സ്വകാര്യ നേഴ്സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന ആശുപത്രികളുടെ നടപടിയിൽ ഇടപെടണം; സ്വകാര്യ ആശുപത്രികളിൽ നേഴ്സുമാരുടെ യാത്ര - താമസ സൗകര്യങ്ങളും ജോലി സുരക്ഷയും ഉറപ്പുവരുത്തം; ആരോഗ്യ പ്രവർത്തകരിലേക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ നഴ്സുമാരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ആർ പീയൂഷ്
കൊച്ചി: സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും മാർഗ്ഗനിർേദ്ദശങ്ങൾക്കു വിരുദ്ധമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ആശുപത്രികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നേഴ്സുമാരുടെ ജോലി സുരക്ഷാ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിയായ പ്രകാശ് ജോൺ, അഡ്വ. രഖേഷ് ശർമ്മ മുഖേന സമർപ്പിച്ച ഹർജിയാലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ രോഗ പ്രതിരോധത്തിൽ മുന്നണിയിൽ നിൽക്കുന്ന കേരളത്തിലെ സ്വകാര്യ നേഴ്സുമാരുടെ മനോധൈര്യം തകർക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഉണ്ടായത്. ജീവനക്കാരിക്കു കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിലെ മുഴുവൻ നേഴ്സുമാരെയും ഒറ്റപ്പെടുത്തി മാനസികമായി തളർത്തുന്ന സാഹചര്യമാണ് ഉണ്ടായത് എന്നും ഹർജിയിൽ പറയുന്നു.
കൊറോണ വ്യാപനം തടയാനും സ്വയം സുരക്ഷക്കുമുള്ള അത്യാവശ്യമുള്ള പി.പി.ഇ കിറ്റുകളും മാസ്കുകളും ആവശ്യത്തിന് ഇല്ലാതിരുന്നിട്ടും ആശുപത്രികൾ ഗതാഗത സൗകര്യമോ താമസ സൗകര്യമോ ഒരുക്കാത്തതിനാൽ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പണം ചെലവഴിച്ചും സ്വന്തം ജീവനും ഉറ്റവരുടെ ജീവനും അപകടപ്പെടുത്തിയും സ്വയം സമർപ്പിതമായ പ്രവർത്തനമാണ് കേരളത്തിലെ നേഴ്സിങ് സമൂഹം ചെയ്യുന്നത്. എന്നിട്ടു പോലും സുപ്രീം കോടതി വിധി പോലും കാറ്റിൽ പറത്തി നേഴ്സുമാരുടെ ശമ്പളം നൽകാതിരുന്ന ആശുപത്രികളുടെ സമീപനം ക്രൂരമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഒരു കാരണവശാലും നൽകാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ പാടില്ല എന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ചീഫ് സെക്രെട്ടറിമാർക്കുള്ള നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മാർച്ച് മാസത്തെ ശമ്പളമാണ് ലോക്ക് ഡൗണിന്റെ പേരിൽ ആശുപത്രി മാനേജ്മെന്റുകൾ വെട്ടിക്കുറച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രികൾ പകുതി ശമ്പളമാണ് വെട്ടിക്കുറച്ചത്. എന്നാൽ 5000 രൂപ മാത്രമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയാണ് എന്ന് ചൂണ്ടിക്കാട്ടി അശ്വനി ആശുപത്രി ശമ്പളം നൽകിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിൽ ജീവനക്കാർ പ്രതിഷേധത്തിലുമാണ്. മാനേജ്മെന്റ് ഇത്തരത്തിൽ ഒരു ക്രൂരത ചെയ്തതിൽ ഏറെ വിഷമത്തിലായിരുന്നു ജീവനക്കാർ. വായ്പാ തിരിച്ചടവും മുടങ്ങിയതും വീട്ടിലേക്ക് വേണ്ടുന്ന അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. യാതൊരറിയിപ്പുമില്ലാതെയാണ് ശമ്പളം വെട്ടിക്കുറച്ചത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ എത്തി എന്ന സന്ദേശം കണ്ട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. മാനേജ്മെന്റുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്കിത് തരാനെ കഴിയൂ, നിങ്ങൾക്ക് ചെയ്യാൻ കവിയുന്നത് ചെയ്യൂ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 24 നായിരുന്നു. 