച്ചതിന് ഐജി ജോസിനെതിരെ നടപടിക്ക് ഡിജിപി ശുപാർശ ചെയ്തിരുന്നു.
അന്വേഷണകമീഷൻ മുമ്പാകെ സത്യംമറച്ചുവച്ച് മുഖ്യമന്ത്രി പറഞ്ഞതുപോലെ മൊഴി നൽകണമെന്നും അതിനായി സർക്കാർ അഭിഭാഷകനെ കാണണമെന്നും സരിതയ്ക്ക് തമ്പാനൂർ രവി ഫോണിൽ നിർദ്ദേശം നൽകിയത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് ബോധ്യപ്പെട്ടാണ് വിജിലൻസ് കോടതി അസാധാരണമായ ഉത്തരവിട്ടത്. ഹൈക്കോടതി ജഡ്ജിക്ക് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനോട് ഇതിന്റെ നിജസ്ഥിതികൂടി തിരക്കാമായിരുന്നു. അതിനുപോലും മുതിരാതെയാണ് കീഴ്ക്കോടതി ഉത്തരവിലെ പോസ്റ്റ് ഓഫീസ് പരാമർശം മാത്രം അടർത്തിയെടുത്ത് നിരവധി സുപ്രീംകോടതി വിധികളുടെ അന്തഃസത്ത ലംഘിച്ച് വിജിലൻസ് ജഡ്ജിയെ ക്രൂരമായി പരിഹസിച്ചതെന്നും രാജേന്ദ്രൻ പറഞ്ഞു.
നേരത്തെ ജസ്റ്റിസ് പി ഉബൈദ് പുറപ്പെടുവിച്ച വിധികൾ വ്യാപകമായി ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തൃശ്ശൂർ കോടതി ജഡ്ജിയ എസ്എസ് വാസവന്റെയും ഉബൈദിന്റെയും സുപ്രധാന വിധികൾ എന്ന നിലയിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇങ്ങനെയുള്ള പോസ്റ്റിൽ ജസ്റ്റ്ിസ് പി ഉബൈദിന്റെ വിധികളായി കൊടുത്തത് ഇവയാണ്: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കെകെ ലതികയിലെ തുടർനടപടി സ്റ്റേ ചെയ്തതും ലാവലിൻ കേസിലെ പ്രതികളെ വെറുതെ വിട്ടത് സംശകരമെന്ന നിരക്ഷണവും ഇഎസ് ബിജിമോൾക്ക് എതിരെ അപകീർത്തികരമായി പ്രസംഗിച്ചെന്ന കേസിൽ എം എ വാഹിദിനെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞതും ഇദ്ദേഹത്തിന്റെ സുപ്രധാന വിധികളായിരുന്നു.
മന്ത്രിമാർക്കെതിരായ കേസുകൾ എല്ലാം തന്നെ രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിക്കുക മാത്രം ചെയ്ത പി ഉബൈദിന്റെ വിധികളിലെ സാമ്യവും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ലാവലിൻ കേസ് പരിഗണിക്കുന്നതും ജസ്റ്റിസ് പി ഉബൈദാണ്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്