Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരമന അനന്തു ഗിരീഷ് കൊലക്കേസ്: 13 പ്രതികൾക്ക് ജാമ്യമില്ല; 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന് സെഷൻസ് കോടതി: ഉരുട്ടിക്കൊലക്ക് സമാനമെന്ന് വാദത്തിനിടെ വ്യക്തമാക്കി പ്രോസിക്യൂഷൻ

കരമന അനന്തു ഗിരീഷ് കൊലക്കേസ്: 13 പ്രതികൾക്ക് ജാമ്യമില്ല; 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന്  സെഷൻസ് കോടതി: ഉരുട്ടിക്കൊലക്ക് സമാനമെന്ന് വാദത്തിനിടെ വ്യക്തമാക്കി പ്രോസിക്യൂഷൻ

പി.നാഗരാജ്

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് കൊലക്കേസിലെ പതിമൂന്നു പ്രതികൾക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. 20 കാരനായ ചെറുപ്പക്കാരനെ 'ഇഞ്ചിഞ്ചായി മൃഗീയമായി' കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്ന് ജാമ്യം നിരസിച്ച ഉത്തരവിൽ ജഡ്ജി കെ. ബാബു വിലയിരുത്തി. കേസ് ഡയറി പരിശോധിച്ചതിൽ കൊലക്കിരയായ 20 കാരൻ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല.

യുവാവിന്റെ ആമാശയത്തിൽ പോസ്റ്റ്‌മോർട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാർത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമർശവുമില്ല. അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകൾ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തിൽ മാരകമായ പരിക്കുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മർദനമേറ്റ് തലയോട് തകർന്നതും മരണകാരണമായി റിപ്പോർട്ട് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കരിക്ക്, കല്ല്, വടി എന്നിവ കൊണ്ട് മർദിച്ചതായും മൂന്നു മണിക്കൂർ പീഡനം തുടർന്നതായും ഫോറൻസിക് - മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചതവുകൾക്കടിയിലെ മാംസം ജല രൂപത്തിലാണെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ടിൽ സാക് ഷ്യപ്പെടുത്തുന്നതുകൊലയുടെ ഭീകരത വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകാനിടയുള്ളതായും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണ അട്ടിമറിക്കുമെന്നും ഉരുട്ടിക്കൊല മോഡലിൽ പൈശാചികമായി ഇഞ്ചിഞ്ചായാണ് 20കാരനായ യുവാവിനെ കൊലപ്പെടുത്തിയതെന്നും ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ ശക്തമായി വാദിച്ചിരുന്നു.

റിമാന്റിൽ കഴിയുന്ന പ്രതികളായ വിഷ്ണുരാജ് , ഹരിലാൽ , വിനീത് കൃഷ്ണ , അനീഷ് , അഖിൽ , വിജയരാജ് തുടങ്ങിയുള്ള 13 പ്രതികളുടെ ജാമ്യഹർജികളാണ് കോടതി തള്ളിയത്. കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് അനന്തുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP