Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പതിനേഴുകാരിയെ കോളേജ് അഡ്‌മിനിസ്ട്രേറ്റർ പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും മലപ്പുറത്തെ പെൺകുട്ടി; റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി പോക്സോ കോടതി

പതിനേഴുകാരിയെ കോളേജ് അഡ്‌മിനിസ്ട്രേറ്റർ പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും മലപ്പുറത്തെ പെൺകുട്ടി; റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ 17കാരിയെ കോളേജ് അഡ്‌മിനിസ്ട്രേറ്റർ പീഡിപ്പിച്ചത് ഇതേ സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്. പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടി. റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി കോടതി. പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കോളേജ് അഡ്‌മിനിസ്‌ട്രേറ്ററുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വീണ്ടും തള്ളിയത്. കോട്ടക്കൽ കോട്ടൂർ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖ് (34)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്.

2019 ഏപ്രിൽ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കൊളത്തൂർ പാങ്ങിലെ കോളേജ് അഡ്‌മിനിസ്ട്രേറ്ററായ പ്രതി ഇതേസ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. തുടർന്ന് പലതവണ ഇത് ആവർത്തിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കൊളത്തൂർ പൊലീസാണ് കേസന്വേഷിച്ചത്.. അതേ സമയം പെൺകുട്ടിയെ സമാനമായി പലതവണ ഇതെ രീതിയിൽ പീഡിപ്പിച്ചതായ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചാർത്തിയിട്ടുള്ളത്. സംരക്ഷകരാകേണ്ടവർ തന്നെ പീഡിപ്പിച്ചതിനാൽ പ്രതിക്കെതിരെ പോക്‌സോയിലെ വലിയ വകുപ്പുകൾ തന്നെ ചാർത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ പ്രതി ജോലിചെയ്യുന്ന കൊളത്തൂർ പാങ്ങിലെ കോളേജിലെ മറ്റു കുട്ടികളേയും ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തിയിരുന്നു. പ്രത്യേക കൗൺസിലിങ് ഇവിടുത്തെപെൺകുട്ടികൾക്ക് നേരത്തെ നൽകിയിരുന്നു.

പതിനാറുകാരിയെ കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തിൽ സന്തോഷ് (36), പട്ടാളത്തിൽ ബൈജു (38), പാറയിൽ അനസ് (36), കൊളക്കാട്ടിരി അബ്ദുറഹിമാൻ എന്ന മാനു (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മാർച്ച് 22ന് തിരൂരങ്ങാടി വെള്ളിലക്കാട്ടിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം.

2019 മാർച്ച് 15ന് ഉച്ചക്ക് 12.30ന് വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മമ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വെച്ച് ബലാൽസംഗം ചെയ്തിരുന്നു. തിരൂരങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ച കേസ് പിന്നീട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഓഗസ്റ്റ് 13ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബർ 21നാണ് പ്രതികൾ അറസ്റ്റിലായത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തുന്ന പെൺവാണിഭ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ 10ാംക്ലാസുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുത്തത്. ശേഷം സംഭവം പുറംലോകം അറിഞ്ഞത് സ്‌കൂളിൽനടന്ന കൗൺസിലിങ്ങിനിടെയാണ്. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികൾ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടതായും സൂചനകളുള്ളതായും പൊലീസ് പറഞ്ഞിരുന്നു.. അപമാനവും പ്രതികളിൽ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കൾ. ഇരയായ പെൺകുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കൾ. അറസ്റ്റിലായ പ്രതികളിൽ ഒരാൾ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവർത്തകരാണെന്ന ആരോപണവും ഉണ്ട്.പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, ഉന്നതസ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

സംഭവത്തിലെ ഇരയായ പെൺകുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ സൗകര്യം ചെയ്തു നൽകിയെന്നാണു പെൺകുട്ടി കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയത്. എന്നാൽ പട്ടാളത്തിൽ സന്തോഷിനെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനാണു ശ്രമം നടന്നത്. ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേനെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികൾ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടതായും സൂചനയുണ്ട്. പലരുടെയും രക്ഷിതാക്കൾ അപമാനവും പ്രതികളിൽ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാൻ തയ്യാറാവുന്നില്ലെന്നാണ് സൂചന. തിരൂരങ്ങാടിയിലെയും പരിസരത്തെയും പല വീടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈൽ ഫോണുകളും ലാപ്‌ടോപും മറ്റും വീടുകളിൽ നിന്നു പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP