വൺ...ടു...ത്രീ പ്രസംഗത്തിലെ കളി കാര്യമായി; കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി; അഞ്ചേരി ബേബി വധത്തിൽ എംഎം മണി രണ്ടാം പ്രതിയായി തുടരും; ജയചന്ദ്രനേയും ദാമോദരനേയും പ്രതിയാക്കിയതും സിപിഎമ്മിന് തിരിച്ചടി; വൈദ്യുതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും; മേൽക്കോടതിയെ സമീപിക്കുമെന്ന് മണിയും
തൊടുപുഴ: പിണറായി സർക്കാരിനെ വെട്ടിലാക്കി അഞ്ചേരി ബേബി വധക്കേസിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി എം.എം. മണി സമർപ്പിച്ച വിടുതൽ ഹർജി തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി തള്ളി. ഇതോടെ കേസിൽ രണ്ടാം പ്രതിയായി എം.എം. മണിക്ക് വിചാരണ നേരിടേണ്ടി വരും. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെയും സിഐടിയു നേതാവ് എ.കെ. ദാമോദരനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. ഇതും സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഇതോടെ മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് വന്നു.
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബർ 13-നാണു കൊല്ലപ്പെട്ടത്. സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. എം.എം. മണി സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012നു അഞ്ചേരി ബേബി വധം സംബന്ധിച്ചു നടത്തിയ വൺ, ടു, ത്രീ പ്രംസംഗത്തെ തുടർന്ന് കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളെക്കുറിച്ച് മണിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിപട്ടികയിൽനിന്നു ഒഴിവാക്കപ്പെടാത്ത സാഹചര്യത്തിൽ എം.എം. മണി മന്ത്രിസഭയിൽ തുടരുന്നത് പ്രതിപക്ഷ ചർച്ചയാക്കി കഴിഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനു മുന്ന് ഒരു കൊലക്കേസ് പ്രതി മന്ത്രിയായി തുടർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രോസിക്യൂഷൻ കൊലക്കേസ് പ്രതിയെന്ന് കുറ്റപത്രം നൽകിയ വ്യക്തിയാണ് മണി. അതുകൊണ്ട് തന്നെ രാജി വേണമെന്നാണ് ആവശ്യം.
തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ മണിയുടെ ഹർജി തള്ളണമെന്നുള്ളതും എ കെ ദാമോദരനെയും കെ കെ ജയചന്ദ്രനെയും പ്രതി ചേർക്കണമെന്നുള്ളതുമായ പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. മണിയേയും കേസിലെ മറ്റൊരു പ്രതിയായ ഒ ജി മദനനെയും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. അഞ്ചേരി ബേബിയെ കൊല ചെയ്ത കേസ് പുനരന്വേഷണം ആരംഭിക്കുന്നത് എം.എം മണി മണക്കാട് നടത്തിയ കുപ്രസിദ്ധ പ്രസംഗത്തേത്തുടർന്നായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സിപിഐ(എം) ഉടമ്പഞ്ചോല മുൻ ലോക്കൽ സെക്രട്ടറി പി.എൻ മോഹൻദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എം മണി, കെ.കെ.ജയചന്ദ്രൻ എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
അധികാരത്തിലേറി ആറാം മാസത്തിൽ തന്നെ മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടി വന്ന പിണറായി മന്ത്രിസഭയിൽ നവംബർ അവസാനത്തോടെയാണ് മണി വൈദ്യൂതി മന്ത്രിയായി അധികാരത്തിലേറിയത്. ഉടുമ്പുഞ്ചോല മണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭയിൽ എത്തിയ എംഎം മണിയെ നിയമനവിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച ഇ പി ജയരാജന്റെ ഒഴിവിലാണ് വൈദ്യൂതി വകുപ്പ് നൽകി മന്ത്രിയാക്കിയത്. എന്നാൽ അധികാരമേറ്റ് ഒരു മാസം തികഞ്ഞപ്പോഴാണ് തിരിച്ചടി. മണിയെ കൂടാതെ പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതേ കേസിൽ പ്രതികളായിരുന്ന ഒമ്പതുപേരെയും മുമ്പ് വെറുതെ വിട്ടതിനാൽ കേസ് നിലനിൽക്കില്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചതെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബർ 13-നാണു കൊല്ലപ്പെട്ടത്. സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. എം.എം. മണി സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012നു അഞ്ചേരി ബേബി വധം സംബന്ധിച്ചു നടത്തിയ പ്രസ്താവനയെത്തുടർന്ന് കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളെക്കുറിച്ച് മണിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടിരുന്നു.
'ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു...' കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങൽ സൃഷ്ടിച്ച ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപതകത്തിനു പിന്നാലെ മണി നടത്തിയ വിവാദ പ്രസംഗം ഇങ്ങനെയായിരുന്നു.
ടിപി വധക്കേസിൽ സിപിഐ(എം) ശക്തമായ പ്രതിരോധത്തിലേക്ക് നീങ്ങേണ്ടിവരികയും വലിയ വിമർശനങ്ങൾ പാർട്ടിക്കകത്തുനിന്നുതന്നെ ഉയരുകയും ചെയ്ത വേളയിലായിരുന്നു ഈ വാക്കുകളുമായി മണി എത്തിയത്. എരിതീയിൽ എണ്ണയൊഴിച്ചതുപോലെ ഈ പ്രസംഗത്തിൽ മണി പറഞ്ഞ അഞ്ചേരി ബേബി വധക്കേസിൽ പാർട്ടിയുടെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഇതോടെ വിഷയം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി പാർട്ടി നടത്തിയ കൊലപാതകങ്ങൾ വെളിപ്പെടുത്തിയെന്ന് വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ബിബിസിയും വിഷയം റിപ്പോർട്ടുചെയ്തു.
