Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാനസിക വളർച്ചയെത്താത്ത യുവതിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചത് സഹോദരങ്ങൾ; യുവതി ഗർഭിണിയായ കേസിൽ ഇരുവരും റിമാൻഡിൽ; പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

മാനസിക വളർച്ചയെത്താത്ത യുവതിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചത് സഹോദരങ്ങൾ; യുവതി ഗർഭിണിയായ കേസിൽ ഇരുവരും റിമാൻഡിൽ; പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: മാനസിക വളർച്ചയെത്താത്ത യുവതിയെ വശീകരിച്ച് ബലാൽസംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ സഹോദരങ്ങളെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി റിമാന്റ് ചെയ്തു. അരീക്കോട് വെറ്റിലപ്പാറെ തെക്കെവീട്ടിൽ ഷറഫലി (26), സഹോദരൻ സജ്ജാദ് (24) എന്നിവരെയാണ് ജഡ്ജി എ വി നാരായണൻ റിമാന്റ് ചെയ്തത്. 2015 ഡിസംബറിലാണ് കേസിന്നാസ്പദമായ സംഭവം. 13 പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഷാലുമോൻ, രമേശൻ, ഷാഹിദ് എന്നിവരെ ഇക്കഴിഞ്ഞ ദിവസം അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേ സമയം പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ഇന്നു തള്ളി. പെരുമ്പടപ്പ് പുറങ്ങ് പൂണക്കാട്ടേയിൽ ഷഫീഖ് (27)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2016 ജൂലൈ മുതൽ 2019 ഏപ്രിൽ 29 വരെ പലതവണ എടപ്പാൾ, കുന്നംകുളം ലോഡ്ജുകളിലും കാറിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയതായും പരാതിയുണ്ട്.

അതേ സമയം 12വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ദിവസങ്ങൾക്ക് മുമ്പ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടിപ്പരുത്തി ഇല്ലത്ത് പടി നിഷാന്ത് (28)നെയാണ് വളാഞ്ചേരി എസ്എച്ച് ഒ എസ്‌പി.സുധീരൻ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഈരീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയുള്ള വ്യാപകമായ പീഡനങ്ങളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം പൊതു സ്ഥലത്തു വെച്ച് ഉടുമുണ്ട് മാറ്റി രഹസ്യാവയവയം കാണിച്ച് അപമാനിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്ധ്യവയസ്‌കന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരൂർ പുതുപ്പള്ളി അഴീക്കൽ സുബ്രഹ്മണ്യൻ (55)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എ വി നാരായണൻ തള്ളിയത്. പതിമൂന്നുകാരിയായ പെൺകുട്ടിയാണ് കേസിലെ പരാതിക്കാരി. 2019 മാർച്ച് 22ന് പുതുപ്പള്ളിയിൽ വച്ചാണ് സംഭവം. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് പ്രതി ഒളിവിൽ പോകുകയായിരുന്നു.
അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം മലപ്പുറം ജില്ലയിൽ അവതാളത്തിലാണ്, കുട്ടികൾക്കെതിരെ അതിക്രമം ജില്ലയിൽ വർധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴിൽ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിപുലപ്പെടുത്താൻ ഇത് വരെ സാധ്യച്ചിട്ടില്ല.

11വയസ്സുകാരിയായ ബന്ധുവായ പെൺകുട്ടിക്ക് മിഠായി വാങ്ങിച്ചു നൽകി കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.. കോട്ടക്കൽ പുളിക്കൂട് കരിമ്പനക്കൽ അബ്ദുൽ നാസർ (46)നെ ആണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്.2014 നവംബർ നാല്, അഞ്ച്, ആറ് തീയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോൾ ബന്ധുവായ പ്രതി കുട്ടിക്ക് മിഠായി നൽകി കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി സ്ഥിരമായി ക്ലാസിൽ വൈകി വരുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കോട്ടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 376, പോക്സോ ആക്ടിലെ 3,4 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും പ്രതി പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ ഹാജരായി. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് സഹായം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.മറ്റൊരുകേസിൽ 14വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 64കാരന് പത്തു വർഷം കഠിന തടവിനും 50000 രൂപ പഴയടക്കാനും മഞ്ചേരി കോടതി ഇന്നലെ വിധിച്ചിരുന്നു. ബന്ധുവായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു, മൂന്നു തവണ പീഡനത്തിനിരയായ പെകുട്ടി ഗർഭിണിയായിരുന്നു. തുടർന്നു കുട്ടിയെ ഗർഭ്രചിദ്രത്തിന് വിധേയയാക്കിയെങ്കിലും പ്രതി പിടിയിലായത് ഡി.എൻ.എ പരിശോധനയിലൂടെയാണ്. ബന്ധുവായ പ്രതി പാലക്കാട് മാങ്കുറിശ്ശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി (64) ബാലികയുടെ വീട്ടിൽ ഇടക്ക് വിരുന്നുവരാറുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP