പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ? മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനം; പുരുഷ മേധാവിത്വത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാർ: തുറന്നടിച്ച് ജസ്റ്റിസ് കമാൽ പാഷ
കോഴിക്കോട്: മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനമെന്നു ജസ്റ്റിസ് കമാൽ പാഷ. പുരുഷാധിപത്യത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാരാണെന്നും ഏകീകൃത സിവിൽ കോഡിനെ അന്ധമായി എതിർക്കേണ്ട കാര്യമില്ലെന്നും കമാൽ പാഷ പറഞ്ഞു.
പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ എന്നും കമാൽ പാഷ ചോദിച്ചു. പുനർജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാർഹിക പീഡന നിരോധന നിയമം സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് കമാൽ പാഷയുടെ പരാമർശം.
മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോട് വിവേചനമുണ്ട്. മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞു. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും കമാൽ പാഷ ചോദിച്ചു. മതമേലധ്യക്ഷന്മാരാണ് പുരുഷാധിപത്യത്തിന് വഴി തെളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഖുറാൻ പറയുന്ന അവകാശങ്ങൾ പോലും മുസ്ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാലു ഭർത്താക്കന്മാർ ആയിക്കൂടെന്നും ജസ്റ്റിസ് കമാൽപാഷ ചോദിച്ചു.
ഇന്ത്യയിലെ പ്രധാന മതജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽകോഡ്.
കഴിഞ്ഞ ദിവസം ശരിഅത്ത് നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നു കാട്ടി മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന നിസ എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു മതത്തിലെ പുരുഷാധിപത്യം അവസാനിപ്പിക്കണമെന്നും സ്ത്രീളോടുള്ള വിവേചനത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തിയത്.
ശരിഅത്തിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത് നിസ എന്ന സംഘടനയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി വി പി സുഹറയാണ്. ശരിഅത്ത് നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ശരിഅത്തിലെ വ്യവസ്ഥകൾ സ്ത്രീ വിരുദ്ധമാണ്. തലാക്ക്, ബഹുഭാര്യത്വം, സ്ത്രീവിവേചനം തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയമം പിൻവലിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിസ കഴിഞ്ഞ 26ന് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. മുസ്ലിം വ്യക്തി നിയമം ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. സ്ത്രീക്ക് ഭരണഘടന നൽകുന്ന എല്ലാ സ്വാതന്ത്ര്യവും മുസ്ലിം വ്യക്തി നിയമം നിഷേധിക്കുകയാണെന്ന് ഹർജിക്കാരിയായ വി.പി സുഹ്റ ചൂണ്ടിക്കാട്ടുന്നു. 1939ൽ ഈ നിയമം നിലവിൽ വന്നശേഷം പ്രാകൃതമായ നടപടികളാണ് സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഭാര്യയുടെ സാന്നിധ്യം പോലുമില്ലാതെ അവൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും തയ്യാറാവാതെ തലാക്ക് മൂന്നു തവണ ചൊല്ലി ഒഴിവാക്കുന്ന രീതി ചോദ്യം ചെയ്യേണ്ടപ്പെടേണ്ടതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ വ്യക്തിനിയമം ഇന്നും അതേപടി അടിച്ചേൽപ്പിക്കുകയാണ്. അന്നത്തെ ഒരു മുസ്ലിം പുരോഹിതൻ നൽകിയ വ്യാഖ്യാനങ്ങളാണ് ബ്രിട്ടീഷുകാർ നിയമമാക്കിയത്. നിരവധി മുസ്ലിം രാജ്യങ്ങളിൽ വ്യക്തി നിയമം മാറ്റിയെഴുതിയിട്ടുണ്ട്. ക്രിമിനൽ നിയമത്തിലും തെളിവ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പൗരോഹത്യം അടിച്ചേൽപ്പിച്ച അതേ നിലപാടുകൾ പിന്തുടരണമെന്ന് ആജ്ഞാപിക്കുന്നവർ സ്ത്രീകൾക്ക് വ്യക്തിത്വവും മാന്യമായി ജീവിക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നത് അംഗീകരിക്കുന്നില്ല. ഖുറാനിലും ഇസ്ലാമിൽ പറഞ്ഞ കാര്യങ്ങളല്ല ഇസ്ലാമിന്റെ പേരിൽ ഇന്ന് ചിലർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്
1939 ൽ നിലവിൽ വന്ന പ്രാകൃതമായ നിയമമാണ് ഇന്നും മുസ്ലിം സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ പുരഷാധിപത്യ കേന്ദ്രിതവും സ്ത്രീവിരുദ്ധവുമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിനെതിരായ വ്യവസ്ഥകളാണ് അതിലുള്ളത്. ഏകപക്ഷീയമായ മൊഴിചൊല്ലൽ ഇന്ന് നിലനിൽക്കുകയാണ്. രക്ഷിതാവിന്റെ സ്വത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ പകുതിക്ക് മാത്രമേ അർഹതയുള്ളൂവെന്ന വിവേചനം അവസാനിപ്പിക്കണം. പുരോഗമന വാദികളെന്ന് നടിക്കുന്ന മുസ്ലിം സംഘടനകൾ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെ നിൽക്കുകയാണ്. ജഅമാത്ത് ഇസ്ലാമിയും മുജാഹിദ് സംഘടനകളും സ്ത്രീകളുടെ അവകാശം ഹനിക്കുന്നതിൽ കൂട്ടുനിൽക്കുകയാണ്. അവർക്ക് പ്രത്യേക അജണ്ടകളുണ്ട്. സ്ത്രീസമൂഹത്തെ മുഖമൂടിക്കുള്ളിലും പർദ്ദയ്ക്കുള്ളിലും തളച്ചിടാനാണ് അവരുടെ പരിശ്രമമെന്നും സുഹറ പറയുന്നു. മുസ്ലിം വ്യക്തിനിയമവും മുസ്ലിം വിവാഹനിയമവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയിലെ 14,15,21,25 ചട്ടങ്ങൾക്കും വിരുദ്ധമാണെന്നുമാണ് നിസ സമർപ്പിച്ച ഹർജിയിൽ സൂചിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി 1997 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് നിസ.
അതിനിടെ, തലാഖിനും ബഹുഭാര്യത്വത്തിനും എതിരെ ശയരാഭാനുവെന്ന സ്ത്രീ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. തലാഖ് ചൊല്ലിയുള്ള മൊഴിചൊല്ലൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശയരാഭാനു സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങൾക്ക് ഒരു അടിസ്ഥാനവും നൽകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. തന്റെ ഭർത്താവ് മൂന്ന് തവണ മൊഴിചൊല്ലി ഒഴിവാക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചും അവർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