23 വരെ ജോലി ചെയ്ത ശമ്പളം പോലും നൽകാതെയാണ് മാനേജ്മെന്റ് ചൂഷണം നടത്തിയിരിക്കുന്നത്. ആശുപത്രിക്ക് വരുമാനമില്ലാ എന്നാണ് ഇവർ നിരത്തുന്ന ന്യായീകരണം. എന്നാൽ 300 ബെഡുകൾ ഉള്ള ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുന്ന രോഗികളും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുമായി നിറയെ രോഗികൾ ഉണ്ട്. ഒ.പി മാത്രമേ നിർത്തി വച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ വരുമാനം ഇല്ലാ എന്ന് മാനേജ്മെന്റ് പറയുന്നത് പച്ചക്കള്ളമാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. രോഗികളുടെ പക്കൽ നിന്നും നഴ്സിങ് ചാർജ്ജ് എന്ന ഇനത്തിൽ 500 രൂപ മുതലാണ് വാങ്ങുന്നത്. കൂടാതെ ഇൻജക്ഷൻ, ശരീരം ക്ലീൻ ചെയ്യുന്നിന് തുടങ്ങിയവയ്ക്കൊക്കെ അധിക ചാർജ്ജും ഈടാക്കുന്നുണ്ട് (ഇപ്പറഞ്ഞവയൊക്കെ നഴ്സിങ് ജോലിയിൽ ഉൾപ്പെടുമ്പോഴാണ് പ്രത്യേകമായി ഇതിനൊക്കെ ചാർജ് ഈടാക്കുന്നത്). ഇത്തരത്തിൽ രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കുമ്പോഴാണ് ശമ്പളം നൽകാൻ മാർഗമില്ലെന്ന് ആശുപത്രി മാനേജ്മെന്റ് പറയുന്നത്.
എന്നാൽ കഴിഞ്ഞ 12 ന് നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറച്ച അശ്വിനി ആശുപത്രി മാനേജ്മെന്റ് നാളെ മാർച്ച് മാസത്തെ ശമ്പളത്തിന്റെ അൻപത് ശതമാനം തുക നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. മന്ത്രി എ.സി മൊയ്ദീന്റെ നേതൃത്വത്തിൽ സംഘടനാ നേതാക്കളും ആശുപത്രി അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തിന്റെ ബാക്കി തുക 20 ന് മുൻപ് കൊടുത്തു തീർക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ മറ്റ് ആശുപത്രികളായ വെസ്റ്റ് ഫോർട്ട്, വെസ്റ്റ് ഫോർട്ട് ഹൈടെക്ക്, ജൂബിലി മിഷൻ എന്നിവർ പകുതി ശമ്പളം നൽകിയിരുന്നു. ബാക്കി തുക 20 ന് മുൻപ് നൽകണമെന്നും ചർച്ചയിൽ തീരുമാനമായി. ഏപ്രിൽ മാസത്തെ ശമ്പളം എങ്ങനെ നൽകണമെന്ന കാര്യത്തിൽ ഈ മാസം അവസാനം നടക്കുന്ന ചർച്ചയിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
തൃശൂർ കളക്റ്റ്രേറ്റിൽ കളക്ടർ ഷാനവാസ്, എൻഫോഴ്സ് മെന്റ് ഡി.എൽ.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി സംഘടനാ നേതാക്കളെയും ആശുപത്രി മാനേജ്മെന്റുകളെയും വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. നഴ്സുമാർക്ക് തൊഴിലാളികൾക്കും വേണ്ടി യു.എൻ.എ, സിഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് പങ്കെടുത്തത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർക്കും താമസം, ഭക്ഷണവും മാനേജ്മെന്റ് നിർബന്ധമായും ക്രമീകരിച്ച് നൽകണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കൂടാതെ ജീവനക്കാരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കണം. ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാനേജ്മെന്റ് പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അത്തരത്തിൽ എന്തെങ്കിലും സംഭവം ശ്രദ്ധയിൽപെട്ടാൽ ജില്ലാകളക്ടർ നേരിട്ടിടപെടണമെന്നും മന്ത്രി അറിയിച്ചു. ട്രേഡ് യൂണിയനുകളുമായി സൗഹൃദ ചർച്ചകൾക്ക് ശേഷമേ തൊഴിലാളികളെ സംബന്ധിച്ച വിഷയങ്ങളിൽ മാനേജ്മെന്റ്കൾ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും എ.സി മൊയ്ദീൻ ചർച്ചയിൽ പറഞ്ഞു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