ഹൈക്കോടതി നിർദ്ദേശപ്രകാരം പുനരന്വേഷണം അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. എ.ജി. പത്മകുമാറും സംഘവും ചേർന്ന് മണിയെ സ്വഭവനത്തിൽ നിന്നും പുലർച്ചെ അറസ്റ്റ് ചെയ്തു. തുടർന്ന് 44 ദിവസം പീരുമേട് സബ്ജയിലിൽ ഇദ്ദേഹത്തിനു റിമാൻഡിൽ കഴിയേണ്ടിയും വന്നു. അന്ന് മണിയെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തുക പോലും ചെയ്തു. എന്നാൽ സംസ്ഥാന സമിതിയിൽ തിരിച്ചെത്തിയ മണിയെ ആലപ്പുഴയിലെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗവുമാക്കി. മണക്കാട് പ്രസംഗത്തിന്റെ പേരിലെ നിവർത്തികേടുകൊണ്ട് മാത്രമായിരുന്നു പിണറായി നടപടിക്ക് നിർബന്ധിതനായത്. അപ്പോഴും മനസ്സ് മണിക്കൊപ്പമായിരുന്നു. അതിന്റെ തെളിവ് കൂടിയാണ് മണിയെ എംഎൽഎയായി മത്സരിപ്പിച്ചതും മന്ത്രിയാക്കിയതും.
കൊലക്കേസ് പ്രതിപട്ടികയിൽനിന്നു ഒഴിവാക്കപ്പെടാത്ത സാഹചര്യത്തിൽ എം.എം. മണി മന്ത്രിസഭയിൽ തുടരുമോയെന്നകാര്യത്തിൽ വ്യക്തതയില്ല. മണിയുടെ രാജിക്കായി മുറവിളി ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനു മുന്ന് ഒരു കൊലക്കേസ് പ്രതി മന്ത്രിയായി തുടർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഉടുമ്പൻചോലയിൽനിന്ന് നിയമസഭയിലെത്തിയ എം.എം. മണി ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ്. വി എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായിയായിരുന്നെങ്കിലും വിഎസിന്റെ മൂന്നാർ ഓപറേഷനോടെ അദ്ദേഹവുമായി അകന്നു. തുടർന്ന് പാർട്ടിയുടെ ഔദ്യോഗികപക്ഷത്തെ നേതാക്കളിൽ പ്രമുഖനായി.
മന്ത്രി പദവി ഏറ്റെടുത്ത് കേവലം ഒരു മാസം പൂർത്തിയാക്കുമ്പോഴാണ് മണിക്കു തിരിച്ചടിയായി കോടതിയുത്തരവ് ഉണ്ടായിരിക്കുന്നത്. നവംബർ 22നാണ് വൈദ്യുതി മന്ത്രിയായി അദ്ദേഹം അധികാരമേറ്റെടുത്തത്. ഇ.പി. ജയരാജൻ ബന്ധുനിമയന വിവാദത്തിൽക്കുടുങ്ങി രാജിവയ്്കാൻ നിർബന്ധിതനായപ്പോൾ മന്ത്രിസഭയിൽ വന്ന ഒഴിവിലേക്കാണു മണിയെ പരിഗണിച്ചത്. കോൺഗ്രസും ബിജെപിയും മണിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് രാജിവയ്ക്കാൻ തയ്യാറല്ലെന്നും എൽഡിഎഫാണു തന്നെ മന്ത്രിയാക്കിയതെന്നും എൽഡിഎഫ് പറഞ്ഞാൽ രാജിവയ്ക്കുമെന്നും എം.എം. മണി പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരുടമെന്നും അദ്ദേഹം വ്യക്തമാക്കി.
'വേറെ പണിയൊന്നിമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതി': രാജിയാവശ്യത്തിൽ മണിയുടെ പ്രതികരണം
തൊടുപുഴ: വിടുതൽഹർജി തള്ളിയതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.എം മണി വ്യക്തമാക്കി. മന്ത്രിസ്ഥാനവും കേസും തമ്മിൽ ബന്ധമില്ല. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്നമാണ്. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന് കരുതി രാജിവെക്കാനില്ല.
'വേറെ പണിയൊന്നിമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതി' - മണി പ്രതികരിച്ചു. തന്നെ മന്ത്രിയാക്കിയത് എൽഡിഎഫാണ്. മുന്നണി പറയുന്നതുപോലെ ചെയ്യും. തനിക്കെതിരായ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി സംബന്ധിച്ച് പിന്നീട് ഡിവിഷൻ ബഞ്ചിൽനിന്ന് അനുകൂല വിധി വന്നിട്ടുണ്ട്. 'ഹൈക്കോടതിയും സുപ്രീം കോടതിയും കിടക്കുകയല്ലേ' - അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ പേരിൽ തന്റെ ഒരു രോമത്തിനുപോലും ഒരു പ്രശ്നവുമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
മണക്കാട് പ്രസംഗത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എടുത്ത കേസാണിതെന്ന് അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സർക്കാരിൽനിന്ന് ഒരു സഹായവും സ്വീകരിക്കാതെ കേസുമായി മുന്നോട്ടുപോകും. സ്വന്തം നിലയിലാണ് അഭിഭാഷകനെ നിയമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറെ എൽ.ഡി.എഫ് സർക്കാർ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്